കാര്‍മോഷ്ടിക്കാന്‍ ശ്രമം; മുന്‍ മന്ത്രിയുടെ മകനെ നാട്ടുകാര്‍ തല്ലിക്കൊന്നു

July 13th, 2014

പാട്ന: കാര്‍ മോഷണ ശ്രമത്തിനിടയില്‍ പിടിയിലായ മുന്‍ മന്ത്രിയുടെ മകനെ നാട്ടുകാര്‍ തല്ലിക്കൊന്നു. മുന്‍ മന്ത്രി രാമാശ്രയ് സാഹ്നിയുടെ മകനും മോഷ്ടാവുമായ രാജീവ് കുമാര്‍ സാഹ്നിയെ ആണ് ജനക്കൂട്ടം തല്ലിക്കൊന്നത്. ബീഹാറിലെ സംസ്തിപ്പൂ‍രിലെ അസ്നിചക്കിലാണ് സംഭവം നടന്നത്. മോഷണ ശ്രമത്തിനിടയില്‍ പിടിയിലായ രാജീവ് കുമാര്‍ നാട്ടുകാരുമായി വാക്കേറ്റമുണ്ടായി. കുപിതരായ നാട്ടുകാരുമായി രാജീവ് ഏറ്റു മുട്ടി. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മന്ത്രിപുത്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് രാജീവ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ഉപാധികളോടെ ജാമ്യം

July 11th, 2014

ന്യൂഡെല്‍ഹി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ജെ.ചലമേശ്വര്‍, ശിവകീര്‍ത്തി സിങ്ങ് എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. ജാമ്യ കാലാവധിയില്‍ കേരളത്തിലേക്ക് പോകരുത് ബാംഗ്ലൂരില്‍ തന്നെ തങ്ങണം, സാക്ഷികളുമായോ പ്രതികളുമായോ ബന്ധപ്പെടാന്‍ പാടില്ലെന്നതും ഉള്‍പ്പെടെ നിരവധി ഉപാധികളോടെയാണ് ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യക്കാലാവധിയില്‍ സ്വന്തം നിലയില്‍ ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സ തേടാം. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി മ‌അദനി കെട്ടിവെക്കുകയും വേണം. ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുവാന്‍ കര്‍ണ്ണാ‍ടക സര്‍ക്കാരിനു അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഒപ്പം മ‌അദനിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മ‌അദനിയുടെ ജാമ്യാപേക്ഷയെ കര്‍ണ്ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. മദനിക്കെതിരെ സുപ്രധാനമായ തെളിവുകള്‍ ഉണ്ടെന്നും ബാംഗ്ലൂര്‍ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ മ‌അദനി ആണെന്നും കര്‍ണ്ണാടക സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.ജാമ്യം ലഭിച്ച് കേരളത്തില്‍ പോയാല്‍ പ്രതിയെ തിരിച്ചു കൊണ്ടുവരുവാന്‍ പ്രയാസമാണെന്നും പ്രതിക്ക് രാഷ്ടീയമായ സ്വാധീനം ഉണ്ടെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും രാജ്യം വിടുന്നതിനും സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കര്‍ണ്ണാടക സര്‍ക്കാര്‍ പറഞ്ഞു.

മ‌അദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന വാദം തെറ്റാണെന്നും നേരത്തെ കര്‍ണ്ണാടക സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിദഗ്‌ധ ചികിത്സ ആവശ്യമുണ്ടെന്ന് ആവശ്യപ്പെട്ട് മൂന്ന് മാസത്തെ ജാമ്യത്തിനായി മ‌അദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഒരു മാസത്തെ ജാമ്യം നല്‍കുകയായിരുന്നു സുപ്രീം കോടതി.2010-ല്‍ ആണ് മഅദനി ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായത്. മഅദനിക്ക് വേണ്ടി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഹാജരായത്.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മോദിയുടെ “നല്ലനാളുകള്‍“ വന്നു തുടങ്ങി; വിലവര്‍ദ്ധനവില്‍ രാജ്യം പൊറുതിമുട്ടും

June 22nd, 2014

ന്യൂഡെല്‍ഹി: അധികാരമേറ്റ ഉടനെ പ്രധാമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് നല്ല നാളുകള്‍ വരാന്‍ പോകുന്നു എന്നാണ്. എന്നാല്‍ അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോളേക്കും കനത്ത ആഘാതമേല്പിക്കുന്ന വിധത്തില്‍ ഉള്ള നയമാണ് മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. റെയില്‍‌വേ യാത്രാകൂലി 14 ശതമാനത്തോളവും റെയില്‍‌വേ വഴിയുള്ള ചരക്ക് കടത്തു കൂലി 6 ശതമാനവുമാണ് വര്‍ദ്ധിപ്പിക്കുവാന്‍ പോകുന്നത്. കൂടാതെ സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറിനു മാസം പത്തു രൂപ വീതം വര്‍ദ്ധിപ്പിക്കുവാനും ആലോചനയുണ്ട്. ഇതോടെ സാധാരണക്കാരുടെ കുടുമ്പ ബഡ്ജറ്റ് താറുമാറാകും. റെയില്‍‌വേ ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ രാജ്യമെങ്ങും പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. എന്‍.ഡി.എ സഖ്യത്തിലെ ഘടക കക്ഷിയായ ശിവസേന ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ചരക്കു കൂലി വര്‍ദ്ധനവ് ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥനമായ കേരളത്തെ ആകും ഏറ്റവും ദോഷകരമായി ബാധിക്കുക. അരിയുള്‍പ്പെടെ ഉള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലവര്‍ദ്ധനവായിരിക്കും ഉണ്ടാകുക. ചരക്കു കൂലിയിലെ വര്‍ദ്ധനവിന്റെ ഭാഗമായി സിമെന്റ്, കമ്പി, ടൈത്സ്,പെയ്ന്റ് തുടങ്ങിയവയ്ക്കും വില വര്‍ദ്ധിക്കും. കെട്ടിട നിര്‍മ്മാണ മേഘലയേയും വലിയ തോതില്‍ ദോഷകരമായി ബാധിക്കും. കാര്‍ഷികാവശ്യങ്ങള്‍ക്കായുള്ള വളം,കീടനാശിനി എന്നിവയുടെ വിലയിലും വര്‍ദ്ധനവുണ്ടാകും. കര്‍ഷകരേയും ഇത് ദോഷകരമായി ബാധിക്കും. സീസന്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവരെയും ഒപ്പം തന്നെ അന്യസംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തില്‍ വരുന്നതിനും വലിയ തുക ചിലവഴിക്കേണ്ടതായി വരും.

വിലക്കയറ്റവും അഴിമതിയും മൂലമാണ് കോണ്‍ഗ്രസ് നയിച്ചിരുന്ന യു.പി.എ സര്‍ക്കാറിനെതിരെ ജനവികാരം ഉയര്‍ന്നത്. അതിനൊരു മാറ്റം പ്രതീക്ഷിച്ചാണ് ലോക്സഭാതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നല്‍കിക്കൊണ്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഉള്ള എന്‍.ഡി.എ സര്‍ക്കാരിനെ അധികാ‍രത്തില്‍ എറ്റിയത്. എന്നാല്‍ ജനം പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും ഘടക വിരുദ്ധമായി യു.പി.എ സര്‍ക്കാറിന്റെ ജനദ്രോഹനടപടികളുമായി മുന്നോട്ടു പോകുന്നതായാണ് ആദ്യ ദിനങ്ങളിലെ തീരുമാനങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. വരാനിരിക്കുന്നത് മോദിക്കും കോര്‍പ്പറേറ്റുകള്‍ക്കും നല്ല ദിനങ്ങള്‍ ആയേക്കാം എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വിലക്കയറ്റം നല്‍കുന്നത് നല്ല ദിനങ്ങള്‍ ആകില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐ. എന്‍. എസ്. വിക്രമാദിത്യ രാജ്യത്തിനു സമര്‍പ്പിച്ചു

June 14th, 2014

ins-vikramaditya-epathram

പനാജി: ഇന്ത്യയുടെ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പലായ ഐ. എൻ. എസ്. വിക്രമാദിത്യ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തിന്റെ പ്രതിരോധ ശേഷി പ്രകടമാക്കി ക്കൊണ്ട് നാവിക സേനയുടേയും വ്യോമ സേനയുടെയും അഭ്യാസ പ്രകടനങ്ങള്‍ ഉണ്ടായിരുന്നു.

രാജ്യത്തിന്റെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നത്. ആരെയും ഭീഷണിപ്പെടുത്തുവാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ആരുടേയും മുമ്പില്‍ ഇന്ത്യ തലകുനിക്കുകയുമില്ല എന്ന് ഐ. എൻ. എസ്. വിക്രമാദിത്യയെ രാജ്യത്തിനു സമര്‍പ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തോട് മുഖാമുഖം നില്‍ക്കാനാണ് ഇന്ത്യയുടെ താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയില്‍ നിന്നും വാങ്ങിയ കപ്പലിനെ ഇന്ത്യന്‍ നേവി അത്യാധുനിക സജ്ജീകരണങ്ങള്‍ ചേര്‍ത്ത് കൂടുതല്‍ നവീകരിച്ചതാണ് ഐ. എൻ. എസ്. വിക്രമാദിത്യ. റഷ്യയില്‍ നിന്നും ഉള്ള വിദഗ്ദ്ധ സംഘമാണ് ഇതിനായി ഇന്ത്യന്‍ നേവിയെ സഹായിച്ചത്. നിരവധി പോര്‍ വിമാനങ്ങളെ വഹിക്കുവാന്‍ കഴിവുള്ള കപ്പലാണ് ഐ. എൻ. എസ്. വിക്രമാദിത്യ.
ചടങ്ങിലത്തിയ പ്രധാനമന്ത്രി കപ്പലില്‍ ഉണ്ടായിരുന്ന പോര്‍ വിമാനത്തില്‍ കയറി കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കി. നേവി ചീഫ് അഡ്മിറല്‍ ആര്‍. കെ. ദൊവാനും മോദിയെ അനുഗമിച്ചു. നേവി ഉദ്യോഗസ്ഥര്‍ കപ്പലിനെ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. രാവിലെ മോദിക്ക് നേവി ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. എ. കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് ഐ. എൻ. എസ്. വിക്രമാദിത്യ കമ്മീഷന്‍ ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പീഡനങ്ങളുടെ ഇന്ത്യ

June 12th, 2014

rape-in-india-epathram

ന്യൂഡൽഹി: 22 മിനിറ്റിൽ ഒരു സ്ത്രീ പീഡനം നടക്കുന്ന നാടാണ് ഇന്ത്യ. ഇത് ഔദ്യോഗിക കണക്ക്. ജീവ ഭയവും അതിലേറെ സമൂഹത്തിൽ നിന്നും നേരിടാവുന്ന അപമാനവും ഭയന്ന് റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുന്ന പീഡനങ്ങളുടെ എണ്ണം കൂടി എടുത്താൽ ഈ കണക്ക് ഭയാനകമാവും. ഉത്തർ പ്രദേശിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ തുടരെ റിപ്പോർട്ട് ചെയ്യപ്പെട്ട പീഡനങ്ങളുടെ പശ്ചാത്തലത്തിൽ ഒരു യൂട്യൂബ് ചാനൽ നടത്തിയ പരീക്ഷണത്തിന്റെ വീഡിയോ നമ്മളെ നാണം കെടുത്തും. കറുത്ത ഫിലിം കണ്ണാടികളിൽ ഒട്ടിച്ച് ഒഴിഞ്ഞ ഒരു റോഡിന്റെ അരികിൽ നിർത്തിയിട്ട വാനിൽ നിന്നും ഒരു സ്ത്രീയുടെ ഉറക്കെയുള്ള കരച്ചിലും സഹായം അഭ്യർത്ഥിച്ചുള്ള അലമുറയും കേൾപ്പിച്ചായിരുന്നു ഈ പരീക്ഷണം. കരച്ചിൽ കേട്ട പലരും ആദ്യമൊന്ന് പകച്ചു നിന്നെങ്കിലും പിന്നീട് ഒന്നും സംഭവിക്കാത്തത് പോലെ നടന്നു നീങ്ങുന്നത് വീഡിയോയിൽ കാണുമ്പോൾ നമ്മുടെ തല കുമ്പിട്ട് പോകും. എന്നാൽ ചില യുവാക്കളും 78 കാരനായ ഒരു വന്ദ്യ വയോധികനും പ്രതികരിക്കുന്നത് കാണുമ്പോൾ നമുക്ക് അൽപ്പമെങ്കിലും പ്രതീക്ഷ തിരികെ ലഭിക്കുന്നു. ഇവരെ ഓരോരുത്തരേയും പിന്നീട് ഈ സംരംഭത്തിന് പുറകിലുള്ള മാദ്ധ്യമ പ്രവർത്തകർ സംഭവങ്ങൾ വിശദീകരിച്ചു കൊടുത്തപ്പോൾ ഇവരെല്ലാം തന്നെ നിങ്ങൾ ചെയ്യുന്നത് വളരെ നല്ല ഒരു കാര്യമാണ് എന്ന് പ്രതികരിച്ചു. ഇതു പോലെ ഒരു സന്ദർഭം മുന്നിൽ വന്നാൽ തങ്ങൾ തീർച്ചയായും അതിൽ ഇടപെടും എന്ന് ഇവരെല്ലാം തന്നെ ആവർത്തിക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സുമിത്ര മഹാജന്‍ ലോകസഭാ സ്പീക്കർ
Next »Next Page » ഐ. എന്‍. എസ്. വിക്രമാദിത്യ രാജ്യത്തിനു സമര്‍പ്പിച്ചു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine