പ്രവാസി വോട്ട്: അന്തിമ വിജ്ഞാപനം ഒരാഴ്ചയ്ക്കകം

December 2nd, 2010

electronic-voting-india-epathram

ന്യൂ ഡല്‍ഹി : 2011 ജനവരിക്കു ശേഷം നടക്കുന്ന തിരഞ്ഞെടൂപ്പു കളില്‍ പ്രവാസി കള്‍ക്ക് വോട്ട് ചെയ്യാവുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ഒരാഴ്ചക്കകം തന്നെ ഇതു സംബന്ധിച്ച ചട്ടങ്ങള്‍ക്ക് നിയമ മന്ത്രാലയം അന്തിമ രൂപം നല്‍കി തിരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിക്കും എന്ന് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് തന്നെ സന്ദര്‍ശിച്ച യു. ഡി. എഫ്. എം. പി. മാര്‍ക്കാണ് മന്ത്രി ഉറപ്പ് നല്‍കിയത്.

വിദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഓണ്‍ ലൈന്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സൗകര്യം നല്‍കും. ഇതിനായി നിയമ ത്തില്‍ ഭേദഗതി വരുത്തും എന്നും മന്ത്രി അറിയിച്ചു. കേരളത്തിന് പുറത്ത്, ഇന്ത്യ യിലെ മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന വര്‍ക്കും  ഓണ്‍ ലൈന്‍ വഴി വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ കഴിയും. പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ പ്രവാസി കളുടെ വോട്ടവകാശം പ്രാവര്‍ത്തിക മാക്കാനുള്ള നടപടികള്‍ ദ്രുതഗതി യില്‍ നടന്നു വരിക യാണ്. ഡിസംബര്‍ അവസാനം തന്നെ ഇതു സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കുന്നതിന് സാധാരണ ക്കാരായ പ്രവാസി കള്‍ നേരിടുന്ന ബുദ്ധിമുട്ട് എം. പി. മാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നാട്ടില്‍വന്നു പോകുക ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും എന്നും എം. പി. മാര്‍ ചൂണ്ടി ക്കാട്ടി.  ഈ സാഹചര്യത്തില്‍ എംബസികള്‍ വഴിയോ കോണ്‍സുലേറ്റുകള്‍ വഴിയോ വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ സൗകര്യം വേണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചു. ഓണ്‍ ലൈന്‍ വഴി  വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ സൗകര്യമൊരുക്കുക എന്ന നിര്‍ദേശം ഇതേതുടര്‍ന്ന് ഉയര്‍ന്നുവന്നു. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിത്യാനന്ദയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

November 30th, 2010

nityananda-epathram

ബാംഗ്ലൂര്‍ : ഒരു ചലച്ചിത്ര നടിക്കൊപ്പം അശ്ലീല ചിത്രത്തില്‍ പിടിക്കപ്പെട്ട വിവാദ ആള്‍ ദൈവം നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനും സി. ഐ. ഡി. കോടതിയില്‍  കുറ്റപത്രം സമര്‍പ്പിച്ചു. രാമനഗര ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട 430 പേജ് വരുന്ന കുറ്റപത്രത്തില്‍ നിത്യാനന്ദയ്ക്ക് പുറമെ നിത്യ ഭക്താനന്ദ, നിത്യ സച്ചിദാനന്ദ, രാഗിണി എന്ന മാ സച്ചിദാനന്ദ എന്നിവര്‍ക്ക്‌ എതിരെയും കേസുണ്ട്.

ഇന്ത്യന്‍ പീനല്‍ കോഡിലെ 376 (ബലാല്‍സംഗം), 377 (പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം), 417 (വഞ്ചന), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍), 120 B (കുറ്റകരമായ ഗൂഡാലോചന) എന്നിവയാണ് നിത്യാനന്ദയ്ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജഗന്‍ മോഹന്‍ റെഡ്ഡി രാജി വെച്ചു

November 29th, 2010

jagan-mohan-reddy-epathram

ആന്ധ്രപ്രദേശ്: ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി യായിരുന്ന വൈ. എസ്. രാജശേഖര റെഡ്ഡിയുടെ മകനും കോണ്‍ഗ്രസ്സ് എം. പി. യുമായ ജഗന്‍ മോഹന്‍ റെഡ്ഡി എം. പി. സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജി വെച്ചു. തനിക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ ബഹുമാനം ലഭിക്കുന്നില്ലെന്നും അഛന്റെ പാരമ്പര്യം തട്ടിയെടുക്കുവാന്‍ ശ്രമിച്ചെന്നും മറ്റും രാജിയുമായി ബന്ധപ്പെട്ട് അയച്ച കത്തില്‍ പറയുന്നു.  ജഗന്‍ മോഹന്റെ അമ്മയും ആന്ധ്രയിലെ പുതിവെന്തുല മണ്ഡലത്തിലെ എം. എല്‍. എ. യുമായ വിജയ ലക്ഷ്മിയും രാജി വെച്ചിട്ടുണ്ട്. ജഗന്‍ മോഹന്‍‍ പുതിയ പാര്‍ട്ടി രൂപീകരിക്കും എന്ന് ചില സൂചനകള്‍ ഉണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായിരുന്ന രാജശേഖര റേഡ്ഡി ഒരു ഹെലികോപ്ടര്‍ അപകടത്തിലാണ് മരിച്ചത്. ജ‌ഗ്‌മോഹനെ മുഖ്യമന്ത്രി യാക്കണം എന്ന ആവശ്യം ഉയര്‍ന്നെങ്കിലും രാഷ്ടീയത്തില്‍ പുതുമുഖ മായതിനാല്‍ കോണ്‍ഗ്രസ്സ് നേതൃത്വം അതംഗീകരിച്ചില്ല. പകരം റോസയ്യയെ മുഖ്യമന്ത്രി യാക്കി. ഇതേ തുടര്‍ന്ന് ജഗ്‌മോഹന്റെ നേതൃത്വത്തിലുള്ള വിമത സംഘം പാര്‍ട്ടിക്ക് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. സാന്ത്വന യാത്ര എന്ന പേരില്‍ ജഗന്‍ മോഹന്‍‍ ആന്ധ്രയില്‍ നടത്തിയ പര്യടനത്തെ പാര്‍ട്ടി നേതൃത്വം വിലക്കി യിരുന്നെങ്കിലും അദ്ദേഹം അത് ലംഘിച്ച് തന്റെ പരിപാടികള്‍ തുടര്‍ന്നു.

അടുത്തിടെ ജഗന്‍ മോഹന്റെ ഉടമസ്ഥതയിലുള്ള “സാക്ഷി” ടി. വി. യില്‍ വന്ന ചില പരിപാടികള്‍ സോണിയാ ഗാന്ധിയേയും പ്രധാന മന്ത്രിയേയും അടക്കം ഉള്ള കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതാക്കളെ വിമര്‍ശിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ നേതൃത്വത്തിനു കടുത്ത അതൃപ്തിയും ഉണ്ടായി. ജ‌ഗന്‍ മോഹനെതിരെ ഇതിന്റെ പേരില്‍ നടപടിയുണ്ടാകും എന്നും സൂചനകള്‍ വന്നിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അരുന്ധതി റോയിക്കെതിരെ കേസെടുക്കണമെന്ന് കോടതി

November 28th, 2010

arundhati-roy-epathram

ന്യൂഡല്‍ഹി : കാശ്മീരിലെ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ച അരുന്ധതി റോയിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ ഡല്‍ഹി പട്യാല ഹൌസ് കോടതിയിലെ മെട്രോപോളിറ്റന്‍ മജിസ്ട്രേട്ട് ഉത്തരവിട്ടു. ഇന്ത്യന്‍ പീനല്‍ കോഡിലെ 124 (A) (രാജ്യദ്രോഹം), 121 (ഇന്ത്യക്കെതിരെ യുദ്ധം), 153 (A), 153 (B) 295 (വിദ്വേഷം പ്രചരിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം അരുന്ധതിയ്ക്കെതിരെ ഡല്‍ഹി പോലീസിനോട് ജനുവരി ആറിന് മുന്‍പ്‌ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കോടതി നിര്‍ദ്ദേശം. അരുന്ധതി റോയിക്കൊപ്പം ഹുറിയത്ത് കോണ്‍ഫ്രന്‍സ് നേതാവ് സയിദ്‌ അലി ഷാ ഗിലാനി അടക്കം വേറെ അഞ്ചു പേര്‍ക്കെതിരെയും പോലീസിനെ കൊണ്ട് കേസെടുപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സുശീല്‍ പണ്ഡിറ്റ്‌ എന്നയാള്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് കോടതി നടപടി.

കാശ്മീര്‍ ചരിത്രപരമായി ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകം ആയിരുന്നില്ല എന്നും ഇത് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ് എന്നും അരുന്ധതി പറഞ്ഞതാണ് ഇന്ത്യാ വിരുദ്ധ പ്രസ്താവനയാണ് എന്ന പേരില്‍ വിവാദ വിഷയമായത്.

താന്‍ കാശ്മീരില്‍ സഞ്ചരിച്ച് അവിടത്തെ ജനങ്ങളുമായി സംവദിച്ചപ്പോള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി തനിക്ക് ബോദ്ധ്യപ്പെട്ടതായി അരുന്ധതി റോയ്‌ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിക്കില്ല എന്ന് വേദനയോടെയും രോഷത്തോടെയും പറയുന്ന അവിടത്തെ ജനത്തിന് സ്വാതന്ത്ര്യം മാത്രമായിരുന്നു നീതി ലഭിക്കാനുള്ള പ്രതീക്ഷ.

ഷോപ്പിയാനില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട ആസിയ യുടെയും നിലോഫറിന്റെയും ബന്ധുക്കള്‍ കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചപ്പോള്‍ ഇവരുടെ ഇടയില്‍ നിന്നും പിടിച്ചെടുത്ത കുട്ടികളുടെ കൈ വിരലുകളിലെ നഖങ്ങള്‍ കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് പോലീസ്‌ പിഴുതെടുത്തത് താന്‍ കണ്ടതായി അരുന്ധതി പറഞ്ഞിരുന്നു.

വര്‍ഗ്ഗീയ കൊലപാതകികളും, കൂട്ട ക്കൊലയാളികളും, കോര്‍പ്പോറേറ്റ്‌ ഭീകരരും, അക്രമികളും, ബാലാല്‍സംഗികളും, പട്ടിണി പാവങ്ങളെ വേട്ടയാടി അഴിഞ്ഞാടുന്നവരും സ്വൈര്യ വിഹാരം നടത്തുമ്പോള്‍, നീതി ചോദിക്കുന്നവരുടെ കൈ നഖങ്ങള്‍ പറിച്ച് എടുക്കേണ്ട ഗതികേടിലാണ് ഇന്ന് രാഷ്ട്രമെങ്കില്‍, അതിനെതിരെ ശബ്ദിക്കുന്ന എഴുത്തുകാരെ തടവില്‍ ആക്കുന്നതാണ് രാഷ്ട്ര നീതിയെങ്കില്‍, തനിക്ക്‌ ആ രാഷ്ട്രത്തോട് സഹതാപമുണ്ട് എന്ന് അരുന്ധതി റോയ്‌ അന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സന്ദീപിന്റെ ഓര്‍മ്മ പുതുക്കി അച്ഛന്റെ സൈക്കിള്‍ യജ്ഞം

November 26th, 2010

k-unnikrishnan-cycle-rally-epathram

മുംബൈ : രാജ്യത്തെ 60 മണിക്കൂര്‍ മുള്‍ മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍, അന്ന്  ഹോട്ടല്‍ താജില്‍ വെച്ച്  തീവ്രവാദികളോട് ഏറ്റുമുട്ടി വീര ചരമം പ്രാപിച്ച തന്റെ മകന്‍ മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണനോടുള്ള ആദര സൂചകമായി സന്ദീപിന്റെ അച്ഛന്‍ കെ. ഉണ്ണികൃഷ്ണന്‍ ഡല്‍ഹിയില്‍ നിന്നും മുംബൈ വരെ സൈക്കിള്‍ റാലി നടത്തി. ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ നിന്നും ഒക്ടോബര്‍ 26ന് ആരംഭിച്ച റാലി ഇന്ന് മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ അവസാനിക്കും. രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച വീര ജവാന്മാരെ ഓര്‍ക്കുന്നതിനായാണ് താന്‍ ഈ യജ്ഞം ഏറ്റെടുത്തത് എന്ന് ഐ. എസ്. ആര്‍. ഓ. യില്‍ നിന്നും വിരമിച്ച എഞ്ചിനിയറായ ഈ അറുപത്തിരണ്ടുകാരന്‍ പറയുന്നു. ഇന്നും നാളെയും സന്ദീപിന്റെ അച്ഛനമ്മമാര്‍ സന്ദീപ്‌ മരണം വരിച്ച ഹോട്ടല്‍ താജില്‍ താമസിക്കും. 2008 നവംബര്‍ 27നാണ് സന്ദീപ്‌ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആന്ധ്ര മുഖ്യമന്ത്രി യായി കിരണ്‍ കുമാര്‍ റെഡ്ഡി ചുമതലയേറ്റു
Next »Next Page » അരുന്ധതി റോയിക്കെതിരെ കേസെടുക്കണമെന്ന് കോടതി »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine