തൃശ്ശൂര്‍ ബ്ലോഗ് പൂരം ആരംഭിച്ചു

May 18th, 2008

കേരളാ ബ്ലോഗ് അക്കാദമിയുടെ മൂന്നാമത് ബ്ലോഗ് ശില്‍പ്പശാല-ബ്ലോഗ് പൂരം- അല്‍പ്പം മുന്‍പ് തൃശ്ശൂര്‍ ഗവ; ഗേള്‍സ് ഹൈസ്കൂളില്‍ ആരംഭിച്ചു. ഇപ്പോള്‍ നൂറിലധികം പേര്‍ എത്തിയിട്ടുണ്ട്ടു. ഇപ്പൊഴും ബ്ലോഗാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://thrisur.blogspot.com/

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പോലീസ് സ്റ്റേഷനില്‍ തോക്ക് സ്വാമിയുടെ വിളയാട്ടം

May 18th, 2008

ആലുവ : തോക്കുമായ് എത്തിയ ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ ആലുവ പോലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് ഇയാളെ സ്റ്റേഷനില്‍ കൊണ്ടു വന്നത്. തോക്ക് ചൂണ്ടി പോലീസുകാരേയും മാധ്യമ പ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തിയ ഇയാള്‍ രണ്ട് തവണ വെടി വെച്ചു. ആലുവയിലെ അശോകപുരത്തില്‍ നിന്നുള്ള വീട്ടില്‍ നിന്നാണ് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് മഹേശ്വര ഭദ്രാനന്ദയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. മാധ്യമ പ്രവര്‍ത്തകരും സ്റ്റേഷനിലെത്തി. ആത്മഹത്യാ ഭീഷണി മുഴക്കിയ ഭദ്രാനന്ദ പക്ഷെ തോക്ക് കൈയില്‍ നിന്ന് താഴെ വെയ്ക്കാന്‍ കൂട്ടാക്കിയില്ല. സ്റ്റേഷനില്‍ ആളുകള്‍ കൂടിയതോടെ ഭദ്രാനന്ദ നാടകീയമായി രണ്ടു തവണ നിരയൊഴിച്ചു. പോലീസ് തോക്ക് തട്ടി മാറ്റിയതോടെയാണ് അപകടം ഒഴിവായത്. വെടി വെപ്പിനിടയില്‍ കൈയ്ക്ക് പരിക്കേറ്റ ഭദ്രാനന്ദയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധ ശ്രമത്തിനും ആത്മഹത്യാ ശ്രമത്തിനുമാണ് ഭദ്രാനന്ദയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് കാറില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭദ്രാനന്ദയ്ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസും കേസെടുത്തിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തന്റെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണെന്നും ഇനിയും ഒരു സ്വാമിയേയും ഇത് പോലെ ക്രൂശിക്കരുത് എന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

തോക്ക് കൈവശം വെയ്ക്കുന്നതിന് ഇയാള്‍ക്ക് പോലീസിന്റെ അനുമതി ഇല്ലായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയ്ക്ക് മാര്‍ച്ച് 31നാണ് എറണാകുളം എ.ഡി.എം. തോക്കിനുള്ള ലൈസന്‍സ് നല്‍കിയത്. വിശ്വസനീയമായ കാരണങ്ങള്‍ കൊണ്ടാണ് ഭദ്രാനന്ദയ്ക്ക് തോക്കിനുള്ള ലൈസന്‍സ് നല്‍കുന്നതെന്നാണ് എ.ഡി.എം. ഉത്തരവില്‍ പറയുന്നത്. ലൈസന്‍സ് നല്‍കിയതിന് ശേഷമാണ് ഉത്തരവിന്റെ കോപ്പി തഹസില്‍ദാര്‍ക്കും സെന്‍ട്രല്‍ എസ്.ഐ.ക്കും കിട്ടിയത്. എന്നാല്‍ തങ്ങളുടെ അനുമതി റിപ്പോര്‍ട്ടില്ലാതെ തോക്കിനുള്ള ലൈസന്‍സ് നല്‍കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് പോലീസിന്റെ വാദം. എ.ഡി.എം.ന്റെ ഉത്തരവിന്റെ കോപ്പി കിട്ടിയതിന് ശേഷം ഭദ്രാനന്ദയുടെ തോക്കിന് നല്‍കിയ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭദ്രാനന്ദയുടെ മറ്റ് പശ്ചാത്തലങ്ങളൊന്നും തോക്കിന് ലൈസന്‍സ് നല്‍കുമ്പോള്‍ അറിഞ്ഞില്ലെന്നായിരുന്നു എ.ഡി.എം. എ.കെ. തങ്കപ്പന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
തോക്കിന് ലൈസന്‍സ് ഉണ്ടെന്ന് സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പറഞ്ഞു. തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും മഹേശ്വര കൂട്ടിച്ചേര്‍ത്തു.
പോലീസിന്റെ റിപ്പോര്‍ട്ടില്ലാതെ ഭദ്രാനന്ദന് ലൈസന്‍സ് ലഭിച്ചത് എങ്ങനെ എന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ആലുവ പോലീസ് സ്റ്റേഷനിലുണ്ടായ സംഭവം പോലീസിന്റെ അന്തസ്സ് കെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ പറഞ്ഞു. സ്വാമി തോക്കുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത് എങ്ങനെ എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വെടി ഉതിര്‍ത്ത ഹിമവല്‍ ഭദ്രാനന്ദയുടെ ആലുവയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഭദ്രാനന്ദയുടെ തോക്കിന്റെ ലൈസന്‍സ് അമ്മയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇടപ്പള്ളിയിലും തിരുവനന്തപുരത്തും രണ്ടു ബാങ്കുകളിലായി ഭദ്രാനന്ദയ്ക്ക് അക്കൌണ്ടുകള്‍ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം ആലുവ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്ന ഭദ്രാനന്ദയെ ഐ.ജി. യും റൂറല്‍ എസ്. പി. യും ചോദ്യം ചെയ്തു. പോലീസ് അറിയാതെ എങ്ങനെയാണ് ഭദ്രാനന്ദയ്ക്ക് തോക്കിന് ലൈസന്‍സ് കിട്ടിയത് എന്ന കാര്യം അന്വേഷിക്കുമെന്ന് ഐ. ജി. മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തിരുവനന്തപുരം കുമാരപുരം സ്വദേശി ഹേമചന്ദ്രന്റേയും മധൂജയുടേയും മകന്‍ അരുണ്‍ ചന്ദ് ആണ് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയായത്. നാട്ടില്‍ വേരുറയ്ക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേയ്ക്കും പിന്നീട് കൊച്ചിയിലേയ്ക്കും താവളം മാറ്റുകയായിരുന്നു. കോഴിക്കോട്ട് നിന്നും ഇയാളെ നാട്ടുകാര്‍ ഓടിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ ഒരു കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന അരുണ്‍ ചന്ദ് ബാങ്ക്ലൂരില്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിക്കാന്‍ പോയി തിരികെയെത്തി. മാനസിക വിഭ്രാന്തി കാണിക്കുകയും ഗുണ്ടാ സംഘങ്ങളുമായി ചങ്ങാത്തം പുലര്‍ത്തുകയും ചെയ്ത അരുണ്‍ ചന്ദിനെ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. ക്രിമിനല്‍, കഞ്ചാവ് കേസുകളിലും അരുണ്‍ ചന്ദ് പ്രതിയാണ്. സ്വാമിയായി തിരുവനന്തപുരത്ത് അവതരിച്ചെങ്കിലും നാട്ടുകാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് മാറി. 2005 സെപ്റ്റമ്പര്‍ 11ന് ഹിമവല്‍ ഭദ്രാനന്ദ എന്ന പേരില്‍ കോഴിക്കോട് മാങ്കാവില്‍ വൈദ്യശാല തുടങ്ങാനെന്ന പേരില്‍ ഒരു വീട് വാടകയ്ക്കെടുത്തിരുന്നു. വീട്ടില്‍ അര്‍ധരാത്രി ആളുകള്‍ വന്നു പോകുന്നത് പതിവായി. ഒപ്പം പൂജയും ഭജനയും തുടങ്ങിയതോടെ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ഓടിക്കുകയായിരുന്നു. രണ്ട് മാസം ഇവിടെ കഴിഞ്ഞ ഭദ്രാനന്ദ വാടക പോലും നല്‍കാതെയാണ് സ്ഥലം വിട്ടത്. പിന്നീട് കൊച്ചിയിലെത്തിയ ഇയാള്‍ക്ക് രാഷ്ട്രീയ സിനിമാ രംഗങ്ങളില്‍ അനുയായികള്‍ ഉണ്ടായി. സാമൂഹ്യ സേവനത്തിനെന്ന പേരില്‍ കര്‍മ എന്ന സംഘടനയും രൂപീകരിച്ചു. നിയമവിരുദ്ധ ഇടപാടുകളോ സമ്പാദ്യങ്ങളോ ഭദ്രാനന്ദയ്ക്ക് ഉണ്ടായിരുന്നോ എന്നാണിപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ്

May 18th, 2008

സൗദി അറേബ്യയിലേയും ഖത്തറിലേയും പൗരന്മാര്‍ക്ക് ഇരു രാജ്യങ്ങളിലും പ്രവേശിക്കുന്നതിന് ഇനി ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതിയാകും. ഇത് സംബന്ധിച്ചുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. സൗദി ആഭ്യന്ത്ര മന്ത്രി നായിഫ് രാജകുമാരനും ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍ഥാനിയുമാണ് കരാര്‍ ഒപ്പു വച്ചത്. അടുത്ത മാസം 14 മുതല്‍ കരാര്‍ നിലവില്‍ വരുമെന്ന് സൗദി പാസ്പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സാലിം അല്‍ ബുലൈഹിദ് പറഞ്ഞു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

കരുണാകരന്റെ പ്രസ്താവന ദുരുദ്ദേശപരമല്ല: കാര്‍ത്തികേയന്‍

May 18th, 2008

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ പാര്‍ട്ടിയില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ ആഭ്യന്തര പ്രശ്നങ്ങള്‍ അല്ലെന്നും ദുരുദേശപരമല്ലെന്നും ജി. കാര്‍ത്തികേയന്‍ എം.എല്‍.എ ദോഹയില്‍ പറഞ്ഞു. ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് അത്. രണ്ട് വര്‍‍ഷമായി ഭരണത്തില്‍ തുടരുന്ന ഇടത്പക്ഷ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം നഷ്ക്രിയമാണെന്നും പ്രഖ്യാപിച്ച അജണ്ടകള്‍ നടപ്പിലാക്കാതെ മൂന്ന് വര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാറിന്‍റെ ഭരണം പ്രഹസനമാണെന്നും ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

യൂറോപ്പ് സ്വപ്നങ്ങള്‍ വിതരണം ചെയ്തു.

May 18th, 2008

രാജാറാം മോഹന്‍ റോയ് ട്രസ്റ്റ് (HRD, Central Government) ശ്രീ രാഗേഷ് കുറുമാന്റെ “എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” എന്ന പുസ്തകത്തിന്റെ 136 കോപ്പികള്‍ വാങ്ങി കേരളത്തിലെ ലൈബ്രറികളില്‍ സൌജന്യമായി വിതരണം ചെയ്തു. മലയാളം ബ്ലോഗില്‍ നിന്ന് രണ്ടാമത് പുസ്തകമായ രചനയാണ് എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍. ഇദ്ദേഹത്തിന്റെ 15 കഥകള്‍ അടങ്ങിയ ചെറുകഥാ സമാഹാരം ജൂലൈയില്‍ പുറത്തിറങ്ങുകയാണ്. ഇദ്ദേഹത്തിന്റെ ബ്ലോഗ്: കുറുമാന്റെ കഥകള്‍

- ജെ.എസ്.

അഭിപ്രായം എഴുതുക »

മറ്റോരു സ്വാമി കൂടി പിടിയില്‍

May 16th, 2008

കൊച്ചി കേന്ദ്രീകരിച്ചു ഹൈ ടെക് ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദന്‍ എന്ന സ്വാമി ഇന്ന് രാവിലെ പത്ത് മണിയോടെ പോലീസില്‍ കീഴടങ്ങി. എറണാകുളം സ്വാമി എന്ന് അറിയപ്പെടുന്ന ഇയാള്‍ മംഗളം പത്രം ഓഫീസില്‍ അതിക്രമിച്ചു കയറി ജീവനക്കാര്‍ക്കെതിരെ വധ ഭീഷണി മുഴക്കിയതായി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി കിട്ടിയിരുന്നു. കപട സ്വാമിമാര്‍ക്കെതിരെ മംഗളം “ആസാമിമാരുടെ സ്വന്തം നാട്” എന്ന പരമ്പര പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. താന്‍ മംഗളം പത്രം ഓഫീസില്‍ അതിക്രമിച്ചു കയറിയതല്ലെന്നും മംഗളം പത്രത്തിലേക്ക് തന്നെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുകയാണുണ്ടായതെന്നും സ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രസ്തുത പരമ്പരയില്‍ പറഞ്ഞ ഒരു കാര്യവും സത്യമല്ല എന്നും താന്‍ നിയമപരമല്ലാത്ത ഒരു കാര്യവും
ചെയ്യുന്നില്ലെന്നും സ്വാമി അറിയിച്ചു. സാമൂഹ്യ പ്രവര്‍ത്തനം മാത്രമാണ് തന്റെ ലക്ഷ്യം. താന്‍ നിഷ്കളങ്കനാണ്. തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന തന്നോട് വ്യക്തി വൈരാഗ്യമുള്ള ചിലര്‍ ആസൂത്രിതമായി നടപ്പിലാക്കുന്ന കാര്യങ്ങളുടെ ഭാഗമായാണ് തനിക്കെതിരെ ഇത്തരത്തിലുള്ള
അപവാദങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നതെന്നും സ്വാമിജി അറിയിച്ചു.

മന്ത്രിമാരടക്കമുള്ള വി.ഐ.പി. മാര്‍ക്ക് മാത്രം ഉപയോഗിക്കുവാന്‍ അനുമതിയുള്ള ചുവന്ന ബീക്കണ്‍ ലൈറ്റിട്ട് കാറോടിക്കുന്നതിന് നേരത്തെ പോലീസ് ഇയാള്‍ക്കെതിരെ കേസേടുത്ത് അന്വേഷിച്ച് വരികയായിരുന്നു. അന്ന് മുങ്ങിയ ഇയാള്‍ ഇപ്പോഴാണ് പോലീസിന് മുന്നില്‍ കീഴടങ്ങിയത്.

ഇയാളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഭക്തിയുടെ മറവില്‍ താന്‍ സ്ഥാപിച്ച “കര്‍മ” എന്ന സംഘടനയുടെ പണത്തിന്റെ സ്രോതസ്സിനെ കുറിച്ചും കേരളമൊട്ടാകെ ഇയാള്‍ വാങ്ങി കൂട്ടിയ ഭൂമി
ഇടപാടുകളെ കുറിച്ചും ഇന്റലിജന്‍സ് വിഭാഗവും അന്വേഷിച്ചു വരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ദുരിതാശ്വാസം പട്ടാള ഭരണകൂടത്തിന്റെ പ്രചരണ തന്ത്രമാവുന്നു

May 11th, 2008

അന്താരാഷ്ട്ര സഹായം പ്രവഹിച്ചു കൊണ്ടിരിക്കുന്ന മ്യാന്മറില്‍ പട്ടാള ഭരണകൂടം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ പ്രചരണ തന്ത്രമാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ സാമഗ്രികള്‍ പിടിച്ചെടുത്ത പട്ടാള മേധാവികള്‍ അവ വിതരണം ചെയ്യുന്നത് തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലാണ്. പട്ടാള ജെനറല്‍മാരുടെ പേര്‍ വലുതാക്കി എഴുതി പിടിപ്പിച്ച ഭക്ഷണ പൊതികളും മരുന്നും മറ്റും തങ്ങളുടെ ഔദാര്യമാണ് എന്ന മട്ടിലാണ് വിതരണം ചെയ്യപ്പെടുന്നത്. അതും തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ മാത്രം. ഇത് കാരണം അത്യാവശ്യം ഉള്ള പല സ്ഥലങ്ങളിലും സഹായം എത്തുന്നില്ല. 10 ശതമാനം ദുരിത ബാധിതര്‍ക്ക് പോലും ഇനിയും ഒരു തരത്തിലും ഉള്ള ആശ്വാസവും എത്തിക്കാനായിട്ടില്ല എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യക്കാരുടെ ഭക്ഷ്യ ഉപഭോഗം വര്‍ധിച്ചത് ശുഭ സൂചകം ആണെന്ന് അമേരിക്ക

May 10th, 2008

ലോകത്തെ ഏതൊരു ജനതയുടെയും ഭക്ഷ്യ ഉപഭോഗവും വര്‍ധിക്കുന്നത് ഒരു നല്ല സൂചനയാണെന്നും അത് പുരോഗതിയെയാണ് സൂചിപ്പിക്കുന്നത് എന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വക്താവ് പറഞ്ഞു. നേരത്തേ കോണ്ടലീസ റൈസ് നടത്തിയ പ്രസ്താവന ഇന്ത്യയെ ചൊടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ വെളിപ്പെടുത്തല്‍. ആഗോള ഭക്ഷ്യ വില വര്‍ധന ഇന്ത്യന്‍ മധ്യ വര്‍ഗത്തിന്റെ വര്‍ധിച്ച ഭക്ഷ്യ ഉപഭോഗം മൂലം ആണെന്നായിരുന്നു റൈസിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആഗോള വ്യാപകമായ ഒരു സാമ്പത്തിക ഉന്നമനത്തിന്റെ ലക്ഷണമാണ് ഇതെന്നും ജീവിത നിലവാരവും സാമ്പത്തിക സംവിധാനങ്ങളും മാറുന്നത് അന്താരാഷ്ട്ര വ്യവസ്ഥിതിക്ക് തന്നെ നല്ലതാണെന്നുമാണ് അമേരിക്കയുടെ പുതിയ കണ്ടെത്തല്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മ്യാന്മാറിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടം തടസ്സം നില്‍ക്കുന്നു

May 9th, 2008

മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു എന്ന വാര്‍ത്തകള്‍ക്കിടയിലും അന്താരാഷ്ട്ര സമൂഹത്തിന്റെ രക്ഷാ പ്രവര്‍ത്തന സംഘങ്ങള്‍ക്ക് മ്യാന്മര്‍ ഭരണകൂടം പ്രവേശന അനുമതി നല്‍കുവാന്‍ വിസമ്മതിച്ചു. ഇത്തരമൊരു നിഷേധം ചരിത്രത്തില്‍ ആദ്യമായിട്ടാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ വക്താവ് അഭിപ്രായപ്പെട്ടു.

തങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം ആവശ്യമാണെന്നും തങ്ങളെ സഹായിക്കാന്‍ സന്നദ്ധമായ എല്ലാവരോടും നന്ദിയുണ്ടെന്നും പട്ടാള ഭരണകൂടത്തിന്റെ പത്രകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഈ സഹായങ്ങള്‍ വിതരണം ചെയ്യാന്‍ തങ്ങളുടെ ആളുകള്‍ മതിയാവും. വിദേശികളെ തല്‍കാലം മ്യാന്മറില്‍ പ്രവേശിപ്പിക്കന്‍ കഴിയാത്ത സാഹചര്യമാണ്.

അയല്‍ രാജ്യമായ തായ്ലന്‍ഡിലെ എംബസ്സികളില്‍ വിസക്കുള്ള അപേക്ഷകള്‍ കൊടുത്ത പല രക്ഷാപ്രവര്‍ത്തന സംഘങ്ങളും ദിവസങ്ങളോളം കാത്തിരിക്കുകയാണ്. ഇന്ന് തായ്ലാന്‍ഡില്‍ അവധിയായതിനാല്‍ ഇനിയും നടപടികള്‍ വൈകുവാനാണ് സാദ്ധ്യത.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യയില്‍ പട്ടിണി ഇല്ല എന്ന് ബുഷ് മാറ്റി പറയുന്നു

May 8th, 2008

ഇന്ത്യക്കാര്‍ നല്ല ഭക്ഷണം കഴിക്കുന്നുവെന്ന് പാശ്ചാത്യര്‍ അംഗീകരിക്കുന്നത് നല്ല കാര്യമാണെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷ്യന്‍ മൊണ്ടേക് സിംഗ് അലുവാലിയ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയ അദ്ദേഹം റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജോര്‍ജ്ജ് ബുഷിന്‍റെ പരാമര്‍ശത്തോട് പ്രതികരിച്ചത്. ഇന്ത്യയില്‍ ദാരിദ്രവും പട്ടണിയുമാണെന്നാണ് മുന്‍പ് പാശ്ചാത്യ ലോകം പ്രചരിപ്പിച്ചിരുന്നത്. അവര്‍ തന്നെ അത് മാറ്റി പറയുന്നത് ആഹ്ലാദകരമാണ്. എന്നാല്‍ ഇന്ത്യക്കാര്‍ നല്ല ഭക്ഷണം കഴിച്ചതു കൊണ്ടല്ല മറ്റു കാരണങ്ങളാലാണ് ഭക്ഷ്യ ക്ഷാമമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അലുവാലിയ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

165 of 1681020164165166»|

« Previous Page« Previous « പരദേശി എന്ന ബ്ലോഗര്‍ അന്തരിച്ചു
Next »Next Page » മ്യാന്മാറിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടം തടസ്സം നില്‍ക്കുന്നു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine