വംഗദേശം മാറി ചിന്തിച്ചു, ബംഗാളില്‍ തൃണമൂല്‍ അധികാരത്തില്‍

May 13th, 2011

mamatha-banarji-epathram

കൊല്‍ക്കത്ത: മുപ്പത്‌ വര്‍ഷത്തെ സി. പി. എമ്മിന്റെ അപ്രമാദിത്വം അവസാനിപ്പിച്ചു കൊണ്ട് ബംഗാളില്‍ സി. പി. എം. തോറ്റമ്പിയത് പാര്‍ട്ടിയെ ഏറെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കും. ജ്യോതിബസു സ്വീകരിച്ചു വന്നിരുന്ന നയങ്ങളില്‍ നിന്നും പാടെ വ്യതിചലിക്കുകയും മുതലാളിത്ത നയങ്ങള്‍ ക്കൊപ്പം ഏറെ ചേര്‍ത്ത്‌ പിടിക്കുകയും ചെയ്തു മുന്നോട്ട് പോയതിന്റെ പരിണിത ഫലമാണ് സി. പി. എമ്മിന്‍റെ കനത്ത പരാജയം. നന്ദിഗ്രാം സംഭവം പാര്‍ട്ടിയെ കാര്യമായി തന്നെ ബാധിച്ചു. കൂടാതെ സോമനാഥ് ചാറ്റര്‍ജിയെ പോലുള്ള നേതാക്കളെ പാര്‍ട്ടി അകറ്റിയതും തോല്‍വിയുടെ വേഗത വര്‍ദ്ധിപ്പിച്ചു. ഒപ്പം അവസരത്തെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ മമത കാണിച്ച രാഷ്ട്രീയ വിവേകം സി. പി. എമ്മിന്റെ തകര്‍ച്ചക്ക്‌ ആക്കം കൂട്ടി. വലിയ വെല്ലുവിളി നേരിടുമെന്ന് പാര്‍ട്ടി തന്നെ പ്രതീക്ഷിച്ചിരുന്നു എങ്കിലും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയടക്കം തോല്‍ക്കുന്ന അവസ്ഥ പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നില്ല. ഇത് പോളിറ്റ്ബ്യൂറോയില്‍ ചൂടേറിയ തര്‍ക്ക നും കാരണമാകും. പരാജയം അംഗീകരിക്കുന്നു  എന്നും മാറി ചിന്തിക്കാന്‍ ജനങ്ങള്‍ ആഗ്രഹിച്ചത്‌ പരാജയ കാരണമായി എന്നും സി. പി. എം. മുതിര്‍ന്ന നേതാവ്‌  സീതാറാം യച്ചൂരി പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബോഫോഴ്സ് : സി.ബി.ഐ. ചിലവ്‌ കൂട്ടി പറഞ്ഞെന്ന് സൂചന

April 5th, 2011

cbi-logo-big-epathram

ന്യൂഡല്‍ഹി : ബോഫോഴ്സ് കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി ചിലവ് സി. ബി. ഐ. കൂട്ടി പറഞ്ഞു എന്ന് സൂചന. കേസ്‌ അന്വേഷണവുമായി ബന്ധപ്പെട്ടു ഒട്ടാവിയോ ക്വത്രോച്ചിയെ പിടി കൂടാന്‍ 250 കോടി രൂപ ചിലവഴിച്ചു എന്നായിരുന്നു സി. ബി. ഐ. കോടതിയെ ബോധിപ്പിച്ചത്‌. 64 കോടി യുടെ അഴിമതി നടന്നു എന്ന് ആരോപണമുള്ള കേസില്‍ കേസ്‌ അന്വേഷണത്തിനായി 250 കോടി രൂപ ചിലവഴിക്കുന്നത് പാഴ് ചിലവാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ കേസ്‌ കോടതി അവസാനിപ്പിക്കാന്‍ അനുമതി നല്‍കിയത്‌.

എന്നാല്‍ വിവരാവകാശ നിയമം മൂലം നല്‍കിയ ഒരു അപേക്ഷയില്‍ സി. ബി. ഐ. ചിലവാക്കിയത് വെറും 5 കോടി രൂപ മാത്രമാണ് എന്ന് വെളിപ്പെട്ടു. കേസ്‌ അവസാനിപ്പിക്കാന്‍ ആരൊക്കെയോ ചേര്‍ന്ന് നടത്തിയ നാടകമാണ് 250 കോടി രൂപയുടെ കണക്ക് എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കോടതി വിധി ആസകലം തെറ്റായിരുന്നു എന്ന് രാജ്യ സഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കര്‍ഷകന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി

April 1st, 2011

farmer-suicide-kerala-epathram

ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു വരെ കാര്‍ഷിക മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സാദ്ധ്യമല്ലായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചപ്പോള്‍ അമേരിക്കയ്ക്ക് ഇന്ത്യയില്‍ പൂര്‍ണ്ണമായി മുതല്‍ മുടക്കാന്‍ താല്പര്യമുണ്ട് എന്ന് വ്യക്തമാക്കിയതിന്റെ പിന്തുടര്‍ച്ച എന്നവണ്ണം ആണ് മന്മോഹന്‍ സര്‍ക്കാരിന്റെ ഇപ്പോള്‍ വന്ന ഈ നീക്കം. സാമ്രാജ്യത്വ കുത്തക ശക്തികളുടെ കളിപ്പാവയായാണ് കഴിഞ്ഞ കുറെ കാലമായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌.

കാര്‍ഷിക മേഖല സമ്പൂര്‍ണ്ണമായി ഇത്തരത്തില്‍ വിദേശ കോര്‍പ്പൊറേറ്റുകള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ കാര്‍ഷിക മേഖലയില്‍ നിന്നും ചെറുകിട കര്‍ഷകരുടെ വന്‍ തോതിലുള്ള കുടിയിറക്കത്തിനു കാരണമാകും.

കര്‍ഷക ആത്മഹത്യ എന്ന സമസ്യ അനുഭവിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആയിരിക്കും ഈ നയത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുവാന്‍ പോവുന്നത്.

കാര്‍ഷിക മേഖലയില്‍ വിദേശ കമ്പനികള്‍ കടന്നു വരുന്നതോടെ കേരളത്തിലെ കൃഷി യോഗ്യമായ ഭൂമി പൂര്‍ണ്ണമായും കോര്‍പ്പൊറേറ്റുകള്‍ സ്വന്തമാക്കുക തന്നെ ചെയ്യും. ജല കൃഷിയും പൂര്‍ണ്ണമായി വിദേശ കമ്പനികള്‍ കയ്യടക്കുന്നതോടെ നമ്മുടെ പുഴകളും നദികളും നഷ്ടമാകുവാനും കാരണമാകും എന്നും ആശങ്കയുണ്ട്.

സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്തെ ചില്ലറ വില്‍പ്പന മേഖല കൂടി യു. പി. എ. സര്‍ക്കാര്‍ വിദേശ കുത്തകകള്‍ക്ക് തുറന്നു കൊടുക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , , , , , , , ,

1 അഭിപ്രായം »

വിക്കിലീക്സ് : ബി.ജെ.പി. യും വെട്ടിലായി

March 19th, 2011

lk-advani-epathram

ന്യൂഡല്‍ഹി : വിക്കിലീക്സ് വെളിപ്പെടുത്തിയ പുതിയ രേഖകളിലെ പരാമര്‍ശങ്ങള്‍ ബി. ജെ. പി. യെയും വെട്ടിലാക്കി. ആണവ കരാര്‍ സംബന്ധിച്ച തങ്ങളുടെ എതിര്‍പ്പുകള്‍ കാര്യമായി എടുക്കേണ്ട എന്ന് ഒരു ഉന്നത ബി. ജെ. പി., ആര്‍. എസ്. എസ്. നേതാവ് അമേരിക്കന്‍ പ്രതിനിധിയെ സമാശ്വസിപ്പിച്ചതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ വെളിപ്പെട്ടത്‌. ബി. ജെ. പി. ദേശീയ എക്സിക്യൂട്ടീവ് അംഗവും ആര്‍. എസ്. എസ്. പ്രമുഖനുമായ ശേഷാദ്രി ചാരി ഡിസംബര്‍ 25നാണ് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ റോബര്‍ട്ട് ബ്ലെക്കുമായി കൂടിക്കാഴ്ച നടത്തി പാര്‍ട്ടി നിലപാട്‌ വ്യക്തമാക്കിയത്‌ എന്ന് കേബിള്‍ സന്ദേശങ്ങള്‍ പറയുന്നു. ബി.ജെ.പി. അമേരിക്കന്‍ വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്നത് കേവലം രാഷ്ട്രീയമായ നേട്ടത്തിന് വേണ്ടിയാണെന്നും ഇതില്‍ അമേരിക്ക ആശങ്കപ്പെടേണ്ടതില്ല എന്നുമാണ് ചാരി ബ്ലെക്കിനോടു പറഞ്ഞത്‌. യു. പി. എ. സര്‍ക്കാരിന് മേല്‍ രാഷ്ട്രീയ ലാഭം നേടാന്‍ വേണ്ടി സാധാരണയായി പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട്‌ മാത്രമാണിത്‌ എന്നും ബി. ജെ. പി. നേതാവ്‌ അമേരിക്കന്‍ പ്രതിനിധിയെ ധരിപ്പിച്ചതായി വിക്കിലീക്സ്‌ വെളിപ്പെടുത്തിയ നയതന്ത്ര രേഖകള്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുരിത നികുതിക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം

March 9th, 2011

health-care-epathram

ന്യൂഡല്‍ഹി : വൈദ്യ ചികില്‍സാ രംഗത്ത്‌ 5 ശതമാനം സേവന നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശത്തിനെതിരെ രാജ്യമാകമാനമുള്ള ആരോഗ്യ വിദഗ്ദ്ധര്‍ മാര്‍ച്ച് 12ന് ദുരിത ദിനം ആചരിക്കും. ഇത് സേവന നികുതിയല്ല, ദുരിത നികുതിയാണ് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഉപ്പിന് നികുതി ഏര്‍പ്പെടുത്തിയത്‌ പോലെയാണ് യു.പി.എ. സര്‍ക്കാര്‍ സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന ഈ ദുരിത നികുതി ഏര്‍പ്പെടുത്തുന്നത്.

ഈ നികുതി സാധാരണക്കാരെ ബാധിക്കില്ല എന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം. ഇതിന് കാരണമായി പറയുന്നത് ഈ നികുതി എയര്‍കണ്ടീഷന്‍ ചെയ്ത ആശുപത്രികള്‍ക്ക്‌ മാത്രമാണ് ബാധകമാക്കിയിട്ടുള്ളത് എന്നതാണ്.

എന്നാല്‍ ഇത് ജനത്തെ തെറ്റിദ്ധരിപ്പിക്കലാണ് എന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ശസ്ത്രക്രിയാ മുറികള്‍, എം. ആര്‍. ഐ. സ്കാന്‍, രക്ത ബാങ്ക് എന്നിങ്ങനെ ഒട്ടേറെ സൌകര്യങ്ങള്‍ക്ക് എയര്‍കണ്ടീഷന്‍ ഇല്ലാതെ നിയമപരമായി പ്രവര്‍ത്തിക്കാനാവില്ല എന്നിരിക്കെ ഈ വാദം തെറ്റാണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണ് ഇന്ത്യ ആരോഗ്യ ചികില്‍സാ രംഗത്ത്‌ ചിലവഴിക്കുന്നത്. ഇതിലും കുറവ്‌ ചിലവഴിക്കുന്ന ഒരേ ഒരു രാഷ്ട്രം പാക്കിസ്ഥാനാണ്. രാജ്യത്തെ മൊത്തം ആരോഗ്യ ചികില്‍സാ ചിലവിന്റെ 20 ശതമാനം മാത്രമാണ് സര്‍ക്കാര്‍ വഹിക്കുന്നത്.

കൂടുതല്‍ നികുതികള്‍ ചുമത്തുന്നതിന് പകരം താങ്ങാവുന്ന നിരക്കില്‍ ചികില്‍സ ലഭ്യമാക്കുക എന്നതാണ് സര്‍കാരിന്റെ ധര്‍മ്മം. എന്നാല്‍ ഏറ്റവും ദരിദ്രരായവരില്‍ നിന്ന് പോലും ആരോഗ്യ ഇന്‍ഷൂറന്സിനു 10 ശതമാനം സേവന നികുതി ഈടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ സേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ ഒരു ഹൃദയ ശസ്ത്രക്രിയ ചെയ്യുവാന്‍ ഇനി മുതല്‍ 5000 മുതല്‍ 10000 രൂപ വരെ അധികമായി നല്‍കേണ്ടി വരും. നിങ്ങള്‍ ഒരു ക്യാന്‍സര്‍ രോഗിയാണെങ്കില്‍ അധികമായി 20000 രൂപയിലധികം നല്‍കേണ്ടി വരുമെന്ന് തീര്‍ച്ച.

ഇന്ത്യയില്‍ ജനസംഖ്യയുടെ 10 ശതമാനത്തിനു പോലും ഒരു ഹൃദയ ശസ്ത്രക്രിയയുടെ ചെലവ് സ്വന്തമായി  താങ്ങാനാവുന്നില്ല. ഈ കാരണത്താല്‍ ഏറ്റവും അധികം യുവതികള്‍ വിധവകളാകുന്ന രാജ്യമായിരിക്കാം ഇന്ത്യ എന്ന് നാരായണ ഹൃദയാലയ ആശുപത്രി ചെയര്‍മാന്‍ ഡോ. ദേവി പ്രസാദ്‌ ഷെട്ടി ചൂണ്ടിക്കാട്ടി. ഏറ്റവും അധികം കട ബാദ്ധ്യത വരുന്നതും ചികില്‍സാ ചിലവുകള്‍ മൂലമാണ് എന്നും അദ്ദേഹം പറയുന്നു.

സ്വന്തം മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ കിടപ്പാടം വിറ്റ്‌ ചികില്‍സ നടത്തുന്ന മാതാ പിതാക്കള്‍ ആശുപത്രികളില്‍ നിത്യ കാഴ്ചയാണ്. ഇവരോട് 10000 രൂപ കൂടുതല്‍ ചോദിക്കാന്‍ തങ്ങളുടെ മനസ്സ്‌ അനുവദിക്കുന്നില്ല എന്ന് ഡോ. ഷെട്ടി പറഞ്ഞു.

ഇതിനെതിരെ പ്രതികരിക്കാന്‍ സംഘടിപ്പിക്കുന്ന “ദുരിത ദിന” ആചരണത്തില്‍ എല്ലാവരും പങ്കെടുക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മാര്‍ച്ച് 12 ന് രാവിലെ 11 മണിക്ക് അതാത് സംസ്ഥാനത്തിലെ ഗവര്‍ണറുടെ വസതിക്ക് മുന്‍പില്‍ എല്ലാവരും എത്തി ചേര്‍ന്നു ഈ “ദുരിത നികുതി” പിന്‍വലിക്കാനുള്ള നിവേദനം നല്‍കണം. സേവന നികുതികള്‍ പിന്‍വലിച്ച് സാമ്പത്തിക ശേഷിക്കനുസരിച്ചുള്ള ചികില്‍സ എന്ന ദുരവസ്ഥയില്‍ നിന്നും ഇന്ത്യയെ മുക്തമാക്കി എല്ലാ പൌരന്മാര്‍ക്കും മികച്ച ചികില്‍സ ലഭ്യമാക്കണം. “ഓരോ തുള്ളി കണ്ണുനീരും തുടച്ചു നീക്കുക” എന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുകയാവും ഇത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിസേയുടെ കണ്ണുകളില്‍ ഇനി വെളിച്ചം
Next »Next Page » വാതക ചോര്‍ച്ച : 120 പേര്‍ ആശുപത്രിയില്‍ »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine