പൊതുമേഖല വീണ്ടും വില്‍പ്പനയ്ക്ക്

June 16th, 2016

air-india-privatisation-epathram

ന്യൂഡല്‍ഹി: ഫാക്ടും എയര്‍ ഇന്ത്യയും അടക്കം ഒട്ടേറെ പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തു. കേന്ദ്ര ആസൂത്രണ കമ്മീഷനു പകരമായി മോദി സര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനമാണ്‌ നിതി ആയോഗ്. 28 പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ്‌ ഇപ്പോഴത്തെ നീക്കം. ഇതിനെതിരെ ആര്‍. എസ്. എസ്. അനുകൂല തൊഴിലാളി സംഘടനയായ ബി. എം. എസ്. അടക്കമുള്ള യൂണിയനുകള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അടിയന്തിരമായി ഈ കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ സമരം നടത്തുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. രാജ്യത്തെ വില്‍ക്കാനുള്ളതാണ്‌ ഈ നീക്കം എന്നു വരെ സംഘടനകള്‍ ആരോപിക്കുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനു പകരം അവയെ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനുള്ള നയം അപലപനീയമാണ്‌. ഈ സ്ഥപനങ്ങളെ ലാഭകരമാക്കാന്‍ കോടികള്‍ മുടക്കി നടത്തി വന്ന പദ്ധതികള്‍ക്ക് തുരങ്കം വെയ്ക്കുന്ന നടപടി ആയി ഇത് എന്ന് തൊളിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു. തല്പ്പര കക്ഷികളെ മുഴുവന്‍ വിളിച്ചു കൂട്ടി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരമുറകളുമായി മുന്നോട്ട് പോവാനാണ്‌ തൊഴിലാളി സംഘടനകളുടെ തീരുമാനം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോഹിനൂർ ആരും മോഷ്ടിച്ചതല്ല എന്ന് കേന്ദ്രം

April 19th, 2016

kohinoor-epathram

ന്യൂഡൽഹി: കോഹിനൂർ ബ്രിട്ടീഷുകാർ മോഷ്ടിച്ചതല്ലെന്ന് കേന്ദ്ര സര്ക്കാര് സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം നല്കി. ഒരു സന്നദ്ധ സംഘടന നല്കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഏറെ കാലമായി നില നിന്ന ഈ വിവാദത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. രഞ്ജിത് സിങ് മഹാരാജാവ് ബ്രിട്ടീഷുകാര്‍ക്ക് സമ്മാനമായി നല്‍കിയതാണ്‌ കോഹിനൂര്‍ എന്നാണ്‌ കേന്ദ്രം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചത്. എന്നാല്‍ പരാതി പൂര്‍ണ്ണമായി തള്ളിക്കളയാന്‍ കോടതി തയ്യാറായില്ല. സുപ്രീം കോടതി കേസ് തള്ളി എന്നത് പിന്നീട് ഈ രത്നം തിരിച്ചു നല്‍കുന്നതിന്‍ തടസ്സമായാലോ എന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ അഭിഭാഷകനോട് വിഷയത്തിന്റെ എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് 6 ആഴ്ച്ചകള്‍ക്ക് ശേഷം കോടതി വീണ്ടും കേള്‍ക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹിംസ യെയും അസഹിഷ്ണുത യെയും ചെറുക്കാന്‍ നമ്മള്‍ തയ്യാറാകണം : രാഷ്ട്രപതി

January 26th, 2016

Pranab Mukherjee-epathram
ന്യൂഡല്‍ഹി : ഇന്ത്യ അയല്‍ രാജ്യ ങ്ങളു മായി മികച്ച ബന്ധ മാണ് ആഗ്രഹി ക്കുന്നത് എന്നും രാജ്യ ങ്ങള്‍ തമ്മി ലുള്ള പ്രശ്‌ന ങ്ങള്‍ക്ക് ചര്‍ച്ച മാത്ര മാണ് പരിഹാരം എന്നും വെടി വെപ്പും ചര്‍ച്ചയും ഒന്നിച്ചു കൊണ്ടു പോകാന്‍ കഴിയില്ലാ എന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി.

രാഷ്ട്രത്തെ അഭി സംബോധന ചെയ്തു കൊണ്ട് നടത്തിയ റിപ്പബ്ലിക് ദിന സന്ദേശ ത്തിലാണ് രാഷ്ട്രപതി ഇങ്ങിനെ പറഞ്ഞത്.

ഹിംസ യെയും അസഹിഷ്ണുത യെയും യുക്തി രാഹിത്യ ത്തെ യും ചെറു ക്കാന്‍ നമ്മള്‍ തയ്യാറാകണം. സാമ്പത്തികവും ലിംഗ പര വു മായ സമത്വവു മാണ് നമ്മുടെ ജനാധിപത്യ സംവി ധാനം എല്ലാ വര്‍ക്കും ഉറപ്പു നല്‍കുന്നത്. ഇതിനെതിരെ നടക്കുന്ന അതി ക്രമ ങ്ങള്‍ ചെറുക്ക പ്പെടേണ്ടതു തന്നെ യാണ്. നല്ല തീവ്ര വാദം, ചീത്ത തീവ്ര വാദം എന്നൊന്നു മില്ല. എല്ലാതരം തീവ്രവാദ ങ്ങളും മോശ മാണ്.

കാലാ വസ്ഥാ വ്യതിയാന ത്തിന്റെ കാര്യത്തില്‍ സമസ്ത മേഖല കളിലും കാര്യക്ഷമ മായ നടപടികള്‍ ഉണ്ടാകണം. വികസന രംഗ ത്ത് കുതിച്ചു മുന്നേറി കൊണ്ടിരി ക്കുന്ന ഒരു രാജ്യ മാണ് ഇന്ത്യ. ലോക രാഷ്ട്രങ്ങള്‍ അസൂയ യോടെയാണ് ഇന്ത്യയെ ഉറ്റു നോക്കു ന്നത്. നമ്മുടെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ ലോക ത്തില്‍ തന്നെ ഒന്നാമത് ആകണം. ഇതിന്റെ തുടക്കം എന്നോണം നമ്മുടെ രണ്ടു രണ്ടു സ്ഥാപന ങ്ങള്‍ ലോക ത്തിലെ ഏറ്റവും മികച്ച 200 സ്ഥാപന ങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട് എന്നും രാഷ്ട്രപതി ചൂണ്ടി ക്കാട്ടി.

തീരുമാന ങ്ങള്‍ എടു ക്കുന്ന തിനും നടപ്പാക്കുന്ന തിനു മുള്ള താമസം വികസന ത്തെ പിന്നോട്ടടി ക്കുകയാണ്. രാജ്യത്തെ സംരക്ഷി ക്കുന്ന സൈന്യത്തിനും അര്‍ദ്ധ സൈനിക വിഭാഗ ങ്ങള്‍ ക്കും റിപ്പബ്ലിക് ദിനത്തില്‍ പ്രത്യേക മായി ആശംസ കള്‍ നേരുന്നു. രാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനി കര്‍ക്ക് ആദരാഞ്ജലി കള്‍ അര്‍പ്പി ക്കുന്നു.

* രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം ദാരിദ്ര്യം : രാഷ്ട്രപതി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിന് സുപ്രീം കോടതി യുടെ അംഗീകാരം

December 29th, 2015

alcohol-bar-new-law-ePathram
ന്യൂഡല്‍ഹി : പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കി യാല്‍ മതി എന്ന സംസ്ഥാന സര്‍ക്കാ റിന്റെ മദ്യ നയം ചോദ്യം ചെയ്ത് ബാറുടമ കള്‍ നല്‍കിയ ഹര്‍ജി കള്‍ സുപ്രീം കോടതി തള്ളി.

പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് വിവേചനം ആണെന്നും ഭരണ ഘടന ഉറപ്പു നല്‍കുന്ന തുല്യത യുടെ ലംഘനം ആണ് ഇതെന്നും ബാറുടമകള്‍ വാദിച്ചു.

എന്നാല്‍ മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ട മായി കുറച്ചു കൊണ്ട് സമ്പൂര്‍ണ്ണ നിരോധന ത്തിലേക്ക് നീങ്ങു ന്നതിന്റെ ഭാഗ മായാണ് ലൈസന്‍സു കള്‍ പരിമിത പ്പെടുത്തിയത് എന്നായിരുന്നു സര്‍ക്കാറിന്റെ വാദം.

ബിവറേജസ് വഴി സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുന്നത് ബാറുടമ കള്‍ ചൂണ്ടി ക്കാട്ടി. വിനോദ സഞ്ചാര മേഖലയെ പരിഗണിച്ചു കൊണ്ടാണ് പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് ലൈസന്‍സ് നില നിര്‍ത്തിയ തെന്ന് സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചു.

ജസ്റ്റിസു മാരായ വിക്രംജിത്ത് സെന്‍, ശിവ കീര്‍ത്തി സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

* മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല


- pma

വായിക്കുക: , , , , ,

Comments Off on സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിന് സുപ്രീം കോടതി യുടെ അംഗീകാരം

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കെ. ആര്‍. മീരക്ക്

December 17th, 2015

novelist-kr-meera-win-sahithya-academy-award-2015-for-arachar-ePathram
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രശസ്ത സാഹിത്യകാരി കെ. ആര്‍. മീരക്ക്.

‘ആരാച്ചാര്‍’ എന്ന നോവലി നാണ് പുരസ്‌കാരം. കൊല്‍ക്കത്ത യുടെ പശ്ചാത്തല ത്തില്‍ ഒരു പെണ്‍ ആരാച്ചാരുടെ കഥ പറയുന്ന ‘ആരാച്ചാര്‍’ കേരള സാഹിത്യ അക്കാദമി പുരസ്‌കാ രവും 2013 ലെ ഓടക്കുഴല്‍ പുരസ്കാര വും 2014 ലെ വയലാര്‍ അവാര്‍ഡും നേടി യിരുന്നു. കെ. ആര്‍. മീരയുടെ ‘ആവേ മരിയ’ എന്ന കഥാ സമാഹാര ത്തിന് 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര വും ലഭിച്ചി രുന്നു.

ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ഗില്ലറ്റിന്‍ (ചെറുകഥാ സമാ ഹാര ങ്ങള്‍), യൂദാസി ന്റെ സുവിശേഷം, മീരാ സാധു (നോവലുകള്‍), മാലാഖ യുടെ മറുകു കള്‍ (നോവ ലൈറ്റ്), മഴയില്‍ പറക്കുന്ന പക്ഷി കള്‍ (ലേഖനം) എന്നിവയാണ് പ്രധാന കൃതികള്‍.

അസഹിഷ്ണുതയുടെ കാലത്ത്, ഭരണകൂട ഭീകരതയെ എതിര്‍ ക്കുന്ന നോവല്‍ അംഗീക രിക്ക പ്പെട്ടതില്‍ സന്തോഷ മുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രതി ഷേധ ത്തോടെ സീകരിക്കും എന്നും എഴുത്തുകാരിയെ സമൂഹം ഗൗരവ ത്തോടെ സ്വീക രിക്കു ന്നതില്‍ സന്തോഷ മുണ്ട് എന്നും കെ. ആര്‍. മീര പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കെ. ആര്‍. മീരക്ക്


« Previous Page« Previous « സി. ബി. ഐ. റെയ്ഡ്: കേന്ദ്ര സർക്കാറിന് പങ്കില്ല എന്ന് വെങ്കയ്യ നായിഡു
Next »Next Page » സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിന് സുപ്രീം കോടതി യുടെ അംഗീകാരം »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine