മാസ്സ് കലോല്‍ത്സവം – 2011

February 2nd, 2011

mass-kalamela-epathram

ഷാര്‍ജ : നാടന്‍ കലകളുടെ ദൃശ്യ ഭംഗിയില്‍ , നടന കലയുടെ വര്‍ണക്കൂട്ടുകള്‍  ചാലിച്ചെടുത്ത “മാസ് കലോല്‍സവം” ഷാര്‍ജയില്‍ സമാപിച്ചു. അന്യം നിന്ന് പോകുന്ന തനത് കലകളെ കുറിച്ച് ഒരു കൂട്ടം പ്രവാസികള്‍ നടത്തിയ അന്വേഷണവും  കണ്ടെത്തലും, പ്രവാസ ജീവിതത്തിലൂടെ  മലയാളിക്ക് നഷ്ടമാകുന്ന സാംസ്കാരിക പൈതൃകത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമവുമായിരുന്നു കലോത്സവത്തിന്റെ അന്ത സത്ത.

a sampath mp epathram
എ. സമ്പത്ത്‌ എം. പി. കലോല്‍സവം ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമ നിധി ബോര്‍ഡ്‌ അംഗം കൊച്ചു കൃഷ്ണന്‍, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാലകൃഷ്ണന്‍, റഹിം കൊട്ടുകാട് (ശക്തി അബുദാബി), സന്തോഷ്‌ (ചേതന റാസ്‌ അല്‍ ഖൈമ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാസ് പ്രസിഡന്റ് ഇബ്രാഹിം അമ്ബിക്കാന അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിനു സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ സ്വാഗതം പറഞ്ഞു.

mass-sharjah-audience-epathram
മത്സരങ്ങളുടെ സമ്മര്‍ദ്ദം ഇല്ലാതെ, സ്വതന്ത്രമായ കലാ പ്രദര്‍ശനങ്ങള്‍ ഒരുക്കി, യുവ കലാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട  കലോല്‍സവം പരിപാടികളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി .

ജാതി മത ഭേദമില്ലത്തൊരു  ജനതയാണ് നമ്മുടെ സ്വപ്നം എന്ന് വിളിച്ചോതിയ അബുദാബി ശക്തിയുടെ “കേരളീയം” സദസ്സിന്റെ മുഴുവനും കയ്യടി നേടിയ ഒരിനമായിരുന്നു. നാട്ടു മേധാവിത്വ ത്തിന്റെ യുദ്ധ മുറയില്‍ തുടങ്ങി, തൊഴിലാളി വര്‍ഗത്തിന്റെ യാതനകളിലും പിന്നീടു സ്വാതന്ത്ര്യത്തിലേക്കുള്ള  തിരിച്ചു വരവിലും അവസാനിച്ച “കേരളീയം” കേരളത്തിന്റെ ഏതാണ്ട് എല്ലാ കലാ രൂപങ്ങളുടെയും മനോഹരമായ ഒരു സമന്വയമായിരുന്നു. അനുപമാ പിള്ളയുടെ നേതൃത്വത്തില്‍ എത്തിയ “റാസ്‌ അല്‍ ഖൈമ ചേതന” യിലെ കലാകാരികള്‍ നടന കലയുടെ മുഴുവന്‍ മേഖലകളും തങ്ങള്‍ക്കു അനായാസമായി വഴങ്ങുമെന്ന്  തെളിയിച്ചു. “ദല ദുബൈ” യിലെ  പെണ്‍കുട്ടികളുടെ കോല്‍കളി സംഘം മെയ്‌ വഴക്കവും ചടുലതയും കൊണ്ട് സദസ്യരുടെ കൈയടി നേടി. ടാഗോറിന്റെ “ചെറിയ അച്ചനും വലിയ മകനും” എന്ന  നാടകത്തിലൂടെയും മുടിയാട്ടത്തി ലൂടെയും മാസ്  ബാല സംഘത്തിലെ കൊച്ചു കലാകാരന്മാരും കലാകാരികളും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി.

നൂതനമായ സിനിമാറ്റിക്  – ഫ്യുഷന്‍ ഡാന്‍സുകള്‍ മുതല്‍ വടക്കന്‍ മലബാറിലെ പുരാതനവും അന്യം നിന്നു പോയതുമായ “ആലാമിക്കളി” വരെ അരങ്ങേറിയ കലോല്‍സവം വര്‍ണ്ണാഭമായ ഒട്ടേറെ സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചു. നാടന്‍പാട്ടും, മുടിയാട്ടവും ഓട്ടന്‍ തുള്ളലുമൊക്കെ ഒത്തു ചേര്‍ന്ന ഗ്രാമീണ കലകളുടെ ഒരു മഹോത്സവം തന്നെയാണ് വേദിയില്‍ അരങ്ങേറിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രേരണ ഏക ദിന സാഹിത്യ സമ്മേളനം

January 26th, 2011

tribute-to-ayyappan-epathram

ഷാര്‍ജ : വരേണ്യ വര്‍ഗ്ഗത്തിന്റെ പുരസ്ക്കാരങ്ങളുടെ പത്മ പ്രഭയില്‍ നിന്നും പൊന്നാടകളില്‍ നിന്നും തെരുവിലെ സാധാരണക്കാരന്റെ വേഷ ഭൂഷകളിലേക്ക് കലയെയും സാഹിത്യത്തെയും ഇറക്കി പ്രതിഷ്ഠിക്കുകയും, കലയെയും സാഹിത്യത്തെയും മതേതരവും, അധിനിവേശ വിരുദ്ധവും സമത്വത്തില്‍ അധിഷ്ഠിതവുമായ ഒരു സമഗ്രമായ ജീവിത ദര്‍ശനമാക്കുകയും വേണം എന്ന ആഹ്വാനവുമായി പ്രേരണ യു.എ.ഇ. ഏക ദിന സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നു.

സാഹിത്യത്തിന്‌ മനുഷ്യ ജീവിതത്തില്‍ നിന്ന്‌ വേറിട്ട് സ്വതന്ത്രവും, യാന്ത്രികവുമായ ഒരു അസ്തിത്വവുമില്ലെന്ന തിരിച്ചറിവായിരുന്നു പുരോഗമന സാഹിത്യ ത്തിന്റെയും അതിന്റെ വക്താക്കളുടെയും കാതല്‍. ആഗോള തലത്തില്‍ തന്നെ നിശിതമായ വിമര്‍ശനങ്ങളായിരുന്നു ആ വാദത്തിന്‌ നേരിടേണ്ടി വന്നത്. ഉത്തരാധുനികതയുടെ ഈ കാലത്തും ജീവത്സാഹിത്യം വിവിധ കോണുകളില്‍ നിന്ന് നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയമായി ക്കൊണ്ടിരിക്കുന്നു എന്നു കാണാം.

സാഹിത്യ മടക്കമുള്ള കലകളെ സാമാന്യ മനുഷ്യന്റെ ജീവിതാ വിഷ്ക്കാരത്തില്‍ നിന്ന് അകറ്റുക വഴി, ഒരു വരേണ്യ വര്‍ഗ്ഗത്തിന്റെ കൈപ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യമാണ്‌ കല കലയ്ക്കു വേണ്ടി എന്ന വാദത്തിന്റെ അണിയറയിലും അടിത്തറയിലും പ്രവര്‍ത്തിക്കുന്ന ചാലക ശക്തി.

നിലവിലുള്ള സാഹിത്യ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അരങ്ങുകളുടെയും മുഖ്യ ധാരയില്‍ നിന്നകന്ന്, മനുഷ്യനെയും അവന്റെ സാമൂഹികതയെയും സമഗ്രമായി ആശ്ളേഷിക്കുന്ന സമഗ്രമായ ഒരു സാഹിത്യ ദര്‍ശനത്തെയാണ്‌ പ്രേരണ സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. സാഹിത്യത്തെ ഈയൊരു ലക്ഷ്യത്തിലേക്കു വേണ്ടി ഉപയോഗിക്കുന്ന ചില ന്യൂനപക്ഷങ്ങള്‍ നമുക്കിട യിലുണ്ടെങ്കിലും, അവയെയെല്ലാം സമര്‍ത്ഥമായി തിരസ്ക്കരിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ മുഖ്യധാരാ സാഹിത്യ പ്രസ്ഥാനങ്ങളും, വക്താക്കളുമാണ്‌ ഇന്ന് അരങ്ങു വാഴുന്നത്.

കലയുടെയും കവിതയടക്കമുള്ള സാഹിത്യ രൂപങ്ങളുടെയും നൈതികതയെ നമ്മള്‍ അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ വേണം ഏറെ കൊട്ടിഘോഷിക്കപ്പെട്ടു കൊണ്ട് മുഖ്യധാരയില്‍ നടത്തപ്പെടുന്ന സാഹിത്യ ചര്‍ച്ചകളെയും പ്രവര്‍ത്തനങ്ങളെയും ഇന്നു നമ്മള്‍ വിലയിരുത്തേണ്ടത്.

ആ ദൌത്യം അത്ര എളുപ്പമല്ല. നടന്നു തീര്‍ക്കേണ്ട വഴികള്‍ അതിദീര്‍ഘമാണ്‌. നഷ്ടപ്പെട്ട മേല്‍വിലാസങ്ങളില്‍ കുരുങ്ങി ക്കിടക്കാന്‍ ഒരു നാട്ടിലെയും ഒരു കലാ സാഹിത്യ ദര്‍ശനങ്ങള്‍ക്കും ഏറെക്കാലം സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ നമുക്ക് നമ്മുടെ മേല്‍വിലാസങ്ങള്‍ നഷ്ടപ്പെടുകയല്ല, അത് നമ്മില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെടുക യാണുണ്ടായത്. മേല്‍വിലാസങ്ങള്‍ തിരിച്ചു പിടിക്കുക എന്നതിന്റെ അര്‍ത്ഥം നമ്മുടെ നൈതികതയെ തിരിച്ചു പിടിക്കുക എന്ന് തന്നെയാണ്.

മലയാളത്തില്‍ കവിതയുടെ ചരിത്രവും നൈതികതയുടെ ചരിത്രവും അത്രമേല്‍ ഇഴ ചേര്‍ന്നു കിടക്കുന്നു. ശ്രീനാരായണന്‍ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുമ്പോള്‍ തന്നെ “ജാ‍തിഭേദം മതദ്വേഷം / ഏതുമില്ലാതെ സര്‍വ്വരും / സോദരത്വേന വാഴുന്ന / മാതൃകാസ്ഥാനമാണിത്” എന്ന് കവിതയും കുറിക്കുന്നുണ്ട്. അതിനാല്‍ തന്നെ കവിത ചര്‍ച്ചാ വിഷയമാകുമ്പോള്‍ നൈതികതയും ചര്‍ച്ചാ വിഷയമായി തീരുന്നു.

കവിതയില്‍ അയ്യപ്പനിലേക്കും, നാടകത്തില്‍ പി. എം. താജിലേക്കും, സിനിമയില്‍ ജോണ്‍ എബ്രഹാമിലേക്കും അവര്‍ക്കുമപ്പുറത്തേക്കും ചെന്ന്‌ നമുക്ക് നമുടെ സാഹിത്യ കലാ ദര്‍ശനങ്ങളുടെ മേല്‍വിലാസങ്ങളും, നൈതികതയും തിരിച്ചു പിടിക്കേണ്ടതുണ്ട്.

അതിനുള്ള ഒരു എളിയ ചുവടു വെയ്പാണ്‌ ഫെബ്രുവരി 4-ന്‌ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പ്രേരണ സംഘടിപ്പിക്കുന്ന ഏക ദിന സാഹിത്യ സമ്മേളനം.

‘കണ്ടെത്താത്ത വിലാസം’ എന്ന പ്രമേയം അടിസ്ഥാനമാക്കിയ സാഹിത്യ സമ്മേളനത്തിന്റെ ആദ്യ ഭാഗത്ത് മൂന്ന് പഠനങ്ങളാണ്‌ ഉദ്ദേശിച്ചിട്ടുള്ളത്.

പ്രബന്ധാവതരണവും ചര്‍ച്ചയും

  1. ‘സമകാലീന മലയാള കവിതയും മലയാള ജനതയുടെ നൈതികതയും’ – പി. എന്‍. ഗോപീകൃഷ്ണന്‍
  2. ‘കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍‘ – സര്‍ജു
  3. അരാജക വാദത്തിന്റെ ജൈവ രസതന്ത്രവും രാഷ്ട്രീയവും‘ – ഡോ. അബ്ദുല്‍ ഖാദര്‍

രണ്ടാം ഘട്ടം

  1. സമര്‍പണം അയ്യപ്പന്
  2. അയ്യപ്പന്‍ അനുസ്മരണ പ്രഭാഷണം
  3. അയ്യപ്പന്റെ കവിതകളുടെയും അയ്യപ്പനെ കുറിച്ചുള്ള കവിതകളുടെയും ചൊല്ലി അവതരണം

മൂന്നാം ഘട്ടം

സിനിമാ പ്രദര്‍ശനം – ‘ആന്റോണിം ആര്‍ടോഡിന്റെ കൂടെ എന്റെ ജീവിതവും കാലവും‘ – ജെറാള്‍ഡ് മോര്‍ഡിലാറ്റ്. ഫ്രഞ്ച് കവിയും നാടക പ്രവര്‍ത്തകനുമായ ആന്റോണിം ആര്‍ടോഡിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സുന്നി യുവജന സംഘം ഐ. സി. എഫ്. ന്‍റെ ഭാഗമാകുന്നു

January 23rd, 2011

kantha-puram-in-icf-dubai-epathram

ദുബായ് : പ്രവാസി ഇന്ത്യ ക്കാര്‍ക്കിട യിലെ സാമൂഹിക, സാംസ്‌കാരിക, ധാര്‍മിക പ്രവര്‍ത്തന ങ്ങളെ ഏകോപിപ്പി ക്കുന്നതിനും പൊതുവേദി യില്‍ കൊണ്ടു വരുന്നതിനു മായി രൂപം കൊടുത്ത ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ. സി. എഫ്) പ്രഖ്യാപനവും യു. എ. ഇ. തല പ്രവര്‍ത്ത നോദ്ഘാടനവും ദുബായ് മര്‍കസ് ഓഡിറ്റോറിയ ത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു.  ചിത്താരി കെ. പി. ഹംസ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു.

എസ്. വൈ. എസ്. പ്രവര്‍ത്തന ങ്ങള്‍ അഖിലേന്ത്യാ തല ത്തില്‍ വ്യാപിച്ച ഘട്ടത്തിലാണ് വിവിധ സംസ്ഥാന ക്കാര്‍ ഒരുമിച്ചു ജോലി ചെയ്യുകയും സാമൂഹിക, സാംസ്‌കാരിക, ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടത്തു കയും ചെയ്യുന്ന ഗള്‍ഫ് നാടുകളില്‍ ഐ. സി. എഫ്. എന്ന പൊതുനാമ ത്തില്‍ പ്രവര്‍ത്തനം തുടങ്ങു ന്നത്. വിവിധ പ്രവാസി ക്ഷേമ പ്രവര്‍ത്തന ങ്ങളും ധാര്‍മിക, സാംസ്‌കാരിക പ്രചാരണങ്ങളും ഐ. സി. എഫ്. ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കും എന്ന് കാന്തപുരം പറഞ്ഞു.
 
 
പ്രസിഡന്‍റ് മുസ്തഫാ ദാരിമി ആദ്ധ്യക്ഷം വഹിച്ചു.  ഐ. സി. എഫ് ന്‍റെ ആഭിമുഖ്യ ത്തില്‍ കാന്തപുരത്തെ ചടങ്ങില്‍ ആദരിച്ചു. എസ്. വൈ. എസ്. സംസ്ഥാന കമ്മിറ്റി യുടെ കീഴിലാണ് വിദേശ രാജ്യങ്ങളില്‍ ഐ. സി. എഫ്. പ്രവര്‍ത്തിക്കുക. എസ്. വൈ. എസ്. എന്ന പേരില്‍ യു. എ. ഇ.  യില്‍ പ്രവര്‍ത്തിച്ചു വരുന്ന ഘടകങ്ങള്‍ ഇനി മുതല്‍ ഐ. സി. എഫ് ന്‍റെ ഭാഗമായി മാറും. 

എ. പി. അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുസ്സമദ് അമാനി, നൗഷാദ് ആഹ്‌സനി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ശരീഫ് കാരശ്ശേരി നന്ദി പറഞ്ഞു.

അയച്ചു തന്നത് : ടി. എ. എം. ആലൂര്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉത്സവങ്ങളുടെ ഉത്സവമായി കേരോല്‍സവം

January 16th, 2011

kera_kerolsavam_2011_epathram

ദുബായ്‌ : കേരളത്തിലെ എന്‍ജിനിയറിംഗ് കോളജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ യു. എ. ഇ. യിലെ സംഘടനയായ കേര (KERA – Kerala Engineering Alumni) സംഘടിപ്പിച്ച കേരോല്‍സവം വന്‍ വിജയമായി.

കേരളത്തിലെ ഒരു ഉത്സവം ഇന്നേ വരെ കണ്ടിട്ടില്ലാത്ത പുതിയ തലമുറയിലെ പ്രവാസി കള്‍ക്ക്‌ ഒരു ഉത്സവത്തില്‍ പങ്കെടുക്കാനുള്ള അഭൂതപൂര്‍വമായ അവസരമായി മാറി കേരയുടെ ആഭിമുഖ്യത്തില്‍ ദുബായില്‍ നടത്തിയ കേരോല്‍സവം. കേര പ്രസിഡണ്ട് അഫ്സല്‍ യൂനസ്‌ കൊടിയേറ്റം നടത്തി ഉത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ജോസ്‌ കെ. സ്വാഗതം പറഞ്ഞു. കേര ജനറല്‍ സെക്രട്ടറി ബിജി തോമസ്‌ നന്ദി പ്രകാശിപ്പിച്ചു. കേര ട്രഷറര്‍ ടെന്നി ഐസക്‌, ജോയന്റ് സെക്രട്ടറി വിനില്‍, വൈസ്‌ പ്രസിഡണ്ട് അജയ്‌ കുമാര്‍, ഇവന്റ് കോര്‍ഡിനേറ്റര്‍ അനുരൂപ് ശിവദാസ്‌ എന്നിവരും സന്നിഹിതരായിരുന്നു.

kera kerolsavam inauguration

കൊടിയേറ്റം മുതല്‍ വെടിക്കെട്ട്‌ വരെ നീണ്ട ഉത്സവ പരിപാടികളില്‍ ആനയെ എഴുന്നള്ളിച്ചത് യു.എ.ഇ. യിലെ ജനത്തിന് ഏറെ കൌതുകകരമായി. ആനയുടെ പൂര്‍ണ്ണകായ പ്രതിമയാണ് എഴുന്നെള്ളിപ്പിന് കൊണ്ട് വന്നത്. ചക്രമുള്ള വാഹനത്തില്‍ ആനയെ എഴുന്നെള്ളിച്ച്, വെളിച്ചപ്പാട്‌, തെയ്യം, ചെണ്ടമേള വാദ്യ ഘോഷങ്ങള്‍ എന്നിവയോടെ അംഗങ്ങളുടെ മുഴുവന്‍ പങ്കാളിത്തത്തോടെ നടത്തിയ ഘോഷയാത്ര ഏറെ ശ്രദ്ധേയമായി. ഉത്സവപ്പറമ്പില്‍ ഒരുക്കിയ തുറന്ന സ്റ്റേജില്‍ കഥാ പ്രസംഗം, അക്ഷര ശ്ലോകം, ഒപ്പന, കേരള നടനം എന്നിങ്ങനെ ഒട്ടേറെ പരമ്പരാഗത കലാ രൂപങ്ങള്‍ അരങ്ങേറി.

kerala-nadanam-epathram

കേരളനടനം - ബിന്ദു മോഹന്‍

ഉത്സവപ്പറമ്പില്‍ ഒരുക്കിയിരുന്ന തട്ടുകടകളില്‍ നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമായിരുന്നു. പോക്കറ്റടിക്കാരെ സൂക്ഷിക്കുക എന്ന് ഇടയ്ക്കിടെ ഉത്സവ കമ്മിറ്റി ഓഫീസില്‍ നിന്നും ഉച്ചഭാഷിണി യിലൂടെ ഉറക്കെ വിളിച്ചു പറയുന്നതിനിടയില്‍ ട്രൌസറും കൂമന്‍ തോപ്പിയുമണിഞ്ഞ കേരളാ പോലീസ് ഉത്സവപ്പറമ്പില്‍ എത്തിയത് രസകരമായി.

ഉത്സവ പറമ്പിന്റെ മധ്യ ഭാഗത്തായി നടന്ന സൈക്കിള്‍ യജ്ഞവും, റെക്കാഡ്‌ ഡാന്‍സും കാണികളില്‍ ഗൃഹാതുരത്വം ഉണര്‍ത്തി.

(ഗായത്രി‌, വിനോദ് എന്നിവര്‍ അവതരിപ്പിച്ച റെക്കാഡ്‌ ഡാന്‍സ്‌)

കേരയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച് തനതായ ഒരു സ്വതന്ത്ര അസ്തിത്വം കണ്ടെടുത്ത ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്‌ തങ്ങളുടെ സ്വന്തമായ ഒരു സ്റ്റുഡിയോ ഉത്സവ പറമ്പില്‍ ഒരുക്കിയിരുന്നു. അംഗങ്ങള്‍ക്ക്‌ കുടുംബ ഫോട്ടോ എടുക്കുവാനും അറബി വേഷങ്ങളില്‍ ഫോട്ടോ എടുക്കുവാനുമുള്ള സൗകര്യം ഇവിടെ ലഭ്യമായിരുന്നു.

shutterbugs in action

ഷട്ടര്‍ ബഗ്സ് സ്റ്റുഡിയോയില്‍ നിന്ന് ഒരു രംഗം

ഷട്ടര്‍ ബഗ്സിന്റെ പ്രവര്‍ത്തകരാണ് ഉത്സവത്തിന്റെ മുഴുവന്‍ ഫോട്ടോ കവറേജും ഏറ്റെടുത്ത്‌ നടത്തിയത്‌. ഫോട്ടോ ആവശ്യമുള്ളവര്‍ shutterbugsuae at gmail dot com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.

kera-record-dance-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രേരണ സ്വാഗത സംഘ രൂപീകരണം

January 6th, 2011

prerana-logo-epathram

ഷാര്‍ജ: പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാഹിത്യ സമ്മേളന പരിപാടിയുടെ സ്വാഗത സംഘം രൂപീകരിക്കുവാന്‍ ജനുവരി 7ന് (വെള്ളിയാഴ്ച) 4 മണിക്ക് ഷാര്‍ജ ഏഷ്യന്‍ മൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗം ചേരും എന്ന് ഭാരവാഹികള്‍ അറിയിച്ചു. സാഹിത്യ തല്പരരായ എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്.

സമകാലീന സാഹിത്യത്തെ കേന്ദ്രീകരിച്ചു കൊണ്ട് പ്രേരണ യു. എ. ഇ. നടത്തുന്ന സാഹിത്യ സമ്മേളനത്തില്‍ കവി പി. എന്‍. ഗോപീകൃഷ്ണന്‍ പങ്കെടുക്കും. കാര്യ പരിപാടികളുടെ ഭാഗമായി സമകാലീന സാഹിത്യ രാഷ്ട്രീയ വിഷയങ്ങളില്‍ സെമിനാറുകള്‍ ഉണ്ടായിരിക്കും.

അന്തരിച്ച കവി അയ്യപ്പന്റെ കവിതകളും അദ്ദേഹത്തെ കുറിച്ച് പ്രവസി കവികള്‍ എഴുതിയ കവിതകളും ഉള്‍പ്പെടുത്തി അദ്ദേഹത്തെ അനുസ്മരിക്കുന്ന ചടങ്ങും, കവി അയ്യപ്പന്‍, ലാറ്റിന്‍ അമേരിക്കന്‍ കവി അന്റൊനിന്‍ ആര്‍ടൌഡ് എന്നിവരെ കുറിച്ചുള്ള ഡോക്യൂമെന്ററികളുടെ പ്രദര്‍ശനവും ഉണ്ടാവും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

Page 9 of 10« First...678910

« Previous Page« Previous « ഫാക്കി ഗ്രൂപ്പ് വാര്‍ഷിക ആഘോഷങ്ങള്‍
Next »Next Page » അനധികൃത ഡിഷ്‌ ടി.വി.ക്ക് 20,000 ദിര്‍ഹം പിഴ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine