മദ്യപിച്ച് വാഹനമോടിച്ചാല്‍ പോലീസിനു നേരിട്ട് കേസെടുക്കാനാവില്ല

April 1st, 2011

drunken-driving-kerala-epathram

കൊച്ചി : ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ പോലീസിനു നേരിട്ടു കേസെടുക്കുവാന്‍ ആകില്ലെന്ന് ഹൈക്കോടതി. ക്രിമിനല്‍ നടപടി ക്രമത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് മൂന്നു വര്‍ഷത്തിനു താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് മജിസ്ട്രേറ്റിന്റെ അനുമതിയോടെ മാത്രേമേ പോലീസിനു കേസെടുക്കു‌വാനാകൂ എന്നും അതിനാല്‍ തന്നെ മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷ മൂന്നു വര്‍ഷത്തില്‍ താഴെ ആയതിനാല്‍ പോലീസിനു നേരിട്ട് കേസെടുക്കുവാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ഇതനുസരിച്ച് മദ്യപിച്ച് വാഹനമോടിക്കുന്ന ആളെ പിടികൂടിയാല്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും രക്ത സാമ്പിള്‍ എടുത്ത് പരിശോധിക്കുകയും വേണം. പിന്നീട് മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷമേ എഫ്. ഐ. ആര്‍. റജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയൂ.

കോഴിക്കോട് സ്വദേശി പി. കെ. മെഹബൂബിന് എതിരെ മദ്യപിച്ച് വാഹനം ഓടിച്ചത് അടക്കം മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കോഴിക്കോട് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് തോമസ് പി. ജോസഫ് ഉത്തരവിട്ടത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കിണറ്റില്‍ വീണ രംഭയെ രക്ഷപ്പെടുത്തി

March 31st, 2011

elephant-fell-in-well-epathram

വളാഞ്ചേരി: വളാഞ്ചേരിക്കടുത്ത് ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണ രംഭ എന്ന പിടിയാനയെ ഇരുപത്തി നാലു മണിക്കൂര്‍ നീണ്ട ശ്രമ ഫലമായി രക്ഷപ്പെടുത്തി. കൊപ്പത്ത് എടത്തോളില്‍ തടി മില്ലുടമയായ മാനു ഹാജിയുടെ ഉടമസ്ഥതയിലുള്ള പിടിയാനയാണ് അപകടത്തില്‍ പെട്ടത്.

തിരുവേഗപ്പുറയില്‍ ചികിത്സക്കായി കൊണ്ടു വന്ന രംഭ രാത്രിയില്‍ ചങ്ങല പൊട്ടിച്ച് പുഴ നീന്തിക്കടന്ന് രണ്ടു കിലോമീറ്ററോളം ഓടി. ഇതിനിടയില്‍ അബദ്ധത്തില്‍ വീട്ടില്‍ തൊടി സൈനുദ്ദീന്റെ വീട്ടു വളപ്പിലുള്ള കിണറ്റില്‍ വീഴുകയായിരുന്നു. മിനിഞ്ഞാന്ന് പുലര്‍ച്ചെ വലിയ ശബ്ദത്തോടെ എന്തോ കിണറ്റില്‍ വന്ന് വീഴുന്ന ഒച്ചയും തുടര്‍ന്ന് ചിന്നം വിളിയും കേട്ടതോടെ സമീപത്തെ ചെറിയ ഷെഡ്ഡില്‍ താമസിക്കുകയായിരുന്ന വീട്ടുകാ‍ര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ അകപ്പെട്ട ആനയെ കണ്ടത്. അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തുകയും പോലീസിലും ഫോറസ്റ്റ് ഓഫീസിലും വിവരം അറിയിക്കുകയും ചെയ്തു.

രാവിലെ മുതല്‍ ആനയെ കരയ്ക്കു കയറ്റുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ പതിനാറു കോലു താഴ്ചയുള്ള കിണറ്റില്‍ പത്തടിയോളം വെള്ളമുണ്ടായിരുന്നു. അതില്‍ നിന്നും നിന്നും ആനയെ പുറത്തെടുക്കുക ദുഷകരമായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ആന വീണ കിണറ്റിനടുത്തേക്ക് ജെ.സി.ബി ഉപയോഗിച്ച് വലിയ ഒരു ചാല്‍ കീറി അതിലൂടെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുക്കുവാനായി ആനയെ ബെല്‍റ്റിട്ട് യന്ത്ര സഹായത്താല്‍ ഉയര്‍ത്തേണ്ടി വന്നു. ആന പുറകുവശം കുത്തിയാണ് വീണതെന്ന് കരുതുന്നു. എങ്കിലും കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് കരുതുന്നു. എന്നാല്‍ ആന വളരെയധികം ക്ഷീണിതയാണ്. ഗ്ലൂക്കോസും മറ്റും നല്‍കി. കൂടാതെ പനമ്പട്ടയും കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

നേരത്തെ പാലക്കാട് ഒരു കാട്ടാനക്കുട്ടി കിണറ്റില്‍ അകപ്പെട്ടപ്പോളും ഇത്തരത്തില്‍ തന്നെയായിരുന്നു കിണറ്റില്‍ നിന്നും കയറ്റിയത്. രക്ഷപ്പെട്ട ആനക്കുട്ടി കാട്ടിലേക്ക് ഓടിപ്പോയി.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

പൂര്‍ണ്ണിമ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനയോടെ ലോക മലയാളി സമൂഹം

March 12th, 2011

poornima-help-needed-recovering-epathram

കോഴിക്കോട്‌ : ഇന്റര്‍നെറ്റ്‌, ഫേസ്ബുക്ക് എന്നിവയുടെ സാദ്ധ്യതകള്‍ ലോകം ഫലപ്രദമായി ഉപയോഗിക്കുന്നത് നാം ടുണീഷ്യയിലും, ഇറാനിലും, ഈജിപ്റ്റിലും കണ്ടു. മുല്ല വിപ്ലവത്തിന്റെ വിത്തുകള്‍ ആദ്യമായി പാകിയത്‌ ഇന്റര്‍നെറ്റിലെ വെബ് സൈറ്റുകളില്‍ ആയിരുന്നു. സ്വേച്ഛാധിപത്യത്തിനെതിരെ ജനം ആഞ്ഞടിക്കുമ്പോള്‍ അവര്‍ക്ക്‌ സംഘടിതരാകാനും ആഗോള പിന്തുണ സംഭരിക്കാനും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ കരുത്തേകി.

ഇത്തരം സാദ്ധ്യതകളുടെ മറ്റൊരു ആശാവഹമായ മുഖമാണ് പൂര്‍ണ്ണിമയുടെ കാര്യത്തിലും കണ്ടത്‌. ബസ്‌ തട്ടി നട്ടെല്ല് തകര്‍ന്നു കിടപ്പിലായ പൂര്‍ണ്ണിമ ഏറെ നാള്‍ ശ്വാസം കഴിച്ചത് വെന്റിലേറ്ററിന്റെ സഹായത്താല്‍ ആയിരുന്നു. വിദ്യാര്‍ത്ഥിനിയായ പൂര്‍ണിമ ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്ക്‌ പോകുന്ന വഴിയാണ് ഒരു ബസിന്റെ ലഗേജ്‌ കമ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്നിരുന്നത് പൂര്‍ണ്ണിമയുടെ കഴുത്തില്‍ തട്ടി നട്ടെല്ലിന് ക്ഷതം സംഭവിച്ചത്‌.

ശ്വാസം കഴിക്കാനുള്ള ശേഷി നഷ്ടപ്പെട്ട പൂര്‍ണ്ണിമയെ രണ്ടു തവണ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. കൃത്രിമമായി ശ്വാസം കഴിക്കാനുള്ള ഉപകരണമായ ഡയഫ്രമാറ്റിക് പേസ് മേക്കര്‍ ഘടിപ്പിക്കുക എന്നതാണ് പൂര്‍ണ്ണിമയ്ക്ക് വെന്റിലേറ്ററിന്റെ സഹായം ഇല്ലാതെ ശ്വാസം കഴിക്കുവാനുള്ള പോംവഴി എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്നാല്‍ ഇതിനുള്ള ഭീമമായ ചെലവ് താങ്ങാന്‍ പൂര്‍ണ്ണിമയുടെ മാതാ പിതാക്കള്‍ക്ക് കഴിവില്ലായിരുന്നു.

ഈ വിവരം ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്ക് മുന്‍പില്‍ ഈമെയില്‍ വഴിയും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ വഴിയും രണ്ടു സുഹൃത്തുക്കള്‍ തയ്യാറാക്കിയ ഫേസ്ബുക്ക് പേജ് വഴിയും എത്തിയതോടെ ലോകമെമ്പാടുമുള്ള സഹൃദയര്‍ പൂര്‍ണ്ണിമയുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി.

പലരും ഈ കുടുംബത്തെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടും തങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും അറിയിക്കുകയുണ്ടായി എന്ന് പൂര്‍ണ്ണിമയുടെ അമ്മ പ്രസന്ന കുമാരി പറയുന്നു.

അപകടം സംഭവിച്ചു നാല്‍പ്പതോളം ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി കഴിഞ്ഞ ദിവസം പൂര്‍ണ്ണിമ ഏതാനും മണിക്കൂര്‍ സ്വന്തമായി ശ്വാസം കഴിച്ചു. ഇതൊരു ശുഭ സൂചനയാണ് എന്നാണ് പൂര്‍ണ്ണിമയെ ചികില്‍സിക്കുന്ന മിംസ് (Malabar Institute of Medical Sciences – MIMS) ലെ ഡോക്ടറായ ഡോ. ശങ്കര്‍ പറയുന്നത് എന്നും പൂര്‍ണ്ണിമയുടെ അമ്മ പറഞ്ഞു.

ശ്വസനത്തിന് ആവശ്യമായ ഞരമ്പുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. അങ്ങനെയാണെങ്കില്‍ സ്വന്തമായി ശ്വസിക്കാനുള്ള ശേഷി വീണ്ടെടുക്കാന്‍ പൂര്‍ണ്ണിമയ്ക്ക് കഴിയുവാന്‍ സാദ്ധ്യതയുണ്ട് എന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. ഇതിനായുള്ള പ്രാര്‍ഥനയിലാണ് ഈ കുടുംബം ഇപ്പോള്‍. ഈ പ്രാര്‍ത്ഥനയില്‍ ലോകമെമ്പാടും നിന്നുമുള്ള സഹൃദയരോടൊപ്പം ഇവരെ ആശ്വസിപ്പിച്ച e പത്രം വായനക്കാരും പങ്കു ചേരുന്നു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

March 8th, 2011

elephant-stories-epathramചാലക്കുടി: വാല്‍‌പാറ പ്രദേശത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ തോട്ടം തൊഴിലാളിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. ടാറ്റാ ടീ എസ്റ്റേറ്റിലെ തൊഴിലാളിയായ അണ്ണപ്പന്‍ (60) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് അണ്ണപ്പന്‍ കാട്ടാനയുടെ മുമ്പില്‍ പെട്ടത്. കാട്ടാനയെ കണ്ട് ഭയന്നോടിയ അണ്ണപ്പനെ ആന തുമ്പി കൊണ്ട് എടുത്തെറി യുകയായിരുന്നു. തുടര്‍ന്ന് പാറയില്‍ തലയിടിച്ച് വീണതാകാം മരണ കാരണം. അണ്ണപ്പന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ആനയെ തുരത്തിയോടിച്ചു. ഗുരുതരമായി പരിക്കേറ്റ അണ്ണപ്പനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.  മരിച്ച അണ്ണപ്പന് ഭാര്യയും കുട്ടിയുമുണ്ട്.

കഴിഞ്ഞ മാസം സമീപ പ്രദേശത്ത് കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തില്‍ മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. വേനല്‍ കനത്തതോടെ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുന്നത് പതിവായിരിക്കുന്നു. വനാതിര്‍ത്തിയില്‍ വൈദ്യുതി വേലികള്‍ കൃത്യമായി സ്ഥാപിക്കാത്തതും ആനകള്‍ കടന്നു വരാതിരിക്കുവാന്‍ കുഴികള്‍ തീര്‍ക്കാത്തതും അവയ്ക്ക് തോട്ടം മേഖലയില്‍ സ്വൈര്യ വിഹാരം നടത്തുവാന്‍ സാഹചര്യമൊരുക്കുന്നു. പ്രദേശ വാസികള്‍ പല തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ : സമരം ആറാം വര്‍ഷത്തിലേക്ക്‌

March 7th, 2011

mullaperiyar-dam-epathram

ഉപ്പുതറ : മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീഷണിക്ക് ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി നടന്നു വരുന്ന മുല്ലപ്പെരിയാര്‍ നിരാഹാര സമരം അഞ്ചു വര്ഷം പിന്നിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയോടെ 1530 ദിവസം പിന്നിട്ട നിരാഹാര സമരം സംസ്ഥാനത്തെ തന്നെ ഇത്തരത്തില്‍ സമാധാനപരമായി നടക്കുന്ന ഏറ്റവും നീണ്ട സമരമാണ്.

അണക്കെട്ട് പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കാണുന്നത് വരെ ഈ സമരം തുടരും എന്ന് സമരത്തിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഉപ്പുത്തറയില്‍ മുല്ലപ്പെരിയാര്‍ സമര സമിതി സംഘടിപ്പിച്ച റാലിയില്‍ സമിതി ചെയര്‍മാന്‍ സി. പി. റോയ്‌ പറഞ്ഞു. കേരളവും തമിഴ്നാടും തമ്മിലുള്ള ഒരു ജല തര്‍ക്കമായി ഈ പ്രശ്നത്തെ മാറ്റാനുള്ള ഒരു സംഘടിത നീക്കം നടക്കുന്നുണ്ട്. എന്നാല്‍ അണക്കെട്ടിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് അണക്കെട്ട് ഉയര്‍ത്തുന്ന ആപത്ത്‌ മാത്രമാണ് തങ്ങളുടെ പ്രശ്നം. രാഷ്ട്രീയത്തിനതീതമായി തങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ തങ്ങളുടെ ലക്ഷ്യത്തെ സാധൂകരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശ്നം പഠിക്കാന്‍ സുപ്രീം കോടതി ഉന്നത അധികാര സമിതിയെ നിയോഗിച്ച നടപടി സമര സമിതി സ്വാഗതം ചെയ്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

22 of 2610212223»|

« Previous Page« Previous « പി. ജെ. തോമസിന്റെ നിയമനം : സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം എന്ന് അച്യുതാനന്ദന്‍
Next »Next Page » കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു »



  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine