സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കുവാന്‍ നീക്കം

September 29th, 2014

lpg-gas-cylinder-epathram

ന്യൂഡെല്‍ഹി: സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12-ല്‍ നിന്നും ഒമ്പതാക്കി വെട്ടിക്കുറക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ധനകാര്യ മന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിനു നല്‍കി. ആഗോള തലത്തില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിയം കമ്പനികള്‍ക്ക് ലാഭം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ സബ്സിഡി ഇനത്തില്‍ ഉള്ള തുകയുടെ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയാണ് സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറക്കുവാന്‍ ഉള്ള പുതിയ നീക്കം. നിലവില്‍ 60,000 കോടി രൂപയാണ് പാചക വാതകത്തിനു സബ്സിഡിയായി നല്‍കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ വെട്ടിക്കുറക്കാതെ ജനങ്ങള്‍ക്കുള്ള സബ്സിഡികള്‍ ഒന്നൊന്നായി കുറക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വന്‍ നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ജനങ്ങള്‍ പാചക വാതകത്തെ ആശ്രയിക്കുന്നുണ്ട്. നല്ല ദിനങ്ങള്‍ വരും എന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടും. 2012 – 2013ല്‍ യു. പി. എ. ഭരണ കാലത്ത് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്നും ആറായി കുറക്കുവാന്‍ ഉള്ള തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒ.പനീര്‍ ശെല്‍‌വം തമിഴ്‌നാട് മുഖ്യമന്ത്രി

September 29th, 2014

ചെന്നൈ: ഒ.പനീര്‍ശെല്‍‌വത്തെ മുഖ്യമന്ത്രിയാക്കുവാന്‍ എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷിയോഗം തീരുമാനിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലില്‍ ആയതിനെ തുടര്‍ന്ന് കുമാരി ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടാമായതിനെ തുടര്‍ന്നാണ് പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. നാലു വര്‍ഷത്തേക്കാണ് ജയലളിതയെ കോടതി ശിക്ഷിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചെന്നൈയിലെ രാജ്‌ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.തേനി ജില്ലയിലെ ബോഡിനായ്കന്നൂര്‍ നിയമ സഭാമണ്ഡലത്തില്‍ നിന്നുമാണ് 63 കാരനായ പനീര്‍ശെല്‍‌വം നിയമ സഭയില്‍ എത്തുന്നത്. ഇത് രണ്ടാം തവണയാണ് ജയലളിതയുടെ വിശ്വസ്ഥനായ പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. 2001-ല്‍ മറ്റൊരു കേസില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജയലളിത രാജിവെച്ചപ്പോളാണ് അദ്ദേഹത്തിനു അവസരം ലഭിച്ചത്. എന്നാല്‍ ആറുമാസത്തിനു ശേഷം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോള്‍ സ്ഥാനം ഒഴിഞ്ഞു.

234- അംഗ നിയമസഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 151 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം എം.എല്‍.എ സ്ഥാനവും നഷ്ടമായി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ ആണ് ജയലളിതയെ പാര്‍പ്പിച്ചിട്ടുള്ളത്. ജയലളിതയുടെ ശിക്ഷാവിധിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പലയിടങ്ങളും അക്രമങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ജയലളിത ജയിലില്‍ ആയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതിനോടകം അഞ്ചുപേര്‍ ജീവനൊടുക്കി.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

തമിഴകത്ത് വ്യാപക അക്രമം

September 27th, 2014

jayalalitha-arrest-protest-epathram

ചെന്നൈ: തമിഴ്നാട് മുഖ്യ മന്ത്രി ജയലളിതയെ അനധികൃത സ്വത്ത് സമ്പാദന ക്കേസിൽ കുറ്റക്കാരി എന്ന് കോടതി വിധിച്ചതിനെ തുടർന്ന് തമിഴ് നാടിൽ അക്രമം വ്യാപകമാവുന്നു. 100 കോടി രൂപ പിഴയും 4 വർഷം കഠിന തടവുമാണ് കേസിൽ ജയലളിതയ്ക്ക് ശിക്ഷ വിധിച്ചത്. കോടതി ശിക്ഷിച്ചതോടെ ജയലളിതയുടെ എം. എൽ. എ. സ്ഥാനവും മുഖ്യമന്ത്രി പദവും നഷ്ടമാവും. കോടതി അവധി ആയതിനാൽ ജാമ്യവും ലഭിക്കില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ജയലളിതയ്ക്ക് ജയിൽ വാസം ഉറപ്പായ സാഹചര്യത്തിലാണ് അണികൾ തെരുവിൽ ഇറങ്ങി പ്രതിഷേധ പ്രകടനം നടത്തുന്നത്. തമിഴ്നാടിൽ ഒട്ടാകെ കട കമ്പോളങ്ങൾ അടച്ചു. ഒട്ടനവധി ഇടങ്ങളിൽ അക്രമവും കൊള്ളിവെയ്പ്പും നടക്കുന്നതായാണ് റിപ്പോർട്ടുകൾ. നഗരങ്ങളിൽ പൊതുവ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടിലെങ്കിലും പ്രാന്ത പ്രദേശങ്ങളിലും ചേരികളിലും അസ്വസ്ഥത നിലനിൽക്കുന്നുണ്ട്. ജയലളിതയുടെ വസതിക്ക് മുൻപിൽ ഒരാൾ സ്വയം തീ കൊളുത്തി ആത്മാഅഹൂതി ചെയ്യാൻ ശ്രമം നടത്തി.

കല്ലേറും കൊള്ളിവെയ്പ്പും വ്യാപകമായതോടെ കട കമ്പോളങ്ങൾ അടച്ചു പൂട്ടി. ജയലളിത്യ്ക്ക് എതിരെ 1996ൽ കേസ് കൊടുത്ത മുതിർന്ന ബി.ജെ.പി. നേതാവ് സുബ്രമണ്യൻ സ്വാമിയുടെ വസതിക്ക് നേരെ ആക്രമണമുണ്ടായി. ഡി. എം. കെ. അദ്ധ്യക്ഷൻ എം. കരുണാനിധി, എം. കെ. സ്റ്റാലിൻ, എം. കെ. അഴഗിരി എന്നിവരുടെ കോലങ്ങൾ കത്തിച്ചു. ഡി. എം. കെ. യുടെ പാർട്ടി പോസ്റ്ററുകൾ ചെന്നയിലും മധുരയിലും എ. ഐ. എ. ഡി. എം. കെ. പ്രവർത്തകർ വലിച്ചു കീറി. അമ്പത്തൂർ, സേലം, ശ്രീരംഗം എന്നിവിടങ്ങളിൽ കല്ലേറുണ്ടായി. കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടി. പ്രതിഷേധക്കാർ വഴിയരികിൽ നിർത്തിയിട്ട വാഹനങ്ങൾ തല്ലിത്തകർത്തു. സിനിമാശാലകൾ അടച്ചു പൂട്ടി. അമ്പത്തൂർ, കാഞ്ചീപുരം എന്നിവിടങ്ങളിൽ ബസുകൾ തീ വെച്ചു നശിപ്പിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്.

തടവ് കാലാവധി കഴിഞ്ഞ് 6 വർഷത്തേക്ക് ജയലളിതയ്ക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും വിലക്കുള്ളതിനാൽ ഇനി 10 വർഷം വരെ തെരഞ്ഞെടുപ്പിൽ മൽസരിക്കാനുമാവില്ല.

വിധി പ്രഖ്യാപിച്ചതിനെ തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ജയലളിതയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബാംഗ്ളൂർ ജെയിലിലേക്ക് കൊണ്ടു പോകും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൊവ്വാ ദൌത്യത്തിന് വിഘ്നേശ്വരൻ തുണ

September 20th, 2014

mars-orbiter-mission-epathram

തിരുവനന്തപുരം: ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടെ വർഷങ്ങളുടെ കഠിന പ്രയത്നത്തേക്കാൾ ഇന്ത്യയുടെ ചൊവ്വാ ദൌത്യത്തിന് സഹായകരമാവുക വിഘ്നങ്ങളെ നീക്കം ചെയ്യുവാനുള്ള ദൈവീക കൃപയാവും. നമ്പി നാരായണൻ അടക്കമുള്ള ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ഇന്ത്യയുടെ മംഗൾയാൻ ചൊവ്വയുടെ ഭ്രമണ പഥത്തിൽ കടക്കുന്ന സെപ്റ്റംബർ 24ന് രാവിലെ തിരുവനന്തപുരത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ അർപ്പിക്കുന്നത് വിഘ്നങ്ങൾ ഒന്നും ഇല്ലാതെ മാർസ് ഓർബിറ്റർ ദൌത്യം വിജയം കണ്ടെത്താൻ തന്നെയാണ്. ദേവസ്വം മന്ത്രി വി. എസ്. ശിവകുമാർ കൂടി പങ്കെടുക്കുന്ന പ്രത്യേക പൂജ സംഘടിപ്പിക്കുന്നത് ഫ്രൻഡ്സ് ഓഫ് ട്രിവാൻഡ്രം എന്ന സംഘടനയാണ്. നാളികേരം, താമര, കരിമ്പ്, ഉണ്ണിയപ്പം എന്നിവ നൈവേദ്യമായി അർപ്പിക്കും. മംഗൾയാൻ സുരക്ഷിതമായി ചൊവ്വയുടെ ഭ്രമണ പഥത്തിൽ കടന്നാൽ പൂജയിൽ സംബന്ധിക്കുന്നവർക്കും സമീപ വാസികൾക്കും പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്യും.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ഇന്ത്യന്‍ മുസ്ലീങ്ങളുടെ രാജ്യ സ്നേഹം ചോദ്യം ചെയ്യാനാവില്ല : മോദി

September 19th, 2014

narendra modi-epathram
ന്യൂ ദല്‍ഹി : ഇന്ത്യന്‍ മുസ്ലിം ങ്ങളുടെ രാജ്യ സ്‌നേഹ ത്തില്‍ ആര്‍ക്കും സംശയം വേണ്ട എന്ന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യിലെ മുസ്ലിംങ്ങള്‍ രാജ്യ സ്‌നേഹി കളാണ്. അവര്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ്. ജിഹാദിന് അവരെ പ്രേരിപ്പിക്കാം എന്നത് അല്‍ഖയ്ദയുടെ മിഥ്യാ ധാരണ യാണെന്നും മോദി പറഞ്ഞു. അല്‍ഖയ്ദ യുടെ ജിഹാദിനുള്ള ആഹ്വാനം ഇന്ത്യന്‍ മുസ്ലിങ്ങള്‍ തള്ളി ക്കളയുമെന്ന് ഉറപ്പുണ്ടെന്നും അമേരിക്കന്‍ സന്ദര്‍ശന ത്തിന് മുന്നോടിയായി സി. എന്‍. എന്‍. ചാനലിന് നല്‍കിയ അഭിമുഖ ത്തിലാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.

അല്‍ഖ്വയ്ദ യ്ക്ക് ഇന്ത്യന്‍ മണ്ണില്‍ പിന്തുണ കിട്ടില്ല. രാജ്യത്തെ മുസ്ലീംങ്ങ ളോട് അല്‍ഖ്വദ ചെയ്യുന്നത് നീതി കേടാണ്. ഇന്ത്യയിലെ മുസ്ലീംങ്ങളെ തങ്ങളുടെ താള ത്തിനൊത്ത് തുള്ളിക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ വഞ്ചിതരാകുമെന്നും മോദി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യന്‍ മുസ്ലീങ്ങളുടെ രാജ്യ സ്നേഹം ചോദ്യം ചെയ്യാനാവില്ല : മോദി


« Previous Page« Previous « മാൻഡലിൻ സംഗീതജ്ഞൻ യു. ശ്രീനിവാസ് അന്തരിച്ചു
Next »Next Page » ചൊവ്വാ ദൌത്യത്തിന് വിഘ്നേശ്വരൻ തുണ »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine