ഫത്വയെ വിമര്‍ശിച്ച ജാവേദ്‌ അഖ്തറിന് വധ ഭീഷണി

May 17th, 2010

javed-akhtarമുസ്ലിം സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം ജോലി ചെയ്യുന്നതിന് എതിരെ ദാറുല്‍ ഉലും ദേവബന്ദ് മത വിഭാഗം പുറപ്പെടുവിച്ച ഫത്വക്കെതിരെ തന്റെ അഭിപ്രായം തുറന്നു പറഞ്ഞ കവിയും, എഴുത്തുകാരനും, രാജ്യ സഭാ അംഗവുമായ ജാവേദ്‌ അഖ്തറിന് വധ ഭീഷണി ലഭിച്ചു. ഈ മെയില്‍ സന്ദേശമായും ടെലിഫോണ്‍ വഴിയും തനിക്ക്‌ ഭീഷണി ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

ജാവേദിന് പിന്തുണയുമായി പ്രമുഖ മനുഷ്യാവകാശ സംഘടനയായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ്‌ ആന്‍ഡ്‌ പീസ്‌ രംഗത്തെത്തി യിട്ടുണ്ട്. ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ഏതൊരു വ്യക്തിയുടെയും എന്നത് പോലെ തന്നെ മുസ്ലിം സ്ത്രീയുടെയും മൌലിക അവകാശമാണ് എന്നും, മുസ്ലിം സ്ത്രീകളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിനു വേണ്ടി പിന്തിരിപ്പന്‍ ചിന്താഗതി കള്‍ക്കെതിരെ തുറന്നു സംസാരിച്ച ജാവേദിനു തങ്ങള്‍ പൂര്‍ണ്ണമായ പിന്തുണ നല്‍കും എന്നും സി. ജെ. പി. സെക്രട്ടറിയും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ടീസ്റ്റ സെതല്‍വാദ്‌ അറിയിച്ചു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഭൈരോണ്‍ സിങ്ങ് ശെഖാവത്ത് അന്തരിച്ചു

May 15th, 2010

bhairon-singh-shekhawatമുന്‍ ഉപരാഷ്ട്രപതിയും ബി. ജെ. പി. യുടെ സമുന്നതനായ നേതാവുമായ ഭൈരോണ്‍ സിങ്ങ് ശെഖാവത്ത് അന്തരിച്ചു. ഇന്നു രാവിലെ ജയ്‌പൂരിലെ സവായ് മാന്‍സിങ്ങ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസവും നെഞ്ചില്‍ അണു ബാധയും മൂലം കഴിഞ്ഞ വ്യാഴാച ആണ് ഇദ്ദേഹത്തെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

1923 ഒക്ടോബര്‍ 23നു രാജസ്ഥാനിലെ സിക്കന്തര്‍ ജില്ലയില്‍ ഘച്ചരിവാസ് എന്ന ഗ്രാമത്തിലെ ഒരു രജപുത്ര കുടുംബത്തില്‍ ആണ് ശെഖാവത്തിന്റെ ജനനം. ആര്‍. എസ്. എസ്. പ്രവര്‍ത്തകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നീട് ജന സംഘം സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. തുടര്‍ന്ന് ബി. ജെ. പി. രൂപീകൃത മായപ്പോള്‍ അതിന്റെ നേതൃ നിരയില്‍ പ്രധാനിയായി. മികച്ച പ്രാസംഗികനും സംഘാടക നുമായിരുന്ന ശെഖാവത്  രാജസ്ഥാനില്‍ ബി. ജെ. പി.  കെട്ടിപ്പടു ക്കുന്നതില്‍ പ്രമുഖ സ്ഥാനം വഹിച്ചു. അടിയന്തി രാവസ്ഥ കാലത്ത് ജയിലില്‍  കഴിയേണ്ടി വന്നിട്ടുണ്ട്. 1977-ല്‍ രാജസ്ഥാന്‍ മുഖ്യ മന്ത്രിയായി. തുടര്‍ന്ന് 1990-92, 93-98 കാലഘട്ടത്തില്‍ വീണ്ടും അവിടെ മുഖ്യ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ രാഷ്ടീയത്തിലും ശെഖാവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. 2002 ആഗസ്തില്‍  ഇന്ത്യയുടെ പതിനൊന്നാമത് ഉപ രാഷ്ടപതി യായി തിരഞ്ഞെടുക്കപ്പെട്ടു.

സൂരജ് കന്വാറാണ് ശെഖാവത്തിന്റെ ഭാര്യ. ഏക മകള്‍ രത്തന്‍ കന്‍‌വാര്‍. തികഞ്ഞ മിതവാദി യായിരുന്ന ശെഖാവത്ത് 1970-ല്‍ രാജസ്ഥാനില്‍ പട്ടിണി പിടിമുറുക്കുവാന്‍ തുടങ്ങിയപ്പോള്‍ അന്ത്യോദയ എന്ന പദ്ധതി ആവിഷ്കരിച്ച്  നടപ്പിലാക്കി. ഇത് രാജസ്ഥാന്‍ ജനതയുടെ മനസ്സില്‍ അദ്ദേഹത്തിനു വലിയ ഒരു സ്ഥാനം നേടിക്കൊടുത്തു. രാജസ്ഥാന്‍ രാഷ്ടീയത്തിലെ ഒരു ജനകീയ നേതാവിനെയാണ് ശെഖാവത്തിന്റെ മരണത്തിലൂടെ ബി. ജെ. പി. ക്ക് നഷ്ടമാകുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

“ഹിന്ദുത്വം” വില്‍പ്പനയ്ക്ക്

May 15th, 2010

pramod-muthalik-epathramഹിന്ദുത്വ മൂല്യങ്ങളുടെയും ഭാരതീയ പാരമ്പര്യത്തിന്റെയും മൊത്ത കച്ചവടക്കാരായി സ്വയം അവരോധിച്ച് രാജ്യത്ത് വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ ഇളക്കി വിടുകയും, അക്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ശ്രീരാമ സേന, കൂലിക്ക് തല്ലുന്ന വെറുമൊരു ഗുണ്ടാ സംഘം മാത്രമാണെന്ന് തങ്ങള്‍ കണ്ടെത്തിയതായി തെഹെല്ക ഡോട്ട് കോം അവകാശപ്പെട്ടു. ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ നല്‍കി, വിവാദപരമായ പല കണ്ടെത്തലുകളും നടത്തിയ തെഹെല്ക ഡോട്ട് കോം തങ്ങളുടെ റിപ്പോര്‍ട്ടര്‍ മുഖാന്തിരം ശ്രീരാമ സേനയുടെ സ്ഥാപകനായ പ്രമോദ്‌ മുത്തലിക്കിനെ തന്നെ കണ്ടാണ് കൂലിക്ക് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ധാരണ ഉണ്ടാക്കിയത്.

ഒരു ഹിന്ദു ചിത്രകാരനായി വേഷമിട്ട തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ താന്‍ “ലവ് ജിഹാദ്‌” പ്രമേയമാക്കി വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെക്കുമ്പോള്‍ അതിനെതിരെ ശ്രീരാമ സേന കലാപമുണ്ടാക്കണം എന്ന ആവശ്യം മുത്തലിക്കിന് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ ഒരല്‍പ്പം പോലും സങ്കോചമില്ലാതെ അഡ്വാന്‍സായി നല്‍കിയ പതിനായിരം രൂപ മുത്തലിക്ക്‌ വാങ്ങി തന്റെ കീശയിലിട്ടു എന്ന് തെഹെല്ക്ക അറിയിച്ചു. ചിത്ര പ്രദര്‍ശനത്തിനെതിരെ ശ്രീരാമ സേന രംഗത്ത്‌ വന്നാല്‍ മാധ്യമ ശ്രദ്ധ ലഭിക്കുകയും രാജ്യത്തിനകത്തും പുറത്തും തന്റെ ചിത്രങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയും ചെയ്യും, ശ്രീരാമ സേനയ്ക്ക് പറഞ്ഞുറപ്പിക്കുന്ന തുക പ്രതിഫലമായി ലഭിക്കുകയും ചെയ്യും – ഇതായിരുന്നു തെഹെല്ക്ക മുത്തലിക്കിന് നല്‍കിയ നിര്‍ദ്ദേശം.

രണ്ടാമതോന്നാലോചിക്കാതെ, ബാംഗലൂരിനു പുറമേ മംഗലാപുരത്തും തങ്ങള്‍ കലാപം ഉണ്ടാക്കാം എന്നായിരുന്നു തെഹെല്‍ക്കയ്ക്ക് ലഭിച്ച മറുപടി.

രണ്ടു നഗരങ്ങളിലും കലാപം ഉണ്ടാക്കാന്‍ 50 ലക്ഷം രൂപയായിരുന്നു തുക. എന്നാല്‍ പിന്നീട് മൈസൂര്‍ നഗരം കൂടി ഉള്‍പ്പെടുത്തി തുക 60 ലക്ഷം എന്ന് ഉറപ്പിച്ചു.

മുസ്ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടം തെരഞ്ഞെടുത്തു അവിടെ പ്രദര്‍ശനം സംഘടിപ്പിക്കാം. പോലീസിനെ നേരത്തെ തങ്ങളുടെ പദ്ധതി അറിയിച്ചു “സെറ്റ്‌ അപ്പ്” ചെയ്യാം. പ്രദര്‍ശനത്തെ ആക്രമിക്കാനായി 200 പേരുള്ള സംഘം സ്ഥലത്ത് എത്താം. കലാപത്തിനിടയില്‍ കണ്ണില്‍ കാണുന്നവരെ എല്ലാം തല്ലി ചതയ്ക്കാം… ഇതെല്ലാമായിരുന്നു ഇവരുടെ വാഗ്ദാനം എന്നും തെഹെല്ക്ക വെളിപ്പെടുത്തി.

ശ്രീരാമ സേനയുടെ വിവിധ നേതാക്കളുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ തെഹെല്‍ക്കയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ട്വന്‍റി – 20 ലോക കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്‌

May 12th, 2010

dhoniകാത്തിരിപ്പിന്‍റെയും കണക്ക് കൂട്ടലിന്റെയും അവസാനാം എന്നവണ്ണം ലങ്കന്‍ ടീമിന്റെ കരുത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ടീം ഇന്ത്യ നാട്ടിലേക്ക് തിരിക്കുന്നു. പ്രതീക്ഷിച്ചത് പോലെ ലോക ക്രിക്കറ്റിന്റെ തലപ്പത്ത്‌ നില്‍ക്കുന്ന എട്ടു ടീമുകള്‍ സൂപ്പര്‍ എട്ടില്‍ സ്ഥാനം നേടി, അതില്‍ മികവ് കാട്ടുന്ന നാല് ടീമുകളാണ് സെമിയില്‍ കളിക്കാന്‍ അര്‍ഹത നേടുന്നത്. പാക്കിസ്ഥാനും ശ്രീലങ്കയും സെമി ഫൈനല്‍ കളിക്കുമ്പോള്‍ തുടക്കക്കാരായ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരോടൊപ്പം ഇന്ത്യക്കും മടക്ക ടിക്കറ്റ്‌….!!!

സൂപ്പര്‍ എട്ടില്‍ കളിച്ച മൂന്നു കളികളും തോറ്റ ഏക ടീം എന്ന നാണക്കേടു മായാണ് മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ ഉള്ള ടീം മടങ്ങുന്നത് എന്നതാണ് ഏറെ ദുഖ കരം.

suresh-raina

സുരേഷ് റൈനയുടെ പ്രശസ്തമായ സ്ലോഗ് സ്വീപ്പ്

ഐ. പി. എല്‍. എന്ന ക്രിക്കറ്റ്‌ മാമാങ്കത്തിന്റെ (കു)പ്രസിദ്ധ വേദിയില്‍ അടിച്ചു തകര്‍ ത്തവര്‍ക്കും, എറിഞ്ഞുടച്ച വര്‍ക്കുമൊക്കെ ട്വന്‍റി – 20 ലോക കപ്പിന്റെ കളിക്കളത്തില്‍ ബാറ്റ്‌ എടുക്കുമ്പോള്‍ മുട്ടിടിക്കുകയും ബോള്‍ എറിയുമ്പോള്‍ കൈ വിറക്കുകയും ചെയ്യുന്നതിന്റെ കാരണം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കായിക സംഘടനയായ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ കണ്ടെത്തേ ണ്ടതുണ്ട്. സെമി ഫൈനല്‍ കളിക്കാന്‍ അര്‍ഹത നേടിയ ഇംഗ്ലണ്ട്, ആസ്ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാന്‍ ടീമുകള്‍ സ്വന്തം കളി മികവിലൂടെ നേട്ടങ്ങള്‍ കൊയ്തപ്പോള്‍ മറ്റു ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സെമിയില്‍ കടന്നു കൂടാം എന്ന കണക്ക് കൂട്ടലുകള്‍ക്ക് ശ്രീലങ്ക നല്‍കിയ പാഠം, ഇന്ത്യന്‍ ക്രിക്കറ്റിനു ഭാവിയിലെങ്കിലും ഉപകാര പ്പെടുമെന്ന് പ്രതീക്ഷിക്കാം.

20 റണ്‍സ് മാര്‍ജിനില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് അവസാന ലീഗ് മാച്ചില്‍ ആസ്ത്രേലിയ വിന്‍ഡീസിനെയും തോല്‍പ്പിക്കുന്നത് സ്വപ്നം കണ്ടു നടന്ന ധോണിയും കൂട്ടരും തീര്‍ത്തും നിരുത്തര വാദപര മായ ക്രിക്കറ്റ്‌ ആണ് അവസാന സൂപ്പര്‍ എട്ട് ലീഗ് മാച്ചില്‍ പുറത്തെടുത്തത് എന്ന് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. കളിയുടെ ആദ്യ പത്ത് ഓവറില്‍ ഒരു വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ 90 റണ്‍സ് എന്ന ഉജ്ജ്വല സ്കോറില്‍ എത്തിയ ടീം ഇന്ത്യ 9 വിക്കറ്റ്‌ കയ്യിലിരിക്കെ അവസാന പത്ത് ഓവറില്‍ നേടിയത് വെറും 73 റണ്‍സ് ആണെന്നത് ഏറെ വിചിന്തനീയമാണ്. ഒരു കാലത്ത് ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച യുവരാജ്‌ സിംഗ്, ഹര്‍ഭജന്‍, സഹീര്‍ ഖാന്‍, ഗൗതംഗംഭീര്‍ എന്നിവര്‍ ടീം ഇന്ത്യക്ക്‌ ബാധ്യത ആകുന്ന കാഴ്ചയും ഈ ലോക കപ്പു നല്‍കുന്ന പാഠങ്ങളില്‍ ചിലത് മാത്രമാണ്.

ഹുസൈന്‍ ഞാങ്ങാട്ടിരി

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്‍ വിരമിച്ചു

May 12th, 2010

k-g-balakrishnanമൂന്ന് വര്‍ഷവും നാല് മാസവും പൂര്‍ത്തിയാക്കി ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്‍ വിരമിക്കുന്നത് അറുപത്തി അഞ്ചാം വയസ്സിന്റെ നിറവിലേക്ക്. 1945 മെയ്‌ 12ന് കോട്ടയം വൈക്കം തലയോലപ്പറമ്പിലാണ് കൊനകുപ്പക്കാട്ടില്‍ ഗോപിനാഥന്‍ ബാലകൃഷ്ണന്റെ ജനനം. സാമൂഹികമായി പിന്നോക്ക വിഭാഗം ആയിരുന്നിട്ടും തിരുവിതാംകൂറില്‍ നില നിന്നിരുന്ന പ്രത്യേക മായ സാമൂഹിക സാഹചര്യത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്ത് സ്കൂള്‍ വിദ്യാഭ്യാസത്തിനു സൌകര്യ മുണ്ടായിരുന്നു എന്ന് അദ്ദേഹം ഓര്‍ക്കുന്നു. പിന്നീട് വന്ന മിഷനറി സ്ക്കൂളുകള്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കി. തന്റെ അച്ഛന്‍ മിഷനറി സ്കൂളിലാണ് പഠിച്ചത്. തന്റെ അച്ഛന് വിദ്യാഭ്യാസം ലഭിചില്ലാ യിരുന്നുവെങ്കില്‍ തനിക്കും വിദ്യാഭ്യാസം ലഭിക്കാനുള്ള സാധ്യത ഉണ്ടാവു മായിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മഹാരാജാസ്‌ ലോ കോളജില്‍ നിന്നും നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം 1968ലാണ് കേരള ബാര്‍ കൌണ്‍സിലില്‍ അംഗമായത്. കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു വരവെ 1985ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 2000 ജൂണില്‍ സുപ്രീം കോടതിയില്‍ ജഡ്ജിയും, 2007 ജനുവരി 14ന് ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസുമായി.

തന്റെ വിധികളുടെ വിവാദപരമായ നിലപാടുകള്‍ മൂലം ഒട്ടേറെ തവണ അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ജസ്റ്റിസ്‌ നിര്‍മ്മല്‍ യാദവിന് എതിരെയുള്ള അഴിമതി കേസ് തടഞ്ഞതിന് പഞ്ചാബ്‌ ഹരിയാന ബാര്‍ കൌണ്‍സില്‍ അദ്ദേഹത്തെ അപലപിച്ചിട്ടുണ്ട്. ചീഫ്‌ ജസ്റ്റിസിന്റെ ഓഫീസ്‌ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്ന അദ്ദേഹത്തിന്റെ നിലപാടും വിവാദമായി.

ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയ്ക്ക് അവര്‍ക്ക്‌ തന്നെ ബലാല്‍സംഗം ചെയ്ത ആളെ വിവാഹം കഴിക്കാനുള്ള അവകാശം ചില കേസുകളില്‍ അനുവദിച്ചു കൊടുക്കണം എന്ന ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ അഭിപ്രായം ഏറെ ഒച്ചപ്പാടുണ്ടാക്കി. പ്രതിക്ക് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു ഉപാധി മാത്രമാവും ഇത്തരം വിവാഹം എന്ന് ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അന്ന് ചൂണ്ടിക്കാട്ടി. വിവാഹത്തിനു ശേഷവും പ്രതി ഇരയെ നിരന്തരം ബലാല്‍സംഗം ചെയ്യുന്ന ഭീതിദമായ അവസ്ഥയ്ക്ക് വരെ ഇത് വഴിവെക്കും എന്നും ഇരയുടെ നിസ്സഹായ അവസ്ഥയെ ചൂഷണം ചെയ്ത് അവരെ ഇത്തരം ഒരു ഒത്തുതീര്‍പ്പിന് ഭരണകൂടം നിര്‍ബന്ധിക്കുന്ന അവസ്ഥയാണ് ഇത്തരം ഒരു നിലപാട്‌ മൂലം സംജാതമാവുക എന്നും വിമര്‍ശനം ഉയര്‍ന്നു.

ബ്ലോഗ്ഗര്‍മാരുടെ അഭിപ്രായ സ്വാതന്ത്ര്യ ത്തിന് കടിഞ്ഞാണിട്ടു കൊണ്ട് അദ്ദേഹം സ്വീകരിച്ച നിലപാട്‌ ഇന്റര്‍നെറ്റ്‌ ബ്ലോഗിങ്ങ് മേഖലയെ തന്നെ എന്നെന്നേക്കുമായി മാറ്റി മറിച്ചു. രാഷ്ട്രീയ പാര്‍ട്ടികളെ പോലും ബ്ലോഗ്‌ വഴിയോ മറ്റ് ഏതെങ്കിലും ഇന്റര്‍നെറ്റ്‌ സംവിധാനം വഴിയോ അപകീര്‍ത്തിപ്പെടുത്തുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നതിന് പോലും എതിര്‍ കക്ഷി പരാതിപ്പെട്ടാല്‍ കോടതിയില്‍ സമാധാനം പറയാന്‍ ബ്ലോഗര്‍ക്ക് ബാധ്യത ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വിധി.

19 കാരനായ മലയാളി ബ്ലോഗര്‍ അജിത്‌ ശിവസേനയ്ക്ക് എതിരെ ആരംഭിച്ച ഓര്‍ക്കുട്ട് കമ്യൂണിറ്റിയില്‍, ശിവസേന രാജ്യത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്ന വിഷയത്തില്‍ ഒട്ടേറെ പോസ്റ്റുകളും ചര്‍ച്ചകളും നടത്തിയിരുന്നു. ഇത് പലതും പേരില്ലാത്ത അനോണി കളുടെ (anonymous) പേരിലായിരുന്നു. ഇതിനെതിരെ ശിവസേന നല്‍കിയ പരാതിയില്‍ അജിത്തിന് നേരെ പൊതു ജന വികാരത്തെ വ്രണപ്പെടുത്തി എന്ന വകുപ്പില്‍ കുറ്റം ചാര്‍ത്തി പോലീസ്‌ കേസെടുക്കുകയായിരുന്നു. ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ അജിത്ത് സുപ്രീം കോടതിയെ സമീപിച്ചു.

ബ്ലോഗിലെ ഉള്ളടക്കവും അതിലെ കമന്റുകളും ഒരു ചെറിയ ഗ്രൂപ്പില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു എന്നും അതിലെ കമന്റുകള്‍ അവ എഴുതുന്ന ആള്‍ക്കാരുടെ മാത്രം അഭിപ്രായമാണെന്നും സുപ്രീം കോടതിയില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയായ അജിത്ത് വാദിച്ചു. ബ്ലോഗിലെ അഭിപ്രായങ്ങള്‍ തന്റെ മൌലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രകാശനമാണ് എന്നും ഇതിനെ കുറ്റമായി കാണരുത് എന്നുമുള്ള അജിത്തിന്റെ വാദങ്ങള്‍ പക്ഷെ കോടതി ചെവി കൊണ്ടില്ല.

പ്രതി ഒരു കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി ആയത് കൊണ്ട് ഇന്റര്‍നെറ്റ്‌ പോര്‍ട്ടലുകള്‍ എത്രയധികം ആളുകള്‍ സന്ദര്‍ശിക്കും എന്ന കാര്യം അറിയുന്ന ആളാണ്‌ എന്ന് ചീഫ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണനും ജസ്റ്റിസ്‌ പി. സതാശിവം എന്നിവര്‍ അടങ്ങുന്ന ബെഞ്ച്‌ ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ ഇതിലെ ഉള്ളടക്കത്തെ സംബന്ധിച്ച് ഒരു പരാതി ഉയര്‍ന്നാല്‍ കോടതിക്ക് മുന്‍പില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ പ്രതിക്ക്‌ ബാധ്യതയുണ്ട് എന്നായിരുന്നു അജിത്തിനോട് കോടതിയുടെ ഉത്തരവ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്
Next »Next Page » ട്വന്‍റി – 20 ലോക കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്‌ »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine