കൊവിഡ്-19 : പ്രതിരോധം ഊർജ്ജിതമാക്കി കടപ്പുറം പഞ്ചായത്ത്

March 16th, 2020

precaution-for-corona-virus-covid-19-ePathram

ചാവക്കാട് : കൊവിഡ്-19 വൈറസ് രോഗ ബാധിതരുടെ എണ്ണം വ്യാപകമായ സാഹചര്യ ത്തിൽ ഭയമോ ആശങ്ക യോ കൂടാതെ ആത്മ വിശ്വാസത്തോടെ യുള്ള ജാഗ്രത യാണ് നമുക്ക് വേണ്ടത് എന്നും പകർച്ച വ്യാധി കൾ പെരുകു മ്പോൾ മുൻ കരുതലുകൾ എടുക്കുക യാണ് വേണ്ടത് എന്നും കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. വി. ഉമ്മർ കുഞ്ഞി പറഞ്ഞു. കടപ്പുറം ജിംഖാന ക്ലബ്ബ് ലഘു ലേഖ വിത രണവും ബോധ വത്ക്കര ണവും ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായിരുന്നു അദ്ദേഹം.

നാട്, ദുരന്ത ങ്ങൾ നേരിടു മ്പോൾ ജന പങ്കാളി ത്തവും സഹകര ണവും ഇത്തരം ക്ലബ്ബു കളുടെയും ജന ങ്ങളു ടെയും ഭാഗത്ത് നിന്നുണ്ടാവണം. വ്യാജ വാർത്ത കളിൽ പെട്ട് ജന ങ്ങൾ ആശങ്ക പ്പെടാനുള്ള സാദ്ധ്യത ഏറെ യാണ്. കൊവിഡ്-19 വൈറസിന് എതിരെ സ്വീകരി ക്കേണ്ടതായ മുൻ കരുതലു കളെ കുറിച്ചുള്ള ബോധ വൽക്ക രണവും ലഘു ലേഖ വിതരണവും നടത്തി.

ഗൾഫ് രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ള 41 പേർ കടപ്പുറം പഞ്ചായത്തിൽ മാത്രം ക്വാറ ന്റയിൻ കഴിയുന്ന സാഹ ചര്യത്തിലാണ് പ്രതിരോധ പ്രവർത്തന ങ്ങളും ബോധ വല്‍ ക്കരണവും ഊർജ്ജിതം ആക്കിയത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീബ രതീഷ്, ആരോഗ്യ വകുപ്പ് ജീവന ക്കാരി ദീപ, ജിംഖാന ക്ലബ്ബ് പ്രസിഡണ്ട് പി. എ. അഷ്‌ക്കർ അലി, സെക്രട്ടറി പി. എസ്. ഷമീർ, പി. കെ നസീർ, പി. കെ. നിഷാദ്, കെ. എ. നസീർ, പി. എ. അൻവർ, ബാല സഭ പ്രവർത്ത കർ പങ്കെടുത്തു.

മുനക്കകടവ് മുതൽ അഴിമുഖം ഒൻപതാം വാർഡ് വരെ യുള്ള വീടുകൾ കയറിയിറങ്ങി പ്രവർത്തകർ ബോധ വത്ക്കരണവും ലഘുലേഖ വിതരണവും നടത്തി.

(പബ്ലിക് റിലേഷന്‍ വകുപ്പ് )

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇനി മുതല്‍ ‘ഭിന്ന ശേഷിക്കാർ’ എന്ന പദം ഉപയോഗിക്കണം

February 26th, 2020

specially-abled-in-official-avoid-disabled-ePathram

തിരുവനന്തപുരം : ഭിന്നശേഷിക്കാർക്ക് വേണ്ടി യുള്ള ദേശീയ അവകാശ നിയമ ത്തിന്റെ ഭാഗ മായി ഓഫീസ് രേഖകൾ, ബ്രോഷർ, പദ്ധതി കൾ, വെബ് സൈറ്റ്, ആശയ വിനിമയം തുടങ്ങിയ എല്ലാ വിധ മേഖല കളിലും ഭിന്ന ശേഷിക്കാർ / Specially Abled / PWD എന്ന വാക്കുകൾ മാത്രമേ ഉപ യോഗി ക്കാവൂ എന്ന് ഭിന്ന ശേഷി ക്കാർ ക്കായുള്ള സംസ്ഥാന കമ്മീ ഷണർ നിർദ്ദേശിച്ചു.

അംഗ പരിമിതർ / Handi caped / Disabled എന്ന വാക്കു കൾ പൂർണ്ണ മായി നീക്കം ചെയ്യണം. ഇക്കാര്യം എല്ലാ വകുപ്പ് മേധാവി കളും പ്രത്യേക ശ്രദ്ധ പുലർ ത്തണം എന്നും നിർദ്ദേശിച്ചു.

പി. എൻ. എക്സ്. 782/2020   

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചക്ക : കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ ഇല്ലാതാക്കും എന്നു പഠനം

February 5th, 2020

chakka-jackfruit-official-fruit-kerala-ePathram
കൊച്ചി : അര്‍ബ്ബുദ രോഗ ത്തിനുള്ള ചികിത്സ യുടെ ഭാഗ മായ കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ പച്ച ചക്ക യിലൂടെ ഇല്ലാതാക്കാം എന്നുള്ള പഠന പ്രബന്ധ ത്തിന് അംഗീ കാരം. കീമോ തെറാപ്പി നല്‍കുന്ന വരിൽ 43% പേർക്കും വയറിളക്കം, ന്യൂമോണിയ, ക്ഷീണം, വായിലെ വ്രണം എന്നിങ്ങനെ യാണ് പാര്‍ശ്വ ഫലങ്ങള്‍ കണ്ടു വരുന്നത്.

പച്ചച്ചക്ക പൊടിച്ച് ദിവസം 30 ഗ്രാം വീതം പ്രാതലിനും അത്താഴത്തിനും നൽകി. ഇവരില്‍ ഇത്തര ത്തിലുള്ള അസ്വസ്ഥത കള്‍ (കീമോയുടെ പാർശ്വ ഫല ങ്ങൾ) വരുന്നില്ല എന്നാണു കൊച്ചി റിനൈ മെഡി സിറ്റി യിലെ പഠന ത്തിൽ കണ്ടെത്തിയത്. അര്‍ബ്ബുദ രോഗി കളായ 50 പേരില്‍ ഡോക്ടര്‍. തോമസ് വർഗ്ഗീസിന്റെ മേൽ നോട്ട ത്തിൽ നടത്തിയ പരീക്ഷ ണത്തിലാണ് ഇതു തെളിഞ്ഞത്.

രാസ മരുന്ന് എന്ന നിലയിൽ അല്ല ചക്ക പ്പൊടി യുടെ ഉപ യോഗം എന്നും ഇതു ഭക്ഷണം ആയി നല്‍കി യതാണ് എന്നും ഡോക്ടര്‍. തോമസ് വർഗ്ഗീസ് വിശദീ കരിച്ചു. പഴ വർഗ്ഗ ങ്ങളില്‍ ഉള്ള പെക്റ്റിൻ ഉപയോഗിച്ച് പാർശ്വ ഫല ങ്ങളെ തടയുക യാണ്. 30 ഗ്രാം ചക്ക പ്പൊടി യിൽ ഒരു ഗ്രാം പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. രോഗി കൾക്കു ഗുണം ചെയ്യുന്ന ഭക്ഷ്യ പദാർത്ഥ ങ്ങൾ ലോക മെമ്പാടും ഉപ യോഗി ക്കുന്നുണ്ട്.

അതുകൊണ്ട് കീമോ തെറാപ്പി ചെയ്തു വരുന്നവര്‍ക്കു കൊടുക്കുന്ന ദോശ, ഇഡ്ഡലി, പുട്ട്, ചപ്പാത്തി, ഓട്സ് എന്നിവയില്‍ ചക്കപ്പൊടി നൽകിയത്. അന്താരാഷ്ട്ര മെഡിക്കൽ ജേര്‍ ണല്‍ ബയോ മോളി ക്യൂൾസിൽ ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പള്‍സ് പോളിയോ : സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ വകുപ്പു മന്ത്രി നിര്‍വ്വഹിച്ചു

January 20th, 2020

pulse-polio-vaccine-ePathram
തിരുവനന്തപുരം : പോളിയോ എന്ന മാരക പകര്‍ച്ച വ്യാധിക്ക് എതിരെ നിതാന്ത ജാഗ്രത വേണം എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടി കളുടെ നാഢീ വ്യൂഹത്തെ ബാധി ക്കുന്ന ഒരു വൈറസ് രോഗ മാണ് വെള്ള ത്തില്‍ കൂടിയും ആഹാര ത്തില്‍ കൂടി യും പകരുന്ന പോളിയോ.

സാധാരണയായി രോഗം വന്ന് ഏതാനും ദിവസ ങ്ങള്‍ക്ക് ഉളളില്‍ തന്നെ രോഗം ഭേദമാകും എങ്കിലും പാര്‍ശ്വ ഫല മായി കൈ കാലുകള്‍ക്ക് തളര്‍ച്ച ബാധിക്കുകയും സ്ഥിര മായ അംഗ വൈകല്യ ത്തിന് കാരണം ആവുകയും ചെയ്യാറുണ്ട്.

ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ ഇല്ലാതെ കാത്തു സൂക്ഷി ക്കുവാനായി മുന്‍ കരുതല്‍ എന്നോണം നേരത്തെ തന്നെ പോളിയോ വാക്‌സിന്‍ നല്‍കേണ്ടതാണ് എന്നും ആരോഗ്യ വകുപ്പു മന്ത്രി വ്യക്തമാക്കി.

distribution-of-polio-drops-started-ePathram

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി യുടെ സംസ്ഥാന തല ഉദ്ഘാടനം തിരു വനന്ത പുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്ര ത്തില്‍ നിര്‍വ്വ ഹിച്ചു കൊണ്ട് സംസാരി ക്കുക യായി രുന്നു ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍.

വലിയൊരു യജ്ഞമാണ് കേരളത്തില്‍ നടക്കുന്ന്. ജന ങ്ങളുടെ ശാരീരികവും മാനസികവു മായ ആരോഗ്യം നില നിര്‍ത്താന്‍ എല്ലാ മേഖല യിലൂടെയും പ്രവര്‍ത്തി ക്കുകയാണ്.

ഒട്ടേറെ പദ്ധതികളി ലൂടെയും ഒട്ടേറെ പ്രവര്‍ ത്തനങ്ങളി ലൂടെയും മുന്നോട്ട് പോകുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തന മാണ് പോളിയോ പ്രതിരോധം എന്നത്. ലോകത്തെ പോളിയോ വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം.

ഭാരതം 2014 ല്‍ പോളിയോ മുക്തമായി എങ്കി ലും പ്രതി രോധ പ്രവര്‍ ത്തന ങ്ങള്‍ നിര്‍ത്തു വാന്‍ സമയം ആയിട്ടില്ല. അയല്‍ രാജ്യങ്ങളില്‍ നിന്നും ഇപ്പോഴും ധാരാളം പോളിയോ കേസു കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടു ന്നത് നമ്മുടെ രാജ്യ ത്തേക്കും രോഗ സംക്രമണ സാധ്യത വളരെ ഏറെ യാണ്. അതിനാല്‍ കൃത്യ മായ പോളിയോ വാക്‌സിന്‍ കൊടുത്തു കൊണ്ട് പ്രതിരോധം ശക്തി പ്പെടു ത്തേ ണ്ട താണ്.

ഏകദേശം 25 ലക്ഷത്തോളം കുരുന്നു കള്‍ക്കാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. 24,000 ത്തോളം വാക്‌സിനേഷന്‍ ബൂത്തു കള്‍ കൂടാതെ ട്രാന്‍സിറ്റ് ബൂത്തു കളും മൊബൈല്‍ ബൂത്തു കളും സജ്ജീകരി ച്ചിട്ടുണ്ട്. ഭവന സന്ദര്‍ശന ത്തിനായി 24,247 ടീമുകളെയും പരി ശീലനം നല്‍കി തെരഞ്ഞെടു ത്തിട്ടുണ്ട്. നേരത്തെ നടത്തിയ മുന്നൊരുക്കത്തിന്റെ വലിയൊരു യജ്ഞ മാണ് നടക്കുന്ന്.

ഇങ്ങനെ ശ്രദ്ധ യോടെ മുന്നേറുന്നത് കൊണ്ട് കേരളം പല കാര്യങ്ങളിലും മുന്നിലാണ്. ശിശു മരണ നിരക്കും മാതൃ മരണ നിരക്കും കുറവാണ്. പല രോഗ ങ്ങളേയും പ്രതി രോധി ക്കുവാൻ നമുക്കായി ട്ടുണ്ട് എന്നും മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അങ്കണവാടി ജീവന ക്കാരുടെ സർവ്വേ : സഹകരണം അഭ്യര്‍ത്ഥിച്ച് അധികൃതര്‍

January 20th, 2020

logo-wcd-ministry-of-women-and-child-development-ePathram

തൃശ്ശൂര്‍ : സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പില്‍ കൊണ്ടു വരുന്ന ‘സമ്പുഷ്ട കേരളം’ പദ്ധതി യുടെ ഭാഗമായി നടന്നു വരുന്ന കുടുംബ സർവ്വേയോട് എല്ലാ വരും സഹ കരിക്കണം എന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണ ക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യ ത്തോടെ ഉള്ള താണ് ‘സമ്പുഷ്ട കേരളം’ പദ്ധതി.

അങ്കണ വാടി ജീവന ക്കാർ വീടു കളില്‍ എത്തി സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴി യാണ് വിവര ശേഖരണം നടത്തുന്നത്. കുട്ടികളിലെ വളർച്ച മുരടിപ്പ്, പോഷക ആഹാര ക്കുറവ് തുടങ്ങിയവ മനസ്സി ലാക്കുന്ന തിനും പരിഹാര നടപടികൾ സ്വീകരിക്കുകയു മാണ് ഇതി ലൂടെ ഉദ്ദേശിക്കുന്നത്.

ഈ കുടുംബ സർവ്വേ യിൽ കൃത്യമായ വിവര ങ്ങൾ നൽകണം. പൗരത്വ രജി സ്റ്റർ വിഷയ വുമായി ഈ സർവ്വേ ക്ക് യാതൊരു ബന്ധവും ഇല്ല എന്നും ആശങ്ക പ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലാ എന്നും ബന്ധ പ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സർവ്വേ യുമായി ബന്ധപ്പെട്ട് ചില കേന്ദ്ര ങ്ങളിൽ നിന്നും ആശങ്ക കളും തെറ്റി ദ്ധാരണ കളും പ്രകടി പ്പിച്ച തിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പു കളുടെ യോഗം തൃശ്ശൂര്‍ കളക്ട റേറ്റിൽ ചേർന്നു. എ. ഡി. എം. റെജി പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ സുരക്ഷണ, സീനിയർ സൂപ്രണ്ട് ഷറഫുദ്ദീൻ എന്നിവർ സംബന്ധിച്ചു.

* പബ്ലിക് റിലേഷന്‍ വകുപ്പ്

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദേശ രാജ്യ ങ്ങളിലെ നഴ്സിംഗ് ലൈസന്‍സ് : കേരള ത്തിൽ നോര്‍ക്ക യുടെ പരിശീലനം
Next »Next Page » പള്‍സ് പോളിയോ : സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ വകുപ്പു മന്ത്രി നിര്‍വ്വഹിച്ചു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine