സിസേയുടെ കണ്ണുകളില്‍ ഇനി വെളിച്ചം

March 8th, 2011

sisays eye-epathram

മുംബൈ : തനിക്ക് ഒരിക്കലും ഈ സുന്ദരമായ ഭൂമി കാണുവാന്‍ സാധിക്കുമെന്ന് ജന്മനാ അന്ധയായ സിസേയ്‌ അനിഗാവ്ച്ദെസ്സ്ടവ് പ്രതീക്ഷിച്ചിരുന്നില്ല. വളരെ അപൂര്‍വ്വമായ ഒരു നേത്ര വൈകല്യവുമായി പിറന്നു വീണ ഈ എത്യോപ്യകാരിയുടെ ലോകത്ത്‌ കഴിഞ്ഞ മാസം വരെ അന്ധകാരം മാത്രമായിരുന്നു. എന്നാല്‍ വെളിച്ചം തേടി എത്യോപ്യയില്‍ നിന്നും ഇന്ത്യയില്‍ എത്തിയ സിസേയ്ക്ക്  നിരാശയായി മടങ്ങേണ്ടി വന്നില്ല. ഡോക്ടര്‍ നിഷികാന്ത് ബോര്‍സിന്റെ നേതൃത്വത്തില്‍ ദാദറിലെ ഒരു ക്ലിനിക്കില്‍ നടത്തിയ സൌജന്യ ശസ്ത്രക്രിയയിലൂടെ സിസേയ്ക് കാഴ്ച ലഭിച്ചു. സിസേയുടെ കണ്ണിന്റെ  ലെന്‍സും സ്ഫടിക ദ്രവവും അതര്യമായതു മൂലം ഉണ്ടായ ഒരു തരം തിമിരം കാരണമാണ് അവര്‍ക്ക് കാഴ്ച ഇല്ലാതിരുന്നത്. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ലെന്‍സും ദ്രവവും മാറ്റി വച്ചതോടെ സിസയ്ക് കാഴ്ച കിട്ടി.

കഴിഞ്ഞ നവംബറില്‍ ഇന്ത്യയില്‍ നിന്നുമുള്ള ഏതാനും നേത്ര രോഗ വിദഗ്ധര്‍ എത്യോപ്യയില്‍ ഒരു സൌജന്യ നേത്ര ചികിത്സ ക്യാമ്പ്‌ സംഘടിപ്പി ക്കുകയുണ്ടായി.ആ ക്യാമ്പ്‌ സന്ദര്‍ശിച്ച സിസേയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അവളോട്‌ ഇന്ത്യയില്‍ വന്നു ശസ്ത്രക്രിയക്ക് വിധേയയകാന്‍ നിര്‍ദേശിച്ചു. നൂതന സൗകര്യങ്ങള്‍ അനേകം വേണ്ട ഒരു ശസ്ത്രക്രിയ ആയതിനാല്‍, അവയൊന്നും അവിടെ ലഭ്യമായിരുന്നില്ല. ഇതേ തുടര്‍ന്ന് സിസേയ്‌ ഫെബ്രുവരി 24 നു മുംബൈയില്‍ എത്തി. വിശദമായ പരിശോധനകള്‍ക്ക് ശേഷം ബോര്‍സിന്റെ ആശുപത്രിയില്‍ ലെന്‍സെക്ടോമിക്ക് വിധേയയായി കാഴ്ച ലഭിക്കുകയും ചെയ്തു. മാര്‍ച്ച്‌ 4 നു സ്വദേശത്തേക്ക് തിരിച്ചു പറന്ന സിസയുടെ വലിയ ആഗ്രഹം തുടര്‍ന്ന് പഠിക്കുവാനാണ്. പക്ഷെ കാണണം എന്ന് ആഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി, ഈ ക്യാമ്പിലേക്ക് തന്നേ കൂട്ടിക്കൊണ്ടു പോയി തനിക്ക്‌ ജീവിതം തന്ന തന്റെ ആന്റി ആണ് എന്ന് സിസേയ്‌ കൃതാര്‍ത്ഥയായി പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദയാവധം ആവാം; പക്ഷെ അരുണയ്ക്ക് ദയ ലഭിയ്ക്കില്ല

March 8th, 2011

aruna-shanbhag-epathram

ന്യൂഡല്‍ഹി : ദയാ വധം ചില നിബന്ധനകളോടെ ആവാം എന്ന് സമ്മതിച്ച സുപ്രീം കോടതി പക്ഷെ അരുണ ഷാന്ബാഗിന്റെ കാര്യത്തില്‍ ദയ കാണിച്ചില്ല. മുംബൈ കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യവേ ആശുപത്രിയിലെ തൂപ്പുകാരന്‍ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് മസ്തിഷ്കം ഭാഗികമായി നശിക്കുകയും, കാഴ്ച ശക്തി നഷ്ടപ്പെടുകയും, നട്ടെല്ലിന് ക്ഷതമേല്ക്കുകയും ചെയ്ത അരുണ കഴിഞ്ഞ 37 വര്‍ഷമായി ജീവച്ഛവമായി ആശുപത്രിയില്‍ കഴിയുകയാണ്.

mercy-killing-epathram

ദയാവധം (യുത്തനേഷ്യ) സംബന്ധിച്ച് നിയമ നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദ്ദേശിച്ച കോടതി പാസിവ്‌ യുത്തനേഷ്യ മാത്രമേ ആകാവൂ എന്നും നിഷ്കര്‍ഷിച്ചു. കൃത്രിമമായി ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം തികച്ചും സാങ്കേതികമായി മാത്രം ജീവിക്കുന്ന ഒരാളെ ഈ ഉപകരണങ്ങളുടെ സഹായം ഒഴിവാക്കി അയാളെ മരിക്കുവാന്‍ അനുവദിക്കു ന്നതിനെയാണ് പാസിവ്‌ യുത്തനേഷ്യ എന്ന് പറയുന്നത്.

എന്നാല്‍ അരുണയെ പോലെ ഒരു രോഗിയെ മാരകമായ വിഷം കുത്തി വെച്ച് വധിക്കുന്നത് പോലെയാവും ദയാ വധം അനുവദിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു. ഇത് അനുവദിക്കാന്‍ ആവില്ല.

പാസിവ്‌ യുത്തനേഷ്യ അനുവദിക്കണമെങ്കില്‍ രോഗിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷിക്കണം. രോഗിയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും ഈ തീരുമാനം കൈക്കൊള്ളാം. എന്നാല്‍ ഈ തീരുമാനം രോഗിയുടെ മികച്ച താല്പര്യത്തിനായിരിക്കണം.

അരുണയുടെ കാര്യത്തില്‍ ഈ തീരുമാനം സ്വീകരിക്കേണ്ടത് അവരെ ഇത്രയും നാള്‍ പരിചരിച്ച ആശുപത്രിയിലെ ജീവനക്കാരാണ് എന്നും കേസ്‌ നല്‍കിയ പിങ്കി വീരാണി അല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

ആശുപത്രി ജീവനക്കാര്‍ സമ്മതിക്കാത്ത നിലയ്ക്ക് അരുണയുടെ ദയാ വധത്തിനുള്ള അപേക്ഷ തള്ളുകയാണ് എന്നും കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കോമണ്‍വെല്‍ത്ത് ഗെയിംസ് : കല്‍മാഡിയുടെ പേര് റിപ്പോര്‍ട്ടില്‍ ഇല്ല

March 7th, 2011

suresh-kalmadi-epathram

ന്യൂഡല്‍ഹി : അഴിമതി ആരോപണ വിധേയനായ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി മുന്‍ ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ പേര് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പിലെ പ്രശ്നങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ പരാമര്ശിക്കപ്പെട്ടില്ല. ഗെയിംസുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഈ റിപ്പോര്‍ട്ടില്‍ നിന്നും കല്‍മാഡിയുടെ പേര് ഒഴിവാക്കിയത്‌ ചര്‍ച്ചാവിഷയം ആയിട്ടുണ്ട്.

കരാറുകള്‍ നല്‍കുവാന്‍ ഇടയായ സാഹചര്യങ്ങള്‍, ഗെയിംസ് വൈകിയതിന്റെ കാരണങ്ങള്‍, പദ്ധതി ചെലവ് വര്‍ദ്ധിച്ചതിന്റെ കാരണങ്ങള്‍ എന്നിവയെല്ലാം ഈ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.

കല്‍മാഡിക്കെതിരെ സി. ബി. ഐ. അന്വേഷണം നടക്കുന്നതിനാലാണ് റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പേര് പരാമര്ശിക്കാഞ്ഞത് എന്നാണ് സൂചന. ഈ കാരണത്താല്‍ റിപ്പോര്‍ട്ടില്‍ ആരുടേയും പേര് ചേര്‍ക്കേണ്ട എന്ന തീരുമാനം സംഘാടക സമിതി സ്വീകരിച്ചു. വിശദമായ പഠനത്തിന് ശേഷം ഈ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം പ്രസിദ്ധീകരിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അര്‍ജ്ജുന്‍ സിംഗ് അന്തരിച്ചു

March 4th, 2011

arjun-singh-epathram

ന്യൂദല്‍ഹി : പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും മധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി യുമായ അര്‍ജ്ജുന്‍ സിംഗ് (81) അന്തരിച്ചു. ഇന്ന്‌ വൈകിട്ട്‌ 6.15 ന്‌ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കല്‍ സയന്‍സി ലായിരുന്നു അന്ത്യം.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‍ ദീര്‍ഘ കാലമായി ചികിത്സ യിലായിരുന്നു. ഏതാനും ദിവസ ങ്ങള്‍ മുമ്പാണ് നെഞ്ചു വേദന അനുഭവ പ്പെട്ടതിനെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അദ്ദേഹത്തെ പ്രവേശി പ്പിച്ചത്.

മൂന്നു തവണ മധ്യപ്രദേശ് മുഖ്യമന്ത്രി യായിരുന്നു. 1980 – 85കാലത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരി ക്കുമ്പോഴാണ് ഭോപ്പാല്‍ വാതക ദുരന്തം ഉണ്ടാകുന്നത്. ആ സമയത്ത് മധ്യപ്രദേശില്‍ നിന്ന് അര്‍ജ്ജുന്‍ സിംഗ് മാറി നിന്നു എന്നത് വലിയ വിവാദ മായി മാറി. മാത്രമല്ല, ഭോപ്പാല്‍ ദുരന്ത ക്കേസിലെ മുഖ്യപ്രതി യായ യൂണിയന്‍ കാര്‍ബൈഡ് ഉടമ വാറന്‍ ആന്‍ഡേഴ്സണെ രക്ഷ പ്പെടാന്‍ സഹായിച്ചത് ഇദ്ദേഹമാണ് എന്നും ആരോപണം ഉയര്‍ന്നിരുന്നു.

പിന്നീട് നരസിംഹ റാവു മന്ത്രിസഭ യില്‍ അംഗ മായിരിക്കു മ്പോഴാണ് ബാബ്‌റി മസ്ജിദ് തകര്‍ക്ക പ്പെടുന്നത്. അന്ന് അര്‍ജ്ജുന്‍ സിംഗിന് രാജി വയ്ക്കേണ്ടി വന്നു. അധികം താമസിയാതെ അദ്ദേഹം കോണ്‍ഗ്രസ് വിടുകയും ചെയ്തു. പിന്നീട് എന്‍. ഡി. തിവാരി യുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ അത് ഫലം കണ്ടില്ല. പിന്നീട് കോണ്‍ഗ്രസ്സി ലേക്ക് തിരിച്ചെത്തി. 2004 – 2009 കാല യളവില്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭ യില്‍ മാനവശേഷി വികസന വകുപ്പ് മന്ത്രി യായിരുന്നു. പഞ്ചാബ് ഗവര്‍ണ്ണറായും സേവന മനുഷ്ഠിച്ചിട്ടുണ്ട്.

1930 നവംബര്‍ അഞ്ചിന്‌ സ്വാതന്ത്ര്യ സമര സേനാനി റാവു ശിവ്‌ ബഹാദൂര്‍ സിംഗിന്‍റെ മകനായി ജനിച്ചു. സരോജ്‌ ദേവിയാണ്‌ ഭാര്യ. അഭിമന്യു സിംഗ്, കോണ്‍ഗ്രസ് നേതാവ് അജയ്സിംഗ്, വീണസിംഗ് എന്നിവരാണ് മക്കള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുകന്യ എവിടെ? രാഹുല്‍ ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്‌

March 4th, 2011

rahul-gandhi-epathram

അലഹബാദ്‌ : തന്നെ കാണാന്‍ അമേഠിയിലെ ഗസ്റ്റ്‌ ഹൌസില്‍ എത്തിയ സുകന്യ എന്ന 24 കാരിയെ രാഹുല്‍ ഗാന്ധിയും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നു പീഡിപ്പിച്ചു എന്ന കേസിന് പുതിയൊരു വഴിത്തിരിവ്‌. 2006 ഡിസംബര്‍ 16ന് നടന്നു എന്ന് പറയപ്പെടുന്ന സംഭവത്തിന്‌ ശേഷം പെണ്‍കുട്ടിയെ കാണാനില്ല എന്ന അലഹബാദ്‌ കോടതിയിലെ കേസില്‍ കാണാതായ പെണ്‍കുട്ടിയെ ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ ഹേബിയസ്‌ കോര്‍പസ്‌ ഉത്തരവ് ഇറക്കണം എന്നാണ് മധ്യപ്രദേശിലെ കിഷോര്‍ എന്ന ഹരജിക്കാരന്റെ ആവശ്യം. ഈ കേസില്‍ കഴിഞ്ഞ ദിവസം കോടതി രാഹുല്‍ ഗാന്ധിയോട് കാണാതായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു നോട്ടീസ്‌ അയച്ചു.

ഇത്തരം ഒരു നോട്ടീസ്‌ അലഹബാദ്‌ ഹൈക്കോടതി അയച്ചത് കേസില്‍ പറഞ്ഞ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എന്നത് ഈ കേസിനെ ഏറെ ഗൌരവം ഉള്ളതാക്കിയിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അരുണാ ഷാന്‍ബാഗിന്റെ ദയാവധം : കോടതി വിധി നീട്ടി വെച്ചു
Next »Next Page » അര്‍ജ്ജുന്‍ സിംഗ് അന്തരിച്ചു »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine