വീട്ടില്‍ സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും

June 8th, 2020

kerala-health-minister-k-k-shailaja-ePathram
തിരുവനന്തപുരം : സര്‍ക്കാര്‍ ക്വാറന്റൈന്‍ സംവിധാനം ഉപേക്ഷിച്ചിട്ടില്ല എന്നും വീട്ടില്‍ സാമൂഹിക അകലം പാലിച്ചു കഴിയു വാൻ  സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും എന്നും ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ.

എന്നാൽ ശുചിമുറിയോടു കൂടിയ കിടപ്പു മുറി ഇല്ലാത്ത വർ സര്‍ക്കാര്‍ നിരീക്ഷണ ത്തിൽ കഴിയണം. ഏറ്റവും ഫലപ്രദം എന്ന് തെളിയിക്കപ്പെട്ടത് ഹോം ക്വാറന്റൈന്‍ തന്നെ യാണ്. പക്ഷേ ഹോം ക്വാറന്റൈന്‍ നമ്മുടെ നാട്ടിൽ വിജയിക്കണം എങ്കില്‍ ജനങ്ങളെ നന്നായി ബോധ വല്‍ക്കരിക്കണം എന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ആന്റി ബോഡി പരിശോധനക്ക് കൃത്യത കുറവാണ്. അതു കൊണ്ടു തന്നെ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ക്വാറന്റൈന്‍ തുടരണം.

കൊവിഡ് കുറേക്കാലം കൂടി തുടരും. അതു കൊണ്ടു തന്നെ മുന്‍ കരുതലു കള്‍ ഏറെ പ്രാധാന്യം അര്‍ഹി ക്കുന്നു. യാത്ര കഴിഞ്ഞു വന്നവര്‍ എവിടെ ആയിരു ന്നാലും രണ്ടാഴ്ച ക്കാലം മറ്റുള്ളവരു മായി സമ്പര്‍ക്ക ത്തില്‍ ഏര്‍പ്പെടരുത്.

സര്‍ക്കാറിന്റേയും ആരോഗ്യ പ്രവര്‍ത്ത കരുടേയും നിര്‍ദ്ദേശ ങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥ കളും പൂര്‍ണ്ണ മായും പാലിച്ചാല്‍ രോഗ വ്യാപന തോത് കുറക്കു വാന്‍ സാധിക്കും.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ (ഇന്‍സ്റ്റിറ്റ്യൂഷ ണല്‍ ക്വാറന്റൈന്‍) സംവിധാനം തുടര്‍ന്നു കൊണ്ടു പോകു വാന്‍ ബുദ്ധിമുട്ട് ആയിത്തീരും. മാത്രമല്ല കുറച്ചു പേര്‍ക്ക് മാത്രമാണ് ഏറ്റവും നല്ല സേവനം കൊടുക്കുവാന്‍ സാധിക്കുക.

ആളുകള്‍ വര്‍ദ്ധിച്ചാല്‍ ഇതില്‍ മാറ്റം വരും എന്നതു കൊണ്ട് പരാതികള്‍ വരുന്നത് സ്വാഭാവികം മാത്രം. പിന്നേയും പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കൊണ്ട് ഇപ്പോഴുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ലഭിക്കാത്ത അവസ്ഥ വരും എന്നതിനാലാണ് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നത്.

വിദേശത്തു നിന്നും ഇതര സംസ്ഥാന ങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്ന തോടെ കേരള ത്തില്‍ പോസിറ്റീവ് കേസു കളുടെ എണ്ണം വര്‍ദ്ധിക്കും എന്നത് നമ്മള്‍ കണക്കു കൂട്ടിയ കാര്യം തന്നെയാണ്.

അതിനു അപ്പുറമുള്ള വര്‍ദ്ധന കണ്ടിട്ടില്ല. എന്നാല്‍ രോഗി കളുടെ എണ്ണം വര്‍ദ്ധിക്കു മ്പോഴുള്ള എല്ലാ പ്രശ്നങ്ങളും സര്‍ക്കാര്‍ നേരിടേണ്ടതു തന്നെ യാണ്. അതിനുള്ള ഒരുക്ക ത്തില്‍ തന്നെയാണ് നമ്മള്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tag : Covid-19

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്‌കൂൾ പ്രവേശനവും ടി. സി. യും ഇനി ഓൺ ലൈനിലൂടെ

June 8th, 2020

covid-19-online-class-started-in-kerala-ePathram

തിരുവനന്തപുരം : സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തു വരെ പ്രവേശനം നേടുന്നതിനും ടി. സി.ക്കും (വിടുതൽ സർട്ടിഫിക്കറ്റ്) രക്ഷാ കർത്താ ക്കൾക്ക് ഇനി ഓണ്‍ ലൈനി ലൂടെ അപേക്ഷ സമർപ്പിക്കാം.

ടി. സി. ക്കായി അപേക്ഷ ലഭിക്കുന്ന സ്‌കൂളിലെ പ്രഥമ അദ്ധ്യാപകർ ഓണ്‍ ലൈന്‍ വഴി ട്രാൻസ്ഫർ ചെയ്ത്, ടി. സി. യുടെ ഡിജിറ്റൽ പകർപ്പ് പുതുതായി ചേർക്കുന്ന സ്‌കൂളിന് നല്‍കുകയും വേണം.

ഇതു സംബന്ധിച്ച സഹായക രേഖ കൾ, വീഡിയോ എന്നിവ ഈ വെബ് സൈറ്റില്‍ ലഭ്യമാണ്. നേരിട്ട് അപേക്ഷ നൽകിയവർ ഇനി ഓൺ ലൈനിൽ അപേക്ഷിക്കേണ്ടതില്ല. (പി. എൻ. എക്സ്. 2072/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഓൺ ലൈൻ പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികൾക്കായി ബദൽ സംവിധാനം

June 2nd, 2020

sslc-plus-two-students-ePathram
തിരുവനന്തപുരം : ഓൺലൈൻ വിദ്യാഭ്യാസ സൗകര്യ ങ്ങള്‍ ഇല്ലാത്ത കുട്ടികൾക്കായി അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിക്കും എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. അയൽപക്ക പഠന കേന്ദ്രങ്ങൾ കെ. എസ്. എഫ്. ഇ സ്‌പോൺസർ ചെയ്യും. ഇവിടങ്ങളിൽ ടെലി വിഷനുകൾ വാങ്ങുന്ന തിനുള്ള ചെലവിന്റെ 75 % കെ. എസ്. എഫ്. ഇ. സബ്‌സിഡി യായി നൽകും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവന ക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നൽകിയ തിൽ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക.

അയൽപക്ക പഠന കേന്ദ്രങ്ങൾ ഒരുക്കുന്ന തിനുള്ള മറ്റു ചെലവു കളും ടെലിവിഷന്റെ 25 % ചെലവും തദ്ദേശ ഭരണ സ്ഥാപന ങ്ങൾ വഹിക്കുകയോ സ്‌പോൺസർ മാരെയോ കണ്ടെത്തണം. കുടുംബശ്രീ വഴി ലാപ്‌ടോപ്പു കൾ വാങ്ങുന്ന തിനുള്ള ഒരു സ്‌കീം കെ. എസ്. എഫ്. ഇ. രൂപം നൽകുന്നുണ്ട്.

കെ. എസ്. എഫ്. ഇ. യുടെ മൈക്രോ ചിട്ടിയിൽ ചേരുന്ന കുടുംബശ്രീ സി. ഡി. എസു. കളിലാണ് ഈ സ്‌കീം നടപ്പാക്കുക. ഹൈടെക് പദ്ധതി യുടെ ഭാഗമായി ലഭ്യ മാക്കിയ 1.2 ലക്ഷം ലാപ്‌ ടോപ്പുകൾ, 7000 പ്രോജക്ടറു കൾ, 4545 ടെലി വിഷനുകൾ തുടങ്ങിയവ, അവ ആവശ്യമായ പ്രദേശത്ത് കൊണ്ടു പോയി ഉപയോഗി ക്കുവാനുള്ള അനുവാദം നൽകിയിട്ടുണ്ട്.

(പി. എൻ. എക്സ്. 2001/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ – ഫോണ്‍ പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകും : മുഖ്യമന്ത്രി

May 30th, 2020

internet-for-every-one-kerala-governments-k-phone-project-ePathram
തിരുവനന്തപുരം : സൗജന്യ ഇന്റര്‍നെറ്റ് ഉറപ്പാക്കുന്ന ‘കെ – ഫോണ്‍’ പദ്ധതി ഡിസംബറില്‍ പൂര്‍ത്തി യാകും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റര്‍ നെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശം എന്നു പ്രഖ്യാപിച്ച സംസ്ഥാന മാണ് കേരളം.

ഇതിന്റെ ഭാഗ മായിട്ടാണ് പാവപ്പെട്ട വര്‍ക്ക് സൗജന്യ മായും മറ്റുള്ള വര്‍ക്ക് താങ്ങാ വുന്ന നിരക്കിലും ഗുണ മേന്മയുള്ള ഇന്റര്‍ നെറ്റ് ഉറപ്പാക്കുവാനായി കെ – ഫോണ്‍ പദ്ധതി ആവിഷ്‌ക രിച്ചത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്‍റര്‍നെറ്റ് ശൃംഖല യായിരിക്കും കെ-ഫോണ്‍.

കൊവിഡിന് ശേഷമുള്ള ലോക ത്തില്‍ ഇന്‍റര്‍ നെറ്റിന്‍റെ പ്രാധാന്യവും പ്രസക്തിയും ഏറെ വര്‍ദ്ധിക്കും. ലോക ത്തിന്‍റെ ചലനം തന്നെ ഇന്‍റര്‍ നെറ്റ് അടിസ്ഥാന ത്തില്‍ ആയിരിക്കും. വിദ്യാഭ്യാസം, ബാങ്കിംഗ് പോലു ള്ള മേഖല കളില്‍ ഇന്‍റര്‍ നെറ്റിന്‍റെ ഉപയോഗം വലിയ തോതില്‍ വര്‍ദ്ധിക്കും.

കൊവിഡിനു ശേഷ മുള്ള കേരളത്തെ, ലോകത്തിലെ പ്രധാന വ്യവസായ-വിദ്യാഭ്യാസ-ടൂറിസം കേന്ദ്ര മായി വികസി പ്പിക്കാനുള്ള സര്‍ക്കാ രിന്‍റെ ശ്രമ ങ്ങള്‍ക്ക് കെ-ഫോണ്‍ വലിയ പിന്തുണ യായി രിക്കും. കേരള സ്റ്റേറ്റ് ഐ. ടി. ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയും കെ.എസ്.ഇ.ബി. യും യോജിച്ചാണ് കെ-ഫോണ്‍ നടപ്പാക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജാഗ്രത വേണം : കേരള ത്തിൽ കൊവിഡ്-19 രോഗി കള്‍ വര്‍ദ്ധിക്കുന്നു

May 20th, 2020

precaution-for-corona-virus-covid-19-ePathram

തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍ നിന്നും  ഇതര സംസ്ഥാന ങ്ങളിൽ നിന്നും കൂടുതൽ പേര്‍ നാട്ടിലേക്ക് എത്തുന്നതോടെ കേരള ത്തിൽ കൊവിഡ്-19 രോഗി കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവും എന്നു മുഖ്യമന്ത്രി.

സമ്പർക്കത്തിലൂടെ യുള്ള രോഗ വ്യാപനമാണ് അടുത്ത ഘട്ടത്തില്‍ ഉണ്ടാവുക എന്നതിനാല്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും സമ്പർക്കത്തിലൂടെ യുള്ള രോഗ വ്യാപനത്തെ ഭയപ്പെടണം എന്നുംഅദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരളത്തിൽ പത്തു ജില്ലകളിലുള്ള 24 പേര്‍ക്ക് ഇന്ന് കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതര സംസ്ഥാന ങ്ങളിൽ നിന്നും എത്തിയ വരില്‍ 12 പേർ രോഗ ബാധിതരാണ്. കണ്ണൂർ (അഞ്ച് പേര്‍), മലപ്പുറം (മൂന്ന് പേര്‍), പത്തനം തിട്ട, ആല പ്പുഴ, തൃശൂർ, പാല ക്കാട് (ഓരോരുത്തര്‍ വീതം) എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകൾ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പരീക്ഷകള്‍ മാറ്റി വെച്ചു
Next »Next Page » സംസ്ഥാനത്ത് നാലാമത്തെ കൊവിഡ് മരണം : ചാവക്കാട് സ്വദേശിനി കദീജക്കുട്ടി »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine