അമിത്‌ ഷാ നിരപരാധി എന്ന് നരേന്ദ്ര മോഡി

July 24th, 2010

amit-shah-narendra-modi-epathramന്യൂഡല്‍ഹി : സി. ബി. ഐ. തിരയുന്ന കുറ്റവാളിയും മുന്‍ ഗുജറാത്ത്‌ ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ നിരപരാധി യാണെന്ന് ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡി. അമിത്‌ ഷാ രാജ്യത്തെ നിയമ വ്യവസ്ഥയെ മാനിക്കുന്ന വ്യക്തിയാണ്. (ഇയാള്‍ ഇപ്പോഴും ഒളിവിലാണ്) അമിത്‌ ഭായ്‌ നിരപരാധിയാണ്. സി. ബി. ഐ. അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എല്ലാം കെട്ടിച്ചമച്ചതാണ് എന്നും മോഡി പറഞ്ഞു.

അമിത്‌ ഷാ തന്റെ വസതിയിലേക്ക്‌ രാജിക്കത്ത്‌ കൊടുത്തയ ക്കുകയായിരുന്നു. ഭരണഘടന അനുസരിച്ചുള്ള നടപടി ക്രമപ്രകാരം താന്‍ അത് സ്വീകരിക്കുകയും ചെയ്തു.

ഗുജറാത്തിന്റെ വികസനത്തിന്‌ തുരങ്കം വെയ്ക്കാനുള്ള യു.പി.എ. സര്‍ക്കാരിന്റെ ഗൂഡാലോചനയുടെ ഫലമാണ് ഈ കേസ്‌. യു.പി.എ. സര്‍ക്കാര്‍ എല്ലാ തലത്തിലും പരാജയമാണ്. വിലക്കയറ്റം, നക്സല്‍ ഭീഷണി, ശ്രീനഗര്‍ പ്രശ്നം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ നിന്നും പൊതു ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണിത്. അമിത്‌ ഷാ നിരപരാധിയാണ്. ഇതെല്ലാം കെട്ടിച്ചമയ്ക്കപ്പെട്ട കേട്ട് കഥകളാണ്. ഇത് മുഴുവന്‍ കോണ്ഗ്രസിന്റെ രാഷ്ട്രീയ കളിയാണ് എന്നും മോഡി കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമിത്‌ ഷാ രാജി വെച്ചു – അറസ്റ്റ്‌ ഉടനടി

July 24th, 2010

amit-shah-epathramഅഹമ്മദാബാദ്‌ : ഗുജറാത്ത്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷായ്ക്കെതിരെ സി. ബി. ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും, ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സി. ബി. ഐ. പ്രത്യേക കോടതി തള്ളുകയും ചെയ്ത സാഹചര്യത്തില്‍ അമിത്‌ ഷായെ ഉടന്‍ തന്നെ അറസ്റ്റ്‌ ചെയ്യുവാനുള്ള സാധ്യത വര്‍ധിച്ചു. ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ വലം കൈയ്യായ ഷാ രണ്ടു തവണ സമന്‍സ്‌ അയച്ചു വിളിപ്പിച്ചിട്ടും സി. ബി. ഐ. ക്ക് മുന്‍പില്‍ ഹാജരാവാന്‍ കൂട്ടാക്കിയിരുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാള്‍ ഒളിവിലാണ്.

amit-shah-narendra-modi-epathram

നരേന്ദ്ര മോഡി യുടെ വിശ്വസ്തനാണ് അമിത്‌ ഷാ

സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് അമിത്‌ ഷായ്ക്കെതിരെ സി. ബി. ഐ. സമന്‍സ്‌ അയച്ചത്. ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ലഷ്കര്‍ ഏ തൊയ്ബ ഭീകരനാണ് സൊറാബുദ്ദീന്‍ എന്ന് പറഞ്ഞായിരുന്നു ഗുജറാത്ത്‌ പോലീസ്‌ സൊറാബുദ്ദീനെതിരെ വ്യാജ ഏറ്റുമുട്ടല്‍ ഏര്‍പ്പെടുത്തിയത്. ഇയാള്‍ വാസ്തവത്തില്‍ ഗുജറാത്തിലെ പോലീസ്‌ കമ്മീഷണര്‍ ആയിരുന്ന അഭയ് ചുദാസമയുടെ സഹായത്തോടെ ആളുകളെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന ഒരു സംഘത്തിലെ അംഗമായിരുന്നു. അഭയ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് സൊറാബുദ്ദീനെതിരെ പോലീസ്‌ തിരിഞ്ഞത്. 2005 നവംബര്‍ 26നു പോലീസ്‌ ഇയാളെ ഒരു വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. മൂന്നു ദിവസം കഴിഞ്ഞു ഇയാളുടെ ഭാര്യ കൌസരി ബി യെയും പോലീസ്‌ കൊലപ്പെടുത്തുകയും വ്യാജ ഏറ്റുമുട്ടല്‍ ഒളിക്കാനായി ഇവരുടെ മൃതദേഹം കത്തിച്ചു കളയുകയും ചെയ്തു.

സൊറാബുദ്ദീന്‍ കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയും സൊറാബുദ്ദീന്റെ സുഹൃത്തുമായ തുളസി പ്രജാപതിയെയും കോടതിയിലേക്ക്‌ കൊണ്ട് പോവുന്ന വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് പോലീസ്‌ കൊലപ്പെടുത്തി.

നാല് ഐ. പി. എസ്. ഉദ്യോഗസ്ഥരടക്കം 15 പോലീസുകാരെ ഇതിനോടകം സൊറാബുദ്ദീന്‍ – കൌസരി കൊലക്കേസില്‍ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്. തുളസി പ്രജാപതി കൊലക്കേസില്‍ രണ്ടു പോലീസുകാരും അറസ്റ്റിലായി.

സൊറാബുദ്ദീനെതിരെ കോടതിയില്‍ മൊഴി നല്‍കാനായി ഗുജറാത്തിലെ പ്രമുഖ ബില്‍ഡര്‍ മാരായ സഹോദരങ്ങള്‍ രാമന്‍ പട്ടേലിനെയും ദശരഥ് പട്ടേലിനെയും പോലീസ്‌ ഡി. ഐ. ജി. വഴി അമിത്‌ ഷാ ഭീഷണിപ്പെടുത്തി എന്ന് സി. ബി. ഐ. കുറ്റപത്രം പറയുന്നു. ഇതിനു തയ്യാറായില്ലെങ്കില്‍ ഇവരെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തന നിരോധന (PASA – Prevention of Anti Social Activities Act) നിയമം വഴി അറസ്റ്റ്‌ ചെയ്യുമെന്നും അമിത്‌ ഷാ ഇവരെ ഭീഷണിപ്പെടുത്തി. മാത്രമല്ല, ഇവരില്‍ നിന്നും 2006ല്‍ അമിത്‌ ഷാ 70 ലക്ഷം രൂപ വാങ്ങിയതിന്റെ വിശദാംശങ്ങളും സി. ബി. ഐ. യുടെ പക്കലുണ്ട്.

ഇതില്‍ നിന്നും 50 ലക്ഷം രൂപ സൊറാബുദ്ദീന്റെ മധ്യപ്രദേശില്‍ ഉള്ള കുടുംബാംഗങ്ങള്‍ക്ക് ഷാ വാഗ്ദാനം ചെയ്തു അവരെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. തങ്ങളുടെ അതെ പാര്‍ട്ടി തന്നെയാണ് മധ്യപ്രദേശ്‌ ഭരിക്കുന്നത് എന്നും അതിനാല്‍ തങ്ങളുമായി സഹകരിച്ചില്ലെങ്കില്‍ അവരെ തീര്‍ത്തു കളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

ഡി. സി. പി. അഭയ് എഴുതി കൊടുക്കുന്നത് പോലെ സി. ബി. ഐ. ചോദ്യം ചെയ്യലില്‍ മൊഴി നല്‍കണം എന്ന് അമിത്‌ ഷാ പട്ടേല്‍ സഹോദരന്മാരോട് പറഞ്ഞതായും സി. ബി. ഐ. വെളിപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തീവണ്ടികള്‍ കൂട്ടിമുട്ടി ബംഗാളില്‍ വന്‍ അപകടം

July 19th, 2010

vananchal-train-accident-epathramസൈന്തിയ : പശ്ചിമ ബംഗാളിലെ ജാര്‍ഖണ്ട് അതിര്‍ത്തിയ്ക്കടുത്തു ബിര്ബം ജില്ലയിലെ സൈന്തിയ സ്റ്റേഷനിനടുത്തു വെച്ച് രണ്ടു തീവണ്ടികള്‍ തമ്മില്‍ കൂട്ടി ഇടിച്ചു വന്‍ അപകടം ഉണ്ടായി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടടുത്താണ് സംഭവം. കൂച്ബെഹാര്‍ – സിയാല്‍ദ ഉത്തര്ബംഗ എക്സ്പ്രസ്‌ തീവണ്ടിയാണ് സൈന്തിയ സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിച്ച ഭഗല്‍പൂര്‍ – റാഞ്ചി വനാഞ്ചല്‍ എക്സ്പ്രസുമായി കൂട്ടിയിടിച്ചത്. അന്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. വനാഞ്ചല്‍ എക്സ്പ്രസിന്റെ മൂന്നു കോച്ചുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു തരിപ്പണമായി. ഒരു കൊച്ചിന്റെ മേല്‍ക്കൂര തൊട്ടടുത്തുള്ള മേല്‍പ്പാലത്തിന്റെ മുകളില്‍ വരെ പറന്നു ചെന്നു. ഉത്തരബംഗ എക്സ്പ്രസിന്റെ എഞ്ചിനും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. എഞ്ചിന്‍ ഡ്രൈവര്‍ തന്റെ സീറ്റില്‍ തന്നെ മരിച്ച നിലയില്‍ കാണപ്പെട്ടു. വനാഞ്ചല്‍ എക്സ്പ്രസിന്റെ ഗാര്‍ഡും അപകടത്തില്‍ കൊല്ലപ്പെട്ടു.

west-bengal-train-accident-epathram

പശ്ചിമ ബംഗാള്‍ തീവണ്ടിയപകടം

രാത്രി 08:54നു സൈന്തിയ സ്റ്റേഷനില്‍ നിന്നും തിരിക്കേണ്ട വനാഞ്ചല്‍ എക്സ്പ്രസ് മണിക്കൂറുകള്‍ വൈകി പുലര്‍ച്ചെ 01:54നാണ് പുറപ്പെട്ടത്‌. 01:38നു സൈന്തിയയില്‍ എത്തേണ്ട ഉത്തരബംഗ എക്സ്പ്രസ്‌ ഇരുപതു മിനിട്ടോളം വൈകി എത്തുകയും ചെയ്തതോടെയാണ് അപകടം ഉണ്ടായത്. എന്നാല്‍ സ്റ്റേഷനില്‍ നിര്‍ത്തേണ്ട തീവണ്ടിയുടെ വേഗത ഇത്രയധികമായത് എങ്ങനെ എന്ന സംശയം ബാക്കി നില്‍ക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് : 0651-2461404, 0651-2460488, 0651-26002634, 0651-2600263

- ജെ.എസ്.

അഭിപ്രായം എഴുതുക »

സന്തോഷ്‌ ട്രോഫി: ജസീര്‍ ക്യാപ്ടന്‍

July 16th, 2010

santhosh-trophy-kerala-team-captain-epathram കൊച്ചി: പുതു മുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കൊണ്ട്,  അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്‍റ്  കേരളാ ടീമിനെ പ്രഖ്യാപിച്ചു. ഡിഫന്‍ഡര്‍ ജസീര്‍  നേതൃത്വം നല്‍കി കൊണ്ടാണ് സന്തോഷ്‌ ട്രോഫി യിലെ മുന്‍ ചാമ്പ്യന്മാര്‍  കള ത്തില്‍ ഇറങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം സെമി കാണാതെ ക്വാര്‍ട്ടറില്‍ തന്നെ പുറ ത്തായത് കൊണ്ട്  പ്രാഥ മിക ഘട്ടം മുതല്‍ തന്നെ  ഇപ്രാ വശ്യം കേരളം കളിക്കേ ണ്ടത് ഉണ്ട്. കേരള ത്തിന്‍റെ ആദ്യ മത്സരം 22 ന് ആയിരിക്കും. പരിചയ സമ്പന്നനായ കോച്ച് എം. എം. ജേക്ക ബ്ബിന്‍റെ തന്ത്ര ങ്ങളില്‍ കളി മെന യുന്ന കേരള ടീം, കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.

ടീം അംഗങ്ങള്‍ : –   ജസീര്‍, അനസ്, ജസ്റ്റിന്‍ സ്റ്റീഫന്‍, വി. വി. സുജിത്ത്, ബി. ടി. ശരത്, എന്‍.  ജോണ്‍സണ്‍, പ്രിന്‍സ് പൗലോസ്, എം. പി. സക്കീര്‍, സി. ജെ.  റെനില്‍, ബിജേഷ് ബെന്‍, എന്‍.  സുമേഷ്, (ഡിഫന്‍ഡര്‍ മാര്‍),  മുഹമ്മദ് അസ്ലം,  കെ. രാകേഷ്, ഒ. കെ. ജാവീദ്, ജാക്കണ്‍ സെബാ സ്റ്റ്യന്‍, കെ. പി. സുബൈര്‍, (ഫോര്‍ വേഡു കള്‍). ജോബി ജോസഫ്, കെ. ശരത്, ജിനേഷ് തോമസ്.(ഗോള്‍ കീപ്പര്‍ മാര്‍).

കോച്ച് : എം. എം. ജേക്കബ്. അസി സ്റ്റന്‍റ് കോച്ച് : വി. പി. ഷാജി,  മാനേജര്‍ : കെ. എ. വിജയ കുമാര്‍,  ഫിസിയോ : ഡോ. ജിജി ജോര്‍ജ്.

 -തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൈന നഹ് വാള്‍ : രണ്ടാം റാങ്കിങ്ങില്‍

July 16th, 2010
saina-nehwal-epathramന്യൂഡല്‍ഹി: ഇന്ത്യന്‍ കായിക രംഗത്തിന് പുതിയ ഉണര്‍വ്വ് നല്‍കി കൊണ്ട്   ബാഡ്മിന്റണ്‍ താരം സൈന നഹ് വാള്‍ ലോക  റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.  ഇക്കഴിഞ്ഞ ബാഡ്മിന്റണ്‍ സീസണുകളില്‍  തകര്‍പ്പന്‍ ഫോം തുടരാന്‍ കഴിഞ്ഞതാണ്  ഈ അതുല്യ നേട്ടം കൈപ്പിടിയില്‍ ഒതുക്കാന്‍ സൈനക്ക്‌ കഴിഞ്ഞത്.
 
ഹൈദരാബാദു കാരിയായ സൈന യുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിത്. കഴിഞ്ഞ റാങ്കിങ് പട്ടികയില്‍ സൈന മൂന്നാം സ്ഥാനത്തായിരുന്നു. ചൈനയുടെ സിന്‍ വാങ്ങിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സൈന പുതിയ നേട്ടം കൈ വരിച്ചത്. സിംഗപ്പൂര്‍ ഓപ്പണ്‍,  ഇന്തോനേഷ്യന്‍ ഓപ്പണ്‍ തുടങ്ങിയ   ടൂര്‍ണമെന്റില്‍  ഇന്ത്യക്കായി വിജയം നേടി എടുക്കാന്‍ ഈയിടെ സൈനക്ക് കഴിഞ്ഞിരുന്നു.  മുന്‍ ലോക ചാമ്പ്യന്‍ ഗോപി ചന്ദിന്‍റെ ശിക്ഷണത്തില്‍ കളി അഭ്യസിക്കുന്ന  സൈന നഹ് വാള്‍  ലോക ഒന്നാം പദവിയാണ് ലക്ഷ്യമിടുന്നത്.  ഇന്ത്യന്‍ കായിക രംഗത്തിന് ലഭിച്ച ഈ അതുല്യ പ്രതിഭ, ഒരു ഒളിമ്പിക്‌ സ്വര്‍ണ്ണം ഇന്ത്യന്‍ കായിക സമൂഹത്തിനു സമ്മാനിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.
 
 -തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം
Next »Next Page » സന്തോഷ്‌ ട്രോഫി: ജസീര്‍ ക്യാപ്ടന്‍ »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine