Thursday, April 22nd, 2010

തൃശ്ശൂര്‍ പൂരം നിലനിര്‍ത്തേണ്ടത്‌ സാംസ്കാരിക കേരളത്തിന്റെ ആവശ്യം – സുന്ദര്‍ മേനോന്‍

sundermenonലോകത്തിന്റെ ഏതു മൂലയില്‍ നിന്നു വന്നതായാലും ആസ്വാദകന്റെ കണ്ണും കാതും മനസ്സും കീഴടക്കുന്നതാണ്‌ തൃശ്ശൂര്‍ പൂരത്തിന്റെ പ്രത്യേകത. ഓരോ തൃശ്ശൂര്‍ കാരന്റെയും സ്വകര്യ അഹങ്കാരമായ പൂരം, അവനെ സംബന്ധിച്ച്‌ അവന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു ആവേശമാണ്‌. തിരക്കേറിയ ബിസിനസ്സ്‌ ജീവിതത്തിനിടയിലും തൃശ്ശൂര്‍ പൂരത്തിന്റെ അമരക്കാരില്‍ ഒരാളായ സുന്ദര്‍ മേനോന്‍ പൂരത്തെ കുറിച്ചും ആനകളെ കുറിച്ചും e പത്രം പ്രതിനിധി എസ്. കുമാറുമായി ദുബായില്‍ വച്ച് നടത്തിയ സംഭാഷണത്തില്‍ നിന്ന്:

ഈ വര്‍ഷത്തെ പൂരം ഏപ്രില്‍ 24-25 ദിവസങ്ങളില്‍ ആണല്ലോ. ഒരു തൃശ്ശൂര്‍കാരന്‍ എന്ന നിലയില്‍ പൂരത്തെ എങ്ങിനെ കാണുന്നു?

തൃശ്ശൂര്‍ക്കാരന്‍ എന്ന നിലയില്‍ എനിക്ക്‌ വളരെ വലിയ അഭിമാനം ഉണ്ട്‌.  മാത്രമല്ല പൂരത്തിന്റെ സംഘാടകരില്‍ ഒരാള്‍ കൂടെയാണ്‌ ഞാന്‍. ലോക പ്രശസ്തമായ ഒരു ഉത്സവത്തിന്റെ ഭാഗമാകുവാന്‍ കഴിയുക എന്നത്‌ ഒരു ഭാഗ്യവും അനുഗ്രഹവുമായിട്ടാണ്‌ ഞാന്‍ കരുതുന്നത്‌.  ഇത്‌ വെറും ഒരു പൂരം മാത്രമല്ല; ഒരു സാംസ്കാരിക മേള കൂടെ ആണെന്ന് പറയാം. വിവിധ തുറകളില്‍ ഉള്ള കലാകാരന്മാരുടേയും ആസ്വാദകരുടേയും സംഗമ വേദി കൂടെയാണിത്‌. മട്ടന്നൂരിന്റേയും, പെരുവനം കുട്ടന്മാരാരുടേയും മേളം ആസ്വദിക്കുവാന്‍ കടല്‍ കടന്നും അന്യ നാട്ടുകാരായ ആളുകള്‍ എത്തുന്നു എന്നത്‌ എടുത്തു പറയേണ്ടതാണ്‌.

തിരുവമ്പാടി – പാറമേക്കാവ്‌ വിഭാഗങ്ങള്‍ തമ്മില്‍ മല്‍സരം ഉണ്ടോ?

ഒരിക്കലും അങ്ങിനെ പറയുവാന്‍ പറ്റില്ല. ഉത്സവം പരമാവധി ഭംഗിയാക്കുവാന്‍ ക്രിയാത്മകമായ സഹകരണമാണ്‌ ഇരു വിഭാഗവും ഉള്ളത്‌.

തൃശ്ശൂര്‍ പൂരത്തിന്റെ സംഘാടകരില്‍ ഒരാള്‍ എന്ന നിലയ്ക്ക്‌ പൂരത്തിന്റെ സംഘാടനത്തെ കുറിച്ച്‌ പറയാമോ?

പൂരത്തിന്റെ പ്രധാന പങ്കാളികള്‍ എന്ന് പറയുന്നത്‌ തിരുവമ്പാടി – പാറമേക്കാവ്‌ വിഭാഗങ്ങള്‍ ആണ്‌. ഘടക പൂരങ്ങള്‍ വരുന്ന ക്ഷേത്രങ്ങള്‍ക്കും പ്രാധാന്യം കുറയാത്ത സ്ഥാനം ഉണ്ട്‌.  മറ്റു പല പൂരങ്ങളില്‍ നിന്നും വ്യത്യസ്തമായി ലോകത്തിന്റെ കണ്ണും കാതും മനസ്സും എത്തുന്ന ഒന്നാണ്‌ തൃശ്ശൂര്‍ പൂരം. ഒരുപാട്‌ ആളുകളുടെ ഒത്തിരി നാളത്തെ അധ്വാനത്തിന്റെ പരിസമാപ്തിയെന്നു പറയാം ഓരോ പൂരവും.  ഓരോ വര്‍ഷവും പൂരത്തെ കൂടുതല്‍ മികവുറ്റതാക്കുവാനായി വളരെ ചിട്ടയോടെ മാസങ്ങള്‍ക്ക്‌ മുന്പു തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നു.

പൂരത്തോടനുബന്ധിച്ച്‌ പലപ്പോഴും കേസുകളും പരാതികളും ഉയരാറുണ്ടല്ലോ?

തീര്‍ച്ചയായും  പൂരം കഴിഞ്ഞാല്‍ പലപ്പോഴും കേസുകള്‍ ഉണ്ടാകാറുണ്ട്‌. പൂരത്തിന്റെ സംഘാടനത്തിനു തന്നെ ഇതുമായി ബന്ധപ്പെട്ടവര്‍ ഒരുപാട്‌ എഫേര്‍ട്ട്‌ എടുക്കുന്നുണ്ട്‌. എന്നാല്‍ ഇതൊന്നും മാനിക്കാതെ, വ്യക്തി താല്‍പര്യത്തിനായും, മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റാനും മറ്റും ആണ്‌ പലരും ആനയുടേയും, വെടിക്കെട്ടിന്റേയും മറ്റും പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ കേസുകളും പരാതികളും നല്‍കുന്നത്‌. നേരു പറഞ്ഞാല്‍ ഓരോ പൂരത്തിനും ശേഷം ഇതിന്റെ ഉത്തരവാദിത്വ പ്പെട്ടവര്‍ക്ക്‌ കോടതി കയറേണ്ട അവസ്ഥയാണ്‌. ധാരാളം സമയവും പണവും ഇതിനായി ചിലവിടേണ്ടി വരുന്നു. ഇതൊന്നും പലപ്പോഴും  പൂരം ആസ്വദിക്കുന്ന ജനലക്ഷങ്ങള്‍ അറിയുന്നില്ല. പൂരത്തിനെതിരായി വലിയ ഒരു നീക്കം നടക്കുന്നുണ്ടെന്ന് സംശയിക്കേ ണ്ടിയിരിക്കുന്നു എന്നാണ്‌ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. ഇക്കാര്യത്തില്‍ സര്‍ക്കാരും സമൂഹവും ക്രിയാത്മകമായി തന്നെ ഇടപെടണം. ലോക വിസ്മയങ്ങളില്‍ ഒന്നെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തൃശ്ശൂര്‍ പൂരം അതിന്റെ തനിമയോടെ നില നിര്‍ത്തേണ്ടത്‌ നേരു പറഞ്ഞാല്‍ സാംസ്കാരിക കേരളത്തിന്റെ ആവശ്യമാണ്‌.

വെടിക്കെട്ട്‌ ആനയെഴുന്നള്ളിപ്പ്‌ എന്നിവയെ സംബന്ധിച്ചാണല്ലോ പലപ്പോഴും ആക്ഷെപങ്ങള്‍ ഉയരുന്നത്‌?

കൊടിയേറ്റം മുതല്‍ ഉപചാരം ചൊല്ലി പിരിയുന്നതുവരെ വളരെ ചിട്ടയോടെ കാലങ്ങളായി പിന്തുടരുന്ന ആചാര നിഷ്ഠകള്‍ പാലിച്ചും കൊണ്ടാണ്‌ പൂരത്തിന്റെ ഓരോ ഘട്ടവും. പൂരത്തിന്റെ പ്രധാന ആകര്‍ഷണം എന്നു പറയുന്നത്‌ മഠത്തില്‍ വരവും, ഇലഞ്ഞിത്തറ മേളവും, തെക്കോട്ട് ഇറക്കവും കുടമാറ്റവും വെടിക്കെട്ടുമാണ്‌. അതില്‍ ആനയെയും മേളത്തേയും വെടിക്കെട്ടിനേയും ഒഴിവാക്കിയാല്‍ പിന്നെ തൃശ്ശൂര്‍ പൂരത്തിനു എന്തു പ്രസക്തിയും പ്രൗഡിയുമാണുള്ളത്‌? തൃശ്ശൂര്‍ പൂരം വടക്കും നാഥ സന്നിധിയില്‍ ആണ്‌ നടത്തേണ്ടത്‌, അല്ലാതെ മറ്റെവിടെയെങ്കിലും തൃശ്ശൂര്‍ പൂരം നടത്തണം എന്ന് പറയുന്നത്‌ ശുദ്ധ അസംബന്ധമാണ്‌. ഏകദേശാം 200 വര്‍ഷത്തെ പഴക്കം ഉണ്ട്‌ പൂരത്തിന്‌. എന്നാല്‍ അഞ്ചോ പത്തോ വര്‍ഷം മുമ്പ്‌ പണിത കെട്ടിടത്തിനു കേടുപാടു പറ്റും എന്ന് പറഞ്ഞ്‌ പൂരത്തിന്റെ ചടങ്ങുകള്‍ നിര്‍ത്തി വെക്കാന്‍ പറ്റുമോ? പണ്ടൊക്കെ ഗര്‍ഭം കലക്കി എന്നോക്കെ അറിയപ്പെടുന്ന വലിയ ശബ്ദത്തോടെ പൊട്ടുന്ന പടക്കങ്ങള്‍ ഉണ്ടായിരുന്നു.  ഇന്നിപ്പോള്‍ ശബ്ദത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം വര്‍ണ്ണതിനു നല്‍കി ക്കൊണ്‌, നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. വെടിക്കെട്ടിന്റെ കാര്യത്തില്‍ അനുമതി ലഭിക്കുവാന്‍ പല ബുദ്ധിമുട്ടുകളും ഉണ്ട്‌. വെടിക്കെട്ടിനായുള്ള സാമഗ്രികള്‍ മാസങ്ങള്‍ക്ക്‌ മുനപ് തന്നെ ഒരുക്കണം. എന്നാല്‍ പലപ്പോഴും അവസാന നിമിഷം ആണ്‌ വെടിക്കെട്ടിനു അനുമതി ലഭിക്കുക.

ഇന്ത്യയില്‍ കേരളത്തിലെ പോലെ ഉത്സവങ്ങളും ആനയെഴുന്നള്ളിപ്പും ഉള്ള മറ്റൊരു സംസ്ഥാനവും ഇല്ല. നിലവില്‍ ഉള്ള പല നിയമങ്ങളും ചട്ടങ്ങളും വാസ്തവത്തില്‍ കേരളത്തിലെ ഉത്സവങ്ങളുടെ നടത്തിപ്പിനു യോജിക്കുന്ന രീതിയില്‍ അല്ല. തൃശ്ശൂര്‍ പൂരം പോലെ ഉച്ചയ്ക്ക്‌ ആനകളെ എഴുന്നള്ളിക്കേണ്ട അപൂര്‍വ്വം ഉത്സവങ്ങളേ ഉള്ളൂ. അതു കൊണ്ട്‌ ചുരുങ്ങിയ പക്ഷം ഈ പൂരത്തിനെങ്കിലും നിയമങ്ങളില്‍ അനുയോജ്യമായ ഇളവുകള്‍ കൊണ്ടു വരുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സംസ്ഥാന സര്‍ക്കാരും ജനപ്രധിനിധികളും ഗൗരവമായി ഇടപെടണം. അല്ലാത്ത പക്ഷം തൃശ്ശൂര്‍ പൂരം നടത്തി ക്കൊണ്ടു പോകുക ബുദ്ധിമുട്ടുള്ള കാര്യമാണ്‌.

തൃശ്ശൂര്‍ പൂരത്തില്‍ ആനകളെ തിരഞ്ഞെടുക്കുന്നതിനെ കുറച്ച്‌ പറയാമോ?

പൂരത്തെ സംബന്ധിച്ച്‌ ആനകള്‍ ഒരു പ്രധാന ഘടകമാണ്‌. അഴകും അച്ചടക്കവും ഉള്ള ആനകളെ മാത്രമേ പരിഗണിക്കുകയുള്ളൂ. ധാരാളം ആളുകള്‍ ഒത്തു കൂടുന്ന സ്ഥലമായതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും.  വെറ്റിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ദരായ ഒരു സംഘമാണ്‌ ആനകളെ തിരഞ്ഞെടുക്കുക. പ്രശ്ന കാരികള്‍ ആയതോ മദപ്പാടിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതോ ആയ ആനകളെ ഒഴിവാക്കും. ആനയിടഞ്ഞാല്‍ ഉടനെ തന്നെ നിയന്ത്രണ ത്തിലാക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.

അടുത്ത കാലത്തായി തൃശ്ശൂര്‍ പൂരത്തില്‍ പല പുതിയ ആനകളും എത്തുന്നുണ്ടല്ലോ?

ഉവ്വ്‌. പരമാവധി നല്ല ആനകളെ പങ്കെടുപ്പിക്കുവാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമാണത്‌. പല പല കാരണങ്ങളാല്‍ ദൂരെയുള്ള മികച്ച ആനകള്‍ക്ക്‌ തൃശ്ശൂര്‍ പൂരത്തില്‍ അവസരം ലഭിക്കാറില്ല,  ഇതില്‍ ഒരു മാറ്റം ഉണ്ടാകുവാന്‍ ആനക്കമ്പക്കാരും ഉത്സവം നടത്തിപ്പുകാരും ആഗ്രഹിച്ചിരുന്നു.  തെക്കന്‍ കേരളത്തില്‍ നിന്നും ഉള്ള മലയാലപ്പുഴ രാജനെപ്പോലുള്ള ആനകള്‍ കഴിഞ്ഞ തവണ എത്തിയിരുന്നു.  ഇത്തവണ തെക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ആനകളില്‍ ഒന്നെന്ന് പറയാവുന്ന തൃക്കടവൂര്‍ ശിവരാജു, അമ്പലപ്പുഴ വിജയകൃഷ്ണന്‍ തുടങ്ങിയ ആനകള്‍ എത്തുന്നുണ്ട്‌.

ആന ചമയ പ്രദര്‍ശനങ്ങളെ കുറിച്ച്‌?

ആനകള്‍ മാത്രമല്ല ആന ചമയങ്ങള്‍ക്കും പ്രസിദ്ധമാണ്‌. പൂരത്തിനു മുന്‍പു പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും ചയമങ്ങളുടെ പ്രദര്‍ശനം ഉണ്ടാകും. ഒരുപാട്‌ ആളുകള്‍ ഇതു കാണുവാനായി എത്തും. ചമയ ഒരുക്കുവാന്‍ മാസങ്ങള്‍ നീണ്ട പ്രയത്നം ആവശ്യമാണ്. കുടകളില്‍ ആണ് ഏറ്റവും കൂടുതല്‍ പുതുമകള്‍ കൊണ്ടു വരുന്നത്. കുടമാറ്റത്തിനായി ഒരുക്കുന്ന കുടകള്‍ കലയുടേയും കര വിരുതിന്റേയും മനോഹരമായ സമന്വയമാണ്‌.

വിദേശികളുടെ പങ്കാളിത്തത്തെപ്പറ്റി പറയാമോ?

ടൂറിസം രംഗത്തും പൂരം ഒരു വലിയ സാധ്യതയാണ്‌ തുറന്ന് നല്‍കുന്നത്‌. ധാരാളം വിദേശ സഞ്ചാരികളേയും പൂരം ആകര്‍ഷിക്കുന്നുണ്ട്‌.  നമ്മുടെ സംസ്കാരത്തിന്റെ ഒരു പധാന ഘടകമാണ്‌ തൃശ്ശൂര്‍പ്പൂരം. അതു കൊണ്ടാണ്‌ ഞാന്‍ നേരത്തെ പൂരം നില നിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി സൂചിപ്പിച്ചത്‌. നമ്മുടെ ആള്‍ക്കാര്‍ക്കൊപ്പം നിന്ന് അവര്‍ ഇലഞ്ഞിത്തറ മേളവും, മഠത്തില്‍ വരവും ആസ്വദിക്കുന്നത്‌ പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യമാണ്‌. ഓരോ വര്‍ഷവും പൂരം ആസ്വദിക്കുവാന്‍ എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുള്ളത്‌.  പലപ്പോഴും ടൂറിസ്റ്റുകള്‍ക്ക്‌ തൃശ്ശൂരിലെ ഹോട്ടലുകളില്‍ മുറികള്‍ ലഭിക്കാറില്ല എന്നതാണ്‌ വാസ്തവം.

പൂരത്തിന്റെ ആകര്‍ഷകമായ ഘടകങ്ങളില്‍ ഒന്നാണല്ലോ പന്തലുകളും പൂരം എക്സിബിഷനും അതേ കുറിച്ച്‌?

കഴിഞ്ഞ വര്‍ഷം തിരുവമ്പാടി വിഭാഗം ഒരുക്കിയ പന്തല്‍ ലിംകാ ബുക്സ്‌ ഓഫ്‌ റിക്കോര്‍ഡില്‍ മനുഷ്യ നിര്‍മ്മിതമായ ഏറ്റവും വലിയതും ആകര്‍ഷകവുമായ പന്തല്‍ എന്ന നിലയില്‍ ഇടം പിടിച്ചിരുന്നു. അതിനാവശ്യമായ എല്‍. ഈ. ഡി. ബള്‍ബുകള്‍ ചൈനയില്‍ നിന്നും കൊണ്ടു വരികയായിരുന്നു, ഇതു മൂലം ഭംഗി വര്‍ദ്ധിക്കുന്നതോടൊപ്പം വലിയ അളവില്‍ വൈദ്യുതി ലാഭിക്കുവാന്‍ കഴിഞ്ഞു. യു. ഏ. ഇ. യില്‍ ഉള്ള എന്റെ തന്നെ സ്ഥാപനത്തിലെ  തൊഴിലാളികള്‍ ആണ്‌ ദീപാലങ്കാരങ്ങള്‍ ഒരുക്കിയത്‌.

വ്യാപാരത്തിനും വിജ്ഞാനത്തിനും വഴിയൊരു ക്കുന്നതാണ്‌ പൂരം എസ്കിബിഷന്‍. ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള ഉല്‍പന്നങ്ങള്‍ ഇവിടെ വിറ്റഴിക്കപ്പെടുന്നു. ശാസ്ത്ര സാങ്കേതിക സ്ഥപനങ്ങളുടെയും, കാര്‍ഷിക സര്‍വ്വകലാ ശാലയുടേയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും മറ്റും സ്റ്റാളുകള്‍ ആളുകള്‍ക്ക്‌ പുതിയ അറിവു പകര്‍ന്നു നല്‍കുന്നു.

കേരളത്തിലെ ആന പരിപാലന രംഗത്തെ പ്രശനങ്ങളെ കുറിച്ചും, തന്റെ പ്രിയപ്പെട്ട ആനകളായ തിരുവമ്പാടി ശിവസുന്ദര്‍, അടിയാട്ട്‌ അയ്യപ്പന്‍ എന്നിവയെ പറ്റിയുമുള്ള ശ്രീ സുന്ദര്‍ മേനോന്റെ അഭിപ്രായങ്ങള്‍ അഭിമുഖത്തിന്റെ അടുത്ത ഭാഗത്തില്‍

തുടരും…

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine