ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്

October 6th, 2021

logo-nobel-prize-ePathram
സ്റ്റോക്ക്‌ഹോം : 2021 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം സുക്കൂറോ മനാബ, ക്ലോസ് ഹാസിൽ മാൻ, ജോർജ്ജോ പരീസി എന്നീ മൂന്നു ശാസ്ത്രജ്ഞര്‍ക്ക്. കാലാവസ്ഥ വ്യതിയാനം മനസ്സിലാക്കു വാനും പ്രവചനം നടത്തുവാനും ആവശ്യമായ നൂതന മാർഗ്ഗ ങ്ങൾ കണ്ടെത്തിയവരാണ് ഇവര്‍.

ഭൗമ കാലാവസ്ഥയെ കുറിച്ചു പഠിക്കുവാനും മനുഷ്യ പ്രവർത്തനങ്ങളെ കാലാവസ്ഥ എങ്ങനെ സ്വാധീനി ക്കുന്നു എന്നും അറിയുവാനുള്ള പഠനങ്ങൾക്ക് അടിത്തറയിട്ട ഗവേഷകരാണ് സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ എന്നിവര്‍.

എന്നാല്‍ ക്രമം ഇല്ലാത്ത പദാർത്ഥങ്ങളും ആകസ്മിക പ്രക്രിയ കളും അടങ്ങിയ സങ്കീർണ്ണതകൾ അറിയു വാനുള്ള വിപ്ലവകരമായ മുന്നേറ്റം നടത്തിയ ഗവേഷ കനാണ് ജോർജ്ജോ പരീസി. സങ്കീർണ്ണ പ്രക്രിയ കളുടെ സവിശേഷതയാണ് ആകസ്മികതകളും ക്രമം ഇല്ലായ്മ യും.

ഇങ്ങനെയുള്ള പ്രക്രിയകൾ മനസ്സിലാക്കി എടുക്കുക എന്നതെ ഏറെ പ്രയാസകരമാണ്. ഇവയെ ശാസ്ത്രീയ മായി വിശദീകരിക്കുവാനും, ദീർഘകാല അടിസ്ഥാന ത്തിൽ പ്രവചനം സാദ്ധ്യമാക്കുവാനും ഉള്ള നവീന മാർഗ്ഗ ങ്ങൾ കണ്ടെത്തുക യാണ് ഈ ശാസ്ത്രജ്ഞര്‍ ചെയ്തത്.

സുക്കൂറോ മനാബയുടെ പഠനത്തെ 1970 കളിൽ ക്ലോസ്സ് ഹാസിൽമാൻ പിന്തുടര്‍ന്നു. അന്തരീക്ഷ താപ നില ഉയരുന്നതിന് പിന്നിൽ മനുഷ്യ പ്രവർത്തന ങ്ങള്‍ തന്നെ യാണ് എന്ന് അദ്ദേഹം സമർത്ഥിച്ചു. കാർബൺ വ്യാപനം സംബന്ധിച്ച പുതിയ കാഴ്ചപ്പാട് രൂപപ്പെടാൻ ഹാസിൽ മാന്റെ പഠന ങ്ങൾക്ക് കഴിഞ്ഞു.

ജോർജ്ജോ പരീസി, 1980 കാലത്താണ് തന്റെ പഠനങ്ങൾ നടത്തിയത്. ക്രമരഹിതമായ സങ്കീർണ്ണ വസ്തുക്ക ളിൽ മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തുകയാണ് അദ്ദേഹം ചെയ്തത്.സങ്കീർണ സംവിധാനങ്ങൾ സംബന്ധിച്ച് പരീസി മുന്നോട്ടു വെച്ച സിദ്ധാന്തം, ഈ പഠന മേഖല യിലെ ഏറ്റവും പ്രാധാന്യമുള്ള വിഷയം ആയി.

ഭൗതികശാസ്ത്രത്തിൽ മാത്രമല്ല, ഗണിതം, ജീവ ശാസ്ത്രം, ന്യൂറോ സയൻസ് തുടങ്ങി വളരെ വ്യത്യസ്ത മായ മേഖലകളിലും ജോര്‍ജ്ജോ പരീസിയുടെ സിദ്ധാന്തം പ്രയോഗിക്കപ്പെടുന്നുണ്ട്.

* Nobel Prizes Announce 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാളികേരം ഫീസ് : സാമ്പത്തിക പ്രതിസന്ധിക്ക് പുതിയ ഉപാധി  

November 4th, 2020

coconut-tree-ePathram
ജക്കാര്‍ത്ത : കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥി കളില്‍ നിന്നും ഫീസ് ഇനത്തില്‍ നാളികേരം സ്വീകരിക്കാം എന്ന് ബാലി (ഇന്തോനേഷ്യ) യിലെ വീനസ് വണ്‍ ടൂറിസം അക്കാദമി. തേങ്ങ അല്ലെങ്കില്‍ മുരിങ്ങ ഇല, ബ്രഹ്മി തുടങ്ങിയ പ്രകൃതി ദത്ത ഉത്പന്നങ്ങളും ഫീസിന് പകരം നല്‍കാം എന്നാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥി കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

ഇങ്ങിനെ ശേഖരിക്കുന്നവ പിന്നീട് എണ്ണ ആക്കിയും ആയുര്‍വേദ ഉത്പന്ന ങ്ങള്‍ ആക്കിയും കോളേജ് അധി കൃതര്‍ തന്നെ വിപണി യില്‍ എത്തിക്കും. ബാലി യിലെ പ്രാദേശിക മാധ്യമ ങ്ങളില്‍ വളരെ ശ്രദ്ധ നേടിയ ഈ വാര്‍ത്ത ലോകത്തിലെ മുഖ്യ ധാരാ മാധ്യമ ങ്ങള്‍ എല്ലാം പ്രാധാന്യത്തോടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നാളികേര ക്ഷാമം : ശ്രീലങ്കന്‍ മന്ത്രി തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തി

September 21st, 2020

sri-lankan-minister-arundika-fernando-press-meet-in-coconut-tree-ePathram
കൊളംബോ : ശ്രീലങ്കയിലെ നാളികേര ക്ഷാമത്തെ കുറിച്ച് വിശദീകരിക്കുവാനും നാളികേര ത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന തിന്റെ ആവശ്യകതയെ കുറിച്ച് ജന ങ്ങളെ ബോധ വൽക്കരി ക്കുന്നതിനും വേണ്ടി തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തി ശ്രീലങ്കന്‍ നാളികേര വകുപ്പു മന്ത്രി അരുന്ധിക ഫെര്‍ണാണ്ടോ ശ്രദ്ധാ കേന്ദ്രമായി.

രാജ്യം വലിയ രീതിയില്‍ നാളികേര ക്ഷാമം നേരിടുക യാണ്. അതിനാല്‍ ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങു കള്‍ വെച്ചു പിടിപ്പിച്ചു കൊണ്ട് നാളി കേര കൃഷിയെ പ്രോല്‍ സാഹി പ്പിക്കണം എന്നും നാളികേര കയറ്റു മതിയി ലൂടെ രാജ്യത്തിന് വിദേശ നാണ്യം നേടിക്കൊടു ക്കുവാന്‍ സാധിക്കും എന്നും മന്ത്രി തെങ്ങില്‍ കയറി നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

നിലവില്‍ രാജ്യത്ത് നാളികേര ക്ഷാമം ഉണ്ടെങ്കിലും വിലക്കയറ്റം നിയന്ത്രി ക്കുവാന്‍ തന്നെ യാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വെനീസില്‍ വെള്ളപ്പൊക്കം

November 18th, 2019

flood-in-venice--third-tide-in-one-week-ePathram
യൂറോപ്പിലെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രവും ഇറ്റലിയിലെ പ്രധാന നഗര വുമായ വെനീസില്‍ തുടര്‍ച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക ത്തില്‍ പ്രധാന സന്ദര്‍ശക കേന്ദ്രമായ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ താല്‍ക്കാലികമായി അടച്ചു. യു. എന്‍. പൈതൃക പട്ടിക യില്‍ ഇടം നേടിയ വെനീസ് നഗര ത്തില്‍ എത്തുന്ന സന്ദര്‍ശ കരും പ്രദേശ വാസി കളും മുട്ടോളം വെള്ളത്തിലാണ് യാത്ര ചെയ്യുന്നത്.

italy-venice-flood-2019-ePathram
ഒരു ആഴ്ചക്കിടെ മൂന്നാം തവണ യാണ് വെള്ളപ്പൊക്കം. കച്ചവട കേന്ദ്ര ങ്ങളി ലും ഹോട്ടലു കളിലും വെള്ളം കയറുകയും ജന ജീവിതം ദുസ്സഹമാവുകയും ചെയ്തു. വെള്ള പ്പൊക്ക ത്തിന് കാരണം കടലില്‍ ഉണ്ടായ കനത്ത വേലിയേറ്റ ങ്ങളാണ്. നദികളിലെ ജലനിരപ്പ് ആറടി യോളം ഉയർന്നു. നഗരത്തിൻെറ 70 ശതമാനത്തോളം വെള്ളം കയറി എന്നാണ് റിപ്പോര്‍ട്ടു കള്‍.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വെള്ളത്തിലും കരയിലും ജീവിക്കുന്ന മത്സ്യത്തെ കൊന്നു കളയുക : ജോര്‍ജ്ജിയന്‍ അധികൃതര്‍

October 13th, 2019

northern-snake-head-fish-found-in-georgia-ePathram
ജോര്‍ജ്ജിയ : ജലാശയങ്ങളിലുള്ള മറ്റു ജീവജാല ങ്ങളുടെ നില നില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന നോര്‍തേണ്‍ സ്‌നേക്ക്‌ ഹെഡ് എന്ന മത്സ്യത്തെ കിട്ടിയ ഉടനെ തന്നെ കൊന്നു കളയണം എന്ന് ജോര്‍ജ്ജിയ യിലെ നാച്വറല്‍ റിസോഴ്‌ സസ് ഡിപ്പാര്‍ട്ട്‌ മെന്റ് മുന്നറിയിപ്പു നൽകി.

ജലാശയ ങ്ങളിലെ നിലവിലെ ഭക്ഷ്യ ശൃംഗലയും ആവാസ വ്യവസ്ഥയും നശിക്കുവാന്‍ വരാൽ വർഗ്ഗ ത്തില്‍പ്പെട്ട നോര്‍തേണ്‍ സ്‌നേക്ക്‌ ഹെഡ്ഡി ന്റെ (Northern Snakeheads) സാന്നിദ്ധ്യം കാരണമാകുന്നു എന്നുള്ളതി നാലാണ് ഈ മുന്നറിയിപ്പ്.

സ്‌നേക്ക്‌ ഹെഡ് മൽസ്യങ്ങൾ ഏഷ്യന്‍ മേഖല യില്‍ സര്‍വ്വ സാധാരണ മാണ്. ചെറു മത്സ്യ ങ്ങള്‍, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ തുടങ്ങിയവ യൊക്കെ ഭക്ഷണ മാക്കുന്ന സ്‌നേക്ക് ഹെഡ്, വരള്‍ച്ചാ കാലത്ത് ചെളിയില്‍ പുതഞ്ഞ് ജീവിക്കുകയും ചെയ്യും. മൂന്നടി യില്‍ അധികം നീളം വരുന്ന സ്‌നേക്ക് ഹെഡിന് നാലു ദിവസം വരെ വെള്ളം ഇല്ലാതെ കരയില്‍ ജീവിക്കാനും ശരീരത്തിലെ ജലാംശം നില നിര്‍ത്തുവാനും സാധിക്കും.

പാമ്പിന്റെ തല യുടെ ആകൃതി യുള്ള തല യാണ് എന്നതു കൊണ്ടാണ് ‘സ്‌നേക്ക്‌ ഹെഡ്’ എന്ന പേര് ലഭിച്ചത്.

ജോര്‍ജ്ജിയന്‍ ജലാശയ ങ്ങളില്‍ ഈ മല്‍സ്യ ത്തെ കണ്ടെത്തി യതിന്റെ പശ്ചാ ത്തല ത്തില്‍ സ്നേക്ക് ഹെഡ് മല്‍സ്യത്തെ തിരി ച്ചറി യുവാനുള്ള യാനുള്ള നിര്‍ദ്ദേശ ങ്ങള്‍ വന്യജീവി വകുപ്പ് ജനങ്ങള്‍ക്ക് നല്‍കി ക്കഴിഞ്ഞു. ഇത്തരം മത്സ്യത്തെ കണ്ടെത്തിയാല്‍ ഉടനെ തന്നെ കൊല്ലു വാനും ചിത്രം പകര്‍ത്തി വന്യ ജീവി വകുപ്പിന് നല്‍കു വാനും ആവശ്യപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കനത്ത മഴ : വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ളപ്പൊക്കം

July 9th, 2019

america-rain-flood-in-washington-ePathram
വാഷിംഗ്ടണ്‍ : തിങ്കളാഴ്ച മുതല്‍ അമേരിക്ക യില്‍ പെയ്ത കനത്ത മഴ യെ തുടര്‍ന്ന് തലസ്ഥാന നഗരമായ വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ള പ്പൊക്കം. ഭരണ സിരാ കേന്ദ്ര മായ വൈറ്റ് ഹൗസില്‍ വെള്ളം കയറി എന്ന് റിപ്പോര്‍ട്ട്.

മേഘ വിസ്ഫോടനം കൊണ്ടാണ് തുടർച്ച യായ മഴ പെയ്യാൻ കാരണം ആയത്. വൈദ്യുതി വിതരണ ത്തെയും മഴ ബാധിച്ചു. റെയില്‍ – റോഡ് ഗതാഗതം താറു മാറായി. പോടോമാക് നദി കര കവിഞ്ഞ് ഒഴുകുന്നതാണ് വെള്ള പ്പൊക്ക ത്തിന് കാരണ മായത്. ചൊവ്വ, ബുധന്‍ ദിവസ ങ്ങളിലും മഴ തുടരും എന്നാണ് കാലാ വസ്ഥാ പ്രവചനം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോണാൾഡ് ട്രംപ് – കിം ജോംഗ് ഉന്‍ ഉച്ച കോടി ഈ മാസം അവസാനം

February 7th, 2019

america korea-epathram
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്, ഉത്തര കൊറിയന്‍ ഭരണാധി കാരി കിം ജോംഗ് ഉന്‍ എന്നിവര്‍ തമ്മി ലുള്ള രണ്ടാം വട്ട കൂടിക്കാഴ്ച ഫെബ്രു വരി 27, 28 തീയ്യതി കളിൽ വിയറ്റ് നാമില്‍ വെച്ച് നടക്കും.

കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഉച്ച കോടി യുടെ വിവരം യു. എസ്. കോൺ ഗ്രസ്സി ലാണ് ട്രംപ് പ്രഖ്യാ പിച്ചത്.

ഇവര്‍ തമ്മിലുള്ള ആദ്യ ഉച്ച കോടി കഴിഞ്ഞ വർഷം സിംഗപ്പുരില്‍ നടന്നിരുന്നു. ഉത്തര കൊറിയ യുടെ ആണ വ നിരാ യുധീ കരണ വിഷയം തന്നെയാണ് വിയറ്റ് നാം ചര്‍ച്ച യിലും ഉണ്ടാവുക എന്നറിയുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരളത്തിലെ പ്രളയം : കാലാവസ്ഥാ വ്യതി യാന ത്തിന്റെ ഫലം : യു. എൻ. സെക്രട്ടറി ജനറൽ

September 12th, 2018

united-nations-ePathram യുനൈറ്റഡ് നേഷൻസ് : കേരള ത്തിലെ പ്രളയം അടക്കം ലോക ത്തി ന്റെ വിവിധ ഭാഗ ങ്ങളില്‍ ഉണ്ടാ വുന്ന കാട്ടുതീ, ഉഷ്ണ ക്കാറ്റ്, വെള്ള പ്പൊക്കം തുട ങ്ങിയ പ്രകൃതി ദുരന്ത ങ്ങൾക്ക് പ്രധാന കാരണം കാലാ വസ്ഥാ വ്യതി യാനം എന്ന് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോ ണിയോ ഗുട്ടെറസ്.

നിർണ്ണായകമായ സമയമാണിത്. ലോകം നില നിൽപ് ഭീഷണി നേരിടുക യാണ്. കലാവസ്ഥാ വ്യതി യാനം വേഗ ത്തിലാണ് സഞ്ചരി ക്കുന്നത് എന്നും ഗുട്ടെറസ് ചൂണ്ടി ക്കാണിച്ചു.

ലോകം നേരിടുന്ന പ്രധാന പ്രശ്ന ങ്ങളിൽ ഒന്നാണ് കാലാ വസ്ഥാ വ്യതി യാനം. തിരിച്ചു വരാന്‍ കഴിയാത്ത ദുരന്ത ങ്ങളി ലേക്കാണ് ലോകത്തെ ഇതു കൊണ്ടു പോകു ന്നത്. ഇതിനെ നേരിടു വാന്‍ ലോക രാജ്യങ്ങൾ ഒറ്റ ക്കെട്ടായി രംഗത്ത് ഇറങ്ങേണ്ട സമയം അതിക്രമിച്ചു എന്നും അന്റോ ണിയോ ഗുട്ടെറസ് വ്യക്തമാക്കി.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നായ്ക്കളെ വളര്‍ത്തുന്നത് ആടുകളെ കൊല്ലുവാന്

October 10th, 2016

australian-dog-dingoes-ePathram
ആടു കളെ സംരക്ഷിക്കാൻ നായ്ക്കളെ വളർത്തുന്ന വരാണല്ലോ നമ്മൾ. എന്നാൽ ആടു കളെ കൊല്ലുവാന് നായ്ക്കളെ വളർത്തുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട് ഓസ്‌ട്രേലിയ യിലെ ക്വീൻസ് ലാൻഡിലെ ഒരു ദ്വീപായ പിലോറസിൽ.

പിലോറസ് ദ്വീപ് ഇപ്പോൾ കൃഷിക്ക് വേണ്ടി മാത്രമാണ് ഉപ യോഗി ക്കുന്നത്. ആൾ താമസ മില്ലാത്ത ഈ ദ്വീപിൽ കാട്ടാടുകൾ പെരുകി കൃഷിക്ക് ഭീഷണി ആയത്തോടു കൂടി യാണ് കാട്ടു നായ്ക്ക ളുടെ ഇനത്തിൽപ്പെട്ട ഡിങ്കോയിസുകളെ ഈ ദ്വീപി ലേക്ക്‌ തുറന്നു വിടാൻ തുടങ്ങി യത്.

നായ്ക്കൾ ആട്ടിൻ കുഞ്ഞു ങ്ങളെ വേട്ട യാടുന്നതിനാൽ ആടു കളു ടെ എണ്ണം പെരു കുന്നത് തടയാൻ കഴിയും. എന്നാൽ കാട്ടു നായ്ക്കൾ ക്രമാതീത മായി പെരുകാതിരി ക്കുവാ നും ആടു കൾക്ക് വംശ നാശം സംഭവിക്കാതിരി ക്കുവാ നും വേണ്ട തായ മുൻ കരുതലു കളും അവർ സ്വീകരി ച്ചിട്ടുണ്ട്.

നായ്ക്കളെ ദ്വീപി ലേക്ക്‌ തുറന്നു വിടുന്നത് വളരെ സാവധാനം പ്രവർ ത്തിക്കുന്ന ഒരു തരം വിഷം കുത്തി വെച്ചാണ്. ഒരു വർഷ ത്തിന് ശേഷം വിഷ ത്തിന്റെ വീര്യം കൂടി നായ്ക്കൾ കൊല്ല പ്പെ ടു കയും ചെയ്യും. മനുഷ്യത്വ രഹിത മായ ഈ നടപടിക്ക് എതിരെ പരിസ്ഥിതി പ്രവർത്തക രുടെയും സംഘടന കളുടെയും എതിര്‍പ്പു ശക്തമായി. തുടർന്ന് നായ്ക്കളെ തുറന്നു വിടുന്ന ഈ രീതി അവിടുത്തെ ഭരണ കൂടം നിരോധിച്ചി രിക്കുക യാണ്.

-തയ്യാറാക്കിയത് : വിപിന്‍ ജെയിംസ്

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

175 രാജ്യങ്ങൾ കാലാവസ്ഥാ ഉടമ്പടിയിൽ ഒപ്പു വെച്ചു

April 23rd, 2016

earth-climate-change-epathram

പാരീസ്: ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യ അടക്കം 175 രാജ്യങ്ങൾ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ വെള്ളിയാഴ്ച്ച ഒപ്പു വെച്ചു. ആഗോള താപന തോത് വർദ്ധനവ് നേരിടാനായി അടിയന്തിര തുടർ നടപടികൾ ആവശ്യമാണ് എന്ന് ലോക നേതാക്കൾ ഒന്നടങ്കം തദവസരത്തിൽ അഭിപ്രായപ്പെട്ടു.

റിക്കോർഡ് നിലവാരത്തിൽ ഉയരുന്ന ഭൂ താപനിലയും, കടൽ നിരപ്പിന്റെ വർദ്ധനവും ധ്രുവ മഞ്ഞു മലകൾ ഉരുകുന്നതും എല്ലാം ലോക രാഷ്ട്രങ്ങളുടെ മേൽ വൻ സമ്മർദ്ദമാണ് ഈ ഉടമ്പടി ഒപ്പിടുവാൻ വരുത്തി വെച്ചത്.

സമയത്തിനെതിരെ ഉള്ള ഒരു മൽസരത്തിലാണ് ഇപ്പോൾ ഭൂമി എന്നും അനന്തരഫലങ്ങൾ ഇല്ലാത്ത ഉപഭോഗത്തിന്റെ കാലം കഴിഞ്ഞു എന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 5123»|

« Previous « ജനാധിപത്യം പുനഃസ്ഥാപിക്കും: സൂ ചി
Next Page » സാംബ താളക്കൊഴുപ്പിൽ ഒളിമ്പിക്സ് »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine