കരുതലോടെ കേരളം കരുത്തേകാൻ ആയുർ വേദം

June 22nd, 2020

logo-ayurveda-ePathram

തിരുവനന്തപുരം : കൊവിഡ് കാലത്തെ രോഗ പ്രതി രോധ പദ്ധതികളുമായി ആയുർവ്വേദ വിഭാഗം സജീവം. ആയുർ രക്ഷാ ക്ലിനിക്കു കളിലൂടെ ‘കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം’എന്ന രീതിയിലാണ് പൊതു ജന ആരോഗ്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം പ്രവർത്തിക്കുന്നത്.

സ്വാസ്ഥ്യം, സുഖായുഷ്യം, പുനർജ്ജനി, അമൃതം എന്നീ രോഗ പ്രതിരോധ പദ്ധതികള്‍ ഗവണ്മെന്റ് ആയുർ രക്ഷാ ക്ലിനിക്കു കളില്‍ പ്രാവര്‍ത്തികം ആക്കിയാണ് കൊവിഡ് രോഗ പ്രതിരോധ ബോധ വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് ആയുർവേദ വിഭാഗം എത്തിക്കുന്നത്.

കൊവിഡ് രോഗികള്‍ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മാർഗ്ഗ ങ്ങൾക്കു മുൻ തൂക്കം നൽകി ദൈനം ദിന ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടി വരും.

സോപ്പ്, മാസ്‌ക്, സാനിട്ടൈസർ എന്നിവ യുടെ ശരിയായ ഉപയോഗവും അതിനൊപ്പം രോഗ പ്രതിരോധ ശക്തി ശരിയായ വിധം പ്രവർത്തന ക്ഷമം ആയിരിക്കു കയും ചെയ്താൽ കൊവിഡ്-19 ഉൾപ്പെടെ യുള്ള പകർച്ച വ്യാധി കളെ നിയന്ത്രണ വിധേയം ആക്കുവാന്‍ കഴിയും.

മരുന്നുകൾ പരമാവധി കുറച്ച് ദിനചര്യ, കാലാവസ്ഥാ ചര്യ, നല്ല ഭക്ഷണം, കൃത്യ നിഷ്ഠ, ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കുവാനുള്ള ഇടപെടൽ നടത്തുക യാണ് ‘സ്വാസ്ഥ്യം’ പദ്ധതി. ശാരീരികവും മാനസികവു മായ ആരോഗ്യമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ആരോഗ്യവാനായ ഒരാളിന്റെ ആരോഗ്യാവസ്ഥ തുടർന്നും നില നിർത്തി കൊണ്ട് പോകാ നുള്ള മാർഗ്ഗ ങ്ങളാണ് ഈ പദ്ധതി യിലൂടെ നടപ്പിലാക്കുന്നത്.

ആരോഗ്യം വർദ്ധിപ്പിച്ച് ശാരീരികവും മാനസിക വുമായ രോഗ ങ്ങളെ അകറ്റു വാനുള്ള മാർഗ്ഗ ങ്ങളാണ് ഉപദേശി ക്കുന്നതും ബോധവൽക്കരിക്കുന്നതും. പകർച്ച വ്യാധികൾ ഏറ്റവും വേഗത്തിൽ പിടികൂടാൻ സാദ്ധ്യത യുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ള വർക്ക് പ്രത്യേക ആരോഗ്യ ശ്രദ്ധ നൽകണം.

അവർക്കുള്ള മരുന്നുകൾ അവരുടെ ദേഹ ബലത്തെ ക്ഷീണിപ്പിക്കാത്ത വിധം വീര്യം കുറഞ്ഞവയും എന്നാൽ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്ന വയും ആയിരിക്കണം. മാത്രമല്ല നിലവിലുള്ള രോഗങ്ങളുടെ ചികിത്സ കള്‍ക്ക് തടസ്സം ആകാത്ത വിധം ഉള്ളതും കൂടി ആയിരിക്കണം. അതിനുള്ള പദ്ധതി യാണ് സുഖായുഷ്യം എന്ന പേരിൽ ആയുർ രക്ഷാ ക്ലിനിക്കുകൾ വഴി ഒരുക്കി യിട്ടുള്ളത്.

നിലവിലുള്ള രോഗ ങ്ങളുടെ ശമനത്തിനു വേണ്ടി ഉപയോഗിച്ചു കൊണ്ടി രിക്കുന്ന മരുന്നു കൾക്ക് ഒപ്പമാണ് ഈ മരുന്നുകളും കഴിക്കേണ്ടത്.

കൊവിഡ്-19 പോസിറ്റീവ് ആയിരുന്നവർ, ചികിത്സ കഴിഞ്ഞ് നെഗറ്റീവ് ആയതിനു ശേഷം വീണ്ടും പതിനഞ്ചു ദിവസത്തെ വിശ്രമം കൂടി കഴിഞ്ഞിട്ട് അവരുടെ ആരോഗ്യം മെച്ച പ്പെടുത്തണം. അതല്ല എങ്കിൽ കൊവിഡ് വന്നതു കാരണമുള്ള നിരവധി മറ്റ് രോഗ ങ്ങൾ കൂടി അവരെ തേടി വരും.

ഇതിന്ന്‌ ആവശ്യമായ പ്രതിരോധ ഔഷധ ങ്ങളാണ് ‘പുനർജ്ജനി’ പദ്ധതി വഴി നൽകുന്നത്. കൂടുതൽ കൃത്യത യോടെയുള്ള ചികിത്സകളും വിവിധ തര ത്തിലുള്ള മരുന്നുകളും ശ്രദ്ധയും ഇതിനായി വേണ്ടി വരും.

ക്വാറന്റൈനില്‍ കഴിയുന്നവർക്ക് ആയുർവേദ പ്രതിരോധ ഔഷധങ്ങൾ നൽകുന്ന പദ്ധതി യാണ് അമൃതം. എല്ലാ ഗവ. ആയുർവേദ ഡിസ്പെന്സറി കളിലും ആശുപത്രികളിലും ഈ സേവനം ലഭ്യമാണ്.

ഓൺ ലൈൻ സംവിധാനം വഴി ഡോക്ടറോട് വിവര ങ്ങൾ പറയുന്നതിനും ഏറ്റവും അടുത്ത സർക്കാർ സ്ഥാപന ത്തിൽ നിന്നും ഔഷധങ്ങൾ ലഭ്യ മാക്കുന്ന തിനും വേണ്ടി ‘നിരാമയ’ എന്ന പദ്ധതിയും ഒരുക്കിയിട്ടുണ്ട്.

പരമാവധി ആൾക്കാരെ വീട്ടിലിരുത്തുക എന്നതും ആധുനിക സംവിധാനങ്ങളി ലൂടെ ചികിത്സ യഥാസമയം ലഭ്യമാക്കുക എന്നതും കൂടിയാണ് ‘നിരാമയ’ എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

രോഗ പ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകൾ

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സാമൂഹ്യ അകലം : നിയമം കർശ്ശനമായി നടപ്പാക്കാൻ പോലീസിന് നിർദ്ദേശം

June 21st, 2020

precaution-for-corona-virus-covid-19-ePathram

തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം തടയുന്ന തിന്റെ ഭാഗമായി നിലവില്‍ നടപ്പിലുള്ള നിയമ വ്യവസ്ഥ യില്‍ ‘സാമൂഹിക അകലം പാലിക്കുക’ എന്നത് ഉൾപ്പെടെ യുളള കൊവിഡ് മാനദണ്ഡങ്ങൾ സംസ്ഥാനത്ത് കർശ്ശനമായി നടപ്പാക്കുവാന്‍ പൊലീസിന് നിർദ്ദേശം നൽകി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബസ്സ് സ്റ്റോപ്പുകളിലും മാർക്കറ്റു കളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തു വാന്‍ മാത്രമായി മൂന്ന് പട്രോൾ വാഹനങ്ങൾ നിയോഗിച്ചിട്ടുണ്ട്.

ചില വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ വലിയ തിരക്കുണ്ട്. കൊവിഡ് മാനദണ്ഡ ങ്ങൾ ലംഘിച്ച് കട തുറന്നു പ്രവർത്തിച്ചാൽ കടുത്ത നടപടികൾ ഉണ്ടാവും എന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. മാസ്‌ക് ധരിക്കാതെ പുറത്ത് ഇറങ്ങിയ 4929 പേര്‍ക്ക് എതിരെയും ക്വാറന്റൈന്‍ ലംഘിച്ച 19 പേർക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്തു.

(പി.എൻ.എക്സ്.2227/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിമാന യാത്രക്കാരായ പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബ്ബന്ധം 

June 17th, 2020

air-india-flight-kerala-government-return-of-expatriates-ePathram

തിരുവനന്തപുരം : വിമാന മാര്‍ഗ്ഗം കേരള ത്തി ലേക്ക് വരുന്ന പ്രവാസി കള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫി ക്കറ്റ് നിര്‍ബ്ബന്ധം എന്ന്  സംസ്ഥാന മന്ത്രി സഭാ യോഗ തീരുമാനം.

ട്രൂ നെറ്റ് റാപ്പിഡ് ടെസ്റ്റ് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്ര ക്കാരെ വിമാനത്തില്‍ കൊണ്ടു വരാവൂ എന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

അതതു രാജ്യങ്ങളിലെ എംബസ്സികള്‍ ട്രൂ നെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏര്‍പ്പെടു ത്തണം. ഒരു മണിക്കൂര്‍ കൊണ്ട് ഇതിന്റെ ഫലം അറിയും. ഈ പരിശോധന യില്‍ നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തില്‍ കയറ്റുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം.

കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നു വരുന്നവർ രോഗ ബാധിതരല്ല എന്നുള്ള സർട്ടിഫിക്കറ്റ് വിമാന യാത്രക്കു മുന്‍പ് സമര്‍പ്പിക്കണം എന്ന് കേന്ദ്ര സർക്കാർ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടായതിനെ തുടര്‍ന്ന് നിയമം കര്‍ശ്ശനം ആക്കിയിരുന്നില്ല.

എന്നാല്‍ പുറത്തു നിന്ന് വരുന്നവര്‍ക്ക് രോഗ ബാധ കൂടുതല്‍ ആയിട്ടുള്ള സ്ഥിതി ആയതി നാലാണ് ഇപ്പോള്‍ പരിശോധന നടത്തണം എന്ന തീരുമാന ത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത്.

കൊവിഡ് ബാധിതര്‍ വിമാനത്തിൽ വരുന്നില്ല എന്ന് ഉറപ്പു വരുത്തിയാല്‍ വിമാന ജീവന ക്കാരുടെ ക്വാറന്റൈന്‍ അടക്കം ഒഴിവാക്കുവാന്‍ സാധിക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വര്‍ക്ക് 14 ദിവസം നിര്‍ബ്ബന്ധിത ക്വാറന്റയിന്‍ 

പ്രവാസി തിരിച്ചു പോക്ക് : നടപടിയുമായി യു. എ. ഇ. 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എംബസ്സികള്‍ മുഖേന പ്രവാസി കള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണം

June 15th, 2020

pinarayi-vijayan-epathram

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് ടെസ്റ്റിനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികൾ ഉള്ള രാജ്യങ്ങളില്‍ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത ഉറപ്പു വരുത്തണം. പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തിലാണ് മുഖ്യ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

സ്വന്തം നിലയില്‍ കൊവിഡ് ടെസ്റ്റ് ചെയ്യുവാന്‍ സാഹചര്യം ഇല്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാൻ എംബസ്സികളെ ചുമതല പ്പെടുത്തുവാന്‍ നിർദ്ദേശിക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു. പി. സി. ആർ. ടെസ്റ്റ് നടത്തുവാൻ കഴിയാത്ത സാഹചര്യം എങ്കില്‍ റാപ്പിഡ് ടെസ്റ്റിനു വേണ്ടതായ സൗകര്യങ്ങൾ ഉറപ്പു വരുത്തണം.

കൊവിഡ് പോസിറ്റീവ് ആയവരും രോഗം ഇല്ലാത്ത വരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പ്രത്യേക ഫ്ലൈറ്റ് ഏർപ്പെടു ത്തുന്നത് പരിഗണിക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വീട്ടില്‍ സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും

June 8th, 2020

kerala-health-minister-k-k-shailaja-ePathram
തിരുവനന്തപുരം : സര്‍ക്കാര്‍ ക്വാറന്റൈന്‍ സംവിധാനം ഉപേക്ഷിച്ചിട്ടില്ല എന്നും വീട്ടില്‍ സാമൂഹിക അകലം പാലിച്ചു കഴിയു വാൻ  സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും എന്നും ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ.

എന്നാൽ ശുചിമുറിയോടു കൂടിയ കിടപ്പു മുറി ഇല്ലാത്ത വർ സര്‍ക്കാര്‍ നിരീക്ഷണ ത്തിൽ കഴിയണം. ഏറ്റവും ഫലപ്രദം എന്ന് തെളിയിക്കപ്പെട്ടത് ഹോം ക്വാറന്റൈന്‍ തന്നെ യാണ്. പക്ഷേ ഹോം ക്വാറന്റൈന്‍ നമ്മുടെ നാട്ടിൽ വിജയിക്കണം എങ്കില്‍ ജനങ്ങളെ നന്നായി ബോധ വല്‍ക്കരിക്കണം എന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ആന്റി ബോഡി പരിശോധനക്ക് കൃത്യത കുറവാണ്. അതു കൊണ്ടു തന്നെ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ക്വാറന്റൈന്‍ തുടരണം.

കൊവിഡ് കുറേക്കാലം കൂടി തുടരും. അതു കൊണ്ടു തന്നെ മുന്‍ കരുതലു കള്‍ ഏറെ പ്രാധാന്യം അര്‍ഹി ക്കുന്നു. യാത്ര കഴിഞ്ഞു വന്നവര്‍ എവിടെ ആയിരു ന്നാലും രണ്ടാഴ്ച ക്കാലം മറ്റുള്ളവരു മായി സമ്പര്‍ക്ക ത്തില്‍ ഏര്‍പ്പെടരുത്.

സര്‍ക്കാറിന്റേയും ആരോഗ്യ പ്രവര്‍ത്ത കരുടേയും നിര്‍ദ്ദേശ ങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥ കളും പൂര്‍ണ്ണ മായും പാലിച്ചാല്‍ രോഗ വ്യാപന തോത് കുറക്കു വാന്‍ സാധിക്കും.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ (ഇന്‍സ്റ്റിറ്റ്യൂഷ ണല്‍ ക്വാറന്റൈന്‍) സംവിധാനം തുടര്‍ന്നു കൊണ്ടു പോകു വാന്‍ ബുദ്ധിമുട്ട് ആയിത്തീരും. മാത്രമല്ല കുറച്ചു പേര്‍ക്ക് മാത്രമാണ് ഏറ്റവും നല്ല സേവനം കൊടുക്കുവാന്‍ സാധിക്കുക.

ആളുകള്‍ വര്‍ദ്ധിച്ചാല്‍ ഇതില്‍ മാറ്റം വരും എന്നതു കൊണ്ട് പരാതികള്‍ വരുന്നത് സ്വാഭാവികം മാത്രം. പിന്നേയും പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കൊണ്ട് ഇപ്പോഴുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ലഭിക്കാത്ത അവസ്ഥ വരും എന്നതിനാലാണ് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നത്.

വിദേശത്തു നിന്നും ഇതര സംസ്ഥാന ങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്ന തോടെ കേരള ത്തില്‍ പോസിറ്റീവ് കേസു കളുടെ എണ്ണം വര്‍ദ്ധിക്കും എന്നത് നമ്മള്‍ കണക്കു കൂട്ടിയ കാര്യം തന്നെയാണ്.

അതിനു അപ്പുറമുള്ള വര്‍ദ്ധന കണ്ടിട്ടില്ല. എന്നാല്‍ രോഗി കളുടെ എണ്ണം വര്‍ദ്ധിക്കു മ്പോഴുള്ള എല്ലാ പ്രശ്നങ്ങളും സര്‍ക്കാര്‍ നേരിടേണ്ടതു തന്നെ യാണ്. അതിനുള്ള ഒരുക്ക ത്തില്‍ തന്നെയാണ് നമ്മള്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tag : Covid-19

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ പൂര്‍ണതോതില്‍ തുറക്കും
Next »Next Page » അതിരപ്പിള്ളി പദ്ധതിക്ക് സർക്കാർ അനുമതി »



  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine