Monday, November 29th, 2010

ജഗന്‍ മോഹന്‍ റെഡ്ഡി രാജി വെച്ചു

jagan-mohan-reddy-epathram

ആന്ധ്രപ്രദേശ്: ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി യായിരുന്ന വൈ. എസ്. രാജശേഖര റെഡ്ഡിയുടെ മകനും കോണ്‍ഗ്രസ്സ് എം. പി. യുമായ ജഗന്‍ മോഹന്‍ റെഡ്ഡി എം. പി. സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജി വെച്ചു. തനിക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ ബഹുമാനം ലഭിക്കുന്നില്ലെന്നും അഛന്റെ പാരമ്പര്യം തട്ടിയെടുക്കുവാന്‍ ശ്രമിച്ചെന്നും മറ്റും രാജിയുമായി ബന്ധപ്പെട്ട് അയച്ച കത്തില്‍ പറയുന്നു.  ജഗന്‍ മോഹന്റെ അമ്മയും ആന്ധ്രയിലെ പുതിവെന്തുല മണ്ഡലത്തിലെ എം. എല്‍. എ. യുമായ വിജയ ലക്ഷ്മിയും രാജി വെച്ചിട്ടുണ്ട്. ജഗന്‍ മോഹന്‍‍ പുതിയ പാര്‍ട്ടി രൂപീകരിക്കും എന്ന് ചില സൂചനകള്‍ ഉണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായിരുന്ന രാജശേഖര റേഡ്ഡി ഒരു ഹെലികോപ്ടര്‍ അപകടത്തിലാണ് മരിച്ചത്. ജ‌ഗ്‌മോഹനെ മുഖ്യമന്ത്രി യാക്കണം എന്ന ആവശ്യം ഉയര്‍ന്നെങ്കിലും രാഷ്ടീയത്തില്‍ പുതുമുഖ മായതിനാല്‍ കോണ്‍ഗ്രസ്സ് നേതൃത്വം അതംഗീകരിച്ചില്ല. പകരം റോസയ്യയെ മുഖ്യമന്ത്രി യാക്കി. ഇതേ തുടര്‍ന്ന് ജഗ്‌മോഹന്റെ നേതൃത്വത്തിലുള്ള വിമത സംഘം പാര്‍ട്ടിക്ക് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. സാന്ത്വന യാത്ര എന്ന പേരില്‍ ജഗന്‍ മോഹന്‍‍ ആന്ധ്രയില്‍ നടത്തിയ പര്യടനത്തെ പാര്‍ട്ടി നേതൃത്വം വിലക്കി യിരുന്നെങ്കിലും അദ്ദേഹം അത് ലംഘിച്ച് തന്റെ പരിപാടികള്‍ തുടര്‍ന്നു.

അടുത്തിടെ ജഗന്‍ മോഹന്റെ ഉടമസ്ഥതയിലുള്ള “സാക്ഷി” ടി. വി. യില്‍ വന്ന ചില പരിപാടികള്‍ സോണിയാ ഗാന്ധിയേയും പ്രധാന മന്ത്രിയേയും അടക്കം ഉള്ള കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതാക്കളെ വിമര്‍ശിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ നേതൃത്വത്തിനു കടുത്ത അതൃപ്തിയും ഉണ്ടായി. ജ‌ഗന്‍ മോഹനെതിരെ ഇതിന്റെ പേരില്‍ നടപടിയുണ്ടാകും എന്നും സൂചനകള്‍ വന്നിരുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine