തെഹല്‍ക കേസ്‌ : ബംഗാരു ലക്ഷ്‌മണ്‍ കുറ്റക്കാരന്‍

April 27th, 2012

bangaru-laxman-epathram

ന്യൂഡല്‍ഹി: വിവാദമായ തെഹല്‍ക അഴിമതി ക്കേസില്‍ ബി. ജെ. പി. മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്‌മണ്‍ കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തി. ഏഴ് വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. ലക്ഷ്‌മണിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ്‌ ചെയ്തിട്ടുണ്ട്. 2001-ലാണ്‌ ഏവരെയും ഞെട്ടിച്ചു കൊണ്ട് തെഹെല്ക്ക ഒളി ക്യാമറ വെച്ച് ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്‌. യു. കെ. ആസ്‌ഥാനമായ ആയുധ കമ്പനിയുടെ ഏജന്റുമാര്‍ ചമഞ്ഞ് എത്തിയ തെഹല്‍ഹ ചാനലിന്റെ പ്രതിനിധികളില്‍ നിന്ന് ലക്ഷ്‌മണ്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യത്തില്‍ ആയുധ ഇടപാടിന്‌ അനുകൂല നിലപാട്‌ സ്വീകരിക്കാമെന്ന് ലക്ഷ്‌മണ്‍ ഇവര്‍ക്കു വാഗ്‌ദാനം നല്‍കുന്നുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യക്കു പിന്നാലെ പാക്കിസ്ഥാനും മധ്യദൂര മിസൈല്‍ പരീക്ഷിച്ചു

April 25th, 2012

Pakistan_flag-epathram

ഇസ്ലാമാബാദ്‌: ഇന്ത്യ അണ്വായുധ ശേഷിയുള്ള ദീര്‍ഘദൂര മിസൈലായ അഗ്നി-5 വിക്ഷേപിച്ചതിനു പിന്നാലെ പാക്കിസ്ഥാനും അണ്വായുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുള്ള മധ്യദൂര ബാലിസ്‌റ്റിക്‌ മിസൈല്‍ ഷഹീന്‍ 1-എ പരീക്ഷിച്ചു. സൈനീകാ വശ്യത്തിനുള്ളതാണ് ഹഷീന്‍1-എ എന്ന് പാക്കിസ്ഥാന്‍ വക്താവ്‌ പറഞ്ഞു. ഷഹീന്‍ 1ന്റെ പരിഷ്‌കൃത പതിപ്പാണ്‌ ഷഹീന്‍1-എ. എന്നാല്‍ ഷഹീന്‍1-എയുടെ ദൂരപരിധി പാകിസ്‌താന്‍ വ്യക്‌തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ച അഗ്നി-5ന്റെ ദൂരപരിധി 5000 കിലോമീറ്ററാണ്‌. ഇന്ത്യന്‍ പരീക്ഷണം കഴിഞ്ഞ ഉടനെ ഇതിനു മറുപടിയായാണ്‌ പാക്കിസ്ഥാന്റെ ഷഹീന്‍1-എ വിക്ഷേപണമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on ഇന്ത്യക്കു പിന്നാലെ പാക്കിസ്ഥാനും മധ്യദൂര മിസൈല്‍ പരീക്ഷിച്ചു

രാഷ്‌ട്രപതി: ലാലുവിന്റെ പിന്തുണ ഹമിദ് അന്‍സാരിക്ക്

April 25th, 2012

hamid-ansari-epathram

ദില്ലി: അടുത്ത രാഷ്ട്രപതി ആരാകണമെന്ന് ആര്‍. ‍ജെ. ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ അഭിപ്രായത്തില്‍ വൈസ് പ്രസിഡന്റ് ഹമിദ് അന്‍സാരി. എന്നാല്‍ ‍മുന്‍ പ്രസിഡന്റ് എ. പി. ജെ അബ്ദുല്‍കലാമിന്റെ പേരാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളത്. കൂടാതെ പ്രതിരോധ മന്ത്രി എ. കെ. ആന്റണി, സാം പെട്രോട എന്നീ പേരുകളും ‍ ഉയര്‍ന്നു വരുന്നുണ്ട്. ലാലു പ്രസാദ് യാദവിന്റെ അഭിപ്രായത്തില്‍ ഹമിദ് അന്‍സാരിയാണ് കലാമിനേക്കാളും ഈ പദവിക്ക് യോഗ്യന്‍. എന്നാല്‍ ലാലുവിന്റെ നിര്‍ദ്ദേശത്തിനോട് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ അനുകൂലമായല്ല പ്രതികരിച്ചിട്ടുള്ളത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ വിവിധ രീതിയിലുള്ള പ്രചാരണങ്ങളാണ് നടക്കാറുള്ളത്. അന്‍സാരിക്കുവേണ്ടി ലാലു രംഗത്തിറങ്ങിയെന്നു മാത്രം. ആര്. ‍ജെ. ഡി നേതാവിന്റെ അഭിപ്രായം വ്യക്തിപരമാണ്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയോടെ അബ്ദുല്‍കലാമിനെ സ്ഥാനാര്‍ത്ഥിയായി മുന്നോട്ടുവെയ്ക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ഇടതു പക്ഷ കക്ഷികള്‍ക്കും സ്വീകാര്യനായ വ്യക്തിയാണ് കലാം. രാഷ്ട്രീയക്കാരനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനേക്കാള്‍ നിഷ്പക്ഷ സ്വഭാവമുള്ള ഒരാളെ മുന്നോട്ടു വെയ്ക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് സ്വീകരിക്കാന്‍ പോകുന്നത്. കൂടാതെ യു. പി. എയിലെ പ്രമുഖ ഘടകകക്ഷിയായ എന്‍. സി. പിയും കലാം പ്രസിഡന്റ് ആകണമെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതോടെ കൂടുതല്‍ സ്വീകാര്യന്‍ അബ്ദുല്‍ കലാം തന്നെയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ലാലുവല്ലാതെ മറ്റാരും ഹമീദ് അന്‍സാരിക്ക് വേണ്ടി പരസ്യമായി രംഗത്ത്‌ വന്നിട്ടില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on രാഷ്‌ട്രപതി: ലാലുവിന്റെ പിന്തുണ ഹമിദ് അന്‍സാരിക്ക്

സി. ഡി വിവാദം: സിങ്‌വി സ്ഥാനങ്ങള്‍ രാജിവെച്ചു

April 24th, 2012
manu-abhishek-singhvi-epathram
ന്യൂഡെല്‍ഹി: സി. ഡി വിവാദത്തെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ്  മനു അഭിഷേക് സിങ്‌വി കോണ്‍ഗ്രസ്സിന്റെ വക്താവ് സ്ഥാനവും പാര്‍ലമെന്റിലെ നിയമ-നീതിന്യായ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും രാജിവെച്ചു. ഒരു അഭിഭാഷകയുമായി “അടുത്തിടപഴകുന്ന“ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് സിങ്‌വിയുടെ രാജിയില്‍ കലാശിച്ചത്. സി. ഡിയിലെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ  പ്രസിദ്ധീകരിക്കുന്നതിനെതിരെ അദ്ദേഹം കോടതിയില്‍ നിന്നും ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്.പാര്‍ലമെന്റ് സമ്മേളനം ചേരുന്ന സമയത്ത് കോണ്‍ഗ്രസ്സ് നേരിടാവുന്ന പ്രതിപക്ഷ ആക്രമണം മുന്‍‌കൂട്ടിക്കണ്ടാണ് സിങ്‌വി രാജിവെച്ചത്.
രാജ്യസഭാംഗവും രാജ്യത്തെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളുമായ സിങ്‌വി എന്റോസള്‍ഫാന്‍ കേസില്‍ കേരളത്തിന്റെ താല്പര്യത്തിനെതിരായി എന്റോസള്‍ഫാന്‍ കമ്പനിക്കുവേണ്ടി കോടതിയില്‍ ഹാജരായിട്ടുണ്ട്. ലോട്ടറികേസില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിനെതിരായി ലോട്ടറിക്കച്ചവടക്കാരുടെ അഭിഭാഷകനായി സിങ്‌വി രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

Comments Off on സി. ഡി വിവാദം: സിങ്‌വി സ്ഥാനങ്ങള്‍ രാജിവെച്ചു

രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുല്‍‍ കലാമിന് പിന്തുണയേറുന്നു

April 24th, 2012

abdul-kalam-epathram
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് സമാഗതമായിരിക്കെ രാഷ്ട്രപതി ആരാകും എന്ന ചോദ്യത്തിന് ഉത്തരമായി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുള്‍ കലാം തന്നെ വീണ്ടും ആ സ്ഥാനത്തേക്ക് വരും എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന.  കലാമിനെ പിന്തുണയ്ക്കാന്‍ നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തിക്കഴിഞ്ഞു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്,  മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി, ജയലളിതയുടെ എ. ഐ. എ. ഡി.എം. കെ, എന്നീ പാര്‍ട്ടികള്‍ക്കെല്ലാം കലാം രാഷ്ട്രപതിയാകുന്നതിനോടാണ് താല്പര്യം. ഈ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിക്കഴിഞ്ഞു. കൂടാതെ എന്‍. ഡി. എ യുടെ പിന്തുണയും കലാമിന് ലഭിക്കാന്‍ സാധ്യത ഏറെയാണ്‌.

രാഷ്ട്രീയത്തിന് അതീതനായ ഒരാള്‍ രാഷ്ട്രപതി സ്ഥാനത്ത് വരണമെന്ന് യു. പി. എ . സഖ്യകക്ഷിയിലെ തന്നെ  എന്‍. സി. പി. യുടെ തലവന്‍ ശരത് പവാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. പ്രതിരോധമന്ത്രി എ. കെ. ആന്റണി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവായ സാം പിട്രോഡ, തുടങ്ങിയവരുടെ പേരുകളും രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുല്‍‍ കലാമിന് പിന്തുണയേറുന്നു


« Previous Page« Previous « എങ്ങനെയാണ് എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നതെന്നു സുപ്രീംകോടതി
Next »Next Page » സി. ഡി വിവാദം: സിങ്‌വി സ്ഥാനങ്ങള്‍ രാജിവെച്ചു »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine