പ്രായ പൂർത്തി യായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാം : സുപ്രീം കോടതി

May 7th, 2018

adult-couple-can-live-together-without-marriage-supreme-court-ePathram
ന്യൂഡൽഹി : വിവാഹിതര്‍ അല്ലെങ്കിലും പ്രായ പൂർ ത്തി യായ സ്ത്രീക്കും പുരുഷനും ഒരു മിച്ചു ജീവി ക്കു വാന്‍ അവകാശം ഉണ്ട് എന്ന് സുപ്രീം കോടതി. വിവാഹ സമയത്ത് വരന് 21 വയസ്സ് തികഞ്ഞിട്ടില്ല എന്ന കാരണ ത്താല്‍ കേരള ഹൈക്കോടതി അസാധുവാക്കിയ മല യാളി ദമ്പതി മാരുടെ വിവാഹം സുപ്രീം കോടതി അംഗീ കരിച്ചു.

2017 ഏപ്രില്‍ 12 ന് ചക്കുളത്തു കാവ് ഭവഗതി ക്ഷേത്ര ത്തില്‍ വിവാഹിത രായ നന്ദ കുമാറി ന്റെയും തുഷാര യുടെയും വിവാഹ മാണ് സുപ്രീം കോടതി അംഗീ കരി ച്ചത്.

1955 ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ഹൈന്ദവ രായ നന്ദകുമാര്‍ – തുഷാര വിവാഹം നിയമ വിധേ യ മാണ്. നന്ദ കുമാറി ന്റെ ഭാര്യ യായ തുഷാരക്ക് പ്രായ പൂര്‍ ത്തി യായി എന്നും അവര്‍ക്ക് ഇഷ്ട മുള്ള ആരോ ടൊപ്പ വും ജീവിക്കു വാനും ഇഷ്ട മുള്ളിട ത്തേക്ക് പോകു വാനും അവകാശം ഉണ്ട് എന്നും കോടതി വ്യക്ത മാക്കി.

തന്റെ മകളെ നന്ദ കുമാർ തട്ടി ക്കൊണ്ടു പോയി വിവാഹം ചെയ്തു എന്നും 2017 ഏപ്രി ലിൽ വിവാഹം നടക്കു മ്പോൾ നന്ദ കുമാറിന് 21 വയസ്സ് തികഞ്ഞിരുന്നില്ല എന്നും കാണിച്ചു കൊണ്ട് തുഷാര യുടെ പിതാവാണു ഹൈക്കോടതി യെ സമീപിച്ചത്.

വിവാഹം റദ്ദാക്കി ഹൈക്കോടതി തുഷാരയെ പിതാവി നൊപ്പം അയച്ചു. ഈ വിധി തള്ളിയാണ് ഇരുവർക്കും ഒരുമിച്ചു താമ സിക്കാം എന്നും സുപ്രീം കോടതി വിധി ച്ചത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കൊലപാതകത്തില്‍ അഭിമാനം കണ്ടെത്തുന്നവര്‍

June 25th, 2010

couple-holding-handsന്യൂഡല്‍ഹി : “എന്നെ കൊന്നോളൂ, പക്ഷെ ഇദ്ദേഹത്തെ ഇങ്ങനെ മര്‍ദ്ദിക്കരുതേ… ” എന്ന നിലവിളി തൊട്ടടുത്ത വീട്ടില്‍ നിന്നും ഉയരുന്നത് ഡല്‍ഹി സ്വരൂപ്‌ നഗറിലെ പലരും കേട്ടതാണ്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആശ – യോഗേഷ്‌ ദമ്പതിമാരെ പോലീസ്‌ കൊല്ലപ്പെട്ട നിലയില്‍ ഇവിടെ നിന്നും കണ്ടെത്തി. തങ്ങളെക്കാള്‍ താഴ്ന്ന ജാതിയില്‍ പെട്ട ആളാണ്‌ യോഗേഷ്‌ എന്ന് പറഞ്ഞു ആശയുടെ അച്ഛനും അച്ഛന്റെ സഹോദരനും ചേര്‍ന്നാണ് ഇവരെ തല്ലിക്കൊന്നത്. ഇരുവരുടെയും വായില്‍ പഴന്തുണി കുത്തിക്കയറ്റി വെച്ചിരുന്നു. ദേഹമാസകലം മര്‍ദ്ദനമേറ്റത്തിന്റെ പാടുകള്‍. കാലില്‍ വൈദ്യുത ആഘാതം എല്‍പ്പിച്ചതിന്റെ പൊള്ളലുകള്‍. ഇനിയുമൊരു അവസരം ലഭിച്ചാല്‍ തങ്ങള്‍ വീണ്ടും ഇത് തന്നെ ചെയ്യുമെന്നാണ് ആശയുടെ അച്ഛനും അച്ഛന്റെ സഹോദരനും പോലീസിനോട് പറഞ്ഞത്.

സ്വന്തം മക്കളെ, സഹോദരിമാരെ വധിക്കുക, എന്നിട്ട് കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന് ന്യായീകരിക്കുക, ഇതെല്ലാം പുരാണ കഥയല്ല; ഇന്ന് ഇന്ത്യയില്‍ നടന്നു വരുന്ന ദുരാചാരമാണ്. കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടത് സഹോദരി അന്യ ജാതിയില്‍ പെട്ട ഒരാളെ വിവാഹം ചെയ്തത് മൂലമാണ് എന്ന് കൂടി അറിയുമ്പോള്‍ പ്രശ്നത്തിന്റെ ഗൌരവം ബോദ്ധ്യമാവും. വടക്ക് നിന്നും കിഴക്ക് നിന്നും വന്ന് കേരളത്തിലെ ജാതി വ്യവസ്ഥയെ നോക്കി ഭ്രാന്താലയം എന്ന് വിളിച്ചവര്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ കേരളം ഇന്ന് അവിടെ നിന്നുമൊക്കെ ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു. ജാതി വ്യവസ്ഥ പൂര്‍ണ്ണമായി കേരള സമൂഹത്തില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടു എന്നല്ല ഇതിനര്‍ത്ഥം. എന്നാല്‍ ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ സ്വന്തം സഹോദരിമാരെയും സഹോദരിയുടെ ഭര്‍ത്താവിനെയും കൊല്ലാന്‍ സമ്മതം നല്‍കുന്ന കുടുംബത്തിലെ മുതിര്‍ന്നവരെയും, അതിനെ ഏകപക്ഷീയമായി അനുകൂലിക്കുന്ന ഗ്രാമ വാസികളെയും കേരളത്തില്‍ ഒരിടത്തും കാണുവാന്‍ ഇന്ന് കഴിയില്ല എന്ന് നമുക്ക്‌ അഭിമാനത്തോടെ തന്നെ അവകാശപ്പെടാം. ഇനി അഥവാ ആരെങ്കിലും ഇങ്ങനെ ചിന്തിച്ചാല്‍ തന്നെ അത് നടപ്പിലാക്കാന്‍ കഴിയാത്തവണ്ണം രാഷ്ട്രീയമായ ജാഗ്രത കേരള ജനത നേടിയെടുത്തിട്ടുമുണ്ട്.

kuldeep-monica-honor-killing-epathram

സഹോദരന്മാരാല്‍ കൊല്ലപ്പെട്ട മോണിക്കയും കുല്‍ദീപും

കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയില്‍ ഇത്തരത്തില്‍ നടന്ന ഒരു കൂട്ടക്കൊല ഈ ദുരവസ്ഥയ്ക്കെതിരെ സുപ്രീം കോടതിയുടെ ശ്രദ്ധ തിരിച്ചു വിടുകയുണ്ടായി. നാല് വര്ഷം മുന്‍പാണ് രജ്പുത് വംശജനായ കുല്ദീപിനെ ഗുജ്ജാര്‍ വംശജയായ മോണിക്ക വിവാഹം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ അശോക്‌ നഗറിലുള്ള വീട്ടില്‍ മോണിക്കയുടെ ശരീരം കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടു. ഭര്‍ത്താവ്‌ കുല്ദീപിന്റെ ജഡം പോലീസിനു ലഭിച്ചത് കാറിനുള്ളിലാണ്. ഇവരുടെ വിവാഹത്തിനു വേണ്ട സഹായവും പിന്തുണയും നല്‍കിയ മോണിക്കയുടെ സഹോദരി ശോഭയുടെ മൃതദേഹവും പോലീസിനു രണ്ടു ദിവസത്തിനകം ഇവരുടെ മറ്റൊരു ബന്ധുവിന്റെ കാറില്‍ നിന്നും ലഭിച്ചു.

delhi-honour-killers-epathram

മോണിക്കയെ വധിച്ച സഹോദരന്മാര്‍

മോണിക്കയേയും സഹോദരിയും ഭര്‍ത്താവിനെയും കൊന്ന ഇവരുടെ സഹോദരന്മാരായ അങ്കിത്, മന്ദീപ്‌‍, നകുല്‍ എന്നിവരെ പോലീസ്‌ പിടി കൂടി. ഗ്രാമവാസികളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് തങ്ങള്‍ കൊല നടത്തിയത്‌ എന്നാണു ഇവരുടെ മൊഴി. മോണിക്ക അന്യ ജാതിയില്‍ പെട്ട ഒരാളുടെ കൂടെ ഒളിച്ചോടി പോയത് ഗ്രാമത്തിലെ മറ്റ് കുട്ടികളെ കൂടി വഴി തെറ്റിക്കുമെന്നും അതിനാല്‍ ഇത്തരം ഒരു ശിക്ഷ നല്ലതാണ് എന്നുമാണ് ഗ്രാമവാസികളില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.

ഞായറാഴ്ച തന്നെ 22 കാരനായ പിങ്കുവിന്റെയും 20കാരിയായ മോണിക്കയുടെയും ശരീരങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍ തൊട്ടടുത്ത ഹരിയാനയില്‍ പോലീസ്‌ കണ്ടെത്തി. ഇവരുടെ കൊലപാതകത്തിനു മോണിക്കയുടെ അമ്മയടക്കം ആറു ബന്ധുക്കളെ പോലീസ്‌ പ്രതി ചേര്‍ത്തു കേസെടുത്തിട്ടുണ്ട്. പിങ്കുവിന്റെ ശരീരത്തില്‍ കൊടിയ മര്‍ദ്ദനം ഏറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്ന് പോലീസ്‌ വെളിപ്പെടുത്തി.

kamlesh-khushboo-honour-killing-epathram

കൊല്ലപ്പെട്ട കമലേഷ് ഖുശ്ബു ദമ്പതിമാര്‍

ജൂണ്‍ 17നു തൊട്ടടുത്ത പഞ്ചാബിലെ ഫഗ്‌വാരയില്‍ നിന്നും കമലേഷ് – ഖുശ്ബൂ ദമ്പതിമാരെ വധിക്കപ്പെട്ട നിലയില്‍ പോലീസ്‌ കണ്ടെത്തി. തങ്ങളെക്കാള്‍ താഴ്ന്ന ജാതിയില്‍ പെട്ട ആളാണ്‌ കമലേഷ് എന്ന് പറഞ്ഞു ഖുശ്ബുവിന്റെ ബന്ധുക്കള്‍ ഇവരുടെ ബന്ധം അംഗീകരിച്ചിരുന്നില്ല.

ഇത്തരം കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ പ്രത്യേക നിയമം വേണ്ടി വരുമോ എന്ന് ആരാഞ്ഞിരിക്കുകയാണ് സുപ്രീം കോടതി. ഇതിനെതിരെ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന് കേന്ദ്രത്തോടും എട്ടു സംസ്ഥാന സര്‍ക്കാരിനോടും സുപ്രീം കോടതി ചോദിച്ചു.

ഈ വിഷയത്തില്‍ ഒരു ദേശീയ സമീപനം ആവശ്യമാണ്‌ എന്ന് കഴിഞ്ഞ ദിവസം കോണ്ഗ്രസും വ്യക്തമാക്കുകയുണ്ടായി. ഇത്തരം അതിക്രമങ്ങളും കൊലപാതകവും വെച്ച് പൊറുപ്പിക്കാന്‍ ആവില്ലെന്നും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും കോണ്ഗ്രസ് വക്താവ് ജയന്തി നടരാജന്‍ തലസ്ഥാനത്ത്‌ ഒരു പത്ര സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ വേണ്ട വണ്ണം ഇടപെടുന്നില്ലെന്ന് കാണിച്ചു കഴിഞ്ഞ ദിവസം ചില സാമൂഹ്യ സേവന സംഘടനകള്‍ ഒരു ഹരജി സമര്‍പ്പിക്കുകയും ചെയ്തു.

സമൂഹം തന്നെ ഇത്തരം കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ ഭീതിദമാണ്. ഇതിനെതിരെ എന്തു ചെയ്യാനാവും എന്നാണു സര്‍ക്കാര്‍ ചിന്തിക്കേണ്ടത്.

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

തകര്‍ന്ന വിവാഹം ഏകപക്ഷീയമായി വേര്‍പെടുത്താം

June 11th, 2010

divorceന്യൂഡല്‍ഹി : വിവാഹ ബന്ധം തകര്‍ന്നിട്ടും നിയമം അനുവദിയ്ക്കാത്തത് മൂലം വിവാഹ ബന്ധം വേര്‍പെടുത്താന്‍ ആവാതെ ജീവിതം നരകിച്ചു തീര്‍ക്കുന്നവര്‍ക്ക്‌ ഒരു പുത്തന്‍ പ്രതീക്ഷ നല്‍കുന്ന നിയമ ഭേദഗതിയ്ക്ക് കേന്ദ്ര മന്ത്രി സഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. ദമ്പതിമാര്‍ തമ്മിലുള്ള പൊരുത്തക്കേടും, യോജിയ്ക്കാനാവാത്ത വിധമുള്ള വൈവാഹിക പരാജയവും ഇനി മുതല്‍ വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാക്കുന്ന ഭേദഗതികളാണ് 1955 ലെ ഹിന്ദു വിവാഹ നിയമത്തിലും 1954 ലെ പ്രത്യേക വിവാഹ നിയമത്തിലും നടപ്പാക്കുന്നത്. വിവാഹ നിയമ ഭേദഗതി ബില്‍ 2010 എന്ന ഈ ഭേദഗതി പാര്‍ലമെന്റില്‍ വെച്ചു പാസ്സാക്കുന്നതോടെ ഇത് നിയമമാകും.

വിവാഹ മോചനത്തിനുള്ള നിയമ നടപടികള്‍ മനപൂര്‍വം വൈകിക്കുകയും, കോടതിയില്‍ ഹാജരാകാതെ കേസ്‌ നീട്ടി കൊണ്ടു പോകുകയും ഒക്കെ ചെയ്യുന്ന സ്ഥിരം ഏര്‍പ്പാടുകള്‍ ഇനി നടപ്പില്ല. തിരിച്ചു ചേര്‍ക്കാന്‍ ആവാത്ത വണ്ണം മാനസികമായി വേര്‍പെട്ടു എന്നത് തന്നെ ഇനി വിവാഹ മോചനത്തിനുള്ള കാരണമായി കോടതിയ്ക്ക് പരിഗണിക്കാനാവും.

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനമല്ലെങ്കില്‍ പാതിവ്രത്യ ഭംഗം, ഉപേക്ഷിച്ചു പോവുക, മാനസിക രോഗം, മത പരിവര്‍ത്തനം, ക്രൂരത എന്നീ കാരണങ്ങള്‍ മാത്രമേ നിലവിലെ നിയമങ്ങള്‍ വിവാഹ മോചനത്തിനുള്ള കാരണങ്ങളായി അനുവദിക്കുന്നുള്ളൂ. കാലഹരണപ്പെട്ട ഈ നിയമം കാലോചിതമായി ഭേദഗതി ചെയ്യണമെന്ന ആവശ്യം ഏറെ നാളായി നിലനിന്നിരുന്നു.

1978ല്‍ ലോ കമ്മീഷന്റെ 71ആം റിപ്പോര്‍ട്ടില്‍ വിവാഹ പരാജയം വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിയ്ക്കണം എന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് 1981ല്‍ ഒരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ വകുപ്പിന്റെ ആനുകൂല്യത്തില്‍ അനൈതികമായി ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിക്കും എന്ന് അഭിപ്രായപ്പെട്ട് പലരും ഈ നിയമത്തെ എതിര്‍ത്തതിനാല്‍ ഇത് പാസ്സായില്ല.

വിവാഹ ബന്ധം പരാജയപ്പെട്ടതിനു ശേഷവും നിയമം അനുവദിയ്ക്കാത്തതിനാല്‍ മാത്രം ഒരുമിച്ചു കഴിയേണ്ടി വരുന്ന അവസ്ഥ സാമാന്യ നീതിയ്ക്ക് നിരയ്ക്കാത്തതാണ്. കാലോചിതമായി നിയമത്തില്‍ ഇത്തരമൊരു ഭേദഗതി കൊണ്ടുവരേണ്ട സമയം അതിക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകള്‍ സ്മൃതി ഷിന്‍ഡെയുടെ വിവാഹ മോചനക്കേസ് വഴിമുട്ടി നിന്നപ്പോള്‍ മാത്രമാണ് കേന്ദ്ര മന്ത്രിസഭയ്ക്ക് ഈ ആവശ്യം ന്യായമാണെന്ന് ബോദ്ധ്യപ്പെട്ടത്‌.

മാനസികമായി വേര്‍പെട്ട്, വിവാഹ ബന്ധം തുടരാന്‍ ആവില്ല എന്ന് ഉത്തമ ബോധ്യം ഉള്ളപ്പോഴും ഭര്‍ത്താവിന്റെ സമ്മതത്തിനായി കാത്തിരിയ്ക്കേണ്ടി വരുന്നത് സ്ത്രീയുടെ മാന്യതയ്ക്ക് നിരയ്ക്കാത്തതാണ് എന്ന് സ്മൃതി 2009 ഡിസംബര്‍ 17ന് സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തകര്‍ന്ന വിവാഹ ബന്ധം വേര്പെടുത്തുന്നതിനു പരസ്പര സമ്മതം വേണമെന്ന നിയമം ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നും സ്മൃതി കോടതിയോട് ആവശ്യപ്പെട്ടു.

വിവാഹ മോചനത്തിന് ആവശ്യപ്പെടുന്ന സ്ത്രീയ്ക്ക് ഇന്ത്യന്‍ സാമൂഹിക ചുറ്റുപാടില്‍ സമൂഹത്തില്‍ നിന്നും സ്വന്തം ജോലി സ്ഥലത്ത് നിന്നും കനത്ത തിരിച്ചടികള്‍ നേരിടേണ്ടി വരുന്നു. ഈ അവസ്ഥയില്‍ മിക്ക സ്ത്രീകളും വിവാഹ മോചനത്തിന് ധൈര്യപ്പെടുന്നില്ല. തകര്‍ന്ന വൈവാഹിക ജീവിതം തുടര്‍ന്ന് കൊണ്ട് പോകുന്നത് വിവാഹ മോചനത്തിന് അപേക്ഷിച്ചാല്‍ ഉണ്ടാവുന്ന സാമൂഹ്യ പ്രശ്നങ്ങളെക്കാള്‍ കടുത്തതാവുന്ന സാഹചര്യത്തില്‍ മാത്രമേ വിവാഹ മോചനവുമായി മുന്നോട്ട് സ്ത്രീ പോകൂ എന്ന് ഈ സാമൂഹിക വിലക്കുകളും കെട്ടുപാടുകളും ഉറപ്പ്‌ വരുത്തുന്നുണ്ട് എന്നും അവര്‍ വ്യക്തമാക്കി.

സ്മൃതിയുടെ കേസ്‌ പരിഗണിച്ച സുപ്രീം കോടതി നിലവിലെ നിയമത്തിന്റെ അപര്യാപ്തതയും വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തേണ്ട ആവശ്യവും ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രി സഭ ഇത്തരമൊരു ഭേദഗതി തിരക്കിട്ട് അംഗീകരിച്ചത്. ഇതിന്റെ ആദ്യ
ഗുണഭോക്താവ് മന്ത്രിപുത്രി ആയിരിക്കുമെങ്കിലും “വിവാഹ ദുരിതം” അനുഭവിക്കുന്ന അനേകായിരം ഇന്ത്യാക്കാര്‍ക്ക്‌ ആശ്വാസകരമാവും ഈ പുതിയ ഭേദഗതി എന്നത് ഉറപ്പാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിവാഹ പൂര്‍വ ബന്ധം – ഖുശ്ബുവിന് സുപ്രീം കോടതിയില്‍ വിജയം

April 29th, 2010

khushbooതന്റെ വിവാഹ പൂര്‍വ ബന്ധങ്ങളെ കുറിച്ച് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞതിനെതിരെ പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ നടി ഖുശ്ബു വിനെതിരെ നിലവില്‍ ഉണ്ടായിരുന്ന 22 ഓളം ക്രിമിനല്‍ കേസുകള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞു. ചീഫ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്‍, ജസ്റ്റിസ്‌ ദീപക്‌ വര്‍മ, ജസ്റ്റിസ്‌ ബി. എസ്. ചൌഹാന്‍ എന്നിവര്‍ അടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. തന്റെ പേരില്‍ നിലവിലുള്ള കേസുകള്‍ തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ട് ഖുശ്ബു നല്‍കിയ പരാതി നേരത്തെ മദ്രാസ്‌ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ചു ജീവിക്കുന്നത് നിയമ വിരുദ്ധമല്ല എന്ന് കേസില്‍ വിധി പ്രസ്താവിച്ചു കൊണ്ട് കോടതി ചൂണ്ടിക്കാട്ടി.

2005ല്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹ പൂര്‍വ ബന്ധങ്ങളെ പറ്റി തുറന്നു സംസാരിച്ച ഖുശ്ബു, അഭ്യസ്ത വിദ്യരായ ആരും വിവാഹ സമയത്ത് വധു കന്യക ആയിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കില്ല എന്നും പറഞ്ഞിരുന്നു. ഇത് ഒട്ടേറെ പേരെ പ്രകോപിപ്പിക്കുകയും തമിഴ്‌ നാട്ടില്‍ ഖുശ്ബുവിന് എതിരെ 22 ഓളം ക്രിമിനല്‍ കേസുകള്‍ റെജിസ്റ്റര്‍ ചെയ്യപ്പെടുകയും ഉണ്ടായി.

വിവാഹ പൂര്‍വ്വ ബന്ധം മാധ്യമങ്ങളിലൂടെ തുറന്നു പറയുക വഴി യുവ തലമുറയെ വഴി തെറ്റിക്കുകയാണ് ഖുശ്ബു ചെയ്തത് എന്നായിരുന്നു പരാതിക്കാരുടെ ആരോപണം.

വാദം കേട്ട കോടതി ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍ തികച്ചും അവരുടെ സ്വകാര്യ നിലപാടാണെന്നും ഇത് പരാതിക്കാരെ എന്തിനാണ് പ്രകോപിപ്പിക്കുന്നത് എന്നും ആരാഞ്ഞു. ഏതു നിയമ പ്രകാരമാണ് ഇത് കുറ്റകരം ആകുന്നത്? പരാതിക്കാര്‍ പറഞ്ഞത് പോലെ ഈ അഭിമുഖങ്ങള്‍ കണ്ടതിനു ശേഷം ഏതെങ്കിലും പെണ്‍കുട്ടികള്‍ വീട് വിട്ട്‌ ഒളിച്ചോടി പോയതിന്റെ തെളിവുണ്ടോ? എത്ര വീടുകളാണ് ഈ അഭിമുഖം മൂലം പരാതിക്കാര്‍ പറഞ്ഞ പോലെ മൂല്യ ച്യുതിക്ക് വിധേയമായത്? നിങ്ങള്‍ക്ക്‌ പെണ്‍ മക്കളുണ്ടോ എന്നാ ചോദ്യത്തിന് പരാതിക്കാരന്‍ ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍, അപ്പോള്‍ പിന്നെ നിങ്ങളെ എങ്ങനെയാണ് ഇത് ബാധിച്ചത് എന്ന് വ്യക്തമാക്കണം എന്നായി കോടതി. നിയമ വിരുദ്ധമായി പ്രതി ഒന്നും ചെയ്തിട്ടില്ല. പ്രസ്തുത അഭിമുഖം ഞങ്ങളെ ആരെയും പ്രതികൂലമായി ബാധിച്ചിട്ടുമില്ല. കുറ്റം ഒന്നും ചെയ്യാത്ത പ്രതിയുടെ അഭിമുഖം അവരുടെ സ്വകാര്യ അഭിപ്രായ പ്രകടനം മാത്രമാണ്. അത് എങ്ങനെ കുറ്റകൃത്യമാവും എന്നും സുപ്രീം കോടതി ബെഞ്ച്‌ പരാതിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.

വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് കുറ്റകരമല്ല. ഇങ്ങനെ ജീവിക്കുന്നത് തടയാന്‍ നിയമമില്ല. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധവും നിയമം തടയുന്നില്ല എന്ന് കോടതി വ്യക്തമാക്കി. ഭാരതീയ പൌരാണിക സങ്കല്‍പ്പത്തില്‍ കൃഷ്ണനും രാധയും ഒരുമിച്ച് കഴിഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. പ്രായ പൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ച് ജീവിക്കണം എന്ന് തീരുമാനിച്ചാല്‍ അതില്‍ തെറ്റ്‌ എന്താണുള്ളത്? ഒരുമിച്ച് ജീവിക്കുന്നത് ഒരു കുറ്റമല്ല എന്ന് കോടതി നിരീക്ഷിച്ചു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

വിവാഹ പൂര്‍വ്വ ബന്ധം കുറ്റമല്ലെന്ന് സുപ്രീം കോടതി

March 24th, 2010

live-inന്യൂഡല്‍ഹി : വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് കുറ്റകരമല്ല എന്ന് സുപ്രീം കോടതി വിധിച്ചു. ഇങ്ങനെ ജീവിക്കുന്നത് തടയാന്‍ നിയമമില്ല. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധവും നിയമം തടയുന്നില്ല എന്ന് കോടതി വ്യക്തമാക്കി. ഭാരതീയ പൌരാണിക സങ്കല്‍പ്പത്തില്‍ കൃഷ്ണനും രാധയും ഒരുമിച്ച് കഴിഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. പ്രായ പൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ച് ജീവിക്കണം എന്ന് തീരുമാനിച്ചാല്‍ അതില്‍ തെറ്റ്‌ എന്താണുള്ളത്? ഒരുമിച്ച് ജീവിക്കുന്നത് ഒരു കുറ്റമല്ല എന്ന് കോടതി നിരീക്ഷിച്ചു.
 
2005ല്‍ ചില പത്ര മാധ്യമ അഭിമുഖങ്ങളില്‍ തന്റെ വിവാഹ പൂര്‍വ ബന്ധങ്ങളെ പറ്റി തുറന്നു പറഞ്ഞ പ്രമുഖ സിനിമാ നടി ഖുശ്ബു വിനെതിരെ നിലവിലുണ്ടായിരുന്ന 22 ഓളം ക്രിമിനല്‍ കേസുകള്‍ തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ടു ഖുശ്ബു നല്‍കിയ പ്രത്യേക ഹരജിയില്‍ വാദം കേട്ടതിനു ശേഷമാണ് കോടതി ഈ സുപ്രധാന തീരുമാനം അറിയിച്ചത്.
 
വിവാഹ പൂര്‍വ്വ ബന്ധം മാധ്യമങ്ങളിലൂടെ തുറന്നു പറയുക വഴി യുവ തലമുറയെ വഴി തെറ്റിക്കുകയാണ് ഖുശ്ബു ചെയ്തത് എന്നായിരുന്നു പരാതിക്കാരുടെ ആരോപണം.
 
എന്നാല്‍ ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍ തികച്ചും അവരുടെ സ്വകാര്യ നിലപാടാണെന്ന് പറഞ്ഞ കോടതി ഇത് പരാതിക്കാരെ എന്തിനാണ് പ്രകോപിപ്പിക്കുന്നത് എന്ന് ആരാഞ്ഞു. ഏതു നിയമ പ്രകാരമാണ് ഇത് കുറ്റകരം ആകുന്നത്? പരാതിക്കാര്‍ പറഞ്ഞത് പോലെ ഈ അഭിമുഖങ്ങള്‍ കണ്ടതിനു ശേഷം ഏതെങ്കിലും പെണ്‍കുട്ടികള്‍ വീട് വിട്ട്‌ ഒളിച്ചോടി പോയതിന്റെ തെളിവുണ്ടോ? എത്ര വീടുകളാണ് ഈ അഭിമുഖം മൂലം പരാതിക്കാര്‍ പറഞ്ഞ പോലെ മൂല്യ ച്യുതിക്ക് വിധേയമായത്? നിങ്ങള്‍ക്ക്‌ പെണ്‍ മക്കളുണ്ടോ എന്നാ ചോദ്യത്തിന് പരാതിക്കാരന്‍ ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍, അപ്പോള്‍ പിന്നെ നിങ്ങളെ എങ്ങനെയാണ് ഇത് ബാധിച്ചത് എന്ന് വ്യക്തമാക്കണം എന്നായി കോടതി. നിയമ വിരുദ്ധമായി പ്രതി ഒന്നും ചെയ്തിട്ടില്ല. പ്രസ്തുത അഭിമുഖം ഞങ്ങളെ ആരെയും പ്രതികൂലമായി ബാധിച്ചിട്ടുമില്ല. കുറ്റം ഒന്നും ചെയ്യാത്ത പ്രതിയുടെ അഭിമുഖം അവരുടെ സ്വകാര്യ അഭിപ്രായ പ്രകടനം മാത്രമാണ്. അത് എങ്ങനെ കുറ്റകൃത്യമാവും എന്നും സുപ്രീം കോടതി ബെഞ്ച്‌ പരാതിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

1 of 212

« Previous « ഹെഡ്‌ലിയെ അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യും
Next Page » കല്‍ക്കട്ട തീപിടുത്തം : 24 മരണം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine