മോഡിക്കെതിരെ ശ്വേത

December 1st, 2012

swetha-bhatt-epathram

അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോഡി കേസിൽ കുടുക്കി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത ഐ. പി. എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ പത്നി ശ്വേതാ ഭട്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നു. ഇന്നലെ മോഡിയും ശ്വേതയും മണിനഗർ നിയോജക മണ്ഡലത്തിൽ മൽസരിക്കാനായി തങ്ങളുടെ നാമ നിർദ്ദേശ പത്രികകൾ സമർപ്പിച്ചു.

തനിക്കെതിരെ സഞ്ജീവ് ഭട്ടിനെ ഉപയോഗിക്കുന്നത് കോൺഗ്രസ് ആണെന്ന് ഇതോടെ തെളിഞ്ഞതായി നരേന്ദ്ര മോഡി പ്രസ്താവിച്ചു. 2002ലെ ഗുജറാത്ത് കലാപങ്ങളിൽ തന്റെ പങ്കിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ച സഞ്ജീവ് ഭട്ട് കോൺഗ്രസിന്റെ ചട്ടുകം മാത്രമായിരുന്നു എന്ന് ഇപ്പോൾ രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു എന്നും മോഡി പറഞ്ഞു.

എന്നാൽ താൻ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് തന്റെ ഭർത്താവ് സഞ്ജീവ് ഭട്ടിന്റെ പകരക്കാരി ആയിട്ടല്ല എന്ന് ശ്വേത മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ എതിർക്കുന്നത് വൈരാഗ്യവും അനീതിയും പ്രവർത്തന ശൈലികളാക്കിയ ഒരു ഭരണകൂടത്തെയാണ് എന്നും ശ്വേത വ്യക്തമാക്കി. ഗുജറാത്തിലെ ജനങ്ങൾ എന്നോടൊപ്പമാണ്. അവരുടെ ആകുലതകൾ എന്റേയും ആകുലതകളാണ്. അവ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് തനിക്ക് നന്നായി അറിയാം – ശ്വേത കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് തിരഞ്ഞെടുപ്പ് പരസ്യത്തില്‍ വ്യാജ ചിത്രം: കോണ്‍ഗ്രസ്സ് വിവാദത്തില്‍

November 27th, 2012

malnutrition-epathram

ഗാന്ധിനഗര്‍: ഗുജറാത്ത് സര്‍ക്കാറിനെതിരെ പ്രചാരണത്തിനായി നല്‍കിയ ചിത്രത്തെ ചൊല്ലി കോണ്‍ഗ്രസ്സ് പ്രതിക്കൂട്ടില്‍. മാറ്റത്തിനു വേണ്ടി കൈകോര്‍ക്കാം എന്ന പേരില്‍ മോഡി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്സ് വെബ്‌സൈറ്റിലും ചില മാധ്യമങ്ങളിലും നല്‍കിയ പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. സംസ്ഥാനത്തെ കുട്ടികള്‍ക്കിടയില്‍ 45% പേര്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്ന് കാണിച്ച് നല്‍കിയ പരസ്യത്തോടൊപ്പം നല്‍കിയിരിക്കുന്നത് പോഷകാഹാരക്കുറവുള്ള കുട്ടിയെ എടുത്ത് നില്‍ക്കുന്ന യുവതിയായ അമ്മയുടേതാണ്.

എന്നാല്‍ ഇത് ശ്രീലങ്കയില്‍ നിന്നുമുള്ള ചിത്രമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. അമിയന്‍ഡ് പാര്‍ക്ക് ചാപിള്‍ എന്ന ക്രിസ്തീയ സംഘടനയുടെ വെബ്‌സൈറ്റില്‍ നിന്നുമാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ഒറിജിനല്‍ സൈറ്റിലേക്കുള്ള ലിങ്ക് ബി. ജെ. പി. അനുകൂല വെബ്‌സൈറ്റ് പുറത്തു വിട്ടു. ഇതിലൂടെ കോണ്‍ഗ്രസ്സിന്റേത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമായതായി നരേന്ദ്ര മോഡി ഉള്‍പ്പെടെ ഉള്ള ബി. ജെ. പി. നേതാക്കള്‍ പറയുന്നു.

എന്നാല്‍ ചിത്രം പ്രതീകാത്മകമാണെന്നും കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്ന കാര്യം നിഷേധിക്കുവാന്‍ മോഡി സര്‍ക്കാറിനാകില്ലെന്നുമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നിലപാട്. നരേന്ദ്ര മോഡിയുടെ തുടര്‍ച്ചയായുള്ള വിജയങ്ങളെ തടയിടുവാനാണ് പോഷകാഹാരക്കുറവ് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളും പട്ടിണിയും പ്രചാരണായുധം ആക്കിക്കൊണ്ട് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാം ജെഠ്മലാനിയെ പുറത്താക്കി

November 26th, 2012

ram-jethmalani-epathram

ന്യൂഡൽഹി : മുതിർന്ന നേതാവും രാജ്യ സഭാംഗവുമായ രാം ജെഠ്മലാനിയെ ബി. ജെ. പി. താൽക്കാലികമായി പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടി അദ്ധ്യക്ഷൻ നിതിൻ ഗഡ്കരിക്കെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുകയും തനിക്കെതിരെ നടപടി എടുക്കാൻ പാർട്ടി നേതൃത്വത്തെ വെല്ലു വിളിക്കുകയും ചെയ്തിരുന്നു അദ്ദേഹം.

രാം ജെഠ്മലാനിയുടെ പരാമർശങ്ങൾ അച്ചടക്ക ലംഘനമാണ് എന്നും അവ കോൺഗ്രസിനെ സഹായിക്കുവാനേ ഉപകരിക്കൂ എന്നും ബി. ജെ. പി. വക്താവ് അറിയിച്ചു. ഗഡ്കരിക്ക് എതിരെ നിലപാടെടുത്ത പാർട്ടി നേതാക്കളായ ശത്രുഘ്നൻ സിൻഹയും യശ്വന്ത് സിൻഹയും പാർട്ടി നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ് എന്നാണ് സൂചന.

നാളെ വൈകീട്ട് നടക്കുന്ന പാർട്ടി പാർളമെന്ററി ബോർഡ് യോഗത്തിൽ ജെഠ്മലാനിയുടെ ഭാവി തീരുമാനിക്കപ്പെടും എന്ന് കരുതപ്പെടുന്നു. പാർട്ടിയിൽ നിന്നും സ്ഥിരമായി പുറത്താക്കാനാണ് സാദ്ധ്യത എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അനുമാനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അജ്‌മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കി: രാജ്യമെങ്ങും ജാഗ്രതാ നിര്‍ദ്ദേശം

November 21st, 2012

death-noose-epathram

മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ വധ ശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ പൌരന്‍ അജ്‌മല്‍ അമീര്‍ കസബിന്റെ (25) വധശിക്ഷ നടപ്പിലാക്കി. ഇന്ന് രാവിലെ 7.30 ന് പൂനെയിലെ യേര്‍വാഡ ജയിലില്‍ വച്ച് തൂക്കിലേറ്റുകയായിരുന്നു. ഈ മാസം ആദ്യം കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. തുടര്‍ന്ന് വധശിക്ഷ  നടപ്പിലാക്കുവാനായി ഔദ്യോഗികമായ നടപടികള്‍ വളരെ രഹസ്യമായി നടത്തി. അര്‍തര്‍ റോഡിലെ ജയിലില്‍ നിന്നും രണ്ടു ദിവസം മുന്‍പെ കസബിനെ അതീവ രഹസ്യമായി യേര്‍വാഡയിലെ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ ജയില്‍ ഉദ്യോഗസ്ഥരാണ് അജ്‌മലിനെ തൂക്കിലേറ്റിയത്. അജ്‌മലിന്റെ മൃതദേഹം ഏറ്റുവാങ്ങുവാന്‍ ആരും ഇല്ലാത്തതിനാല്‍ ജയില്‍ വളപ്പില്‍ തന്നെ അടക്കം ചെയ്യുകയായിരുന്നു.

രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകങ്ങള്‍ തുടങ്ങി 86 കുറ്റങ്ങളാണ് കസബിനെതിരെ ചുമത്തിയിരുന്നത്. 2008 നവംബര്‍ 26 നാണ് പത്തംഗ ഭീകര സംഘം മുബൈയില്‍ ആക്രമണം അഴിച്ചു വിട്ടത്. സി. എസ്. ടി. റെയില്‍വേ സ്റ്റേഷന്‍ , ടാജ് ഹോട്ടല്‍, ഒബറോയ് ട്രൈഡന്റ്, നരിമാന്‍ ഹൌസ്, കൊളാബയിലെ ലിയോ പോള്‍ഡ് കഫേ, കാമാ ആശുപത്രി തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കസബ് ഉള്‍പ്പെടെ ഉള്ള ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടു.

മഹാരാഷ്ട്ര ഭീകര വിരുദ്ധ വിഭാഗം (എ. ടി. എസ്.) തലവനായിരുന്ന ഹേമന്ദ് കര്‍ക്കറെ, രാജ്യത്തെ മികച്ച ഏറ്റുമുട്ടല്‍ വിദഗ്ദരില്‍ ഒരാളായിരുന വിജയ് സലസ്കര്‍ തുടങ്ങിയവര്‍ അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈയിലെ താജ് ഹോട്ടലില്‍ ഭീകരരുമായി രണ്ടു ദിവസം നീണ്ടു നിന്ന ഏറ്റുമുട്ടലില്‍ എ. എസ്. ജി. കമാന്റോയും മലയാളിയുമായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ രാജ്യത്തിനായി ജീവന്‍ ബലി നല്‍കി. ഏറ്റുമുട്ടലില്‍ ഒമ്പത് പാക്കിസ്ഥാനി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

കൊടും ഭീകരനായ അജ്‌മല്‍ കസബിന്റെ വധശിക്ഷയില്‍ ഇളവു വരുത്തണം എന്ന് ചില കേന്ദ്രങ്ങളിൽ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിൽ കസബിനെ തൂക്കിക്കൊന്ന ഇന്ത്യൻ സർക്കാർ എന്തു കൊണ്ട് നരേന്ദ്ര മോഡിയെ തൂക്കികൊല്ലുന്നില്ല എന്ന ചോദ്യങ്ങളും വൻ ചർച്ചകൾക്ക് കാരണമായി.

കസബിന്റെ വധശിക്ഷ നടപ്പിലാക്കിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണം നടന്ന മുബൈ പാക്കിസ്ഥാന്റെ അതിര്‍ത്തി പങ്കിടുന്ന കാശ്മീരിര്‍ എന്നിവിടങ്ങളില്‍ പ്രത്യേകം ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്തു സാഹചര്യം ഉണ്ടായാലും അത് നേരിടുവാന്‍ ഉള്ള നിര്‍ദ്ദേശം സൈന്യത്തിനും നല്‍കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

താക്കറേക്ക് വിട

November 19th, 2012

bal-thackeray-epathram

മുംബൈ : ശിവസേനാ സ്ഥാപകനും ഹിന്ദുത്വ വാദിയുമായ ബാൽ താക്കറേക്ക് മംബൈ നഗരം കണ്ണുനീരിൽ കുതിർന്ന അന്ത്യോപചാരം അർപ്പിച്ചു. അടുത്ത കാലത്തൊന്നും മുംബൈ നഗരം ദർശിക്കാത്ത അത്രയും ജന നിബിഢമായിരുന്നു താക്കറേയുടെ അവസാന യാത്രയുടെ അകമ്പടി. മുംബൈയുടെ കിരീടം വെയ്ക്കാത്ത രാജാവിന് അശ്രുപൂജയുമായി ലക്ഷക്കണക്കിന് ആളുകളാണ് താക്കറേയുടെ ബാന്ദ്രയിലെ വസതിയ്ക്കും ശിവാജി ആർക്കിനും ഇടയിൽ തടിച്ചു കൂടിയത്.

മുൻപ് പലപ്പോഴും എന്ന പോലെ മരണത്തിലും താക്കറെ മുംബൈയിലെ ജനജീവിതത്തെ സ്തംഭിപ്പിച്ചു. താക്കറേയുടെ അന്തിമ കർമ്മങ്ങൾ അനുഷ്ഠിക്കുന്ന ശിവാജി പാർക്കിലേക്കും താക്കറേയുടെ ബാന്ദ്രയിലെ വീട്ടിലേക്കുമുള്ള റോഡുകളും കച്ചവട സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. തങ്ങൾ ബന്ദോ ഹർത്താലോ പ്രഖ്യാപിച്ചിട്ടില്ല എന്ന് ശിവസേനാ വക്താക്കൾ പറയുന്നുണ്ടെങ്കിലും അന്തരിച്ച നേതാവിനോടുള്ള ആദര സൂചകമായി നാളെ മഹാരാഷ്ട്രയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചിടാനാണ് വ്യാപാരി സംഘടനകളുടെ തീരുമാനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നമസ്തേ പറഞ്ഞ് ആങ് സാന്‍ സൂചി ഇന്ത്യയില്‍ എത്തി
Next »Next Page » അജ്‌മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കി: രാജ്യമെങ്ങും ജാഗ്രതാ നിര്‍ദ്ദേശം »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine