
മുംബൈ : വിവാഹ ബന്ധം വേർപെടുത്തിയ തനിക്ക് തന്റെ കുഞ്ഞുമായി ഈമെയിൽ, ചാറ്റ്, വീഡിയോ കോൺഫറൻസിങ്ങ്, ടെലിഫോൺ എന്നിങ്ങനെയുള്ള ആധുനിക വാർത്താവിനിമയ സങ്കേതങ്ങൾ ഉപയോഗിച്ച് ബന്ധപ്പെടാൻ അനുവദിക്കണമെന്ന പിതാവിന്റെ ആവശ്യം ബോംബെ ഹൈക്കോടതി അംഗീകരിച്ചു. നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ഇത്തരം മാർഗ്ഗങ്ങളിലൂടെ തനിക്ക് തന്റെ കുഞ്ഞുമായി ബന്ധം നിലനിർത്തണം എന്നായിരുന്നു പിതാവിന്റെ ആവശ്യം. ഈ ആവശ്യം നേരത്തേ പൂനെ കുടുംബ കോടതി നിരാകരിച്ചിരുന്നു. ഇതിനെതിരെ അപ്പീൽ പോയ ഗാരി സാവെല്ലിനാണ് ബോംബെ ഹൈക്കോടതി അനുകൂല ഉത്തരവ് നൽകിയത്.
സൌദിയിൽ ജോലി ചെയ്യുന്ന തനിക്ക് ബോംബെയിൽ ഉള്ള തന്റെ മുൻ ഭാര്യയോടൊപ്പം കഴിയുന്ന കുഞ്ഞിന്റെ പഠന കാര്യങ്ങളും മറ്റ് പുരോഗതിയും അറിയുവാൻ ആഗ്രഹമുണ്ട് എന്ന സാവെല്ലിന്റെ വാദം കോടതി അംഗീകരിച്ചു. സ്ക്കൂൾ റിപ്പോർട്ടുകളുടെയും മാർക്ക് ലിസ്റ്റുകളുടേയും കോപ്പികൾ ഒരാഴ്ച്ചയ്ക്കകം പിതാവിന് നൽകാൻ കോടതി കുഞ്ഞിന്റെ അമ്മയോട് നിർദ്ദേശിച്ചു. ഇത്തരം എല്ലാ റിപ്പോർട്ടുകളുടേയും കോപ്പികൽ ഇനി മുതൽ കുഞ്ഞിന്റെ അച്ഛനും ഒരു കോപ്പി കോടതി മുൻപാകെയും സമർപ്പിക്കണം. കൂടാതെ റിപ്പോർട്ടുകളുടെ ഒറിജിനൽ പിതാവിന് പരിശോധിക്കാൻ നൽകണം എന്നും കോടതി ഉത്തരവിട്ടു.
കുഞ്ഞിന് പിതാവുമായി വീഡിയോ കോൺഫറൻസിങ്ങ് വഴി സംസാരിക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ സൌകര്യം ഒരുക്കും. കോടതി ഇതിനായി നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഇത്തരം ചാറ്റിങ്ങ് വഴി പിതാവുമായുള്ള ആത്മബന്ധം വളർന്നു കഴിഞ്ഞതിന് ശേഷം സ്വതന്ത്രമായി പിതാവിന് കുഞ്ഞുമായി ഈമെയിൽ, ചാറ്റ്, ടെലിഫോൺ, മറ്റ് ആധുനിക സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ച് ബന്ധപ്പെടാം എന്ന് കോടതി അറിയിച്ചു.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 

 ന്യൂദല്‍ഹി : 2010ല്‍ ബാംഗ്ളൂരിലെ ചിന്നസ്വാമി സ്റ്റേഡിയ ത്തില്‍ നടന്ന സ്ഫോടന ത്തിലെയും ദല്‍ഹി ജുമാ മസ്ജിദ് വെടിവെപ്പിലെയും സൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടന യിലെ അംഗമായിരുന്ന ഫസീഹ് മഹ്മൂദിനെ അറസ്റ്റ് ചെയ്തു.


























 