ആകാശത്തില്‍ നിന്നും നിഗൂഢ ഗോളം

December 23rd, 2011

mysterious-space-ball-epathram

വിന്‍ഡ്‌ഹൂക്‌ : നമീബിയയിലെ വിജനമായ പുല്‍മേട്ടില്‍ ഒരു നിഗൂഢ ഗോളം ആകാശത്തില്‍ നിന്നും പതിച്ചു. 35 സെന്റീമീറ്റര്‍ വ്യാസവും 6 കിലോഗ്രാം തൂക്കവുമുള്ള ഈ ലോഹ ഗോളം നമീബിയന്‍ തലസ്ഥാനമായ വിന്‍ഡ്‌ഹൂക്‌ നഗരത്തില്‍ നിന്നും ഏതാണ്ട് 750 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലാണ് പെട്ടെന്ന് ഒരു ദിവസം ആകാശത്തില്‍ നിന്നും താഴെ വീണത്‌. പരിഭ്രാന്തരായ അധികൃതര്‍ വിവരം നാസയും യൂറോപ്യന്‍ ശൂന്യാകാശ ഏജന്‍സിയേയും അറിയിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ മുന്‍പ്‌ വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നതായി ഗ്രാമ വാസികള്‍ പറയുന്നു.

ഈ ഗോളം സ്ഫോടക വസ്തുവല്ല എന്ന് പോലീസ്‌ പറഞ്ഞു. ഇത് പോലെയുള്ള ഗോളങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് പോലെ ആകാശത്തില്‍ നിന്നും പതിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജീവന് സാദ്ധ്യതയുള്ള ഗ്രഹം കണ്ടെത്തി

December 7th, 2011

moon-epathram

കാലിഫോര്‍ണിയ : ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിദ്ധ്യം തേടിയുള്ള അന്വേഷണത്തില്‍ ഒരു പുതിയ വഴിത്തിരിവുമായി ശാസ്ത്രജ്ഞര്‍ ഒരു പുതിയ ഗ്രഹം കണ്ടെത്തി. ഭൂമിയില്‍ നിന്നും 600 പ്രകാശ വര്ഷം അകലെയുള്ള ഒരു നക്ഷത്രത്തിനെ വലം വെയ്ക്കുന്ന ഈ ഗ്രഹത്തിന്റെ വലിപ്പവും മറ്റു ഘടകങ്ങളും വിലയിരുത്തുമ്പോള്‍ ഈ ഗ്രഹത്തില്‍ ദ്രാവക രൂപത്തിലുള്ള ജലം ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ് എന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ദ്രാവക രൂപത്തിലുള്ള ജലം ജീവന്റെ നിലനില്‍പ്പിന് അവിഭാജ്യമായ ഒരു ഘടകമായാണ് കണക്കാക്കപ്പെടുന്നത്.

നാസയുടെ കെപ്ലര്‍ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്‌. ഇതിന് ശാസ്ത്രജ്ഞര്‍ കെപ്ലര്‍-22ബി എന്ന് നാമകരണം ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

വിര്ജീനിയ റോമെറ്റി ഐബിഎമ്മിന്റെ ആദ്യ വനിതാ സിഇഒ

October 27th, 2011

virginia rometty-IBM-CEO-epathram

ന്യൂയോര്‍ക്ക്: പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഐബിഎമ്മിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വിര്‍ജീനിയ റോമെറ്റി നിയമിതയായി. ഇതാദ്യമായാണ് ഒരു വനിത കമ്പനിയുടെ തലപ്പത്ത് എത്തുന്നത്. ജനുവരിയില്‍ വെര്‍ജിനിയ ചുമതലയേറ്റെടുക്കും. 54-കാരിയായ വിര്‍ജീനിയ നിലവില്‍ കമ്പനിയുടെ സെയില്‍സ്, മാര്‍ക്കറ്റിങ്, സ്ട്രാറ്റജി വിഭാഗം മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമാണ്.

എതിരാളികളായ എച്ച്പി സിഇഒ സ്ഥാനത്തേക്കു മെഗ് വൈറ്റ്മാന്‍ എന്ന വനിതയെ നിയോഗിച്ചിരുന്നു. പെപ്സിയുടെ ഇന്ദ്ര നൂയി, സിറോക്സിന്‍റെ ഉര്‍സുല ബേണ്‍സ്, ക്രാഫ്റ്റ് ഫുഡ്സിന്‍റെ ഐറീന്‍ റോസന്‍ഫീല്‍ഡ് എന്നിവരാണു തലപ്പത്തു ള്ള ബിസിനസ് വനിതകള്‍. ഡ്യൂപോയിന്‍റിന്‍റെ മേധാവി എലന്‍ കള്‍മാനും ബിസിനസ് വനിതകളില്‍ പ്രമുഖയാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മറ്റൊരു ഉപഗ്രഹം കൂടി താഴേക്ക്‌ വീഴുന്നു

October 20th, 2011

rosat-epathram

ബെര്‍ലിന്‍ : ഒരു ഉപഗ്രഹ വിപത്തില്‍ നിന്നും ലോകം കഷ്ടിച്ച് രക്ഷപ്പെട്ടിട്ട് ഒരു മാസം പോലും തികയുന്നതിന് മുന്‍പ്‌ ഇതാ വീണ്ടുമൊരു ഉപഗ്രഹ ഭീഷണി. ഇത്തവണ ഭൂമിയിലേക്ക് അതിവേഗത്തില്‍ വീണു കൊണ്ടിരിക്കുന്നത് ജെര്‍മ്മന്‍ ഉപഗ്രഹമായ റോസാറ്റ് ആണ്. ഇത് നാളെ (വെള്ളിയാഴ്ച) മുതല്‍ തിങ്കളാഴ്ച വരെയുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഭൂമിയില്‍ പതിക്കും എന്നാണ് ജെര്‍മ്മന്‍ എയറോസ്പേസ് സെന്റര്‍ അറിയിക്കുന്നത്.

മുകളിലേക്ക് തൊടുത്തു വിടുമ്പോള്‍ സാദ്ധ്യമാവുന്ന കൃത്യത പക്ഷെ ഉപയോഗശേഷം ഉപഗ്രഹം തിരികെ വരുമ്പോള്‍ അത് എവിടെ പതിക്കും എന്ന കാര്യത്തില്‍ പോലും പ്രവചിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നില്ല എന്നത് വീണ്ടും തെളിയിക്കുകയാണ് റോസാറ്റ്. ഒരു മിനി വാനിന്റെ വലിപ്പമുള്ള ഈ ഉപഗ്രഹം മിക്കവാറും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ വായുവുമായുള്ള ഘര്‍ഷണത്തില്‍ കത്തി തീരും. എന്നാലും ഏതാണ്ട് 30 കഷണങ്ങള്‍ എങ്കിലും ബാക്കി വരാം എന്നും ഇത് ഭൂമിയില്‍ പതിക്കും എന്നുമാണ് കണക്ക്‌ കൂട്ടല്‍. ഇതിന്റെ ഭാരം 2 ടണ്ണോളം വരും. ഇത് എവിടെയാവും വീഴുക എന്നത് ഇനിയും വ്യക്തമല്ല.

1990ല്‍ വിക്ഷേപിച്ച ഈ ഉപഗ്രഹം 1990ല്‍ പ്രവര്‍ത്തനരഹിതമായി. ശാസ്ത്രീയ പഠനങ്ങള്‍ നടത്തുവാനായി ജെര്‍മ്മനി വിക്ഷേപിച്ചതാണ് ഈ കൃത്രിമ ഉപഗ്രഹം.

കഴിഞ്ഞ മാസം നാസയുടെ ഒരു ഉപഗ്രഹം ഭൂമിയില്‍ പതിച്ചിരുന്നു. അന്ന് ഭാഗ്യവശാല്‍ ഉപഗ്രഹ അവശിഷ്ടങ്ങള്‍ ശാന്ത സമുദ്രത്തില്‍ പതിച്ചതിനാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാസയുടെ ഉപഗ്രഹം ശാന്ത സമുദ്രത്തില്‍ വീണു

September 24th, 2011

uars-satellite-reentry-epathram

കാലിഫോര്‍ണിയ : നാസയുടെ ഉപഗ്രഹമായ യു. എ. ആര്‍. എസ്. ശാന്ത സമുദ്രത്തില്‍ പതിച്ചതായി നാസ അറിയിച്ചു. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10:30 ന് അടുത്താണ് ഉപഗ്രഹം സമുദ്രത്തില്‍ പതിച്ചത്. കൃത്യമായ സമയവും സ്ഥലവും ഇനിയും വ്യക്തമല്ല. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് എയര്‍ ഫോഴ്സ്‌ ബേസിലെ ജോയന്റ് സ്പേസ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചതാണ് ഈ വിവരം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉപഗ്രഹം ഇന്ന് രാവിലെ ഭൂമിയില്‍ പതിക്കുമെന്ന് നാസ

September 24th, 2011

uars-satellite-reentry-epathram

കാലിഫോര്‍ണിയ : നാസയുടെ പ്രവര്‍ത്തന രഹിതമായ ഉപഗ്രഹം യു. എ. ആര്‍. എസ്. ഭൂമിയില്‍ പതിക്കുന്ന സമയം കൂടുതല്‍ കൃത്യമായി നാസ അറിയിച്ചു. ഏറ്റവും പുതിയ അറിയിപ്പ്‌ അനുസരിച്ച് ഇന്ത്യന്‍ സമയം രാവിലെ 9:15നും 10:15നും ഇടയ്ക്കാവും ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുക. ഈ സമയം ഉപഗ്രഹം കാനഡയ്ക്കും ആഫ്രിക്കയ്ക്കും മുകളിലായിരിക്കും എന്നും നാസ പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ശാന്ത സമുദ്രത്തിലോ, അറ്റ്ലാന്റിക് സമുദ്രത്തിലോ ഇന്ത്യന്‍ മഹാ സമുദ്രത്തിലോ വീഴാനാണ് കൂടുതല്‍ സാദ്ധ്യത എന്ന് നാസ പ്രത്യാശിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉപഗ്രഹം അമേരിക്കയില്‍ പതിക്കാന്‍ സാദ്ധ്യത കുറവെന്ന് നാസ

September 23rd, 2011

uars-nasa-satellite-epathram

കാലിഫോര്‍ണിയ : നാസയുടെ ഉപേക്ഷിക്കപ്പെട്ട ഉപഗ്രഹമായ യു. എ. ആര്‍. എസ്. ഭൂമിയില്‍ പതിക്കാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൃത്യമായി അത് ഭൂമിയില്‍ എവിടെ ആയിരിക്കും പതിക്കുക എന്ന് പ്രവചിക്കാന്‍ ഉപഗ്രഹം വിക്ഷേപിച്ച നാസയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. എന്നാല്‍ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്ന ഉപഗ്രഹത്തിന്റെ വേഗതയില്‍ ഗണ്യമായ കുറവ്‌ വന്നിട്ടുണ്ട് എന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇത് ഉപഗ്രഹത്തിന്റെ ഗതിയിലും മാറ്റം വരുത്തി. ഗതിയിലെ ഈ മാറ്റത്തോടെ ഉപഗ്രഹം അമേരിക്കന്‍ മണ്ണില്‍ വീഴാനുള്ള സാദ്ധ്യത ഏറെ കുറഞ്ഞതായി നാസ കണക്ക് കൂട്ടുന്നു. അമേരിക്കയില്‍ വീഴാതിരിക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം ഒഴിവായി എന്ന മട്ടിലുള്ള ഈ അറിയിപ്പ്‌ ഏറെ വിമര്‍ശനങ്ങള്‍ക്ക്‌ കാരണമായിട്ടുണ്ട്. ഭൂമിയില്‍ എവിടെ പതിച്ചാലും ഏറെ നാശനഷ്ടങ്ങള്‍ വരുത്തുവാന്‍ ശേഷിയുള്ളതാണ് ഈ ഉപഗ്രഹം എന്നിരിക്കെ അമേരിക്കയില്‍ വീഴാനുള്ള സാദ്ധ്യത പ്രത്യേകമായി കണക്ക്‌ കൂട്ടി പറയുന്നത് നിരുത്തരവാദപരവും ധിക്കാരവുമാണ് എന്നാണ് വിമര്‍ശനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാസയുടെ ഉപഗ്രഹം ഇന്ന് ഭൂമിയില്‍ പതിക്കും

September 23rd, 2011

uars-nasa-satellite-epathram

കാലിഫോര്‍ണിയ : നാസയുടെ ഗവേഷണ ഉപഗ്രഹമായ യു. എ. ആര്‍. എസ്. (UARS – Upper Atmosphere Research Satellite) ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ പുനപ്രവേശനം ചെയ്യും. എന്നാല്‍ ഇത് ഭൂമിയില്‍ എവിടെ ആയിരിക്കും വീഴുക എന്ന് വ്യക്തമായി പറയുവാന്‍ നാസയുടെ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നില്ല. ഭൂമിയില്‍ പതിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ്‌ മാത്രമേ ഇത് സംബന്ധിച്ച് കൃത്യമായി പ്രവചിക്കാന്‍ കഴിയൂ എന്നാണ് നാസ അറിയിക്കുന്നത്.

ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ ഉപഗ്രഹം പല കഷണങ്ങളായി പൊട്ടിത്തെറിക്കും. ഇത്തരം 26 കഷണങ്ങള്‍ വരെ ഉണ്ടാവാം എന്നാണ് അനുമാനം. ഓരോ കഷണവും 500 കിലോ ഭാരം വരും. മണിക്കൂറില്‍ 27000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ കഷണങ്ങള്‍ ഉണ്ടാക്കാവുന്ന ആഘാതം അതിശക്തമായിരിക്കും. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഭൂമിയിലേക്ക് തിരികെ വരുന്ന ഏറ്റവും വലിയ ഉപഗ്രഹമാണിത്.

സുരക്ഷയ്ക്ക് തങ്ങള്‍ ഏറ്റവും അധികം മുന്‍ഗണന നല്‍കുന്നു എന്ന് പറയുന്ന നാസയ്ക്ക് പക്ഷെ അപകടം ഒഴിവാക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇതിന്റെ പാത തിരിച്ചു വിടാനോ നിയന്ത്രിക്കാനോ തങ്ങള്‍ക്ക് കഴിവില്ല എന്ന് നാസ ഔദ്യോഗികമായി സമ്മതിക്കുന്നുണ്ട്. സമുദ്രത്തിലോ ആള്‍താമസം ഇല്ലാത്ത ഏതെങ്കിലും പ്രദേശത്തോ തങ്ങളുടെ ഉപഗ്രഹം പതിക്കണേ എന്ന് പ്രാര്‍ഥിക്കാന്‍ മാത്രമേ നാസയ്ക്ക് കഴിയൂ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇനി ഡിന്നര്‍ ബഹിരാകാശത്ത് നിന്നാകാം

August 20th, 2011

dinner_space-epathram

മോസ്കോ: കച്ചവടം ഭൂമിയില്‍ മാത്രം പോരല്ലോ, ഇവിടെയാണെങ്കില്‍ മല്‍സരം മുറുകുന്നു ഇനി കച്ചവടമോക്കെ ബഹിരാകാശത്ത് ആക്കിയാലോ ?   രാവിലെ ചൊവ്വയെയും വ്യാഴത്തെയും കണിക്കണ്ട് ഉണരാം. അന്തരീക്ഷത്തിലൂടെ മോണിങ് വാക്ക് നടത്താം, ചന്ദ്രനിലൂടെ ഒരു യാത്ര പോകാം ഇങ്ങനെ പരസ്യവും കൊടുക്കാം.  ഇത് ഒരു കഥയല്ലെ എന്ന് സംശയ്ക്കാം അല്ലെ,  എന്നാല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ്. ഇനി മുതല്‍ പണമുള്ളവന് ബഹിരാകാശത്ത് പോയി ഡിന്നര്‍ കഴിക്കാം.  ബഹിരാകാശ വിനോദ സഞ്ചാരത്തിനു പ്രാധാന്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അന്തരീക്ഷത്തില്‍ ഒരു ഹോട്ടല്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണു റഷ്യ. 2016 ല്‍ ഏഴ് അതിഥികള്‍ക്കു താമസിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഹോട്ടല്‍ നിര്‍മിക്കാനാണു പദ്ധതി. ഇവര്‍ക്കു ചന്ദ്രന്‍റെ മറുവശത്തേക്കു യാത്ര ചെയ്യാനുള്ള സംവിധാനവും  ഒരുക്കും. 2030 ഓടെ ചൊവ്വയിലേക്കും അതിഥികളെ കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണു റഷ്യന്‍ കമ്പനി ഓര്‍ബിറ്റല്‍ ടെക്നോളജീസ്. അതിഥികളെ കൊണ്ടു പോകാന്‍ പുതിയ ബഹിരാകാശ പേടകം നിര്‍മിക്കും. അഞ്ചു ദിവസത്തെ താമസത്തിനു ഒരു മില്യണ്‍ ഡോളര്‍ നല്‍കണം. ബഹിരാകാശ കേന്ദ്രത്തെക്കാള്‍ സൗകര്യങ്ങള്‍ ഹോട്ടലില്‍ ഉണ്ടാകും.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെളിച്ചമില്ലാത്ത ഗ്രഹത്തെ കണ്ടെത്തി

August 13th, 2011

Black-planet-epathram

ലണ്ടന്‍ : സൗരയൂഥത്തിനു പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ഇരുണ്ട ഗ്രഹത്തെ കണ്ടെത്തി. നാസയുടെ ബഹിരാകാശവാഹനമായ കെപ്ലര്‍ കണ്‌ടെത്തിയ ഈ ഗ്രഹത്തില്‍ വെളിച്ചം ഒട്ടുമില്ലെന്ന് പറയാം. ഏകദേശം വ്യാഴത്തിന്റെ വലിപ്പമുള്ള ഈ ഗ്രഹത്തിന് ട്രെസ്-2ബി എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്. ഭൂമിയില്‍ നിന്നു 750 പ്രകാശവര്‍ഷം അകലെയാണ് ഈ കറുമ്പന്‍ ഗ്രഹം സ്ഥിതി ചെയ്യുന്നത് . സൗരയൂഥത്തിനു പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ഇരുണ്ട ഗ്രഹമാണിത്. ഇത്രയേറെ ഇരുണ്ടതാകാനുള്ള കാരണങ്ങള്‍ വ്യക്തമായിട്ടില്ല. 980 ഡിഗ്രി സെല്‍ഷ്യസാണ് ട്രെസ്-2ബിയിലെ ഊഷ്‌മാവ്. കൊടും ചൂടു കാരണം ഇതില്‍നിന്ന് മങ്ങിയ ചുവപ്പു വെളിച്ചം പ്രസരിക്കുന്നുണ്ട്. 2006ല്‍ ട്രെസ്-2ബിയെ കണെ്ടത്തിയിരുന്നെങ്കിലും ഏറ്റവും കറുത്ത ഗ്രഹമെന്നു തിരിച്ചറിഞ്ഞത് കെപ്ലര്‍ ശേഖരിച്ച വിവരങ്ങള്‍ വഴിയാണ്. മാതൃനക്ഷത്രത്തില്‍ നിന്നുള്ള പ്രകാശത്തിന്റെ ഒരുശതമാനത്തില്‍ താഴെ മാത്രമേ ഈ ഗ്രഹം പ്രതിഫലിപ്പിക്കുന്നുള്ളൂവെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡേവിഡ് കിപ്പിംഗ് പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

6 of 8567»|

« Previous Page« Previous « ലോകത്താദ്യമായി കൃത്രിമ ഡി.എന്‍.എ.യുള്ള ജീവിയെ സൃഷ്ടിച്ചു
Next »Next Page » ബാഷര്‍ അല്‍ അസദിനു വധശിക്ഷ നല്‍കണം: സിറിയന്‍ പ്രക്ഷോഭകാരികള്‍ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine