Sunday, May 23rd, 2010

ജീവിതത്തിലേയ്ക്ക് ചാടി രക്ഷപ്പെട്ട അബ്ദുള്ള

abdullah-puttur-ismailമംഗലാപുരം : ഒരു വലിയ പൊട്ടിത്തെറി കേട്ടത് ഓര്‍ക്കുന്നു അബ്ദുള്ള പുട്ടൂര്‍ ഇസ്മായില്‍. അതോടൊപ്പം വിമാനം രണ്ടു കഷ്ണമായി പിളര്‍ന്നു. 19A എന്ന തന്റെ സീറ്റ്‌ വിമാനത്തിന്റെ ഇടതു ഭാഗത്ത്‌ ജനാലയുടെ അടുത്തായിരുന്നു. വിമാനത്തിന്റെ ചക്രങ്ങള്‍ നിലത്ത് സ്പര്‍ശിച്ചു മൂന്നു മിനിട്ടോളം വിമാനം നിലത്ത് കൂടെ നീങ്ങിയത്തിനു ശേഷമാണ് താഴേയ്ക്ക് വീഴുന്നത് പോലെ അനുഭവപ്പെട്ടത്. അപ്പോഴാണ്‌ വിമാനത്തിന്റെ വലതു വശം പിളരുന്നത് കണ്ടത്. കാലിനു കീഴെ തീ പിടിച്ചതും പെട്ടെന്നായിരുന്നു. പല സ്ഥലങ്ങളിലായി വിമാനം തകരുകയും മധ്യ ഭാഗത്തായി വലിയൊരു പിളര്‍പ്പ്‌ ഉണ്ടാവുകയും ചെയ്തു. അതോടെ വിമാനത്തില്‍ നിന്നും പുറത്തു ചാടാന്‍ തീരുമാനിച്ചു. മധ്യ ഭാഗത്തെ വലിയ പിളര്പ്പിലൂടെ താന്‍ പുറത്തേക്ക് എടുത്തു ചാടി.

മംഗലാപുരത്ത്‌ ഇന്നലെ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്‌ വിമാനത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട എട്ടു പേരില്‍ ഒരാളാണ് ദുബായിലെ ഇബന്‍ ബത്തൂത്ത മോളിലെ ഒരു ഫാഷന്‍ കടയില്‍ സ്റ്റോര്‍ മാനേജരായ 37 കാരനായ അബ്ദുള്ള. താന്‍ രക്ഷപ്പെട്ട സാഹചര്യം ടെലഫോണ്‍ വഴി e പത്രവുമായി പങ്കു വെയ്ക്കുകയായിരുന്നു അദ്ദേഹം.

abdullah-puttur-ismail

അബ്ദുള്ള ആശുപത്രിയില്‍ ചികില്‍സയില്‍

പുറത്തേക്കു ചാടിയ അബ്ദുള്ള കനത്ത ഒരു കാട്ടിലാണ് എത്തിയത്. കുറച്ചു ദൂരം നടക്കുകയും താഴേയ്ക്ക് ഇറങ്ങുകയും ചെയ്ത ഇദ്ദേഹം പെട്ടെന്ന് താഴേയ്ക്ക് വീണു. ഇറക്കത്തില്‍ വീണുരുണ്ട് മരച്ചില്ലകളിലും മറ്റും തട്ടി തെറിച്ചു വീണു. കയ്യും കാലുമെല്ലാം പൊട്ടി വേദനിച്ചു. എങ്കിലും താന്‍ നടത്തം തുടര്‍ന്നു.

ഏതാണ്ട് അര കിലോമീറ്ററോളം എങ്കിലും നടന്നു കാണും. അപ്പോഴേയ്ക്കും ഏതാനും പേര്‍ ഇദ്ദേഹത്തിന്റെ സഹായത്തിനായി ഓടിയെത്തി. അവര്‍ തനിക്ക്‌ വെള്ളം തന്നു എന്നും തന്നെ ഏറെ സഹായിച്ചു എന്നും അബ്ദുള്ള കൃതജ്ഞതയോടെ ഓര്‍ക്കുന്നു. അവശനായിരുന്ന താന്‍ പറഞ്ഞു കൊടുത്ത ഫോണ്‍ നമ്പരില്‍ അവര്‍ തന്റെ ഭാര്യയെ വിളിച്ചു, തനിക്ക് വേണ്ടി അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു.

തന്റെ ഭാര്യയും, ഭാര്യാ പിതാവും, മകളും, സഹോദരനും കൂടി തന്നെ സ്വീകരിക്കാനായി വിമാന ത്താവളത്തിലേക്ക് വരുന്ന വഴിയിലാണ് അവര്‍ക്ക്‌ ഫോണ്‍ സന്ദേശം ലഭിച്ചത്. തനിക്ക്‌ “ചെറിയ പരിക്ക്” ഏറ്റു എന്ന സന്ദേശം അവരെ നേരിയ തോതില്‍ ആശയ കുഴപ്പത്തില്‍ ആക്കി.

ഞങ്ങള്‍ ശരിക്കും ആശയ കുഴപ്പത്തിലായി എന്ന് അബ്ദുല്ലയുടെ സഹോദരന്‍ മൊഹമ്മദ്‌ താഹ പറയുന്നു. “നിങ്ങളുടെ സഹോദരന്‍ ഞങ്ങളോടൊപ്പം ഉണ്ട്. അദ്ദേഹം സഞ്ചരിച്ച വിമാനത്തിന് തീ പിടിച്ചു. എന്നാല്‍ അദ്ദേഹത്തിന് കുഴപ്പം ഒന്നുമില്ല”. ഇതായിരുന്നു തങ്ങള്‍ക്കു ലഭിച്ച ഫോണ്‍ സന്ദേശം.

അബ്ദുള്ളയെ രക്ഷിച്ച ആളുകള്‍ അദ്ദേഹത്തെ വിമാന താവളത്തില്‍ എത്തിക്കുകയും പിന്നീട് അദ്ദേഹത്തെ മംഗലാപുരത്ത് കെ. എസ്. ഹെഗ്ടെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

കൈ കാലുകളിലും മുഖത്തും ചെറിയ പൊള്ളലുകള്‍ ഏറ്റ അബ്ദുള്ള സുഖം പ്രാപിച്ചു വരുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine