കേരളം സന്തോഷ് ട്രോഫി കിരീടം ചൂടി

May 3rd, 2022

santhosh-trophy-kerala-champions-ePathram
മലപ്പുറം : സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം. നാലിന് എതിരേ അഞ്ചു ഗോളുകള്‍ക്ക് പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് ബംഗാളിനെ തറ പറ്റിച്ച് ഏഴാം തവണ സന്തോഷ് ട്രോഫി കിരീടം കേരളം നേടിയത്. നിശ്ചിത സമയത്ത് ഗോൾ രഹിത സമ നിലയിൽ മത്സരം അവസാനിച്ചു. എക്സ്ട്രാ ടൈം കൂടെ കഴിഞ്ഞപ്പോള്‍ 1–1 എന്ന സമനിലയില്‍. തുടര്‍ന്നാണ് പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ സഞ്ജു, ബിപിന്‍ അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസ്‌ലുറഹ്‌മാന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

അവസാനമായി കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത് 2018 ല്‍ ആയിരുന്നു.

ഏഴാം തവണ സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരള ടീമിനെ അഭിനന്ദിച്ച് പ്രമുഖർ ട്വീറ്റ് ചെയ്തു. മുഖ്യ മന്ത്രി പിണറായി വിജയൻ, സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ എന്നിവരുടെ ട്വീറ്റുകളും ഫുട്‍ബോൾ – സിനിമാ ആരാധകർ ഏറ്റെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മറഡോണക്ക് കേരള ത്തിന്റെ പ്രണാമം: മുഖ്യമന്ത്രി

November 26th, 2020

diego-maradona-art-udayan-edappal-ePathram
തിരുവനന്തപുരം : അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് മുഖ്യ മന്ത്രി പിണറായി വിജയന്‍. മറഡോണ യുടെ രാഷ്ട്രീയ കാഴ്ചപ്പാടും കൂടെ ചേര്‍ത്ത് അവതരിപ്പിച്ച മുഖ്യ മന്ത്രി യുടെ ഫേയ്സ് ബുക്ക് പോസ്റ്റ് വൈറല്‍ ആയിക്കഴിഞ്ഞു.

‘അർജന്റീനക്കു പുറത്ത് മറഡോണക്ക് ഇത്രയധികം ആരാധകര്‍ ഉള്ളത് കേരള ത്തില്‍ ആയിരിക്കും. ലോക ത്തില്‍ എവിടെ ലോക കപ്പു നടന്നാലും മറഡോണ യുടെ ചിത്ര ങ്ങൾ ഏറ്റവും അധികം ഉയരുന്നത് ഈ കൊച്ചു കേരളത്തിലാണ്’

അർജന്റീന ലോക ഫുട് ബോളിലെ പ്രബലർ എങ്കിലും ആ രാജ്യത്തെ ഫുട് ബോളി ന്റെ നെറുകയിൽ എത്തിച്ചത് മാറഡോണയാണ്.

ക്യൂബയുടെയും ഫിദൽ കാസ്ട്രോ യുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹ ത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നില പാടിന്റെ തെളിവു തന്നെയാണ്. ആ മഹാനായ ഫുട്ബോളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നില കൊണ്ടു എന്നും മുഖ്യമന്ത്രി കുറിച്ചിട്ടു.

അർജന്റീനയുടെ തോൽവി : ആരാധകന്‍ ആറ്റില്‍ ചാടി

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്കൂൾ മേള കൾ ആര്‍ഭാടങ്ങള്‍ ഇല്ലാതെ നടത്തും

September 12th, 2018

kerala-school-kalolsavam-state-youth-festival-ePathram

തിരുവനന്തപുരം : ആർഭാട ങ്ങളും ആഘോഷ ങ്ങളും ഇല്ലാതെ ‘സെലക്ഷൻ പ്രൊസ്സസ്സിൽ’ സംസ്ഥാന സ്കൂൾ കലോല്‍സവ വും ശാസ്ത്ര, കായിക മേള കളും നടത്തും എന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ്.

കലാ മേള എങ്ങനെ വേണം എന്നുള്ളതും ഏതൊ ക്കെ ഇന ങ്ങൾ ഏതൊക്കെ തല ങ്ങളിൽ നടത്തണം എന്നതും അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യു വാൻ ഈ മാസം 17 ന് മാന്വൽ കമ്മിറ്റി യോഗം ചേരും.

കലോത്സവ മാന്വലി ലും ചില മാറ്റ ങ്ങൾ വരു ത്തിയാലേ ആർഭാട ങ്ങള്‍ ഇല്ലാതെ മത്സരം നടത്തു വാന്‍ കഴിയൂ. അതിനു വേണ്ടി യാണ് മാന്വൽ കമ്മിറ്റി ചേരുന്നത്.

ഇക്കാര്യത്തിൽ തുടർ നട പടി സ്വീകരി ക്കുവാന്‍ പൊതു വിദ്യാഭ്യാസ ഡയറ ക്ടറെ ചുമതല പ്പെടുത്തി. പന്തൽ കെട്ടി യുള്ള ആഘോ ഷങ്ങൾ ഉണ്ടാവില്ല. വിദ്യാർത്ഥി കൾക്ക് സർഗ്ഗ ശേഷി പ്രകടി പ്പി ക്കുവാനും അതു വില യിരു ത്തു വാനും അവസരം ഒരുക്കുക യാണ് ലക്ഷ്യം.

പ്രളയ ത്തിന്റെ പശ്ചാത്തല ത്തിൽ സ്കൂൾ മേള കളും ചലച്ചിത്ര മേളയും ഉപേക്ഷിക്കും എന്നറി യിച്ച് പൊതു ഭരണ വകുപ്പ് നേരത്തെ ഉത്ത രവ് ഇറക്കി യിരുന്നു.

എന്നാൽ കുട്ടിക ളുടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടും എന്ന തിനാല്‍ വിവിധ ഭാഗ ങ്ങളിൽ നിന്നും പ്രതിഷേധം ഉണ്ടാ വു കയും ചെയ്തു. ഈ സാഹ ചര്യ ത്തി ലാണ് പുതിയ തീരുമാനം. ആഘോഷങ്ങള്‍ ഒഴിവാക്കി ചല ച്ചിത്ര മേള നടത്തു വാനും ആലോ ചന യുണ്ട്.

സംസ്ഥാന സ്കൂൾ കലോല്‍സവം

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

അർജന്റീന യുടെ തോൽവി : ആറ്റില്‍ ചാടിയ ആരാധ കന്റെ മൃതദേഹം കണ്ടെത്തി

June 24th, 2018

dinu-alex-missing-argentina-football-fan-found-dead-ePathram
കോട്ടയം : ഫിഫ ലോക കപ്പ് മല്‍സരത്തില്‍ അർജന്റീന യുടെ തോൽവിയിൽ മനം നൊന്ത് ആത്മ ഹത്യാ കുറിപ്പ് എഴുതി വീടു വിട്ടിറങ്ങിയ യുവാ വിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ഡിനു അലക്സി ന്റെ (30) മൃതദേഹ മാണ് മീന ച്ചിലാറ്റില്‍ നിന്നും കണ്ടെ ത്തിയത്.

അര്‍ജന്റീന – ക്രൊയേഷ്യ മത്സര ത്തില്‍ അര്‍ജന്റീന യുടെ തോല്‍വി യോടെ യാണ് മെസ്സി യുടെ കടുത്ത ആരാ ധക നായ ഡിനു അലക്സ് വീടു വിട്ടിറ ങ്ങിയത്.

അർജന്റീനയെ ക്കുറിച്ചും മെസ്സി യുടെ പരാജയം തന്നെ എത്രത്തോളം തളര്‍ത്തി എന്നുമുള്ള ഡിനു വിന്റെ കുറി പ്പു കളും വീട്ടില്‍ നിന്ന് കണ്ടെ ത്തിയിരുന്നു.

അറുമാനൂർ കടവിൽ നിന്നും ഡിനു വിന്റെ ഫോൺ കിട്ടി യതിന്റെ അടിസ്ഥാന ത്തില്‍ ഇയാള്‍ ആറ്റില്‍ ചാടിയ താകാം എന്ന നിഗമന ത്തില്‍ അഗ്‌നി ശമന രക്ഷാ സേന യും പോലീസും മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയത്.

ഇന്ന് രാവിലെ യാണ് കോട്ടയം ഇല്ലിക്കല്‍ പാല ത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ട ത്തിനു ശേഷം മൃത ദേഹം ആറുമാനൂർ മംഗള വാർത്ത പള്ളി യിൽ സംസ്കരിക്കും.

Tag : World Football,  India Football , Kerala Football

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോക കപ്പ് ആവേശം മുള വാദ്യ ങ്ങളി ലൂടെ

June 23rd, 2018

arangottukara-vayali-bamboo-music-2018-fifa-world-cup-song-ePathram
തൃത്താല : ലോക കപ്പ് ഫുട് ബോൾ നടക്കുന്നത് അങ്ങ് ദൂരെ റഷ്യ യിൽ ആണെങ്കിലും കളിയുമായി ബന്ധ പ്പെട്ട ആഘോഷ ങ്ങൾ എല്ലാം അര ങ്ങേറു ന്നത് കേരള ത്തിലെ ഗ്രാമ ങ്ങളിൽ ആണെന്ന് പറയേണ്ടി വരും. അത്ര മാത്രം ഏറ്റെടുത്തു കഴിഞ്ഞു മലയാളി കൾ ഈ കാൽപ്പന്തു കളി മഹോത്സവ മാമാങ്കം.

കളിയിൽ പങ്കെടുക്കുന്ന എല്ലാ രാജ്യ ങ്ങളുടെയും പിറ കിൽ ഓരോ ആൾ ക്കൂട്ട ങ്ങളായി ഇവിടുത്തെ ഓരോ മുക്കിലും മൂല യിലും ഫാൻസ്‌ അസോസ്സി യേഷനുകൾ ഉണ്ട്.

സ്വന്തം രാജ്യം പോലെ യാണ് അവർക്ക് ഓരോ ഇഷ്ട ടീമു കളും അവരുടെ കൊടി കളും. ആ കൊടി കൾക്ക് ഇട യിൽ തങ്ങളുടെ രാജ്യ ത്തിന്റെ കൊടിയും ഉയർന്നു കാണാൻ ആഗ്രഹി ക്കുന്ന ഒരുകൂട്ടം യുവാക്ക ളുടെ സ്വപ്ന ത്തിനു നിറം പകരുന്ന ഒരു സംഗീത വുമാ യിട്ടാണ് ആറങ്ങോട്ടു കര വയലി നാട്ടുകൂട്ടം നേതൃത്വം നൽകുന്ന വയലി ബാംബൂ ഫോക്സ് ബാൻഡ്, തൃത്താല യിലെ ടി. എഫ്. സി. ക്ലബ്ബും ചേർന്ന് മുള വാദ്യങ്ങ ളാൽ വേറിട്ട ഒരു ലോക കപ്പ് തീം സോംഗ് ഒരുക്കി രംഗത്തു വന്നി രിക്കു ന്നത്.

ഇതിനകം തന്നെ സോഷ്യൽ മീഡിയ യിൽ വൈറൽ ആയി ക്കഴിഞ്ഞ ഈ തീം സോംഗ് ചിത്രീ കരി ച്ചത് പെരി ങ്ങോട് ഹൈ സ്‌കൂളിലും തൃത്താല ഹൈ സ്‌കൂൾ ഗ്രൗണ്ടി ലും വെച്ചാണ്. ടി. എഫ്. സി. ക്ലബ്ബ് തൃത്താല യിലെ കളി ക്കാ രാണ് ഫുട്‌ബോൾ രംഗ ത്തിൽ ആവേശം നിറക്കുന്നത്.

നിഗീഷ് കുറ്റിപ്പുറം, അബിത് കുമ്പിടി, സജി കുമ്പിടി, മുബഷിർ പട്ടാമ്പി എന്നിവരാണ് ക്യാമറ ചലിപ്പിച്ചത്. ഏഡിറ്റിങ് : കെ. വിപിൻ. അലിഫ് ഷാ, വിജേഷ് ആർ. മാലിക് എന്നിവർ ചേർന്നാണ് ഈ ദൃശ്യ വിസ്മയം സംവിധാനം ചെയ്തിരിക്കുന്നത്.

തയ്യാറാക്കിയത് :
ഹുസ്സൈന്‍ തട്ടത്താഴത്ത്- ഞാങ്ങാട്ടിരി.  

Tag :  കലാശക്കൊട്ട് ,  സ്പെയിന്‍ ജേതാക്കള്‍,  ലോക കപ്പ് 2010 ,

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

1 of 6123»|

« Previous « റേഷന്‍കാര്‍ഡ് : അപേക്ഷ കള്‍ ജൂണ്‍ 25 മുതല്‍ സ്വീകരിക്കും
Next Page » അർജന്റീന യുടെ തോൽവി : ആറ്റില്‍ ചാടിയ ആരാധ കന്റെ മൃതദേഹം കണ്ടെത്തി »



  • നാടൻ പാട്ട് മത്സരം ‘മണി നാദം’ ചാലക്കുടിയില്‍
  • കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത മിഠായി കൾ കഴിക്കരുത് : ഭക്ഷ്യ സുരക്ഷാ വകുപ്പ്
  • പത്താം തരം മോഡൽ പരീക്ഷ ഫെബ്രുവരി 27 നും പൊതു പരീക്ഷ മാർച്ച് 9 നും തുടങ്ങും
  • ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിക്കും
  • കൊവിഡ് വ്യാപന ഭീതി : സംസ്ഥാനത്ത് മാസ്ക് നിർബ്ബന്ധമാക്കി
  • നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം
  • നാൽപ്പതു കൊല്ലങ്ങൾക്കു ശേഷമുള്ള സംഗമം ശ്രദ്ധേയമായി
  • നിക്ഷേപകർ കാർഡിൽ രേഖപ്പെടുത്തണം
  • പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി
  • ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കേണ്ടത് നിയമപരമായ ബാദ്ധ്യത
  • പശ്ചിമ ഘട്ടം സംക്ഷിക്കണം : കുറിപ്പെഴുതി പരിസ്ഥിതി പ്രവര്‍ത്തകന്‍റെ ആത്മഹത്യ
  • കലാ മാമാങ്കത്തിന് വര്‍ണ്ണാഭമായ തുടക്കം
  • പ്രവാസികൾക്കായി സൗജന്യ സംരംഭകത്വ പരിശീലനം ജനുവരി 6 മുതൽ 18 വരെ
  • കലോത്സവങ്ങളിലെ പരാജയം ഉൾക്കൊള്ളുവാൻ മക്കളെ സജ്ജരാക്കണം : ഹൈക്കോടതി
  • ശ്വാസ കോശ അണുബാധ തടയാൻ ഔഷധേതര ഇടപെടൽ ശക്തിപ്പെടുത്താൻ മാർഗ്ഗ രേഖ
  • കുറിപ്പടി ഇല്ലാതെ ആന്‍റിബയോട്ടിക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കും
  • വൈദ്യുതി തൂണുകളില്‍ പരസ്യം പതിച്ചാല്‍ കേസും പിഴയും
  • ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണ്ണറെ നീക്കും : ബില്‍ നിയ സഭ പാസ്സാക്കി
  • ഓപ്പറേന്‍ ഷവര്‍മ്മ : 162 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി
  • പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം : ശിൽപ ശാല സംഘടിപ്പിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine