മേധാ പട്കര്‍ : നിരാഹാരം ആറാം ദിവസം

May 27th, 2011

medha-patkar-rally-epathram

മുംബൈ : ചേരി നിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രമുഖ മനുഷ്യാവകാശ – പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആരംഭിച്ച നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. മുംബൈ വിമാനത്താവളത്തിന് അടുത്തുള്ള 140 ഏക്കര്‍ ചേരി പ്രദേശത്തെ 26,000 ത്തോളം വരുന്ന താമസക്കാരെ അവരുടെ സമ്മതമോ അറിവോ ഇല്ലാതെ പെട്ടെന്ന് ഒരു ദിവസം ഒഴിപ്പിക്കാനായി കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിലെ ആള്‍ക്കാര്‍ എത്തിയപ്പോഴാണ് തങ്ങളുടെ വാസസ്ഥലം സര്‍ക്കാര്‍ തങ്ങളെ അറിയിക്കാതെ വില്‍പ്പന നടത്തിയ കാര്യം ചേരി നിവാസികള്‍ അറിഞ്ഞത്. സ്ഥലത്ത് കെട്ടിടം പണി നടത്താനായി സര്‍ക്കാരില്‍ നിന്നും ഈ സ്ഥലം 2008ല്‍ ശിവാലിക്‌ വെഞ്ച്വര്‍സ് എന്ന സ്ഥാപനത്തിനാണ് ലഭിച്ചത്.

bulldozer-destroying-slum-epathram
(നിങ്ങളുടെ വാസസ്ഥലം പെട്ടെന്ന് ഒരു ദിവസം തകര്‍ക്കാനായി ബുള്‍ഡോസറുകള്‍ എത്തിയാല്‍ നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ സംരക്ഷിക്കാന്‍ നിങ്ങള്‍ എന്ത് ചെയ്യും?)

ഇത്തരത്തില്‍ ചേരി പ്രദേശങ്ങള്‍ കെട്ടിട നിര്‍മ്മാണത്തിനായി സ്ഥല വാസികളുടെ അനുവാദമില്ലാതെ സ്വകാര്യ കെട്ടിട നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കാന്‍ അനുമതി നല്‍കുന്ന മഹാരാഷ്ട്രാ ചേരി പ്രദേശ നിയമത്തിലെ 3 കെ. എന്ന വകുപ്പ്‌ റദ്ദ്‌ ചെയ്യണം എന്നതാണ് മേധാ പട്കര്‍ ആവശ്യപ്പെടുന്നത്.

ശിവാലിക്‌ വെഞ്ച്വര്‍സ് എന്ന കമ്പനിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ മേധാ പട്കര്‍ നടത്തുന്ന സമരത്തിന്‌ പ്രാധാന്യം ഏറെയാണ്. 2 ജി സ്പെക്ട്രം അഴിമതി കേസില്‍ സി. ബി. ഐ. അന്വേഷണം നേരിടുന്ന യൂണിടെക് എന്ന കമ്പനിയുടെ ഭാഗമാണ് ശിവാലിക്‌ വെഞ്ച്വര്‍സ്. കേവലം 1658 കോടി രൂപയ്ക്കാണ് യൂണിടെക്കിന് സ്പെക്ട്രം അനുവദിച്ചു കിട്ടിയത്‌. പ്രത്യേകിച്ച് ഒരു ടെലികോം പ്രവര്‍ത്തനങ്ങളും നടത്താതെ തന്നെ തങ്ങളുടെ 60 ശതമാനം ഓഹരികള്‍ ടെല്‍നോര്‍ എന്ന ഒരു നോര്‍വീജിയന്‍ കമ്പനിക്ക്‌ മറിച്ചു വിറ്റ വകയില്‍ 230 ശതമാനം ലാഭമാണ് യൂണിടെക് നേടിയത്‌. ഇതേ സമയത്ത് തന്നെയാണ് ഇവര്‍ 1000 കോടി ശിവാലിക്‌ വെഞ്ച്വര്‍സ് എന്ന കമ്പനിയില്‍ മുതല്‍ മുടക്കിയത്‌ എന്നത് ഇതിനു പുറകിലെ അഴിമതി വ്യക്തമാക്കുന്നു.

മേധയുടെ സമരത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തി വെച്ചു. എന്നാല്‍ ഈ പദ്ധതി ഉപേക്ഷിക്കാന്‍ ഇനിയും അധികൃതര്‍ തയ്യാറായിട്ടില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫരീദാബാദില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു 11 പേര്‍ മരിച്ചു

May 26th, 2011

air ambulance crash-epathram

ന്യൂഡല്‍ഹി: ഫരീദാബാദില്‍ ഇന്നലെ രാത്രി എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണു 11 പേര്‍ മരിച്ചു. മരിച്ചവരില്‍ മുവാറ്റുപുഴ വാഴക്കുളം സ്വദേശി സിറില്‍ പി.ജോയി എന്ന മലയാളി നേഴ്സും ഉണ്ട്. അഞ്ചുവര്‍ഷമായി അപ്പോളോ ആശുപത്രിയില്‍ നഴ്‌സാണ് സിറില്‍.

എട്ടു പേരുണ്ടായിരുന്ന വിമാനം ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സെക്‌ടര്‍ 23ലെ പര്‍വതീയ കോളനിയിലെ രണ്ടു വീടുകള്‍ക്കു മുകളിലേക്ക്‌ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും വീടുകളിലുണ്ടായിരുന്ന മൂന്നുപേരുമാണ്‌ മരിച്ചത്‌. നാലു പേര്‍ക്ക്‌ പരിക്കേറ്റു.

പട്നയില്‍ നിന്ന് വൃക്കത്തകരാറിനെത്തുടര്‍ന്ന്‌ ഗുരുതരാവസ്ഥയിലായ രോഗിയുമായി ദില്ലി അപ്പോളൊ ആശുപത്രിയിലേയ്ക് വരുകയായിരുന്നു വിമാനം. പൈപ്പര്‍ – 750 ബോയിങ്‌ വിഭാഗത്തില്‍പെട്ട വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ക്യാപ്‌റ്റന്‍ ഹര്‍പ്രീത്‌, കോ- പൈലറ്റ്‌ മന്‍ജീത്‌, ഡോക്‌ടര്‍മാരായ അര്‍ഷഭ്‌, രാജേഷ്‌, നഴ്‌സുമാരായ സിറില്‍, രത്നീഷ്‌ എന്നിവരും രോഗിയുടെ ബന്ധുവുമാണ്‌ ഉണ്ടായിരുന്നത്‌.

അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. ശക്തമായ പൊടിക്കാറ്റാണ്‌ അപകടകാരണമെന്ന്‌ കരുതുന്നു. അപകടത്തില്‍ മരിച്ച സ്ഥലവാസികളായ മൂന്നുപേരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സാമ്പത്തിക സഹായം ഹരിയാന മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആന സംരക്ഷണത്തിനായി “ഹാത്തി മേരെ സാഥി” പദ്ധതി

May 25th, 2011

elephant-stories-epathramന്യൂഡല്‍ഹി : “ഹാത്തി മേരെ സാഥി” എന്ന പേരില്‍ ആനകളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി ഒരു ബോധവല്‍ക്കരണ പദ്ധതിക്ക് കേന്ദ്ര പരിസ്തിതി മന്ത്രാലയം തുടക്കം കുറിച്ചു. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തൊടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. ആനകളുടെ സംരക്ഷണം നിലനില്പ് എന്നിവയുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നടക്കുന്ന ഈ-8 രാജ്യങ്ങളുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കേന്ദ്ര വനം പരിസ്തിതി മന്ത്രി ജയറാം രമേശ് ഈ പദ്ധതിയെ പറ്റി പ്രഖ്യാപിച്ചത്. ഈ-8 രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന ഇന്ത്യ, ശ്രീലങ്ക, തായ്‌ലന്റ്, ഇന്റോനേഷ്യ, ടാന്‍സാനിയ, കെനിയ, കോംഗോ, ബോട്സ്വാന എന്നീ എട്ടു രാജ്യങ്ങളില്‍ നിന്നും മന്ത്രിമാര്‍ അടക്കം ഉള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ലോകത്ത് ഏറ്റവും അധികം ആനകള്‍ ഉള്ള രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണിവര്‍.

ആനക്കൊമ്പിനായി വേട്ടയാടുന്നതും വ്യാപകമായി ക്കൊണ്ടിരിക്കുന്ന വന നശീകരണവും ആനകളുടെ നിലനില്പിനു ഭീഷണിയാകുന്നതായി പ്രതിനിധികള്‍ വ്യക്തമാക്കി. അടുത്തിടെ പുറത്തുവന്ന ഒരു കണക്ക് പ്രകാരം 38,500 നും 52,500 നും ഇടയില്‍ ആനകള്‍ ഏഷ്യന്‍ വനങ്ങളില്‍ ഉണ്ടെന്ന് കണക്കാപ്പെടുന്നു. ഇതില്‍ ഇരുപത്തയ്യായിരത്തോളം ആനകള്‍ ഇന്ത്യന്‍ വനങ്ങളിലാണ് ഉള്ളത് കൂടാതെ മൂവ്വായിരത്തി അഞ്ഞൂറോളം നാട്ടാനകള്‍ ഉണ്ട്. ഇന്ത്യയിലെ കൊമ്പനാനകളുടെ എണ്ണം കുറഞ്ഞുവരികയാണ്. അടുത്ത കാലത്തായി കേരളത്തിലെ നാട്ടാനകളുടെ ഇടയില്‍ മരണ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജീവ്‌ ഗാന്ധി വധം: എല്‍. ടി. ടി. നേതാവ് ക്ഷമാപണം നടത്തി

May 25th, 2011

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ പ്രധാന മന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയെ വധിച്ചതിന് അക്കാലത്തെ എല്‍. ടി. ടി. യുടെ ട്രഷറര്‍ ആയിരുന്ന കുമാരന്‍ പത്മനാഭന്‍ ഇന്ത്യയോട് മാപ്പ് ചോദിച്ചു. വേലുപ്പിള്ള പ്രഭാകരനും, പൊട്ടു അമ്മനും ചേര്‍ന്ന് വളരെ ആസൂത്രിതമായി നടത്തിയ പദ്ധതിയായിരുന്നു രാജീവ്‌ വധം എന്നും സി. എന്‍. എന്.‍, ഐ. ബി. എന്‍. ചാനലുകള്‍ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ് കുമാരന്‍ പതമാനാഭാന്‍  ഇക്കാര്യം പറഞ്ഞത്‌. പ്രഭാകരന്‍ ചെയ്ത തെറ്റിന് ഇന്ത്യന്‍ ജനതയോടും പ്രത്യേകിച്ച് രാജീവിന്റെ കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

rajeev-gandhi-assassination-epathramകൊല്ലപ്പെടുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക്‌ മുന്‍പ്‌

1991 മെയ്‌ 21നാണ് തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയില്‍ തമിഴ്നാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍ വെച്ച് മനുഷ്യ ബോംബ്‌ സ്‌ഫോടനത്തില്‍ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജെ.എന്‍.യു. നീലചിത്ര നിര്‍മ്മാണം : പ്രതി അറസ്റ്റില്‍

May 22nd, 2011

jnu-mms-clip-epathram

ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെ. എന്‍. യു.) ഹോസ്റ്റലില്‍ നീലച്ചിത്രം നിര്‍മിച്ചു വിറ്റ കേസിലെ പ്രതി പോലീസ്‌ പിടിയില്‍ ആയി. 22 കാരനായ ജനാര്‍ദ്ദന്‍ കുമാര്‍ എന്ന യുവാവാണ് തന്റെ കാമുകിയും ഒത്തുള്ള കിടപ്പറ രംഗങ്ങള്‍ പെണ്‍കുട്ടി അറിയാതെ വീഡിയോയില്‍ പകര്‍ത്തിയത്. പെണ്‍കുട്ടിയുമായി ഏറെ നാളത്തെ ബന്ധം ഉണ്ടായിരുന്ന ഇയാള്‍ പിന്നീട് പെണ്‍കുട്ടി ഇയാളില്‍ നിന്നും അകന്നപ്പോള്‍ ഈ വീഡിയോ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴിയും മറ്റും പ്രചരിപ്പിക്കുകയായിരുന്നു.

ഹോസ്റ്റല്‍ മുറിയില്‍ വെച്ച് രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ പിന്നീട് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് സി.ഡി. യാക്കി മാറ്റാന്‍ സഹായിച്ചത്‌. ഇയാളെയും കുമാറിനെയും സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാര്‍ എന്ന് കണ്ട് സര്‍വകലാശാലയില്‍ നിന്നും പുറത്താക്കിയിരുന്നു. നീല ചിത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ച മുറിയുടെ ഉടമയെ സര്‍വകലാശാല സസ്പെന്‍ഡ്‌ ചെയ്യുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അരുന്ധതി റോയിയുടെ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമം
Next »Next Page » രാജീവ്‌ ഗാന്ധി വധം: എല്‍. ടി. ടി. നേതാവ് ക്ഷമാപണം നടത്തി »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine