ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി

April 8th, 2025

supremecourt-epathram
ന്യൂഡൽഹി : തമിഴ്നാട് ഗവർണ്ണർ ആർ. എൻ. രവി അന്യായമായി തടഞ്ഞു വച്ചിരുന്ന പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി. ബില്ലുകൾ പിടിച്ചു വെക്കുന്ന ഗവർണ്ണറുടെ നടപടി നിയമ വിരുദ്ധം എന്നും ചരിത്ര വിധിയുമായി സുപ്രീം കോടതി.

തമിഴ്നാട് സർക്കാരിന്‍റെ ഹരജിയിലാണ് നിർണ്ണായക ഉത്തരവ്. ജസ്റ്റിസുമാരായ ജെ. ബി. പർദി വാല, ആർ. മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി.

സഭ പാസ്സാക്കിയ ബില്ലുകള്‍ക്ക് മേൽ ഗവർണ്ണർക്ക് വിറ്റോ അധികാരമില്ല. അനിശ്ചിത കാലം ബില്ലിൽ തീരുമാനം നീട്ടാൻ ആകില്ല. മൂന്നു മാസത്തിനകം ഗവർണ്ണർ തീരുമാനം എടുക്കണം. സഭ വീണ്ടും പാസ്സാക്കിയ ബില്ലുകൾ രാഷ്‌ട്രപതിക്ക് അയക്കേണ്ടതില്ല.

ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് സർക്കാരുകൾ നിയമം കൊണ്ടു വരുന്നത്. അതിൽ തടയിടുന്ന നിലപാട് ശരിയല്ല. സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് ഗവർണ്ണർ പ്രവർത്തിക്കണം എന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.

രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പത്ത് ബില്ലുകള്‍ മാറ്റി വെച്ചത് നിയമ വിരുദ്ധമാണ് എന്നും കോടതി നിരീക്ഷിച്ചു. Image Credit : B & B

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി

April 7th, 2025

droupadi-murmu-15-th-president-of-india-ePathram
ന്യൂഡല്‍ഹി : വളരെയധികം ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതി ശബ്ദ വോട്ടോടെ തള്ളി, പാര്‍ലമെന്റ് ഇരു സഭകളിലും പാസ്സായ വഖഫ് നിയമ ഭേദഗതി ബിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പു വെച്ചു. ഇതോടെ നിയമം വിജ്ഞാപനം ചെയ്തു കൊണ്ട് കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.

പ്രതിപക്ഷ കക്ഷികളുടെ അതിശക്തമായ പ്രതിഷേധം വകവെക്കാതെയാണ് വഖഫ് ബോര്‍ഡുകളുടെയും വഖഫ് കൗണ്‍സിലുകളുടെയും അടിസ്ഥാന രൂപം മാറ്റുന്ന ‘വഖഫ് ഭേദഗതി ബില്‍-2025’ ബി. ജെ. പി. നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ലോക്‌ സഭയില്‍ പാസ്സാക്കിയത്.

രാജ്യ സഭയില്‍ നടന്ന വോട്ടിംഗില്‍ ബില്ലിനെ 128 പേര്‍ പിന്തുണച്ചപ്പോള്‍ 95 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ടു ചെയ്തു. കേന്ദ്ര സർക്കാർ അനുവദിച്ച 8 മണിക്കൂർ ചർച്ചാ സമയം മറി കടന്നു  14 മണിക്കൂര്‍ നീണ്ട ചര്‍ച്ചകൾക്ക് ഒടുവിലാണ് രാജ്യ സഭയില്‍ ബില്‍ പാസ്സായത്.

വഖഫ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വെക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് മുസ്‌ലിം ലീഗിൻറെ അഞ്ച് എം. പി. മാര്‍ രാഷ്ട്രപതിക്ക് കത്ത് അയച്ചിരുന്നു.

മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നു എന്നും മത ന്യൂന പക്ഷങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചന പരമായിട്ടുള്ള ഇടപെടൽ ആണ് വഖഫ് നിയമ ഭേദഗതി ബിൽ എന്നും വ്യക്തമാക്കിയാണ് ലോക് സഭയിലെ ലീഗിൻറെ രണ്ട് എം. പി. മാരും രാജ്യ സഭയിലെ മൂന്ന് എം. പി. മാരും കത്തയച്ചത്. ഇതിന് പിന്നാലെയാണ് ബില്‍ നിയമം ആക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.

ഭരണ ഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നു എന്ന് ആരോപിച്ച്‌ കൊണ്ട് കോൺഗ്രസ്സ്, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ സുപ്രീം കോടതിയില്‍ വെവ്വേറെ ഹരജികൾ നൽകിയിട്ടുണ്ട്. വഖഫ് നിയമ ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ തമിഴ്‌ നാട് സര്‍ക്കാറും നിയമോപദേശം തേടിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം

April 2nd, 2025

ooty-kodaikanal-tamil-nadu-makes-e-pass-mandatory-for-visits-to-hill-stations-ePathram
കോയമ്പത്തൂര്‍ : കൊടൈക്കനാലിലേക്കും ഊട്ടി യിലേക്കും യാത്ര പോകുന്ന സഞ്ചാരികള്‍ക്ക് അധികൃതര്‍ ഇ- പാസ് നിര്‍ബ്ബന്ധമാക്കി. വേനൽ അവധി ക്കാലത്ത് ഊട്ടി കൊടൈക്കനാൽ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഹില്‍ സ്റ്റേഷനു കളിലെ വാഹന ബാഹുല്യം നിയന്ത്രിക്കുവാൻ കൂടിയാണ് ഈ നടപടി.

ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയാണ് നിയമം കർശ്ശനമാക്കിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളില്‍ ഇവിടം സന്ദര്‍ശിക്കുന്നവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ മുന്‍ കൂട്ടി അപേക്ഷ നല്‍കി ഇ- പാസ് കരസ്ഥമാക്കണം. നിലവിൽ പ്രവൃത്തി ദിനങ്ങളില്‍ പ്രതി ദിനം 6000 വാഹനങ്ങള്‍ക്ക് മാത്രമാണ് ഊട്ടിയിലേക്ക് പ്രവേശനം. വാരാന്ത്യത്തില്‍ 8000 വാഹനങ്ങള്‍ക്ക് കടന്നു ചെല്ലാം.

വേനല്‍ക്കാലത്ത് മലയോര വിനോദ സഞ്ചാര കേന്ദ്ര ങ്ങളിലേക്ക് വര്‍ദ്ധിച്ചു വരുന്ന വാഹന തിരക്ക് പരിശോധിക്കാന്‍ തമിഴ്‌ നാട്ടിലെ ഊട്ടി, കൊടൈ ക്കനാലില്‍ (ദിണ്ടിഗല്‍ ജില്ല) ഇ-പാസ് സംവിധാനം നടപ്പിലാക്കണം എന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് നടപടി എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി

February 19th, 2025

Popular-Social-Networking-Sites-epathram

ന്യൂഡല്‍ഹി : യൂട്യൂബിലും മറ്റു സാമൂഹിക മാധ്യമ ങ്ങളിലും വരുന്ന ‘അശ്ലീല ഉള്ളടക്കം’ നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണം എന്ന നിർദ്ദേശവുമായി സുപ്രീം കോടതി.

ഇന്ത്യ ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ രണ്‍വീര്‍ അല്ലാ ബാദിയ യുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കുന്ന സമയത്താണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ഈ നിർദ്ദേശം നൽകിയത്.

വിഷയത്തില്‍ അറ്റോര്‍ണി ജനറൽ, സോളിസിറ്റര്‍ ജനറൽ എന്നിവരുടെ സഹായം തേടണം എന്നും സുപ്രീം കോടതി ബഞ്ച് നിർദ്ദേശിച്ചു.

അശ്ലീല പരാമർശം നടത്തിയ കാരണം നിയമ നടപടി നേരിടുന്ന യൂ ട്യൂബർ രൺവീർ അല്ലാബാദി കോടതി യുടെ കടുത്ത വിമർശനം നേരിടേണ്ടി വന്നു.

വ്‌ളോഗർമാർക്കും യൂട്യൂബർമാർക്കും ജനപ്രീതി ഉണ്ട് എന്നത് കൊണ്ട് എന്തും പറയാം എന്ന് കരുതരുത്. സമൂഹത്തെ നിസ്സാരമായി കാണരുത്.

നിങ്ങൾ ഉപയോഗിച്ച വാക്കുകൾ പെൺമക്കളെയും മാതാപിതാ ക്കളെയും സഹോദരിമാരെയും സമൂഹ ത്തെയും പോലും ലജ്ജിപ്പിക്കും എന്നും കോടതി പറഞ്ഞു. കൊമേഡിയൻ സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയിലായിരുന്നു രണ്‍വീർ അല്ലാബാദിയ വിവാദ പരാമർശം നടത്തിയത്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

February 19th, 2025

election-commissioner-gyanesh-kumar-2025-ePathram

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. 1988 ബാച്ച് കേരള കേഡര്‍ ഐ. എ. എസ്. ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം. 1989 ബാച്ചിലെ ഐ. എ. എസ്. ഹരിയാന കേഡർ ഉദ്യോഗസ്ഥനായ ഡോ. വിവേക് ജോഷിയെ കമ്മീഷണറായും നിയമിച്ചു.

ഭരണഘടന, ചട്ടങ്ങള്‍, തെരഞ്ഞെടുപ്പ് നിയമങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി വോട്ടര്‍മാര്‍ക്ക് ഒപ്പം ഉണ്ടാവും എന്നും 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമാകണം എന്നും  സ്ഥാനം ഏറ്റെടുത്ത ഗ്യാനേഷ് കുമാര്‍ പ്രതികരിച്ചു. എന്നാൽ ചട്ടങ്ങൾ മറി കടന്നുള്ള നിയമനത്തിൽ കടുത്ത പ്രതിഷേധവുമായി ലോക്‌ സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. Image Credit : WiKi

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
Next »Next Page » സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി »



  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine