ഇത് ജനങ്ങളുടെ വിജയം : അണ്ണാ ഹസാരെ

April 9th, 2011

anna-hazare-epathram
ന്യൂഡല്‍ഹി : കര്‍ശനമായ അഴിമതി വിരുദ്ധ നിയമം ജന പങ്കാളിത്തത്തോടെ നടപ്പിലാക്കണം എന്ന ആവശ്യവുമായി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ പ്രമുഖ ഗാന്ധിയന്‍ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഉപവാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ 10 മണിക്ക് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുന്നതോടെ സമരം അവസാനിപ്പിക്കും എന്നാണ് ഇന്നലെ എടുത്ത തീരുമാനം.

സര്‍ക്കാര്‍ പ്രതിനിധികളായ കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി, ടെലികോം മന്ത്രി കപില്‍ സിബല്‍, ന്യൂനപക്ഷ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ എന്നിവരുമായി ഹസാരെയുടെ പ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരുമായ കിരണ്‍ ബേദി, സ്വാമി അഗ്നിവേശ്, അരവിന്ദ്‌ കെജ്രിവാള്‍ എന്നിവര്‍ ഇന്നലെ രാത്രി നടത്തിയ അവസാന വട്ട സന്ധി സംഭാഷണത്തെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അണ്ണാ ഹസാരെയുടെ വാക്കുകള്‍ രാജ്യത്തെ മദ്ധ്യ വര്‍ഗ്ഗത്തെ അഴിമതിയ്ക്കെതിരെ പോരാടാനുള്ള സമരാവേശം കൊണ്ട് ആവേശ ഭരിതരാക്കിയിരുന്നു. വ്യവസായ പ്രമുഖരും ബോളിവുഡ് താരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും എല്ലാം ഹസാരേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ ഈ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് ഐക്യദാര്‍ഡ്യ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ഹസാരെയുടെ സമരത്തിന്‌ ലഭിച്ച പിന്തുണയുടെ പ്രവാഹം ഈ സമരത്തെ രണ്ടാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടാന്‍ ഇടയാക്കി.

രാജ്യമെമ്പാടും നിന്ന് ഹസാരേയ്ക്ക് പിന്തുണയുമായി സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള ജനങ്ങള്‍ ഒന്നടങ്കം എത്തിയത് സര്‍ക്കാരിനെ ആശങ്കയില്‍ ആക്കിയിരുന്നു. ഹസാരേയ്ക്ക് വ്യാഴാഴ്ച രാത്രി സോണിയ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചത്‌ ഈ സാഹചര്യത്തിലാണ്.

വെള്ളിയാഴ്ച രാത്രി പതിനായിര ക്കണക്കിന് ആളുകള്‍ ജന്തര്‍ മന്തറിനു സമീപം ഒത്തുകൂടി ബോളിവുഡ്‌ സിനിമയായ ഷാറൂഖ് ഖാന്‍ അഭിനയിച്ച (മൈ നെയിം ഈസ്‌ ഖാന്‍” എന്ന സിനിമയിലൂടെ പ്രശസ്തമായ അമേരിക്കന്‍ ജനകീയ മുന്നേറ്റത്തിന്റെ പ്രതീകമായ “വീ ഷാല്‍ ഒവര്‍കം” (We shall overcome) എന്ന ഗാനം ആലപിച്ചു.

അവസാന വട്ട ചര്‍ച്ചകള്‍ക്ക് ശേഷം ഹസാരെയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ബില്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ് എന്നും സര്‍ക്കാരിനും പൊതു സമൂഹത്തിനും എങ്ങനെ പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത് എന്നുമായിരുന്നു സര്‍ക്കാര്‍ തീരുമാനം വിശദീകരിച്ച നിയമ മന്ത്രി കപില്‍ സിബില്‍ പറഞ്ഞത്‌.

ഇത് ജനങ്ങളുടെ വിജയമാണ് എന്നാണ് സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച കാര്യം ജനങ്ങളോട് അറിയിച്ചു കൊണ്ട് അണ്ണാ ഹസാരെ പ്രതികരിച്ചത്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹസാരെയുടെ സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക്

April 7th, 2011

ANNA_Hazare-epathram

ന്യൂഡല്‍ഹി: സമഗ്ര ലോക്‌പാല്‍ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടു പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നടത്തുന്ന സത്യഗ്രഹസമരം കേന്ദ്ര സര്‍ക്കാരിനെ വലയ്ക്കുന്നു. ഇന്നലെ ജന്തര്‍ മന്തറില്‍ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുമടക്കം ആയിരങ്ങള്‍ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. ഹസാരെയുടെ നിശിതവിമര്‍ശനത്തിന്‌ ഇരയായ കൃഷിമന്ത്രി ശരദ്‌പവാര്‍ അഴിമതിവിരുദ്ധ ബില്‍ പരിശോധിക്കുന്ന മന്ത്രിസഭാ സമിതിയില്‍നിന്നു രാജി പ്രഖ്യാപിച്ചു. അതുകൊണ്ടായില്ലെന്നും പവാര്‍ മന്ത്രിസ്‌ഥാനം ഒഴിയുകയാണു വേണ്ടതെന്നുമാണ്‌ ഹസാരെ പ്രതികരിച്ചത്‌.

നിരാഹാരം അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന തള്ളി ഹസാരെയുടെ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക്‌ കടന്നു. സമരത്തിന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടു വന്നതോടെ പ്രധാന മന്ത്രി ഇന്നലെ മുതിര്‍ന്ന മന്ത്രിസഭാംഗങ്ങളുമായി പ്രശ്‌നം ചര്‍ച്ച ചെയ്‌തു. എന്നാല്‍ സമരം രാഷ്ട്രീയവല്ക്കരിക്കാന്‍ ശ്രമിച്ച ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൌട്ടാലയെയും ഭാരതീയ ജനശക്തി നേതാവ് ഉമാഭാരതിയെയും അനുയായികള്‍ വേദിയിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. ഗാന്ധിയന്‍ തത്വങ്ങള്‍ മുറുകെ പിടിക്കുന്ന ഹസാരെയെ അനുനയിപ്പിക്കാന്‍ മന്ത്രിസഭയിലെ പ്രമുഖരെ നിയോഗിക്കാനും ആലോചനയുണ്ട്‌.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഴിമതിക്കെതിരെ മരണം വരെ നിരാഹാരം

April 5th, 2011

anna-hazare-kiran-bedi-swami-agnivesh-jan-lokpal-epathram

ന്യൂഡല്‍ഹി : അഴിമതി വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കണം എന്ന ആവശ്യവുമായി പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അന്നാ ഹസാരെ ഇന്ന് മുതല്‍ പാര്‍ലമെന്റിനു മുന്‍പില്‍ മരണം വരെ നിരാഹാരം ആരംഭിച്ചു. സര്‍ക്കാര്‍ കൊണ്ട് വരുന്ന ലോക്പാല്‍ ബില്‍ അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ പരാജയമാണെന്നും ഇത് ബില്ലിന്റെ ഉദ്ദേശത്തെ തന്നെ പരാജയപ്പെടുത്തുമെന്നും ഹസാരെ ചൂണ്ടി കാണിക്കുന്നു.

ഇതിനു പരിഹാര നിര്‍ദ്ദേശങ്ങളുമായി നിയമ വിദഗ്ദ്ധരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് രൂപം നല്‍കിയ “ജന ലോക്പാല്‍ ബില്‍” നടപ്പിലാക്കണം എന്ന് ഹസാരെ ആവശ്യപ്പെടുന്നു. കര്‍ണ്ണാടക ലോകായുക്ത ജഡ്ജി സന്തോഷ്‌ ഹെഗ്‌ഡെ, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണ്‍, സാമൂഹ്യ പ്രവര്‍ത്തക കിരണ്‍ ബേദി, വിവരാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ്‌ കെജ്രിവാള്‍ എന്നിവരാണ് ജന ലോക്പാല്‍ ബില്ലിന്റെ ശില്‍പ്പികള്‍.

അഴിമതിക്കാരെ കര്‍ശനമായി ശിക്ഷിക്കാനുള്ള വ്യവസ്ഥകള്‍ ഉള്ള ജന ലോക്പാല്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ജനങ്ങളോട്‌ തങ്ങളുടെ പ്രദേശങ്ങളില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ ഹസാരെ ആഹ്വാനം ചെയ്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദയാവധം ആവാം; പക്ഷെ അരുണയ്ക്ക് ദയ ലഭിയ്ക്കില്ല

March 8th, 2011

aruna-shanbhag-epathram

ന്യൂഡല്‍ഹി : ദയാ വധം ചില നിബന്ധനകളോടെ ആവാം എന്ന് സമ്മതിച്ച സുപ്രീം കോടതി പക്ഷെ അരുണ ഷാന്ബാഗിന്റെ കാര്യത്തില്‍ ദയ കാണിച്ചില്ല. മുംബൈ കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യവേ ആശുപത്രിയിലെ തൂപ്പുകാരന്‍ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് മസ്തിഷ്കം ഭാഗികമായി നശിക്കുകയും, കാഴ്ച ശക്തി നഷ്ടപ്പെടുകയും, നട്ടെല്ലിന് ക്ഷതമേല്ക്കുകയും ചെയ്ത അരുണ കഴിഞ്ഞ 37 വര്‍ഷമായി ജീവച്ഛവമായി ആശുപത്രിയില്‍ കഴിയുകയാണ്.

mercy-killing-epathram

ദയാവധം (യുത്തനേഷ്യ) സംബന്ധിച്ച് നിയമ നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദ്ദേശിച്ച കോടതി പാസിവ്‌ യുത്തനേഷ്യ മാത്രമേ ആകാവൂ എന്നും നിഷ്കര്‍ഷിച്ചു. കൃത്രിമമായി ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം തികച്ചും സാങ്കേതികമായി മാത്രം ജീവിക്കുന്ന ഒരാളെ ഈ ഉപകരണങ്ങളുടെ സഹായം ഒഴിവാക്കി അയാളെ മരിക്കുവാന്‍ അനുവദിക്കു ന്നതിനെയാണ് പാസിവ്‌ യുത്തനേഷ്യ എന്ന് പറയുന്നത്.

എന്നാല്‍ അരുണയെ പോലെ ഒരു രോഗിയെ മാരകമായ വിഷം കുത്തി വെച്ച് വധിക്കുന്നത് പോലെയാവും ദയാ വധം അനുവദിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു. ഇത് അനുവദിക്കാന്‍ ആവില്ല.

പാസിവ്‌ യുത്തനേഷ്യ അനുവദിക്കണമെങ്കില്‍ രോഗിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷിക്കണം. രോഗിയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും ഈ തീരുമാനം കൈക്കൊള്ളാം. എന്നാല്‍ ഈ തീരുമാനം രോഗിയുടെ മികച്ച താല്പര്യത്തിനായിരിക്കണം.

അരുണയുടെ കാര്യത്തില്‍ ഈ തീരുമാനം സ്വീകരിക്കേണ്ടത് അവരെ ഇത്രയും നാള്‍ പരിചരിച്ച ആശുപത്രിയിലെ ജീവനക്കാരാണ് എന്നും കേസ്‌ നല്‍കിയ പിങ്കി വീരാണി അല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

ആശുപത്രി ജീവനക്കാര്‍ സമ്മതിക്കാത്ത നിലയ്ക്ക് അരുണയുടെ ദയാ വധത്തിനുള്ള അപേക്ഷ തള്ളുകയാണ് എന്നും കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ട്: അന്തിമ വിജ്ഞാപനം ഒരാഴ്ചയ്ക്കകം

December 2nd, 2010

electronic-voting-india-epathram

ന്യൂ ഡല്‍ഹി : 2011 ജനവരിക്കു ശേഷം നടക്കുന്ന തിരഞ്ഞെടൂപ്പു കളില്‍ പ്രവാസി കള്‍ക്ക് വോട്ട് ചെയ്യാവുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ഒരാഴ്ചക്കകം തന്നെ ഇതു സംബന്ധിച്ച ചട്ടങ്ങള്‍ക്ക് നിയമ മന്ത്രാലയം അന്തിമ രൂപം നല്‍കി തിരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിക്കും എന്ന് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് തന്നെ സന്ദര്‍ശിച്ച യു. ഡി. എഫ്. എം. പി. മാര്‍ക്കാണ് മന്ത്രി ഉറപ്പ് നല്‍കിയത്.

വിദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഓണ്‍ ലൈന്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സൗകര്യം നല്‍കും. ഇതിനായി നിയമ ത്തില്‍ ഭേദഗതി വരുത്തും എന്നും മന്ത്രി അറിയിച്ചു. കേരളത്തിന് പുറത്ത്, ഇന്ത്യ യിലെ മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന വര്‍ക്കും  ഓണ്‍ ലൈന്‍ വഴി വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ കഴിയും. പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ പ്രവാസി കളുടെ വോട്ടവകാശം പ്രാവര്‍ത്തിക മാക്കാനുള്ള നടപടികള്‍ ദ്രുതഗതി യില്‍ നടന്നു വരിക യാണ്. ഡിസംബര്‍ അവസാനം തന്നെ ഇതു സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കുന്നതിന് സാധാരണ ക്കാരായ പ്രവാസി കള്‍ നേരിടുന്ന ബുദ്ധിമുട്ട് എം. പി. മാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നാട്ടില്‍വന്നു പോകുക ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും എന്നും എം. പി. മാര്‍ ചൂണ്ടി ക്കാട്ടി.  ഈ സാഹചര്യത്തില്‍ എംബസികള്‍ വഴിയോ കോണ്‍സുലേറ്റുകള്‍ വഴിയോ വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ സൗകര്യം വേണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചു. ഓണ്‍ ലൈന്‍ വഴി  വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ സൗകര്യമൊരുക്കുക എന്ന നിര്‍ദേശം ഇതേതുടര്‍ന്ന് ഉയര്‍ന്നുവന്നു. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

43 of 461020424344»|

« Previous Page« Previous « നിത്യാനന്ദയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
Next »Next Page » കാശ്മീര്‍ വീണ്ടും പുകയുന്നു »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine