ആര്‍.എസ്.എസ്. മുന്‍ മേധാവി കെ. എസ്. സുദര്‍ശന്‍ അന്തരിച്ചു

September 15th, 2012

ks-sudarshan-epathram

റായ്പൂര്‍: ആര്‍. എസ്. എസിന്റെ മുന്‍ മേധാവി കെ. എസ്. സുദര്‍ശന്‍ (81) അന്തരിച്ചു. ഇന്നു രാവിലെ 6.30 നു റായ്പൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകീട്ട് മൂന്നു മണിയോടെ നാഗ്‌പൂരില്‍ നടക്കും. 2000 മുതല്‍ 2009 വരെ ആര്‍. എസ്. എസിന്റെ അഞ്ചാമത്തെ സര്‍ സംഘ ചാലക് ആയിരുന്നു സുദര്‍ശൻ. കര്‍ണ്ണാടകയിലെ കുപ്പള്ളി ഗ്രാമത്തില്‍ 1931 ജൂണ്‍ 18 നാണ് സുദര്‍ശന്റെ ജനനം. കന്നഡ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച കുപ്പള്ളി സീതാരാമയ്യ സുദര്‍ശന്‍ എന്ന കെ. എസ്. സുദര്‍ശന്‍ വളരെ ചെറു പ്രായത്തില്‍ തന്നെ സ്വയം സേവകനായി ചേര്‍ന്നു. ആറു ദശാബ്ദത്തോളം ആര്‍. എസ്. എസിന്റെ പ്രചാരകനായി ഇന്ത്യയില്‍ ഉടനീളം പ്രവര്‍ത്തിച്ചു. സാഗര്‍ സര്‍വ്വകലാശാലയില്‍ നിന്നും എഞ്ചിനീയറിങ്ങ് ബിരുദം എടുത്ത ശേഷം സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി.

1954-ല്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. സുദര്‍ശന്റെ സംഘടനാ പാടവം തിരിച്ചറിഞ്ഞ എം. എസ്. ഗോള്‍വര്‍ക്കര്‍ അദ്ദേഹത്തിനു വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കി. കന്നഡ കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, മറാഠി, ചത്തീസ് ഗാര്‍ഹി തുടങ്ങി വിവിധ ഭാഷകളില്‍ ഉണ്ടായിരുന്ന സ്വാധീനവും പ്രഭാഷണങ്ങളില്‍ ഉള്ള വൈഭവവും അദ്ദേഹത്തെ വളരെ വേഗം പ്രവര്‍ത്തകരിലും ജനങ്ങളിലും പ്രിയപ്പെട്ടവനാക്കി മാറ്റി. 1964-ല്‍ സുദര്‍ശന്‍ ആര്‍. എസ്. എസിന്റെ മധ്യ ഭാരത പ്രാന്ത പ്രചാരകനായി മാറി. മികച്ച വാഗ്മിയായിരുന്ന സുദര്‍ശന് വിവിധ വിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു.   1979-ല്‍ ആര്‍. എസ്. എസ്. ബൌദ്ധിഖ് പ്രമുഖ് ആയി. 1990-ല്‍ ആര്‍. എസ്. എസ്. ജോയന്റ് ജനറല്‍ സെക്രട്ടറിയുമായി.

ആര്‍. എസ്. എസിന്റെ നയപരിപാടികള്‍ ആവിഷ്കരിക്കുന്നതില്‍ എന്നും സുദര്‍ശന്‍ മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു. വിട്ടുവീഴ്ചയില്ലാത്തതും ശക്തമായതുമായ അദ്ദേഹത്തിന്റെ നിലപാടുകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഈ നിലപാടുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എൻ. ഡി. എ. സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ കുറിച്ച് നടത്തിയ വിമര്‍ശനങ്ങളും 2005-ല്‍ അദ്വാനിയും വാജ്‌പേയിയും യുവ തലമുറക്ക് വഴി മാറണമെന്ന അഭിപ്രായങ്ങളും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രധാന വക്താവായിരുന്നു സുദര്‍ശൻ.

ആരോഗ്യ പരമായ കാരണങ്ങളാല്‍ പദവികള്‍ ഒഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുകയായിരുന്നു സുദര്‍ശൻ. മറവി രോഗ ബാധിതനായിരുന്ന സുദര്‍ശനെ കഴിഞ്ഞ മാസം മൈസൂരില്‍ വച്ച് പ്രഭാത സവാരിക്കിടെ കാണാതായത് ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. സഹോദരന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍  വഴി തെറ്റി ഒരു വീട്ടില്‍ കയറി വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിവാദ കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദി ജയില്‍ മോചിതനായി

September 13th, 2012

aseem-trivedi-epathram

മുംബൈ: വിവാദ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ജയിലടയ്ക്കപ്പെട്ട കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. അര്‍തര്‍ റോഡ് ജയിലില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച ഉച്ചയോടെ ആണ് ത്രിവേദി പുറത്ത് വന്നത്. ജയിലിനു പുറത്ത് കാത്തു നിന്ന ഇന്ത്യാ എഗെയ്‌ന്‍സ്റ്റ് കറപ്ഷന്‍ പ്രവര്‍ത്തകര്‍ ത്രിവേദിക്ക് ഉജ്ജ്വലമായ സ്വീകരണം നല്‍കി. തുടര്‍ന്ന് തൊട്ടടുത്ത ബുദ്ധവിഹാറില്‍ എത്തി ഡോ. ബാബ സാഹേബ് അംബേദ്കര്‍ക്ക് പ്രണാമം അര്‍പ്പിച്ചു. അഴിമതിക്കെതിരായ തന്റെ പോരാട്ടം തുടരുമെന്ന് ത്രിവേദി വ്യക്തമാക്കി.

യു. പി. എ. സര്‍ക്കാറിന്റെ അഴിമതിയെ കുറിച്ച് തന്റെ കാര്‍ട്ടൂണുകളിലൂടെ കേന്ദ്ര സര്‍ക്കാറിനും ബ്യൂറോക്രാറ്റു കള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ത്രിവേദി നടത്തിയിരുന്നത്. പാര്‍ളമെന്റില്‍ പോലും ത്രിവേദിയുടെ കാര്‍ട്ടൂണുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കപ്പെട്ട കാര്‍ട്ടൂണുകള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നു. ഇതിനിടയിലാണ് ദേശീയ ചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം കാര്‍ട്ടൂണ്‍ വരച്ചതായി ത്രിവേദിക്കെതിരെ പരാതി ഉയര്‍ന്നത്. ഇതുമായ ബന്ധപ്പെട്ട കേസില്‍ ത്രിവേദി കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യപ്പെടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടംകുളം – വി.എസ്. ഐക്യദാർഡ്യം പ്രഖ്യാപിച്ചു

September 13th, 2012

vs-achuthanandan-epathram

കൂടംകുളം: കൂ‍ടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തുന്ന ഗ്രാമീണര്‍ കടലില്‍ ഇറങ്ങി ജല സത്യാഗ്രഹം ആരംഭിച്ചു. പോലീസിന്റെ വിലക്ക് ലംഘിച്ചാണ് സമരക്കാര്‍ കടലില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചും കരിങ്കൊടി ഉയര്‍ത്തിയും പ്രതിഷേധിക്കുന്നത്. ആണവ റിയാക്ടറുകളില്‍ ഇന്ധനം നിറക്കുന്നത് നിര്‍ത്തി വെക്കണമെന്നും സമരക്കാര്‍ക്കെതിരെ ഉള്ള പോലീസ് നടപടികള്‍ അവസാനിപ്പി ക്കണമെന്നുമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.  

സമരത്തിനിടയില്‍ കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കണമെന്നും പോലീസ് നടപടിയെ തുടര്‍ന്ന് ഉണ്ടായ നാശ നഷ്ടങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി സാമൂഹിക – പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. വികസനത്തിന്റെ പേരില്‍ കൂടംകുളത്ത് നടക്കുന്നത് അക്രമമാണെന്ന് അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അരുന്ധതി റോയ് അയച്ച കുറിപ്പ് സമരപ്പന്തലില്‍ ഫാദര്‍ മൈപ്പ വായിച്ചു. കേരളത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് നേരത്തെ തന്നെ സമരക്കാര്‍ക്ക് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. സി. പി. എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമായാണ് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വി. എസ്. രംഗത്തെത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാണ്ഡഹാര്‍ വിമാന റാ‍ഞ്ചലില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആള്‍ അറസ്റ്റില്‍

September 13th, 2012
ന്യൂഡെല്‍ഹി: കാണ്ഡഹാറിലേക്ക് ഇന്ത്യന്‍ യാത്രാവിമാനം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളെ കാശ്മീരില്‍ അറസ്റ്റു ചെയ്തു. ജാവേദ് എന്ന് അറിയപ്പെടുന്ന മെഹ്‌റാജുദ്ദീന്‍ ദാന്‍ഡിനെയാണ്  കിശ്ത്വര്‍ ജില്ലയില്‍ വച്ച് കാശ്മീര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി കാശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഒരു ഭീകരപ്രവര്‍ത്തകന്‍ ആണ് ഇയാള്‍ എന്നാണ് സൂചന. 1999 ഡിസംബര്‍ 24 നായിരുന്നു നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നും ദില്ലിയിലേക്ക് വരികയായിരുന്ന ഇന്ത്യന്‍ എയര്‍
ലൈന്‍സിന്റെ ഐ.സി.814 വിമാനം ഒരു സംഘം ഭീകരന്മാര്‍ റാഞ്ചിയത്. റാഞ്ചിയ വിമാനം അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടു പോകുകയും തുടര്‍ന്ന് നടത്തിയ വിലപേശലില്‍ ഇന്ത്യയില്‍ തടവിലായിരുന്ന മൂന്ന് കൊടും ഭീകരന്മാരെ വിട്ടയക്കുകയും ചെയ്തു. അന്ന് കാണ്ഡഹാര്‍ വിമാന റാഞ്ചികള്‍കള്‍ക്ക് ആവശ്യമായ യാത്രാരേഖകള്‍ ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ ചെയ്തു കൊടുത്തത് ജാവേദ് ആണെന്ന് കരുതുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ പോലുള്ള ഭീകര സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂടംകുളം: ആണവ നിലയത്തിനെതിരെ കടലില്‍ കഴുത്തറ്റം വെള്ളത്തിലിറങ്ങി പ്രതിഷേധം

September 13th, 2012

koodankulam-sea-protest-epathram

ചെന്നൈ: കൂടംകുളം ആണവ നിലയത്തിനെ തിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ ആയിരങ്ങള്‍ കടലിലിറങ്ങി പ്രതിഷേധിച്ചു. കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങിയാണ് ആയിരങ്ങള്‍ പ്രതിഷേധ സമരത്തില്‍ പങ്കു ചേര്‍ന്നത്. തങ്ങളുടെ സമര നായകനായ ഉദയകുമാറിനെ ഒരു കാരണവശാലും പോലീസിനു വിട്ടു കൊടുക്കില്ല എന്ന വാശിയിലാണ് സമരക്കാര്‍. എന്നാല്‍ ക്രിമിനല്‍ കേസ് ചാര്‍ജ്ജു ചെയ്തതിനാല്‍ അറസ്റ്റു ചെയ്തേ പറ്റൂ എന്ന് പോലീസും പറയുന്നു. സമര സമിതി നേതാക്കളായ ഉദയകുമാര്‍, പുഷ്പരാജന്‍ തുടങ്ങിയവര്‍ക്കെതിരെ ദേശദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത് .

ആണവ നിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തി വെയ്ക്കാന്‍ നടപടി എടുക്കണമെന്നും ഇടിന്തകരൈയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും പോലീസിനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമര സമിതിയുടെ ആഭിമുഖ്യത്തില്‍ കടലിലിറങ്ങി സമരം നടക്കുന്നത്. എന്നാല്‍ ഇടിന്തകരൈയിൽ പോലിസ് ഇപ്പോഴും അഴിഞ്ഞാടുകയാണ്. സമരക്കാരുടെ വീടുകളില്‍ കയറി അക്രമം നടത്തുകയും ബോട്ടുകളും വള്ളങ്ങളും വലകളും നശിപ്പിക്കുകയും ചെയ്യുകയാണ്. പോലീസിന്റെ നരനായാട്ടിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം വ്യാപിക്കുകയാണ്. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്നും പോലീസിന്റെ ബല പ്രയോഗത്തില്‍ കേടു പറ്റിയ ബോട്ടുകള്‍ക്കും മറ്റ് മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സമര സമിതി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൂടംകുളത്ത് പോലിസ് അഴിഞ്ഞാടി; വെടിവെയ്പ്പിൽ ഒരു മരണം
Next »Next Page » കാണ്ഡഹാര്‍ വിമാന റാ‍ഞ്ചലില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആള്‍ അറസ്റ്റില്‍ »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine