സ്പെക്ട്രം അഴിമതി : ആരോപണം മാധ്യമ പ്രവര്‍ത്തകരുടെ നേരെയും

November 22nd, 2010

vir-sanghvi-barkha-dutt-niira-radia-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതിയില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി എ. രാജയെ മന്ത്രി സ്ഥാനത്ത്‌ അവരോധിക്കാനുള്ള നീക്കത്തില്‍ പല പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് അഴിമതി കഥകള്‍ പ്രസിദ്ധപ്പെടുത്തിയ പല മാധ്യമങ്ങളും വെട്ടിലായി. അധികാരത്തിന്റെ കൊത്തളങ്ങളില്‍ പ്രബലയായ കൊര്‍പ്പോറേറ്റ്‌ ഇടനിലക്കാരി നീര റാഡിയ ചില പ്രമുഖ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളാണ് ഔട്ട്ലുക്ക്, ഓപ്പണ്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ പുറത്തു കൊണ്ട് വന്നത്.

എന്‍. ഡി. ടി. വി. യുടെ ഗ്രൂപ്പ്‌ എഡിറ്റര്‍ ബര്ഖ ദത്ത്‌, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും, ഏറെ ജനപ്രീതിയുള്ള കോളമിസ്റ്റും ആയ വീര്‍ സാംഗ്വി എന്നിവരുമായി എ. രാജയ്ക്ക് ടെലികോം വകുപ്പ്‌ ലഭിക്കുമെന്ന് ഉറപ്പു വരുത്താന്‍ നീര റാഡിയ ചരടു വലികള്‍ നടത്തുന്ന സംഭാഷണങ്ങള്‍ ഔട്ട്ലുക്ക് തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്‌ ഇവിടെ ക്ലിക്ക്‌ ചെയ്ത് വായിക്കാം.

എന്നാല്‍ മുതിര്‍ന്ന കോണ്ഗ്രസ് നേതാക്കളുമായി ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന തന്നോട് ഡി.എം.കെ. യ്ക്ക് വേണ്ടി ചില കൂടിക്കാഴ്ചകള്‍ നടത്തുന്നത് സംബന്ധിച്ച അഭിപ്രായം ആരായാന്‍ നീര റാഡിയ നടത്തിയ സംഭാഷണങ്ങളില്‍ അസ്വാഭാവികമായി യാതൊന്നുമില്ല എന്ന് വീര്‍ സാംഗ്വി തന്റെ വെബ് സൈറ്റില്‍ വിശദീകരിക്കുന്നത് ഇവിടെ ക്ലിക്ക്‌ ചെയ്ത് വായിക്കാം.

വാര്‍ത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി പത്ര പ്രവര്‍ത്തകര്‍ നടത്തുന്ന സംഭാഷണങ്ങള്‍ക്ക് അപ്പുറത്ത് ഈ സംഭാഷണങ്ങള്‍ക്ക് മറ്റു അര്‍ത്ഥങ്ങള്‍ ഒന്നും നല്‍കേണ്ട കാര്യമില്ലെന്ന് എന്‍. ഡി. ടി. വി. യും തങ്ങളുടെ വെബ് സൈറ്റില്‍ വിശദീകരിക്കുന്നത് ഇവിടെ ക്ലിക്ക്‌ ചെയ്‌താല്‍ വായിക്കാം.

എന്നാല്‍ തങ്ങളുടെ മാധ്യമ സുഹൃത്തുക്കളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമാറ് റാഡിയാ ടേപ്പുകളെ കുറിച്ചുള്ള വാര്‍ത്ത പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാഞ്ഞത് മാധ്യമ രംഗത്തെ അഴിമതിയുടെ കറുത്ത ചിത്രമാണ് വെളിച്ചത്ത് കൊണ്ടു വന്നത് എന്ന ആരോപണം ശക്തമാണ്.

കൊര്‍പ്പോറേറ്റ്‌ ഭീമന്മാരായ മുകേഷ്‌ അംബാനിയുടെയും ടാറ്റയുടെയും പബ്ലിക്ക് റിലേഷന്‍സ്‌ കൈകാര്യം ചെയ്യുന്ന വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ് നീര റാഡിയയുടേതാണ്.

ഈ ടേപ്പുകളില്‍ ഒന്നും തന്നെ ആരോപണ വിധേയരായ മാധ്യമ പ്രവര്‍ത്തകര്‍ എന്തെങ്കിലും പ്രതിഫലം പറ്റുന്നതായി സൂചനയില്ല. എന്നാല്‍ ഇവര്‍ നല്‍കിയ വിശദീകരണങ്ങള്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. രാഷ്ട്രീയമായ സംഭവ വികാസങ്ങള്‍ അറിയുവാന്‍ പത്ര പ്രവര്‍ത്തകര്‍ കൊര്‍പ്പോറേറ്റ്‌ വൃത്തങ്ങളെയാണോ ആശ്രയിക്കുന്നത്? പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കിയാണോ ഇവര്‍ വാര്‍ത്ത ശേഖരിക്കുന്നത്? കൊര്‍പ്പോറേറ്റ്‌ അജണ്ടകള്‍ നടപ്പിലാക്കാന്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് വാര്‍ത്ത വില്‍ക്കുന്നതിനേക്കാള്‍ വലിയ വിപത്ത്‌ തന്നെയല്ലേ? ഇന്ത്യന്‍ റിപ്പബ്ലിക്ക് വില്‍പ്പനയ്ക്ക് എന്ന് ഔട്ട്ലുക്ക് പറഞ്ഞത്‌ ഇവിടെ അന്വര്‍ത്ഥമാകുകയല്ലേ?

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കന്ധമാല്‍ കലാപം : 14 പേര്‍ക്ക് കഠിന തടവ്‌

November 21st, 2010

orissa-christian-minority-attacked-epathram

ഒറീസ : 2008ല്‍ ന്യൂനപക്ഷ സമുദായത്തിന് നേരെ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ രണ്ടു കേസുകളിലായി പ്രതികളായ പതിനാലു പേര്‍ക്ക് ഒറീസയിലെ കോടതി മൂന്നു വര്ഷം കഠിന തടവ്‌ വിധിച്ചു. തടവിനു പുറമേ ന്യൂന പക്ഷ സമുദായക്കാരുടെ വീടുകള്‍ക്ക് തീ വെച്ചതിന് ഇവര്‍ നാലായിരത്തി അഞ്ഞൂറ് രൂപ പിഴയും അടയ്ക്കണം എന്നും കോടതി ഉത്തരവിട്ടു. മതിയായ തെളിവ്‌ ഇല്ലാത്തതിനാല്‍ ആറു പേരെ കോടതി വെറുതെ വിട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്പെക്ട്രം അഴിമതി : പ്രധാനമന്ത്രി മറുപടി പറയണം

November 18th, 2010

2g-spectrum-scam-epathram

ന്യൂഡല്‍ഹി : സ്പെക്ട്രം അഴിമതി ഇത്രയും കാലം തടയാന്‍ തയ്യാറാവാത്ത പ്രധാന മന്ത്രി ഇതിന് മറുപടി പറഞ്ഞേ മതിയാവൂ എന്ന് സി.പി.ഐ. (എം.) പോളിറ്റ്‌ ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു. അഴിമതി നടത്തിയ മന്ത്രി എ. രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതി പ്രധാന മന്ത്രി ഇത്രയും കാലം വൈകിച്ചത് എന്തിനാണ് എന്ന് കോടതി ചോദിച്ചത് ന്യായമാണ്. ഇതിന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റിനു മുന്‍പില്‍ വിശദീകരണം നല്‍കണം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഈ അഴിമതിക്കെതിരെ അന്വേഷണം നടത്താന്‍ പ്രധാന മന്ത്രി തയ്യാര്‍ ആവാഞ്ഞത് എന്ത് എന്നും അദ്ദേഹം വിശദീകരിക്കണം. 2008 നവംബറില്‍ രാജ്യ സഭാംഗം സീതാറാം യെച്ചൂരി ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പ്രധാന മന്ത്രിക്ക്‌ എഴുത്ത് അയച്ച കാര്യവും പോളിറ്റ്‌ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജ രാജി വെച്ചു

November 15th, 2010

a-raja-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി വിവാദത്തില്‍ കുരുങ്ങിയ കേന്ദ്ര ടെലികോം മന്ത്രി എ. രാജ രാജി വെച്ചു. എന്നാല്‍ രാജി മാത്രം പോര എന്നും സംയുക്ത പാര്‍ലമെന്ററി സമിതി സ്പെക്ട്രം കുംഭകോണം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിലെ ഇരു സഭകളും സ്തംഭിപ്പിച്ചു. സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഈ അഴിമതി മൂലം സംഭവിച്ചത് എന്നും അതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ രാജി വെറും പ്രഹസനമാകും എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിവാദ ഡി. എം. കെ. മന്ത്രി രാജയെ ഉടന്‍ അറസ്റ്റ്‌ ചെയ്യണം എന്ന് എ. ഐ. എ. ഡി. എം. കെ നേതാവ് ജയലളിത ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ്‌ സൌമിത്ര സെന്‍ കുറ്റക്കാരന്‍

November 10th, 2010

justice-soumitra-sen-epathram

ന്യൂഡല്‍ഹി : സാമ്പത്തിക ക്രമക്കേട്‌ നടത്തിയ ജസ്റ്റിസ്‌ സൌമിത്ര സെന്‍ കുറ്റക്കാരനാണെന്ന് രാജ്യ സഭ ഏര്‍പ്പെടുത്തിയ മൂന്നംഗ കമ്മിറ്റി കണ്ടെത്തി. ഭരണഘടനയുടെ 124(4) വകുപ്പ്‌ പ്രകാരം കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ ജസ്റ്റിസ്‌ സെന്നിനെതിരെ നടപടി സ്വീകരിക്കുന്നതോടെ ഇന്ത്യന്‍ ചരിത്രത്തില്‍ ഇംപീച്ച്‌ ചെയ്ത് പുറത്താക്കുന്ന ആദ്യ ജഡ്ജിയാവും. 33 ലക്ഷത്തിലേറെ രൂപയാണ് ഇയാള്‍ 1984ല്‍ തട്ടിപ്പ്‌ നടത്തിയത്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും ഷിപ്പിംഗ് കോര്‍പ്പൊറേഷന്‍ ഓഫ് ഇന്ത്യയുടെയും തമ്മിലുള്ള തര്‍ക്കത്തില്‍ കോടതിയുടെ റിസീവര്‍ ആയി പ്രവര്‍ത്തിക്കവെയാണ് ഇയാള്‍ പണം തട്ടിയത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സാമ്പത്തിക സമ്മര്‍ദ്ദത്തിന് വഴങ്ങരുത് : കാരാട്ട്
Next »Next Page » രാജ രാജി വെച്ചു »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine