ആനവാല്‍ ‌പിടിച്ചോട്ടത്തിനിടെ ആന പാപ്പാനെ കൊലപ്പെടുത്തി

April 5th, 2011

elephant-stories-epathramകൊല്ലം : പ്രസിദ്ധമായ ഉമയനെല്ലൂര്‍ ക്ഷേത്രത്തിലെ ആനവാല്‍ ‌പിടിച്ചോട്ടത്തിനിടെ ആന പാപ്പാനെ കൊലപ്പെടുത്തി. തൃക്കടവൂര്‍ ശിവരാജു എന്ന കൊമ്പനാണ് തിരുവനന്തപുരം സ്വദേശി പ്രതാപന്‍ (42) എന്ന പാപ്പാനെ കൊലപ്പെടുത്തിയത്. മൂന്നു വര്‍ഷമായി ഇയാളാണ് ശിവരാജുവിന്റെ ഒന്നാം പാപ്പാന്‍.

ഏപ്രില്‍ – മെയ് മാസങ്ങളില്‍ ചെറിയ ഇടക്കോളിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പതിവുണ്ട് ശിവരാജുവിന്. ഒരു പക്ഷെ ഇതാകാം ആനയെ പ്രകോപിത നാക്കിയതെന്ന് കരുതുന്നു.

സുബ്രമണ്യന്റേയും ഗണപതിയുടേയും ബാല ലീലകളുടെ പ്രതീകമായാണ് ആനവാല്‍ പിടിച്ചോട്ടം എന്ന ചടങ്ങ് നടത്തുന്നത്. ആറു കരകളെ പ്രതിനിധീകരിച്ച് ആളുകള്‍ നേരത്തെ തയ്യാറാക്കിയ പന്തലില്‍ നിന്നും ആനയുടെ വാലില്‍ പിടിച്ച് ക്ഷേത്ര നട വരെ ഓടുന്നതാണ് ആനവാല്‍ ‌പിടിച്ചോട്ടം എന്ന ചടങ്ങ്. ധാരാളം ആളുകള്‍ ഇത് കാണാനായി എത്താറുണ്ട്. വര്‍ഷങ്ങളായി തൃക്കടവൂര്‍ ശിവരാജുവാണ് ഈ ചടങ്ങില്‍ പങ്കെടുക്കാറ്. ഇടക്ക് ഒന്നു രണ്ടു വര്‍ഷം ശിവരാജുവിന് ഇടക്കോളു കണ്ടതിനാല്‍ മാറ്റി നിര്‍ത്തിയിരുന്നു. ഈ സന്ദര്‍ഭങ്ങളില്‍ മാത്രമേ മറ്റാനകളെ ആന‌വാല്‍ ‌പിടിച്ചോട്ടത്തിനായി നിയോഗി ക്കേണ്ടതായി വന്നിട്ടുള്ളൂ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മണിച്ചന്റെ ശിക്ഷ സുപ്രീം കോടതി ശരി വെച്ചു

April 5th, 2011

manichan-hooch-epathram

ന്യൂഡല്‍ഹി : കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിലെ മുഖ്യ പ്രതിയായ മണിച്ചന്റെയും രണ്ട് കൂട്ടു പ്രതികളുടെയും ശിക്ഷ സുപ്രീം കോടതി ശരി വെച്ചു. മണിച്ചന്‍, കൊച്ചനി‍, വിനോദ് കുമാര്‍ എന്നിവരുടെ ശിക്ഷയാണ് ശരി വെച്ചത്. രണ്ട് പ്രതികളെ ശിക്ഷാ കാലാവധി പൂര്‍ത്തി യാക്കുന്നതിനു മുമ്പ് വെറുതെ വിടാനും കോടതി ഉത്തരവിറക്കി. സുരേഷ് കുമാര്‍, മനോഹരന്‍ എന്നിവര്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കാനും കോടതി തീരുമാനിച്ചു. ഇരുവരും ഇതു വരെ അനുഭവിച്ച തടവ് ശിക്ഷയായി പരിഗണിച്ചാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ശിക്ഷയില്‍ ഇളവ് വേണം എന്നാവശ്യപ്പെട്ടു കൊണ്ട്  മണിച്ചന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മദ്യ ലോബിയുമായി രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടെന്നും ഇക്കാര്യം സര്‍ക്കാര്‍ ഗൌരവത്തില്‍ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

-

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മദ്യപിച്ച് വാഹനമോടിച്ചാല്‍ പോലീസിനു നേരിട്ട് കേസെടുക്കാനാവില്ല

April 1st, 2011

drunken-driving-kerala-epathram

കൊച്ചി : ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ പോലീസിനു നേരിട്ടു കേസെടുക്കുവാന്‍ ആകില്ലെന്ന് ഹൈക്കോടതി. ക്രിമിനല്‍ നടപടി ക്രമത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് മൂന്നു വര്‍ഷത്തിനു താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് മജിസ്ട്രേറ്റിന്റെ അനുമതിയോടെ മാത്രേമേ പോലീസിനു കേസെടുക്കു‌വാനാകൂ എന്നും അതിനാല്‍ തന്നെ മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷ മൂന്നു വര്‍ഷത്തില്‍ താഴെ ആയതിനാല്‍ പോലീസിനു നേരിട്ട് കേസെടുക്കുവാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ഇതനുസരിച്ച് മദ്യപിച്ച് വാഹനമോടിക്കുന്ന ആളെ പിടികൂടിയാല്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും രക്ത സാമ്പിള്‍ എടുത്ത് പരിശോധിക്കുകയും വേണം. പിന്നീട് മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷമേ എഫ്. ഐ. ആര്‍. റജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയൂ.

കോഴിക്കോട് സ്വദേശി പി. കെ. മെഹബൂബിന് എതിരെ മദ്യപിച്ച് വാഹനം ഓടിച്ചത് അടക്കം മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കോഴിക്കോട് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് തോമസ് പി. ജോസഫ് ഉത്തരവിട്ടത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കിണറ്റില്‍ വീണ രംഭയെ രക്ഷപ്പെടുത്തി

March 31st, 2011

elephant-fell-in-well-epathram

വളാഞ്ചേരി: വളാഞ്ചേരിക്കടുത്ത് ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണ രംഭ എന്ന പിടിയാനയെ ഇരുപത്തി നാലു മണിക്കൂര്‍ നീണ്ട ശ്രമ ഫലമായി രക്ഷപ്പെടുത്തി. കൊപ്പത്ത് എടത്തോളില്‍ തടി മില്ലുടമയായ മാനു ഹാജിയുടെ ഉടമസ്ഥതയിലുള്ള പിടിയാനയാണ് അപകടത്തില്‍ പെട്ടത്.

തിരുവേഗപ്പുറയില്‍ ചികിത്സക്കായി കൊണ്ടു വന്ന രംഭ രാത്രിയില്‍ ചങ്ങല പൊട്ടിച്ച് പുഴ നീന്തിക്കടന്ന് രണ്ടു കിലോമീറ്ററോളം ഓടി. ഇതിനിടയില്‍ അബദ്ധത്തില്‍ വീട്ടില്‍ തൊടി സൈനുദ്ദീന്റെ വീട്ടു വളപ്പിലുള്ള കിണറ്റില്‍ വീഴുകയായിരുന്നു. മിനിഞ്ഞാന്ന് പുലര്‍ച്ചെ വലിയ ശബ്ദത്തോടെ എന്തോ കിണറ്റില്‍ വന്ന് വീഴുന്ന ഒച്ചയും തുടര്‍ന്ന് ചിന്നം വിളിയും കേട്ടതോടെ സമീപത്തെ ചെറിയ ഷെഡ്ഡില്‍ താമസിക്കുകയായിരുന്ന വീട്ടുകാ‍ര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ അകപ്പെട്ട ആനയെ കണ്ടത്. അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തുകയും പോലീസിലും ഫോറസ്റ്റ് ഓഫീസിലും വിവരം അറിയിക്കുകയും ചെയ്തു.

രാവിലെ മുതല്‍ ആനയെ കരയ്ക്കു കയറ്റുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ പതിനാറു കോലു താഴ്ചയുള്ള കിണറ്റില്‍ പത്തടിയോളം വെള്ളമുണ്ടായിരുന്നു. അതില്‍ നിന്നും നിന്നും ആനയെ പുറത്തെടുക്കുക ദുഷകരമായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ആന വീണ കിണറ്റിനടുത്തേക്ക് ജെ.സി.ബി ഉപയോഗിച്ച് വലിയ ഒരു ചാല്‍ കീറി അതിലൂടെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുക്കുവാനായി ആനയെ ബെല്‍റ്റിട്ട് യന്ത്ര സഹായത്താല്‍ ഉയര്‍ത്തേണ്ടി വന്നു. ആന പുറകുവശം കുത്തിയാണ് വീണതെന്ന് കരുതുന്നു. എങ്കിലും കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് കരുതുന്നു. എന്നാല്‍ ആന വളരെയധികം ക്ഷീണിതയാണ്. ഗ്ലൂക്കോസും മറ്റും നല്‍കി. കൂടാതെ പനമ്പട്ടയും കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

നേരത്തെ പാലക്കാട് ഒരു കാട്ടാനക്കുട്ടി കിണറ്റില്‍ അകപ്പെട്ടപ്പോളും ഇത്തരത്തില്‍ തന്നെയായിരുന്നു കിണറ്റില്‍ നിന്നും കയറ്റിയത്. രക്ഷപ്പെട്ട ആനക്കുട്ടി കാട്ടിലേക്ക് ഓടിപ്പോയി.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

പൂര്‍ണ്ണിമ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനയോടെ ലോക മലയാളി സമൂഹം

March 12th, 2011

poornima-help-needed-recovering-epathram

കോഴിക്കോട്‌ : ഇന്റര്‍നെറ്റ്‌, ഫേസ്ബുക്ക് എന്നിവയുടെ സാദ്ധ്യതകള്‍ ലോകം ഫലപ്രദമായി ഉപയോഗിക്കുന്നത് നാം ടുണീഷ്യയിലും, ഇറാനിലും, ഈജിപ്റ്റിലും കണ്ടു. മുല്ല വിപ്ലവത്തിന്റെ വിത്തുകള്‍ ആദ്യമായി പാകിയത്‌ ഇന്റര്‍നെറ്റിലെ വെബ് സൈറ്റുകളില്‍ ആയിരുന്നു. സ്വേച്ഛാധിപത്യത്തിനെതിരെ ജനം ആഞ്ഞടിക്കുമ്പോള്‍ അവര്‍ക്ക്‌ സംഘടിതരാകാനും ആഗോള പിന്തുണ സംഭരിക്കാനും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ കരുത്തേകി.

ഇത്തരം സാദ്ധ്യതകളുടെ മറ്റൊരു ആശാവഹമായ മുഖമാണ് പൂര്‍ണ്ണിമയുടെ കാര്യത്തിലും കണ്ടത്‌. ബസ്‌ തട്ടി നട്ടെല്ല് തകര്‍ന്നു കിടപ്പിലായ പൂര്‍ണ്ണിമ ഏറെ നാള്‍ ശ്വാസം കഴിച്ചത് വെന്റിലേറ്ററിന്റെ സഹായത്താല്‍ ആയിരുന്നു. വിദ്യാര്‍ത്ഥിനിയായ പൂര്‍ണിമ ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്ക്‌ പോകുന്ന വഴിയാണ് ഒരു ബസിന്റെ ലഗേജ്‌ കമ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്നിരുന്നത് പൂര്‍ണ്ണിമയുടെ കഴുത്തില്‍ തട്ടി നട്ടെല്ലിന് ക്ഷതം സംഭവിച്ചത്‌.

ശ്വാസം കഴിക്കാനുള്ള ശേഷി നഷ്ടപ്പെട്ട പൂര്‍ണ്ണിമയെ രണ്ടു തവണ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. കൃത്രിമമായി ശ്വാസം കഴിക്കാനുള്ള ഉപകരണമായ ഡയഫ്രമാറ്റിക് പേസ് മേക്കര്‍ ഘടിപ്പിക്കുക എന്നതാണ് പൂര്‍ണ്ണിമയ്ക്ക് വെന്റിലേറ്ററിന്റെ സഹായം ഇല്ലാതെ ശ്വാസം കഴിക്കുവാനുള്ള പോംവഴി എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്നാല്‍ ഇതിനുള്ള ഭീമമായ ചെലവ് താങ്ങാന്‍ പൂര്‍ണ്ണിമയുടെ മാതാ പിതാക്കള്‍ക്ക് കഴിവില്ലായിരുന്നു.

ഈ വിവരം ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്ക് മുന്‍പില്‍ ഈമെയില്‍ വഴിയും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ വഴിയും രണ്ടു സുഹൃത്തുക്കള്‍ തയ്യാറാക്കിയ ഫേസ്ബുക്ക് പേജ് വഴിയും എത്തിയതോടെ ലോകമെമ്പാടുമുള്ള സഹൃദയര്‍ പൂര്‍ണ്ണിമയുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി.

പലരും ഈ കുടുംബത്തെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടും തങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും അറിയിക്കുകയുണ്ടായി എന്ന് പൂര്‍ണ്ണിമയുടെ അമ്മ പ്രസന്ന കുമാരി പറയുന്നു.

അപകടം സംഭവിച്ചു നാല്‍പ്പതോളം ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി കഴിഞ്ഞ ദിവസം പൂര്‍ണ്ണിമ ഏതാനും മണിക്കൂര്‍ സ്വന്തമായി ശ്വാസം കഴിച്ചു. ഇതൊരു ശുഭ സൂചനയാണ് എന്നാണ് പൂര്‍ണ്ണിമയെ ചികില്‍സിക്കുന്ന മിംസ് (Malabar Institute of Medical Sciences – MIMS) ലെ ഡോക്ടറായ ഡോ. ശങ്കര്‍ പറയുന്നത് എന്നും പൂര്‍ണ്ണിമയുടെ അമ്മ പറഞ്ഞു.

ശ്വസനത്തിന് ആവശ്യമായ ഞരമ്പുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. അങ്ങനെയാണെങ്കില്‍ സ്വന്തമായി ശ്വസിക്കാനുള്ള ശേഷി വീണ്ടെടുക്കാന്‍ പൂര്‍ണ്ണിമയ്ക്ക് കഴിയുവാന്‍ സാദ്ധ്യതയുണ്ട് എന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. ഇതിനായുള്ള പ്രാര്‍ഥനയിലാണ് ഈ കുടുംബം ഇപ്പോള്‍. ഈ പ്രാര്‍ത്ഥനയില്‍ ലോകമെമ്പാടും നിന്നുമുള്ള സഹൃദയരോടൊപ്പം ഇവരെ ആശ്വസിപ്പിച്ച e പത്രം വായനക്കാരും പങ്കു ചേരുന്നു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

21 of 2510202122»|

« Previous Page« Previous « ലാറി ബേക്കറുടെ ഭാര്യ എലിസബത്ത് അന്തരിച്ചു
Next »Next Page » വയലാര്‍ രവിയുടെ മകള്‍ മത്സരിക്കില്ല »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine