ഇന്ത്യൻ ശാസ്ത്രജ്ഞന് യൂറി മിൽനർ പുരസ്കാരം

August 1st, 2012

ashoke-sen-yuri-milner-epathram

ന്യൂയോർക്ക് : അലഹബാദിലെ ഹരീഷ് ചന്ദ്ര ഗവേഷണ കേന്ദ്രത്തിലെ ഭൌതിക ശാസ്ത്ര ഗവേഷകനായ പ്രൊഫ. ഡോക്ടർ അശോൿ സെൻ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പാഠ്യ പുരസ്കാരമായ ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസിന് അർഹനായി. ഇദ്ദേഹത്തോടൊപ്പം മറ്റ് 8 പേർക്ക് കൂടി ഈ പുരസ്കാരം ലഭിക്കും. എം. ഐ. ടി. യിൽ പ്രൊഫസറായ അലൻ എച്ച്. ഗുത്ത്, പ്രിൻസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ടിലെ നിമ അർക്കാനി ഹാമെദ്, യുവാൻ മാൽഡെസീന, നാതൻ സീബെർഗ്, എഡ്വാർഡ് വിറ്റെൻ, സ്റ്റാൻഫോർഡിലെ അൻഡ്രെ ലിന്ദെ, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ടിലെ അലെക്സെ കിതെവ്, പാരീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മാക്സിം കോൺസെവിച്ച് എന്നിവരാണ് ഇവർ.

ഇന്റർനെറ്റ് നിക്ഷേപകനായ റഷ്യൻ ഭൌതിക ശാസ്ത്ര വിദ്യാർത്ഥി യൂറി മിൽനർ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.1989ൽ ഭൌതിക ശാസ്ത്ര പഠനം ഉപേക്ഷിച്ച് ഫേസ്ബുക്ക്, ഗ്രൂപ്പോൺ മുതലായ ഇന്റർനെറ്റ് കമ്പനികളിൽ പണം നിക്ഷേപിക്കുകയും ഇതു വഴി കോടീശ്വരൻ ആകുകയും ചെയ്ത യൂറി മിൽനർ ഭൌതിക ശാസ്ത്രത്തിന്റെ ഉള്ളറകളിലേക്കും പ്രപഞ്ചത്തിന്റെ നിഗൂഡതകളിലേക്കും മനുഷ്യനെ കൊണ്ടു ചെന്നെത്തിക്കുന്ന ഗവേഷണ ഉദ്യമങ്ങളെ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുരസ്കാരം നടപ്പിലാക്കിയത്. 30 ലക്ഷം ഡോളറാണ് സമ്മാനത്തുക. ഈ വർഷം മുതൽ നടപ്പിലാക്കിയ ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസിന്റെ ആദ്യ വിജയികളെ മിൽനർ നേരിട്ടാണ് തെരഞ്ഞെടുത്തത്. അടുത്ത വർഷം മുതൽ നേരത്തേ സമ്മാനം ലഭിച്ചവരാവും പുതിയ ജേതാക്കളെ തെരഞ്ഞെടുക്കുക എന്ന് മിൽനർ അറിയിച്ചു.

yuri-milner-epathram
യൂറി മിൽനർ

30 ലക്ഷം ഡോളർ ഓരോ സമ്മാന ജേതാവിനും ലഭിച്ചു എന്നുള്ള പ്രത്യേകതയും ഈ പുരസ്കാരത്തിനുണ്ട്. നൊബേൽ സമ്മാനം 12 ലക്ഷം ഡോളർ മാത്രമാണ്. ഇതു തന്നെ പലപ്പോഴും രണ്ടോ മൂന്നോ പേർക്ക് പങ്കിടേണ്ടതായും വരും.

ഈ സമ്മാനം ഫണ്ടമെന്റൽ ഫിസിക്സിന്റെ ഗവേഷണത്തിന് ഏറെ സ്വീകാര്യതയും പ്രോൽസാഹനവും നല്കുമെന്ന് പുരസ്കാര ജേതാക്കൾ പറഞ്ഞു. കൂടുതൽ വിദ്യാർത്ഥികൾ ഈ രംഗത്തേക്ക് കടന്നു വരുവാനും ഇത് പ്രചോദനം നല്കും. ഇന്ത്യയിലെ പല ഗവേഷണ കേന്ദ്രങ്ങളിലും ഗവേഷകരുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണ്. ചിലയിടങ്ങളിൽ വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ ചില വകുപ്പുകൾ തന്നെ നിർത്തലാക്കിയ ചരിത്രവുമുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്നത്തെ രാവിന് ദൈർഘ്യമേറും

June 30th, 2012

the-persistence-of-memory-salvador-dali-epathram

പാരീസ് : അന്താരാഷ്ട്ര സമയ നിയന്ത്രണ സംഘടനയായ പാരീസിലെ ഏർത്ത് ഒറിയന്റേഷൻ സർവീസ് ഇന്നത്തെ രാത്രിക്ക് ഒരു സെക്കൻഡ് കൂടി അധികം നൽകും. അതായത് ഇന്നത്തെ രാത്രിക്ക് ഒരു സെക്കൻഡ് നീളം കൂടുതൽ ആയിരിക്കും എന്ന്. അഗോളമായി സമയം ക്രമപ്പെടുത്തുവാൻ ഉപയോഗിക്കുന്ന അറ്റോമിൿ ക്ലോക്ക് ഒരൽപ്പം വേഗത്തിൽ ചലിക്കുന്നതും, ചന്ദ്രന്റെ വേലിയേറ്റ ആകർഷണ ബലങ്ങളുടെ ഫലമായി ഭൂമിയുടെ കറക്കത്തിന്റെ വേഗതയിൽ വരുന്ന കുറവും എല്ലാം കൂടിച്ചേർന്ന് ഇടയ്ക്ക് ഇങ്ങനെ സമയം ക്രമപ്പെടുത്തേണ്ടി വരാറുണ്ട് എന്ന് പാരീസിലെ ഏർത്ത് ഒറിയന്റേഷൻ സർവീസ് അറിയിക്കുന്നു. ഭൂമി അതിന്റെ അച്ചുതണ്ടിൽ ഒരു തവണ കറങ്ങാൻ എടുക്കുന്ന സമയത്തെയാണ് ഒരു സമ്പൂർണ്ണ ദിനമായി കണക്കാക്കുന്നത്. എന്നാൽ നൂറ് വർഷം മുൻപ് ഇതിന് എടുത്ത സമയത്തേക്കാൾ രണ്ടര മില്ലി സെക്കൻഡ് സമയം ഇപ്പോൾ ഭൂമി കൂടുതലായി എടുക്കുന്നുണ്ട്. ഇത് ഒരു വർഷം കൊണ്ട് ഏതാണ്ട് ഒരു സെക്കൻഡിന്റെ മുക്കാൽ ഭാഗമായി മാറും. ഇത് സമയാസമയം അധികൃതർ ആഗോള സമയത്തിൽ കൂട്ടിച്ചേർക്കും. 2009 ജനുവരിയിലാണ് ഇതിന് മുൻപ് ഇങ്ങനെ ചേർത്തത്. ഇനി അടുത്തത് മിക്കവാറും 2015ലോ 2016ലോ ആയിരിക്കും.

മുകളിലെ ചിത്രം : സാലവഡോർ ഡാലിയുടെ “ദ പെർസിസ്റ്റൻസ് ഓഫ് മെമറി”

.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ശബ്ദത്തിന്‍റെ ഏഴിരട്ടി വേഗത്തിലുള്ള മിസൈലുകള്‍

June 29th, 2012
brahmos missile 2012-epathram
മോസ്കോ: ശബ്ദത്തിന്‍റെ ഏഴിരട്ടി വേഗത്തില്‍ പായുന്ന ഹൈപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലുകള്‍ ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഇവ 2017 ല്‍ പുറത്തിറങ്ങും എന്നാണ് കരുതുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ലോകത്തെവിടെയും ആക്രമണം നടത്താന്‍ സാധിക്കുന്ന മിസൈലിന്റെ മുന്നോടിയാണ് ഇത്. ഇത് വികസിപ്പിച്ചെടുക്കാന്‍ അഞ്ചു വര്ഷം വേണം.
മിസൈലിന്റെ വിക്ഷേപണം 2017 ല്‍ നടത്താനാകുമെന്ന് ഇന്ത്യ – റഷ്യ സംയുക്ത സംരംഭമായ ബ്രഹ് മോസ് എയറോസ്പേസിന്റെ സി. ഈ. ഓ. ആയ ശിവതാണുപിള്ളയാണ് വ്യക്തമാക്കിയത്. കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തുനിന്നും വിക്ഷേപിക്കാവുന്ന മിസൈലുകള്‍ ആണ് ഇവ.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫേസ്‌ബുക്കിന് അധികം ആയുസില്ലെന്നു നിരീക്ഷണം !

June 7th, 2012

people-on-facebook-epathram
ഹൂസ്റ്റണ്‍: ഫേസ്‌ബുക്കിന് അധികം ആയുസില്ലെന്നും കൂടിയാല്‍ അഞ്ചു മുതല്‍ എഴു വര്ഷം വരെയെ ഈ വളര്‍ച്ച ഉണ്ടാകൂ എന്നും പിന്നെ ഗൂഗിള്‍നു വന്ന തകര്‍ച്ച പോലെ ഫേസ്ബുക്കിനും ഇതേ ഗതിയാവുമെന്നു വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.   ഉപ്പില്ലാത്ത ചോറ് പോലെയാണ് ഫേസ്ബുക്കില്ലാത്ത നെറ്റ്. നെറ്റില്‍ പുതുതായി എത്തിയവര്‍ക്കും സ്ഥിരമായി ഉള്ളവര്‍ക്കും ഒരാവേശമാണ് ഫേസ്ബുക്ക്. എന്നാല്‍ ഫേസ്ബുക്കിന്റെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞിരിക്കുന്നുവെന്ന നിരീക്ഷണം പുറത്ത് വന്നിരിക്കുന്നു.  അയേണ്‍‌ഫയര്‍ ക്യാപിറ്റലിന്റെ ഉടമയും വിവരസാ‍ങ്കേതികവിദ്യാ വിദഗ്ധനുമായ എറിക്ക് ജാക്‍സണാണ് ഈ നിരീക്ഷണം നടത്തിയത്. . “സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഗൂഗിള്‍ ഏറെ പണിപ്പെടേണ്ടിവന്നു. വളരെ കഷ്ടപ്പെട്ടാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് എന്തെങ്കിലുമൊക്കെ ഗൂഗിളിന് ചെയ്യാനായത്. മൊബൈലിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാം തലമുറ ഇന്റര്‍നെറ്റ് കമ്പനികള്‍ വരുന്നതോടെ ഫേസ്ബുക്കിനും ഗൂഗിളിന്റെ ഗതി വരും.”

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് കണ്ടെത്തി

May 30th, 2012

computer-virus-epathram

മോസ്കോ: ഇറാന്റെ ആണവ പദ്ധതികള്‍ ചോര്‍ത്താന്‍ വേണ്ടി ഇസ്രയേല്‍ ഒരുക്കിയ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ കംപ്യൂട്ടര്‍ വൈറസിനെ റഷ്യന്‍ ആന്‍റി വൈറസ് കമ്പനി കാസ്പറസ്കി കണ്ടെത്തി. ഇസ്രയേല്‍  നടത്തുന്ന സൈബര്‍ യുദ്ധത്തിന്‍റെ ഭാഗമായി  ഫ്ളെയിം എന്ന ചാര വൈറസ് ആണ് അപകടകാരി. ഇറാന്‍, വെസ്റ്റ് ബാങ്ക്, ലെബനന്‍, സൗദി അറേബ്യ, സുഡാന്‍, സിറിയ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടറുകളെ ലക്ഷ്യമിട്ട് ഒരുക്കിയ ഈ അപകടകാരിയായ   ഫ്ളെയിം വൈറസ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടങ്ങളിലെ കംപ്യൂട്ടറുകളിലുണ്ട്. ഏതെങ്കിലും വ്യക്തികള്‍ക്കോ ചെറുകിട സ്ഥാപനങ്ങള്‍ക്കോ നിര്‍മിക്കാന്‍ സാധിക്കുന്നതല്ല ഈ വൈറസെന്ന് ഐ. ടി. മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. അത്രയ്ക്കും വന്‍ സാമ്പത്തിക ശേഷിയും ഗവേഷണ സംവിധാനങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു വൈറസ് വികസിപ്പിക്കാന്‍ സാധിക്കൂ.  കംപ്യൂട്ടറിന്‍റെ സെറ്റിങ്സ് മാറ്റാനും സോഫ്റ്റ് വെയറുകള്‍ ഡിലീറ്റ് ചെയ്യാനും പുതിയവ സൃഷ്ടിക്കുവാനും കംപ്യൂട്ടറിലെ വിവരങ്ങള്‍, ആശയവിനിമയങ്ങള്‍, ബ്യൂടൂത്ത് സന്ദേശങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയ ചോര്‍ത്താനും ഈ വൈറസിനു സാധിക്കും. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക  എന്നിവിടങ്ങളിലെ 80 സെര്‍വറുകളെ ബന്ധിപ്പിച്ചാണു ഫ്ളെയിമിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

വലിയവരെ കുട്ടികളാക്കുന്ന അപൂര്‍വ്വ രോഗം

May 3rd, 2012

luekodistrophy-epathram

ലണ്ടന്‍: പ്രായം കുറയ്ക്കണമെന്നാഗ്രഹിക്കുന്നവര്‍ ഏറെയാണ്‌. എന്നാല്‍ അതൊരു രോഗമായി വന്നാലോ, അകാല വാര്‍ധക്യം എന്ന രോഗം പോലെ തന്നെ പ്രായം കുറഞ്ഞു വരുന്നതും ഒരു രോഗമാണ്.  300കോടിയില്‍ ഒരാള്‍ക്കു മാത്രം വരുന്ന അപൂര്‍വരോഗമാണിത്.   ല്യൂകോഡിസ്‌ട്രോഫി എന്ന ഈ അസുഖം തലച്ചോറിനെയും സ്‌പൈനല്‍ കോഡിനെയും നാഡി വ്യവസ്ഥയെയുമാണ് ബാധിക്കുന്നത്.  ഇത്തരത്തില്‍   അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ രോഗത്തിന്റെ ലക്ഷണങ്ങളോടെ രണ്ടു പേരെ ബ്രിട്ടനിലാണ് കണ്ടെത്തി.  42കാരനായ മൈക്കല്‍ ക്ലാര്‍ക്ക്  39കാരനായ മാത്യു എന്നിവരിലാണ് ഈ രോഗം കണ്ടെത്തിയത് ഇവരിപ്പോള്‍ കൊച്ചു കുട്ടികളെ പോലെ   ഓടികളിക്കുന്നു. മൈക്കല്‍ ഇപ്പോള്‍ പത്തുവയസ്സുകാരന്റെ കളികളുമായി നടക്കുകയാണ്. റോയല്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച  ഫാക്ടറി ജീവനക്കാരനായ മാത്യു അതിലും ചെറിയ കൊച്ചുകുട്ടിയെ പോലെയാണ് പെരുമാറുന്നത്. എന്നാല്‍ ശാരീരികമായി ഒരു മാറ്റവും ഉണ്ടായിട്ടില്ല. മാനസികമായാണ് പ്രായം കുറയുന്നത്. ഈ വലിയ  കുട്ടികളുടെ കുറുമ്പുമൂലം മാതാപിതാക്കള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.  ദ സണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on വലിയവരെ കുട്ടികളാക്കുന്ന അപൂര്‍വ്വ രോഗം

വിന്‍ഡോസ് ടാബ് ലെറ്റ് രംഗത്തിറക്കാന്‍ നോക്കിയ

March 17th, 2012
nokia-windows-8-tablet-concept-epathram
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് പുറമേ പുത്തന്‍ വിന്‍ഡോസ് ടാബ് ലെറ്റ് രംഗത്തിറക്കാന്‍ നോക്കിയ തയ്യാറെടുക്കുന്നു. പുതുതായി വിന്‍ഡോസ് പുറത്തിറക്കാനിരിക്കുന്ന വിന്‍ഡോസ് 8 ഓപ്പറേറ്റിങ് സോഫ്റ്റ് വെയറിലായിരിക്കും പുതിയ നോക്കിയ ടാബ് ലെറ്റ് പ്രവര്‍ത്തിക്കുക . ലോകത്തിലെ പ്രമുഖരായ മൊബെല്‍ നിര്‍മ്മാതാക്കള്‍ എല്ലാം തന്നെ ടാബ് ലെറ്റ് രംഗത്ത് എത്തിയപ്പോഴും ആ രംഗത്തു നിന്ന് വിട്ടു നിന്ന നോക്കിയയുടെ പുതിയ ചുവടുവയ്പ്പു കൂടിയായിരിക്കും വിന്‍ഡോസ് ടാബ് ലെറ്റ്. പത്തിഞ്ച് ടച്ച് സ്ക്രീനും, ക്യൂവല്‍കോം ഡ്യൂവല്‍ പ്രോസസര്‍ എന്നിവയാണ് നോക്കിയ ടാബ് ലെറ്റിന്റെ പ്രധാന പ്രത്യേകതകള്‍ എന്നാണ് സൂചനകള്‍. നോക്കിയ ഈ അടുത്തകാലത്താണ് തങ്ങളുടെ പരമ്പരഗതമായ ഓപ്പറേറ്റിങ് സിസ്റ്റമായ സിംമ്പിയന്‍ ഉപേക്ഷിച്ച് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിലേക്ക് മാറിയത്. നോക്കിയ ലൂമിയ നേടിയ വിജയം ഈ മാറ്റം വിപണി സ്വീകരിച്ചതിന്റെ തെളിവായിരുന്നു. അതിനാല്‍ തന്നെയാണ് ടാബ് ലെറ്റ് അരങ്ങേറ്റത്തിന് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗപ്പെടുത്തുന്നത്. കൂടാതെ ഇന്ത്യ പൊലുള്ള മാര്‍ക്കറ്റുകളില്‍ വിന്‍ഡോസ് ഉപയോഗപ്പെടുത്തുന്ന ടാബ് ലെറ്റ് വിപണി കീഴടക്കുമെന്ന പ്രതീക്ഷയും നോക്കിയ പുലര്‍ത്തുന്നു

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on വിന്‍ഡോസ് ടാബ് ലെറ്റ് രംഗത്തിറക്കാന്‍ നോക്കിയ

റേഡിയോ പ്രക്ഷേപണത്തിന്റെ വ്യാപ്തി

February 26th, 2012

milkyway-radio-broadcasts-small-epathram

മാര്‍കോണി റേഡിയോ കണ്ടുപിടിച്ച നാളുകള്‍ മുതല്‍ മനുഷ്യന്‍ റേഡിയോ തരംഗങ്ങള്‍ ബഹിരാകാശത്തിലേക്ക് പ്രക്ഷേപിച്ചു കൊണ്ടിരിക്കുന്നു. ഈ തരംഗങ്ങള്‍ നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു കുമിളയുടെ ആകാരത്തില്‍ മനുഷ്യരാശിയുടെ സാന്നിദ്ധ്യം പ്രപഞ്ചത്തെ അറിയിച്ചു കൊണ്ടിരിക്കുകയാണ്. ഈ കുമിള ജ്യോതിശാസ്ത്ര പരമായി ഏറെ വലിപ്പമേറിയതാണ്. കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഈ കുമിളയ്ക്ക് ഏതാണ്ട് 200 പ്രകാശ വര്‍ഷം വലിപ്പമുണ്ട്. പ്രകാശം ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ വര്‍ഷം. ഇത് കൃത്യമായി 9,460,730,472,580.8 കിലോമീറ്റര്‍ വരും.

milkyway-radio-broadcasts-large-epathram

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം

എന്നാല്‍ രസം ഇതല്ല. 200 പ്രകാശ വര്ഷം വലിപ്പമുള്ള ഈ കുമിള നമ്മുടെ സൌരയുഥം അടങ്ങിയ ക്ഷീരപഥത്തില്‍ എത്ര ചെറുതാണ് എന്നതാണ് കൌതുകകരം. മുകളിലുള്ള ക്ഷീരപഥത്തിന്റെ ചിത്രത്തില്‍ കാണുന്ന നന്നേ ചെറിയ നീല വൃത്തമാണ് റേഡിയോ തരംഗങ്ങള്‍ എത്തിനില്‍ക്കുന്ന കുമിള. ക്ഷീരപഥം എന്ന് വിളിക്കപ്പെടുന്ന നമ്മുടെ ഗാലക്സി പ്രപഞ്ചത്തില്‍ ഉള്ള അനേക കോടി ഗാലക്സികളില്‍ ഒന്ന് മാത്രമാണ് എന്ന് കൂടി ചിന്തിക്കുമ്പോള്‍ ഈ വിശകലനത്തിന്റെ പ്രസക്തി കൂടുതല്‍ വ്യക്തമാവും. ഒപ്പം, നമ്മള്‍ അയക്കുന്ന റേഡിയോ സിഗ്നലുകള്‍ കണ്ടെത്തി മറ്റേതെങ്കിലും ഗാലക്സിയിലെ ഏതെങ്കിലും ഒരു ഗ്രഹത്തിലെ അന്യഗ്രഹ ജീവികള്‍ നമ്മെ തേടിയെത്തും എന്ന് കരുതി മനുഷ്യന്‍ നടത്തുന്ന പരിശ്രമങ്ങളുടെ നിസ്സാരതയും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ന്യൂട്രിനോ പരീക്ഷണം പരാജയത്തിലേക്ക്

February 24th, 2012

cern-neutrinos-epathram

ജനീവ: ഐന്‍സ്റ്റീന്റെ  ആപേക്ഷിക സിദ്ധാന്തത്തിന് വെല്ലുവിളി ഉയര്‍ത്തിയ ന്യൂട്രിനോ പരീക്ഷണം വിജയിക്കുമോ എന്ന സംശയത്തിന്റെ നിഴലില്‍. ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തമല്ല മറിച്ച് പ്രകാശവേഗം ന്യൂട്രിനോ കണങ്ങള്‍ മറികടന്നുവെന്ന സേണ്‍ നിഗമനമാണ് തിരുത്തേണ്ടി വരിക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച ന്യൂട്രിനോ പരീക്ഷണത്തില്‍ സാങ്കേതിക പിഴവ് സംശയിക്കുന്നുവെന്ന് സേണ്‍ വക്താക്കള്‍ തന്നെയാണ് ശാസ്ത്ര ലോകത്തോട് വ്യക്തമാക്കുന്നത്. ന്യൂട്രിനോകളുടെ സഞ്ചാര സമയം അളന്ന സംവിധാനത്തിലെ ടൈമിങ് ഗിയറിനും ഒപ്റ്റികല്‍ ഫൈബര്‍ കണക്ഷനും സംഭവിച്ച പിഴവുകള്‍ പരീക്ഷണത്തെ  സ്വാധീനിച്ചുവെന്നും അസാധാരണമായ ഫലം തന്നുവെന്നുമാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. 2011 സെപ്റ്റംബറിലാണ് ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച പരീക്ഷണ ഫലവുമായി സേണ്‍ രംഗത്തെത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാസയോഗ്യമായ മറ്റൊരു ഗ്രഹം കണ്ടത്തെി

February 3rd, 2012

planet-like-earth-epathram

വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്ത് ഭൂമിയെപ്പോലെ വാസയോഗ്യമായ മറ്റൊരു ഗ്രഹം അന്താരാഷ്ട്ര ശാസ്ത്രസംഘം കണ്ടത്തെി. ജി. ജെ. 667 സി. സി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹം ഭൂമിയില്‍നിന്ന് 22 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. ഭൂമിയേക്കാള്‍ നാലര ഇരട്ടി ഭാരമുള്ളതിനാല്‍ സൂപ്പര്‍ എര്‍ത്ത് എന്നാണ് ശാസ്ത്രസമൂഹം ഇതിനെ വിശേഷിപ്പിച്ചത്. ജി. ജെ 667 സി എന്ന നക്ഷത്രക്കുള്ളനടങ്ങുന്ന ത്രിനക്ഷത്രസമൂഹത്തിനരികിലാണ് സൂപ്പര്‍ എര്‍ത്തിന്‍െറ സ്ഥാനം. ജിജെ 667 സിയെ ചുറ്റിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ എര്‍ത്തിന്‍െറ ഭ്രമണ സമയം 28 ദിവസമാണ്. വാഷിങ്ടണ്‍ ഡി.  സിയിലെ കാര്‍ണീജ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ സയന്‍സ് എന്ന ശാസ്ത്രഗവേഷണസംഘടനയുടെ നേതൃത്വത്തില്‍ നടന്ന നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് സൂപ്പര്‍ എര്‍ത്തിനെ കണ്ടത്തെിയത്. ജലത്തിന്‍െറ സാന്നിധ്യമുള്ള ഈ ഗ്രഹത്തില്‍ ജീവനുണ്ടാവുമെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയവരുടെ പ്രതീക്ഷ.   കൂടുതല്‍ തണുപ്പോ കൂടുതല്‍ ചൂടോ ഇല്ലാത്തതാണ് ഗ്രഹത്തിലെ താപനില.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

5 of 8456»|

« Previous Page« Previous « ഈജിപ്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം
Next »Next Page » ഇസ്രായേല്‍ ഇറാനെ ആക്രമിച്ചേക്കും »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine