
ന്യൂഡൽഹി : കർണ്ണാടകത്തിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കാൻ സർക്കാർ ഒരുങ്ങുന്നു. സോഷ്യൽ മീഡിയയോടുള്ള അമിതമായ ആസക്തി യും മാനസിക ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളും പരിഗണിച്ച് കൊണ്ടാണ് ഈ നീക്കം. സംസ്ഥാനത്തെ സർവ്വ കലാ ശാല വൈസ് ചാൻസലർമാരുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക പിന്തുടർന്ന് വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ നിയന്ത്രിക്കുന്നതിനെ ക്കുറിച്ച് അദ്ദേഹം അഭിപ്രായം തേടി.
കുട്ടികൾക്ക് ഇടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും സോഷ്യൽ മീഡിയയോടുള്ള അമിത താൽപ്പര്യവും പെരുമാറ്റ ദൂഷ്യത്തിലേക്കും വിദ്യാഭ്യാസത്തിലെ പിന്നാക്ക അവസ്ഥ യിലേക്കും നയിക്കുന്നു എന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കർണാടകത്തിന് പുറമെ ഗോവയും ആന്ധ്രാ പ്രദേശും ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടു വരും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
16 വയസ്സിന് താഴെയുള്ളവർ ഇൻസ്റ്റാഗ്രാം, ഫെയ്‌സ് ബുക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നത് തടയാനുള്ള നിർദ്ദേശം ഗോവ സർക്കാർ പരിശോധിക്കുന്നുണ്ട്.
- വീഡിയോ കോളിലൂടെ തട്ടിപ്പുകൾ
- അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്
- ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ
- കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളില്‍ വിലക്ക്
- ടിക് ടോക് ഇനി ഇന്ത്യയില്‍ ഇല്ല
- നവ മാധ്യമങ്ങളും സാംസ്കാരികതയും
- ഇന്ത്യയില്‍ ‘ബ്ലൂ വെയ്ല്’ നിരോധിച്ചു
- സൈബർ തട്ടിപ്പുകൾ : ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
- കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്റര്‍നെറ്റ്, കർണ്ണാടക, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, വിദ്യാഭ്യാസം, സാങ്കേതികം




























