രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുല്‍‍ കലാമിന് പിന്തുണയേറുന്നു

April 24th, 2012

abdul-kalam-epathram
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് സമാഗതമായിരിക്കെ രാഷ്ട്രപതി ആരാകും എന്ന ചോദ്യത്തിന് ഉത്തരമായി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുള്‍ കലാം തന്നെ വീണ്ടും ആ സ്ഥാനത്തേക്ക് വരും എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന.  കലാമിനെ പിന്തുണയ്ക്കാന്‍ നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തിക്കഴിഞ്ഞു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്,  മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി, ജയലളിതയുടെ എ. ഐ. എ. ഡി.എം. കെ, എന്നീ പാര്‍ട്ടികള്‍ക്കെല്ലാം കലാം രാഷ്ട്രപതിയാകുന്നതിനോടാണ് താല്പര്യം. ഈ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിക്കഴിഞ്ഞു. കൂടാതെ എന്‍. ഡി. എ യുടെ പിന്തുണയും കലാമിന് ലഭിക്കാന്‍ സാധ്യത ഏറെയാണ്‌.

രാഷ്ട്രീയത്തിന് അതീതനായ ഒരാള്‍ രാഷ്ട്രപതി സ്ഥാനത്ത് വരണമെന്ന് യു. പി. എ . സഖ്യകക്ഷിയിലെ തന്നെ  എന്‍. സി. പി. യുടെ തലവന്‍ ശരത് പവാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. പ്രതിരോധമന്ത്രി എ. കെ. ആന്റണി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവായ സാം പിട്രോഡ, തുടങ്ങിയവരുടെ പേരുകളും രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുല്‍‍ കലാമിന് പിന്തുണയേറുന്നു

എങ്ങനെയാണ് എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നതെന്നു സുപ്രീംകോടതി

April 24th, 2012

supremecourt-epathram
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍  രാജ്യത്ത്‌ ഏതൊക്കെ രൂപത്തില്‍ അവശേഷിക്കുന്നുണ്ടെന്നും അവ എങ്ങനെ ഒഴിവാക്കാമെന്നും അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. 1090.596 മെട്രിക്‌ ടണ്‍ എന്‍ഡോസള്‍ഫാന്‍ ശേഖരം കയറ്റുമതി ചെയ്യാന്‍ കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. അസംസ്‌കൃത വസ്‌തുക്കളും ബാക്കിയുളള ശേഖരവും എന്തുചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന്‌ കീടനാശിനി കമ്പനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ്‌ സാല്‍വേ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തിന്‌ ദോഷകരമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന്‌ കോടതി വ്യക്‌തമാക്കി.  ഇക്കാര്യത്തില്‍ കോടതി നടത്തിയ സുപ്രധാന തീരുമാനമാണിത്  സുപ്രീംകോടതിയുടെ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട്‌ വരുന്നത്‌ വരെ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാരില്‍ നിന്ന്‌ ഉപദേശം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങള്‍ക്ക്‌ ആവശ്യമില്ലാത്തതിനാല്‍ കൂടുതല്‍ കയറ്റുമതി ചെയ്യാനും കഴിയുന്നില്ല.

പഠന സമിതിയുടെ റിപ്പോര്‍ട്ട്‌ എന്തു തന്നെയായാലും അംഗീകരിക്കുമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌. എച്ച്‌. കപാഡിയ, ജസ്‌റ്റിസുമാരായ ഏ. കെ. പട്‌നായ്‌ക്,സ്വതന്ത്രകുമാര്‍ എന്നിവരടങ്ങുന്ന ബഞ്ച്‌ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ജൂലൈ 23 നകം അറിയിക്കണം.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മമതാ ബാനര്‍ജി സ്വന്തം ചാനലും പത്രവും തുടങ്ങുന്നു

April 22nd, 2012

mamatha-banarji-epathram
കൊല്‍ക്കത്ത : പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി  ഔദ്യോഗിക ടെലിവിഷന്‍ ചാനലും ദിനപത്രവും തുടങ്ങുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പ്രാധാന്യത്തോടെ പ്രചരിപ്പിക്കുന്നതില്‍ സ്വകാര്യ മാധ്യമങ്ങള്‍ വിമുഖത കാട്ടുകയാണെന്നും അതിനാല്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍  ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനാണ് എങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് മമത പറഞ്ഞു. ”സര്‍ക്കാരിന്റെ വീഴ്‌ചകള്‍ വലുതാക്കി കാണിക്കുവാന്‍ മിക്ക മാധ്യമങ്ങള്‍ക്കും താല്‍പര്യം കൂടുതലാണ്. അതിനാല്‍ ശരിയായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിനു സ്വന്തമായ മാര്‍ഗങ്ങള്‍ തേടേണ്ടിവന്നിരിക്കുന്നു” -കൊല്‍ക്കത്തയില്‍ ഒരു യോഗത്തില്‍ അവര്‍ പറഞ്ഞു. മാധ്യമങ്ങളുടെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്‌ണുത തുറന്നു പ്രഖ്യാപിച്ചുകൊണ്ട്‌ സംസ്‌ഥാന സര്‍ക്കാരിനെതിരേ വാര്‍ത്തകള്‍ വരുന്ന ടിവി ചാനലുകള്‍ കാണരുതെന്നു മമത അടുത്തിടെ ഉപദേശിച്ചിരുന്നു. സംസ്‌ഥാനസര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ ചില ദിനപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങരുതെന്നും നിര്‍ദേശിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരാന്‍ വിസ്സമ്മതിച്ച യുവതിയെ മാനഭംഗപ്പെടുത്തി

April 20th, 2012

domestic-violence-epathram

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരാന്‍ വിസ്സമ്മതിച്ച യുവതിയെ മാനഭംഗപ്പെടുത്തി. ഇതേ തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. അക്രമികള്‍ യുവതിയുടെ ബന്ധുക്കളെ മര്‍ദ്ദിക്കുകയും ചെയ്തു. ഈസ്റ്റ് മിഡ്‌നപൂരിനടുത്ത് കന്യാദിഗിരിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത് . യുവതിയുടെ മകന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവം പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണത്തിനെതിരെ രോഷമുയരുവാന്‍ ഇടയാക്കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആഭ്യന്തര സുരക്ഷ; മുഖ്യമന്ത്രി മാരുടെ യോഗം ഇന്ന്

April 16th, 2012

manmohan-singh-award-epathram

ന്യൂഡല്‍ഹി: ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുടെ സുപ്രധാന സമ്മേളനം ഇന്ന് ഡല്‍ഹിയില്‍ നടക്കും. യോഗം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യും, എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ച ഈ യോഗത്തില്‍ പശ്ചി മബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല എന്നാണ് റിപ്പോര്‍ട്ട്. ബംഗാളിനെ പ്രതിനിധാനം ചെയ്ത് ധനമന്ത്രി അമിത് മിത്ര പങ്കെടുക്കും. എന്തു കൊണ്ടാണ് മമത യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്‌ എന്ന് വ്യക്തമല്ല.

രാജ്യത്ത് തീവ്രവാദ വിരുദ്ധനടപടി ശക്തിപ്പെടുത്തല്‍, രഹസ്യാ ന്വേഷണ സംവിധാനം മെച്ചപ്പെടുത്തല്‍, മാവോവാദി പ്രശ്‌നം, പോലീസ് പരിഷ്‌കരണം, തീരദേശ സുരക്ഷ, കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ തുടങ്ങിയവ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രണബ് അമേരിക്കയിലേക്ക്
Next »Next Page » തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരാന്‍ വിസ്സമ്മതിച്ച യുവതിയെ മാനഭംഗപ്പെടുത്തി »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine