സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കര്‍ അന്തരിച്ചു

December 12th, 2012

സാന്റിയാഗോ: സിത്താര്‍ മാന്ത്രികന്പണ്ഡിറ്റ് രവിശങ്കര്‍ (92) അന്തരിച്ചു. ഇന്ത്യന്‍ സമയം ഇന്നു രാവിലെ കാലിഫോര്‍ണീയായിലെ സാന്‍‌ഡിയാഗോയിലുള്ള സ്ക്രിപ്റ്റ് മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രായാധിക്യം കാരണം ഏറെനാളായി മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്ന രവിശങ്കറിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാലത്ത് ആസ്പത്രിയിലെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ത്യന്‍ സംഗീതത്തിന്റെ ശയസ്സ് സിത്താറിന്റെ തന്ത്രികളിലൂടെ മാന്ത്രികമായ വിരസ്പര്‍ശം നടത്തിക്കൊണ്ട് ഏഴു കടലിനക്കരെയെത്തിച്ചയാളാണ് രവിശങ്കര്‍.സംഗീത ലോകത്തിന്റെ ഹൃദയത്തില്‍ തന്റെ പ്രതിഭയെ അദ്ദേഹം പ്രതിഷ്ടിച്ചു. പണ്ഡിറ്റ്‌ രവിശങ്കരിന്റെ വിയോഗം തീരാ നഷ്ടമാണ്. മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ രവിശങ്കറിനെ രാജ്യം 1999-ല്‍ ഭാരതരത്നം നല്‍കി ആദരിച്ചിട്ടുണ്ട്. 1992-ല്‍ മഗ്‌സരെ പുരസ്കാരം ലഭിച്ചു. രാജ്യസഭാംഗമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

1920 ഏപ്രില്‍ ഏഴിന് വാരണാസിയിലായിരുന്നു ഈ അതുല്ല്യ സംഗീതപ്രതിഭയുടെ ജനനം. സഹോദരനും പ്രശസ്ത നര്‍ത്തകനുമായ ഉദയശങ്കറിനൊപ്പം ഒന്‍‌പതാം വയസ്സില്‍ പാരീസിലേക്ക് പൊയി. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം സിത്താര്‍ കച്ചേരികളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് സിനിമാ സംഗീത രംഗത്തും സജീവമായി പ്രവര്‍ത്തിച്ചു. പഥേര്‍ പാഞ്ചാലി, അപൂര്‍ സന്‍സാര്‍, പരാജിതോ എന്നീ സത്യജിത് റേ ചിത്രങ്ങള്‍ക്കും റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ ഗാന്ധി ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയ പാർട്ടികളുടെ തനിനിറം പുറത്തായി : യെച്ചൂരി

December 10th, 2012

Sitaram Yechury-epathram

ന്യൂഡൽഹി : ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച നിലപാടുകൾ അവയുടെ തനിനിറം പുറത്താക്കാൻ സഹായകരമായി എന്ന് സി. പി. എം. നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് നിലനിൽക്കുന്ന അസ്ഥിരത വെളിപ്പെടുത്തുന്നതായി മാറി ഈ വിഷയത്തിൽ പാർലമെന്റിൽ നടന്ന വോട്ടെടുപ്പ്. തികച്ചും സാങ്കേതികമായ വിജയം മാത്രമാണ് വോട്ടെടുപ്പിലൂടെ സർക്കാർ നേടിയത്. ബി. എസ്. പി., എസ്. പി., ഡി. എം. കെ. എന്നീ പാർട്ടികൾ അവർ ആദ്യം വിദേശ നിക്ഷേപത്തെ നയപരമായി എതിർത്ത സമീപനം വോട്ടെടുപ്പിന്റെ കാര്യത്തിലും സ്വീകരിച്ചിരുന്നെങ്കിൽ സർക്കാർ പരാജയപ്പെട്ടേനെ. എന്നാൽ വോട്ടെടുപ്പിൽ വിജയിക്കാനായി തീർച്ചയായും അസാധാരണമായ എന്തോ നീക്കം സർക്കാർ നടത്തിയിട്ടുണ്ട്. ഇത് കൈക്കൂലിയോ, ഭീഷണിയോ എന്തെങ്കിലും സഹായ വാഗ്ദാനങ്ങളോ ആവാം. 1993ൽ നരസിംഹ റാവു സർക്കാർ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചപ്പോൾ ഉയർന്നു വന്ന ജാർഖണ്ഡ് മുക്തി മോർച്ചാ കൈക്കൂലിക്കേസും 2008ൽ മൻമോഹൻ സിംഗ് ഇന്തോ അമേരിക്കൻ ആണവ കരാർ വോട്ട് ജയിച്ചയുടൻ ഉയർന്നു വന്ന വോട്ടിനു പകരം പണം വിവാദവും നമ്മൾ കണ്ടതാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൃഷ്ണഗിരി എസ്റ്റേറ്റ് കേസ്: ശ്രേയാംസ് കുമാര്‍ എം.എല്‍.എയുടെ അപ്പീല്‍ തള്ളി

December 3rd, 2012

ന്യൂഡെല്‍ഹി: വയനാട് ജില്ലയിലെ മീനങ്ങാടിക്കടുത്തുള്ള കൃഷ്ണഗിരി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആദിവാസി ക്ഷേമസമിതിയെ കക്ഷി ചേര്‍ക്കുന്നതിനെതിരെ എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഭൂമിയില്ലാത്ത ആദിവാസികള്‍ ഭൂമിക്കായി അവകാശം ഉന്നയിക്കുമ്പോള്‍ അവരുടെ വാദം എങ്ങിനെ കേള്‍ക്കാതിരിക്കാനാവുമെന്ന് കോടതി ചോദിച്ചു. എന്നാല്‍ ആദിവാസികള്‍ക്ക് ഈ ഭൂമിയില്‍ അവകാശമുണ്ടെന്നല്ല ഇതിനര്‍ഥമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ശ്രേയാംസ് കുമാറിനു തന്റെ വാദങ്ങള്‍ ബത്തേരി സബ് കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. 14.44 ഏക്കര്‍ ഭൂമിയുടെ അവകാശം സ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി വയനാട് സബ് കോടതിയിലാണ് കക്ഷി ചേര്‍ന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കര്‍ണ്ണാടകയില്‍ മുന്‍ മുഖ്യമന്ത്രി യഡിയൂരപ്പ ബി.ജെ.പി വിട്ടു

December 1st, 2012

ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ ബി.ജെ.പിയിലെ പിളര്‍പ്പ് തടയുന്നതില്‍ കേന്ദ്ര നേതൃത്വം പരാജയപ്പെട്ടു. കര്‍ണ്ണാടകയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച് തെക്കേ ഇന്ത്യയില്‍ ആദ്യമായി ബി.ജെ.പിയെ ഭരണത്തിലെത്തിച്ച മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യഡിയൂരപ്പ പാര്‍ട്ടി വിട്ടു. അഴിമതി ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന ബി.ജെ.പി ദേശീയ പ്രസിഡണ്ട് നിധിന്‍ ഗഡ്കരിക്ക് എതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന സമത്ത് കര്‍ണ്ണാടകയിലെ സംഭവ വികാസങ്ങള്‍ മറ്റൊരു തിരിച്ചടിയായി. രാജ്യ സഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ യഡിയൂരപ്പയുമായി അനുരഞ്ജന സംഭാഷണം നടത്തിയെങ്കിലും വിജയം കണ്ടില്ല. യഡിയൂരപ്പക്ക് ബി.ജെ.പി കര്‍ണ്ണാടക സംസ്ഥാന അധ്യക്ഷപദവി വാഗ്‌ദാനം ചെയ്തുവെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ തീരുമാനിക്കണമെന്ന തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. തല്‍ക്കാലം സംസ്ഥാന അധ്യക്ഷ പദവി സ്വീകരിച്ച് പാര്‍ട്ടിയില്‍ തുടരണമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പിന്നീട് തീരുമാനിക്കാമെന്നുമുള്ള കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അദ്ദേഹം സ്വീകരിക്കുവാന്‍ കൂട്ടാക്കിയില്ല. ഡിസംബറില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് യഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു യഡിയൂരപ്പ . ലിംഗായത്ത് സമുദായാംഗമായ യഡിയൂരപ്പക്ക് കര്‍ണ്ണാടകത്തില്‍ നിര്‍ണ്ണായക സ്വാധീനമാണ് ഉള്ളത്. കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 28 മണ്ഡലങ്ങളില്‍ 19 എണ്ണം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് നേടുവാനായി. വരാനിരിക്കുന്ന നിയമസഭാ-ലോക്‍സഭാ തിരഞ്ഞെടുപ്പുകളില്‍ യഡിയൂരപ്പയില്ലാതെ ബി.ജെ.പിയ്ക്ക് കനത്ത നഷ്ടം ഉണ്ടാകുമെന്ന് കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നു. സംസ്ഥാനത്തെ വിമത നീക്കങ്ങള്‍ക്ക് കേന്ദ്ര നേതൃത്വത്തിലെ ചിലര്‍ നല്‍കിയ പിന്തുണയാണ് പ്രശ്നം വഷളാക്കിയതെന്ന് ഒരു വിഭാഗം കരുതുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ ഭരണത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും പിന്നീട് പാര്‍ട്ടി വിടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രിമാരായ കല്യാണ്‍ സിങ്ങ്, ഉമാഭാരതി എന്നിവരുടെ പട്ടികയിലേക്ക് ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ യഡിയൂരപ്പയും ചേര്‍ന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാള്‍ അന്തരിച്ചു

December 1st, 2012

ന്യൂഡെല്‍ഹി: സ്വാതന്ത്യ സമര സേനാനിയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഐ.കെ.ഗുജ്‌റാള്‍ (92) അന്തരിച്ചു. ഇന്നലെ വൈകീട്ട് 3.30ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു അദ്ദേഹത്തെ.ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഗുജറാളിന്റെ മരണ വിവരം അറിഞ്ഞ് പാര്‍ളമെന്റിന്റെ ഇരു സഭകളും പിരിഞ്ഞു. രാജ്യത്ത് ഏഴു ദിവസത്തേക്ക് ദു:ഖാചരണം പ്രഖ്യാപിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍‌സാരി, പ്രതിരോധ മന്ത്രി എ.കെ.ആന്റണി, സ്പീക്കര്‍ മീരാകുമാര്‍, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

1919 ഡിസംബര്‍ നാലിനു ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ തഡലം ജില്ലയിലാണ് ഇന്ദ്രകുമാര്‍ ഗുജറാള്‍ എന്ന ഐ.കെ. ഗുജ്‌റാളിന്റെ ജനനം. പിതാവ് അവതാര്‍ നാരായണ്‍ ഗുജ്‌റാള്‍ സ്വാതന്ത്ര സമര സേനാനിയായിരുന്നു. പുഷ്പ ഗുജ്‌രാള്‍ ആണ് മാതാവ്. 11 ആം വയസ്സില്‍ സ്വാതന്ത്ര സമര രംഗത്തേക്ക് കടന്ന ഗുജ്‌റാള്‍ നിരവധി തവണ ബ്രിട്ടീഷ് പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. 1942-ല്‍ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. വിഭജനാനന്തരം ഇന്ത്യയില്‍ എത്തിയ ഗുജ്‌റാള്‍ ദില്ലിയാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വിദ്യാഭ്യാസ കാലഘട്ടത്തിലും രാഷ്ടീയത്തില്‍ സജീവമായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധിയുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന ഗുജ്‌റാള്‍ 1967-ല്‍ ആദ്യമായി കേന്ദ്ര മന്ത്രിസഭയില്‍ എത്തി. വിവിധ മന്ത്രിസഭകളിലായി നഗര വികസനം, ഭവനം, വാര്‍ത്താവിതരണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. വി.പി.സിങ്ങ്, ദേവഗൌഡ എന്നിവര്‍ പ്രധാനമന്ത്രിമാരായിരുന്ന കാലത്ത് വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുമായി ഊഷ്മ്മളമായ സൌഹൃദവും ഉണ്ടായിരുന്നു എങ്കിലും മക്കളായ സഞ്ജീവ്, രാജീവ് എന്നിവരുമായി അദ്ദേഹം പൊരുത്തപ്പെട്ടു പോയിരുന്നില്ല. ഇതേ തുടര്‍ന്ന് കുറച്ചു കാലം രാഷ്ടീയത്തില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. പിന്നീട് വി.പി.സ്ങ്ങിന്റെ ജനമോര്‍ച്ച യുമായി ബന്ധപ്പെട്ടു. ജനതാദള്‍ രൂപം കൊണ്ടപ്പോള്‍ അതിലൂടെ സജീവ രാഷ്ടീയത്തിലേക്ക് തിരിച്ചെത്തി. 1997-ല്‍ ദേവഗൌഡ മന്ത്രിസഭയ്ക്ക് കോണ്‍ഗ്രസ്സിന്റെ പിന്തുണ നഷ്ടമായപ്പോള്‍ ഐ.കെ. ഗുജ്‌റാള്‍ ഇന്ത്യയുടെ പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായി 1997 ഏപ്രില്‍ 21 നു സത്യ പ്രതിഞ്ജ ചെയ്തു. ഏഴുമാസം മാത്രമായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉള്ള മന്ത്രി സഭയുടെ ആയുസ്സ്. ദീര്‍ഘ കാലം ദേശീയ രാഷ്ടീയത്തിലും കേന്ദ്ര മന്ത്രി സ്ഥാനത്തും ഇരുന്നിട്ടും അഴിമതിയുടെ ആരോപണം ഏല്‍ക്കാത്ത ചുരുക്കം പേരില്‍ ഒരാളായിരുന്നു ഐ.കെ. ഗുജ്‌റാള്‍.

രാജ്യസഭ അംഗമായ നരേഷ് ഗുജ്‌റാള്‍ മകനാണ്. എഴുത്തുകാരിയും, സാമൂഹികപ്രവര്‍ത്തകയുമായിരുന്ന ഭാര്യ ഷീല ഗുജ്‌റാള്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ചു. പ്രശസ്ത ചിത്രകാരനും ആ‍ര്‍ക്കിടെക്ടുമായ സതീഷ് ഗുജ്‌റാള്‍ സഹോദരനാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോഡിക്കെതിരെ ശ്വേത
Next »Next Page » കര്‍ണ്ണാടകയില്‍ മുന്‍ മുഖ്യമന്ത്രി യഡിയൂരപ്പ ബി.ജെ.പി വിട്ടു »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine