ആസാദ് റൌഫിനെതിരെ ലൈംഗിക ആരോപണവുമായി മുംബൈ മോഡല്‍

August 16th, 2012

മുംബൈ: പാക്കിസ്ഥാനില്‍ നിന്നും ഉള്ള ഐ. സി. സി. അമ്പയര്‍ ആസാദ് റൌഫ് വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി പീഢിപ്പിച്ചെന്ന് മുംബൈ മോഡല്‍ ലീന കപൂര്‍. ഇതു സംബന്ധിച്ച് ലീന കപൂര്‍ പരാതി നല്‍കി. ശ്രീലങ്കയില്‍ വച്ചാണ് ആസാദ് റൌഫിനെ താന്‍ ആദ്യമായി കണ്ടു മുട്ടിയതെന്നും മൂന്നു ദിവസം തങ്ങള്‍ ഒരുമിച്ചു താമസിച്ചുവെന്നും ലീന കപൂര്‍ വ്യക്തമാക്കി. തൂടര്‍ന്ന് ടെലിഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറുകയും ചെയ്തു. ആറു മാസമായി തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും ശ്രീലങ്കയിലും മുംബൈയിലും വച്ച്  റൌഫ് തന്നെ പല തവണ ലൈംഗികമായി ഉപയോഗിച്ചതായി ലീന പറയുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയ റൌഫ് പിന്നെ അതില്‍ നിന്നും പിന്മാറുകയായിരുന്നു എന്നും ലീന ആരോപിച്ചു.

എന്നാല്‍ ലീന കപൂറിന്റെ ആരോപണങ്ങളെ റൌഫ്  നിഷേധിച്ചു. മോഡലിനൊപ്പം ചേര്‍ന്ന് നിന്ന് ചില ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെന്നും ബാക്കിയെല്ലാം പ്രശസ്തിക്കു വേണ്ടി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ആണെന്നും റൌഫ് വ്യക്തമാക്കി. ഇരുവരുടേയും നിരവധി ചിത്രങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിലാസ്‌ റാവു ദേശ്‌മുഖ്‌ അന്തരിച്ചു‍

August 15th, 2012

vilasrao-deshmukh-epathram

ചെന്നൈ: കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പു മന്ത്രിയും, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ വിലാസ്‌ റാവു ദേശ്‌മുഖ്‌ (67) അന്തരിച്ചു. ദിവസങ്ങളായി കരള്‍, വൃക്ക രോഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന്‌ ഒരാഴ്‌ച മുമ്പാണ്‌ ചെന്നെയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ ഇന്നലെ ഉച്ച കഴിഞ്ഞ്‌ രണ്ടു മണിയോടെ ആയിരുന്നു അന്ത്യം. സംസ്‌കാരം ജന്മ സ്‌ഥലമായ മഹാരാഷ്‌ട്രയിലെ ബാഭല്‍ഗാവില്‍ നടക്കും.

1980 ലാണ്‌ ദേശ് മുഖ് ആദ്യമായി നിയമ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്‌. രണ്ടു തവണ ‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. വൈശാലിയാണ്‌ ഭാര്യ. മക്കള്‍: അമിത്‌, റിതേഷ്‌, ധീരജ്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബംഗ്ലാദേശില്‍ നിന്നും അനധികൃത കുടിയേറ്റം വര്‍ദ്ധിക്കുന്നു

August 15th, 2012

assam-violence-epathram

ന്യൂഡൽഹി : ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പലരും ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആവശ്യമായ രേഖകളോടെ അല്ല ഇന്ത്യയിലേക്ക് കടന്നു വരുന്നത്. രേഖകളുമായി വരുന്നവരില്‍ പലരും തിരിച്ചു പോകുന്നില്ല എന്നും സൂചനയുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറുന്നവര്‍ പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ അന്വേഷിച്ച് പോകുകയും അവിടെ താമസമാക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബംഗ്ലാദേശില്‍ നിന്നും കുടിയേറുന്നവര്‍ ഇന്ത്യക്കാരുമായി സംഘര്‍ഷത്തിലും ഏര്‍പ്പെടുന്നതായി വാര്‍ത്തകള്‍ ഉണ്ട്. ഇത് ഭാവിയില്‍ ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് ഇട വരുത്തിയേക്കാം.

അടുത്തിടെ ആസ്സാമില്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരും ഇന്ത്യക്കാരായ ബോര്‍ഡോകളും തമ്മില്‍ ഉണ്ടായ കലാപം ഇതാണ് വ്യക്തമാക്കുന്നത്. ദൌര്‍ഭാഗ്യവശാല്‍ ചില കേന്ദ്രങ്ങള്‍ ഇതിനെ വംശീയ കലാപമായി ചിത്രീകരിച്ചിരുന്നു.  അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നത്. ഇന്ത്യ തീവ്രവാദ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍  രാജ്യരക്ഷക്ക് തന്നെ അപകടമാണ് ഇത്തരം അനധികൃത കുടിയേറ്റമെന്ന് വിദഗ്‌ദരും ചൂണ്ടിക്കാട്ടുന്നു.

ബംഗ്ലാദേശില്‍ നിന്നും ഇന്ത്യ സന്ദര്‍ശിക്കുന്നവരുമായി ബന്ധപ്പെട്ട് ഒരു ചോദ്യത്തിനു ലോക്‍സഭയില്‍ ലഭിച്ച മറുപടി പ്രകാരം 2009 ജനുവരി മുതല്‍ 2011 ഡിസംബര്‍ വരെ ഉള്ള കണക്കനുസരിച്ച് 82585 പേര്‍ ബംഗ്ലാദേശില്‍ നിന്നും വന്നതായും ഇവരില്‍ 23653 പേര്‍ സ്വമേധയോ സര്‍ക്കാര്‍ തിരിച്ചയക്കുകയോ ചെയ്തതായി പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗീതികയുടെ ആത്മഹത്യ : മന്ത്രിയുടെ പീഡനത്തിന്റെ പുതിയ വെളിപ്പെടുത്തൽ

August 14th, 2012

gopal-goyal-kanda-epathram

ന്യൂഡൽഹി : ആത്മഹത്യ ചെയ്ത മുൻ എയർ ഹോസ്റ്റസ് ഗീതിക ശർമ്മയുടെ തൊഴിൽ കരാറിൽ ജോലി കഴിഞ്ഞാൽ മന്ത്രിയെ ചെന്നു കാണണം എന്ന വിചിത്രമായ വ്യവസ്ഥ ഉണ്ടായിരുന്നതായി വെളിപ്പെട്ടു. ഇത് തന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി മുൻ മന്ത്രി ഗോപാൽ ഗോയൽ കാണ്ട ആണെന്ന ഗീതികയുടെ ആത്മഹത്യാ കുറിപ്പിന് ബലം നല്കുന്നു.

geetika-sharma-epathram

23 കാരിയായ ഗീതിക രണ്ടാഴ്ച്ച മുൻപാണ് ന്യൂഡൽഹിയിലെ സ്വവസതിയിൽ തൂങ്ങിമരിച്ചത്. 2006ൽ 17 വയസുള്ളപ്പോഴാണ് ഗീതിക ആദ്യമായി കാണ്ടയുടെ ഉടമസ്ഥതയിൽ ഉള്ള എം. ഡി. എൽ. ആർ. എന്ന വിമാന കമ്പനിയിൽ ജോലിക്ക് ചേർന്നത്. അതേ വർഷം തന്നെ ഗീതിക ജോലി രാജി വെയ്ക്കാൻ തുനിഞ്ഞെങ്കിലും കമ്പനി ശമ്പളം വർദ്ധിപ്പിക്കുകയായിരുന്നു. 2009ൽ കമ്പനി പ്രവർത്തനം നിർത്തിയപ്പോൾ ഗീതിക ദുബായിൽ എത്തി എമിറേറ്റ്സിൽ ജോലിക്ക് പ്രവേശിച്ചു. എന്നാൽ വെറും 7 മാസത്തിനകം അവർ വീണ്ടും ഡൽഹിയിൽ തിരിച്ചെത്തി കാണ്ടയുടെ തന്നെ മറ്റൊരു കമ്പനിയിൽ ജോലിക്ക് ചേർന്നു.

നിരന്തരം കാണ്ട ഗീതികയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് ഗീതികയുടെ കുടുംബം പറയുന്നത്. തന്റെ ജോലി ഉപേക്ഷിച്ച് ദുബായിലേക്ക് പോയ ഗീതികയെ ഭീഷണിപ്പെടുത്തുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിനെ തുടർന്നാണ് ഗീതിക തിരികെ ഡൽഹിയിൽ വീണ്ടുമെത്തി കാണ്ടയുടെ കീഴിൽ വീണ്ടും ജോലി നോക്കിയത് എന്നും ഇവർ പറയുന്നു. ഈ ജോലിയുടെ കരാറിലാണ് ജോലി സമയത്തിന് ശേഷം കാണ്ടയെ ഗീതിക നേരിട്ട് വന്ന് കാണണം എന്ന വ്യവസ്ഥ ഉണ്ടായിരുന്നത് എന്നാണ് പുതിയ വെളിപ്പെടുത്തൽ.

മുൻ മന്ത്രി ഗോപാൽ ഗോയൽ കാണ്ട ഇപ്പോഴും ഒളിവിലാണ്. കാണ്ടയുടെ ഓഫീസ് കമ്പ്യൂട്ടറിൽ നിന്നും ഗീതികയ്ക്ക് അയച്ച ഈമെയിലുകൾ എല്ലാം നീക്കം ചെയ്തിരിക്കുന്നതായി പോലീസ് കണ്ടെത്തി. ഗീതികയുടെ ലാപ് ടോപ്പിൽ നിന്നും എന്തെങ്കിലും സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്‌ക്കുവാൻ അനുമതി

August 11th, 2012

koodamkulam

ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയം കമ്മിഷന്‍ ചെയ്യുന്നതിന്റെ ആദ്യ പടിയായി നിലയത്തിലെ ആദ്യ യൂണിറ്റില്‍ ഇന്ധനം നിറയ്‌ക്കാന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ അനുമതി നല്‍കി. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാന്‍ എസ്‌. എസ്‌. ബജാജ്‌ മുംബൈയില്‍ വെച്ചാണ് അനുമതി നല്‍കിയ വിവരം അറിയിച്ചത്‌. വിവാദങ്ങളെ തുടര്‍ന്നാണ്‌ ഇന്ധനം നിറയ്‌ക്കല്‍ ഇത്രയും വൈകിയതെന്നും, റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച ആദ്യ യൂണിറ്റില്‍ നിന്ന്‌ ആയിരം മെഗാ വാട്ട്‌ യൂണിറ്റ്‌ വൈദ്യുതിയാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്പുഷ്‌ട യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന ഈ ആണവ നിലയത്തിനെതിരെ ശക്തമായ സമരം നിലനില്‍ക്കെയാണ് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി. എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും ഇന്ധനം നിറയ്‌ക്കല്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ആരംഭിക്കുമെന്നു ദേശീയ ആണവോര്‍ജ കോര്‍പറേഷന്‍ ഡയറക്‌ടര്‍ ശിവ്‌ അഭിലാഷ്‌ ഭരദ്വാജ്‌ അറിയിച്ചു. എന്നാല്‍ കൂടംകുളം ആണവ നിലയത്തിനെതിരെ സമരം തുടരുമെന്ന് സമര സമിതിയും അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്‌ത്രീകള്‍ ജീന്‍സ്‌ ധരിച്ചാല്‍ സദാചാര പോലീസിന്റെ ആസിഡ്‌ ആക്രമണം
Next »Next Page » ഗീതികയുടെ ആത്മഹത്യ : മന്ത്രിയുടെ പീഡനത്തിന്റെ പുതിയ വെളിപ്പെടുത്തൽ »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine