2ജി – ചിദംബരത്തിനെതിരെ തെളിവില്ലെന്ന് സുപ്രീം കോടതി

August 25th, 2012

raja-chidambaram-epathram

ന്യൂഡൽഹി : 2ജി സ്പെക്ട്രം കേസിൽ പി. ചിദംബരത്തിന്റെ പങ്കിനെ കുറിച്ച് സി. ബി. ഐ. അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് നല്കിയ രണ്ട് ഹരജികൾ സുപ്രീം കോടതി തള്ളി. മുൻ ടെലികോം മന്ത്രി എ. രാജയ്ക്കൊപ്പം സ്പെക്ട്രം കേസിൽ പി. ചിദംബരത്തിനെയും കൂട്ടുപ്രതി ആക്കണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ജനതാ പാർട്ടി അദ്ധ്യക്ഷൻ സുബ്രമണ്യം സ്വാമിയും അഭിഭാഷകൻ പ്രശാന്ത് ഭൂഷണുമാണ് പരാതിക്കാർ. കേസിൽ ചിദംബരത്തെ പ്രതിയാക്കാൻ വേണ്ട തെളിവൊന്നുമില്ല എന്ന് സി. ബി. ഐ. മുൻപ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. സ്പെക്ട്രം അനുവദിച്ചതിൽ തകരാറ് സംഭവിച്ചിട്ടുണ്ടെങ്കിലും അതിന് ചിദംബരവും രാജയും തമ്മിൽ കുറ്റകരമായ ഗൂഢാലോചന നടന്നു എന്നൊന്നും അർത്ഥമില്ല എന്ന് കോടതി നിരീക്ഷിച്ചു.

കോടതി വിധിയുടെ പകർപ്പ് ലഭിച്ചതിന് ശേഷം അപ്പീൽ സമർപ്പിക്കും എന്ന് സുബ്രമണ്യം സ്വാമി അറിയിച്ചു. മൂല്യമേറിയ മൊബൈൽ ശൃംഖലാ ലൈസൻസുകൾ തുച്ഛമായ വിലയ്ക്ക് നൽകിയ രാജ ലൈസൻസുകൾ ലേലം ചെയ്യണം എന്ന ഉപദേശം തള്ളിക്കളഞ്ഞിരുന്നു. അപേക്ഷ ലഭിക്കുന്ന ക്രമത്തിൽ ലൈസൻസുകൾ നൽകും എന്ന് പറഞ്ഞ രാജ പിന്നീട് കൈക്കൂലി വാങ്ങി ചില കമ്പനികളെ ക്രമം തെറ്റിച്ച് മുൻപിൽ എത്തിച്ചത് പുറത്തായതോടെയാണ് തടവിലായത്. തന്റെ തീരുമാനങ്ങൾ എല്ലാം ചിദംബരത്തിനേയും പ്രധാനമന്ത്രിയേയും സമയാസമയം അറിയിച്ചിരുന്നു എന്ന് രാജ വിചാരണയ്ക്ക് ഇടയിൽ കോടതിയെ അറിയിച്ചിരുന്നു.

ധനമന്ത്രിയായിരുന്ന ചിദംബരത്തെ അഴിമതി വിരുദ്ധ നിയമവും മറ്റ് ക്രിമിനൽ നിയമങ്ങളും പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ മതിയായ തെളിവ് ഉണ്ട് എന്ന് സുബ്രമണ്യം സ്വാമി വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാലായനം ചെയ്തവരെ തിരിച്ചു കൊണ്ടു വരുവാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ശ്രമം തുടങ്ങി

August 22nd, 2012

hate sms-epathram

ബാംഗ്ലൂര്‍: ആക്രമണം ഉണ്ടാകുമെന്ന വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന്  പാലായനം ചെയ്ത വടക്കു കുഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരെ തിരിച്ചു കൊണ്ടു വരുവാന്‍ കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഭയപ്പെട്ട് പോയവര്‍ തിരിച്ചു വരണമെന്നും ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നഗരം വിട്ടവരെ തിരിച്ചു കൊണ്ടു വരുവാന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്നും ആഭ്യന്തര മന്ത്രി ആര്‍. അശോക് പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു ഏകദേശം മൂന്നര ലക്ഷത്തില്‍ അധികം പേര്‍ ഉണ്ട് കര്‍ണ്ണാടകത്തില്‍ .  സി. ആര്‍. പി. എഫ്., ആര്‍. പി. എഫ്. തുടങ്ങി പോലീസ് അര്‍ധ സൈനിക വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ്  കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധാരാളം ആളുകള്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടെ കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍  പഠനത്തിനായും ജോലിക്കായും തങ്ങുന്നുണ്ട്.

ആസ്സാം കലാപത്തിന്റെ പ്രതികാരമെന്നോണം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ക്കെ നേരെ ആക്രമണം ഉണ്ടാകുമെന്ന് വ്യപകമായ വ്യാജ പ്രചരണങ്ങള്‍ വന്നതിനെ തുടര്‍ന്ന് ധാരാളം ആളുകള്‍ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഏതാനും പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനു പിന്നില്‍ കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ ചില സംഘടനകള്‍  ഉള്ളതായി കഴിഞ്ഞ ദിവസം കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ പതാകയെ അവഹേളിച്ച നടി അറസ്റ്റില്‍

August 22nd, 2012
Gehna vasisht-epathram
മുംബൈ: ദേശീയ പതാകയെ ബിക്കിനിയാക്കി ഫോട്ടോയ്ക്ക് പോസു ചെയ്ത നടിയും മോഡലുമായ ഗെഹ്ന വസിഷ്ഠിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.  ബിക്കിനിയിട്ട് ഒരു ബീച്ചില്‍ പോസ് ചെയ്യുന്ന നടിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ലോക് ജനശക്തിയുടെ നേതാവ് രവീന്ദ്ര ബ്രഹ്മ  ഡക്കാന്‍ ജിംഖാന പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ  തുടര്‍ന്നാണ് ഗെഹ്നയെ അറസ്റ്റു ചെയ്തത്. മുബൈ അന്ധേരിയില്‍ നിന്നുമാണ് നടിയെ പോലീസ് പിടികൂടിയത്. അറസ്റ്റു വാര്‍ത്ത പോലീസ് ഇനിയും സ്ഥിതീകരിച്ചിട്ടില്ല. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയില്‍ നിന്നുമുള്ള ഏതെങ്കിലും താരം സ്വര്‍ണ്ണമെഡല്‍ നേടിയാല്‍ താന്‍ നഗ്നയോട്ടം നടത്തുമെന്ന് ഇരുപത്തി മൂന്നുകരിയായ ഈ നടി പ്രഖ്യാപിച്ചിരുന്നു. പ്രശസ്തി നേടുവാന്‍ താരങ്ങള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ ശക്തമായ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on ദേശീയ പതാകയെ അവഹേളിച്ച നടി അറസ്റ്റില്‍

വ്യാജ എസ്.എം.എസിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഹുജിയുമെന്ന് കേന്ദ്ര ഏജന്‍സി

August 22nd, 2012

hate sms-epathram

ന്യൂഡെല്‍ഹി: ആസ്സാമിലെ കലാപങ്ങളെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ ആക്രമിക്കപ്പെടുമെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനു പിന്നില്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടും ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുജിയുമാണെന്ന് കേന്ദ്ര ഏജന്‍സി. സംഭവത്തെ കുറിച്ച് അന്വേഷിച്ച  ഏജന്‍സി കേന്ദ്ര സര്‍ക്കാറിനു നല്‍കിയ  പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഏതൊക്കെ വ്യക്തികളാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എസ്.എം.എസിനൊപ്പം എം. എം. എസ്. വഴി വ്യാപകമായി വ്യാജ വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മുംബൈ, ബാംഗ്ലൂര്‍, പൂനെ തുടങ്ങി പല നഗരങ്ങളില്‍ നിന്നും വന്‍ തോതില്‍ പാലായനം ചെയ്തിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു

August 22nd, 2012

accident-epathram

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. മലപ്പുറം എടക്കര സ്വദേശികളായ അയനിക്കുണ്ടന്‍ അബ്ബാസ്, ഭാര്യ ബേബി ഷെരീജ, മകന്‍ ജാബിര്‍, ഉമ്മ ആയിഷ, സഹോദരന്‍ ജാഫര്‍ എന്നിവരാണ് മരിച്ചത്.  നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ മരത്തിലിടിച്ചതിനെ തുടര്‍ന്ന് മറിയുകയായിരുന്നു. മൂന്നു പേര്‍ സംഭവ സ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ദ്ധ രാത്രിയാണ് സംഭവം.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗീതികയുടെ ആത്മഹത്യ; മുന്‍ മന്ത്രി ഗൊപാല്‍ കന്ദയെ അറസ്റ്റു ചെയ്തു
Next »Next Page » വ്യാജ എസ്.എം.എസിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഹുജിയുമെന്ന് കേന്ദ്ര ഏജന്‍സി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine