ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്

May 11th, 2010

ഗ്രീസിലെ സാമ്പത്തിക രക്ഷാ പാക്കേജിന്റെ ബലത്തില്‍ ലോക വിപണിയില്‍ ഉണ്ടായ മുന്നേറ്റത്തെ പിന്‍ പറ്റി ഇന്ത്യന്‍ വിപണിയിലും വന്‍ കുതിപ്പ് ഇന്ന് രേഖപ്പെടുത്തി.  സ്റ്റെര്‍ലൈറ്റ് ഇന്റസ്ട്രീസ്,  ടാറ്റാ മോട്ടോര്‍ഴ്സ്, ടാറ്റാസ്റ്റീല്‍, ഐ.സി. ഐ.സി. ബാങ്ക്, റിലയന്‍സ് ഇന്‍ഫ്ര, ശോഭാ ഡവലപ്പര്‍, എച്ച്. ഡി. ഏഫ്. സി. ബാങ്ക്, വിപ്രൊ തുടങ്ങി മുന്‍ നിര ഓഹരികളില്‍ കാര്യമായ നേട്ടം ഉണ്ടായി.

രാവിലെ 16,799.49-ല്‍ ആരംഭിച്ച സെന്‍സെക്സ് 561.44 പോയന്റ് ഉയര്‍ന്ന് 17,330.55-ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 175.55 പോയന്റ് ഉയര്‍ന്ന് 5193.60-ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ആഴ്ച കനത്ത ഇടിവു രേഖപ്പെടുത്തിയ ആഗോള വിപണിയും ഇന്ത്യന്‍ വിപണിയും തിരിച്ചു വരുന്നതിനെ നിക്ഷേപകര്‍ പ്രതീക്ഷയോടെ ആണ് കാണുന്നത്.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

ജാര്‍ഖണ്ഡില്‍ കസേര കളി

May 9th, 2010

shibu-sorenബി.ജെ.പി. യും താനും കൂടി മാറി മാറി സംസ്ഥാനം ഭരിക്കും എന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ ഷിബു സോറന്‍ പ്രഖ്യാപിച്ചതോടെ ജാര്‍ഖണ്ഡില്‍ എന്‍. ഡി. എ. യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെടുക്കുന്ന ബി. ജെ. പി. വെട്ടിലായി. ശേഷിക്കുന്ന നാലര വര്ഷം സംസ്ഥാനം ഭരിക്കാന്‍ എന്‍. ഡി. എ. യെ നയിക്കാന്‍ ബി. ജെ. പി. യെ പിന്തുണയ്ക്കാന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡനസ് യൂണിയന്‍ എന്നിവര്‍ സമ്മതിച്ചതായി ബി. ജെ. പി. നേതാവ്‌ അനന്ത് കുമാര്‍ ദല്‍ഹിയില്‍ അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ഷിബു സോറന്‍ തന്റെ അഭിപ്രായം അറിയിച്ചു എല്ലാവരെയും ഞെട്ടിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ താന്‍ രാജി വെയ്ക്കുമെന്നും അതിനു ശേഷം ബി. ജെ. പി. യും ജെ. എം. എമും മാറി മാറി സംസ്ഥാനം ഭരിക്കും എന്നുമാണ് ഇപ്പോള്‍ സോറന്‍ പറയുന്നത്.

ബി. ജെ. പി. ലോക്സഭയില്‍ അവതരിപ്പിച്ച ഖണ്ഡനോപക്ഷേപങ്ങള്‍ എതിര്‍ത്ത സോറന്‍ സര്‍ക്കാരിനുള്ള പിന്തുണ പി. ജെ. പി. കഴിഞ്ഞ മാസം 28ന് പിന്‍ വലിച്ചതിനെ തുടര്‍ന്നാണ് ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ നിലവിലുള്ള രാഷ്ട്രീയ അനിശ്ചിതത്വം നിലവില്‍ വന്നത്.

82 അംഗങ്ങളുള്ള ജാര്‍ഖണ്ഡ് നിയമ സഭയില്‍ ജെ. എം. എമിനും ബി. ജെ. പി. ക്കും 18 സീറ്റ്‌ വീതം ഉണ്ട്. എ. ജെ. എസ്. യു. വിനു അഞ്ചും.

14 സീറ്റ്‌ കോണ്ഗ്രസിനും മറ്റ് പ്രധാന കക്ഷികള്‍ക്കെല്ലാം കൂടി 18 സീറ്റുമാണ് ഉള്ളത്. ബാക്കി ഉള്ള 9 സീറ്റുകള്‍ സ്വതന്ത്രരാണ്.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

പ്രകൃതി വാതകം രാഷ്ട്രത്തിന്റെ സ്വത്ത്‌ : സുപ്രീം കോടതി

May 8th, 2010

കൃഷ്ണ – ഗോദാവരി തടത്തിലെ പ്രകൃതി വാതകം പങ്കു വെക്കുന്നതും അതിന്റെ വിലയും സംബന്ധിച്ച് അംബാനി സഹോദരന്മാര്‍ തമ്മില്‍ ഉള്ള തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ ഉള്ള റിലയന്‍സ് ഇന്റസ്ട്രീസിനു അനുകൂലമായി. വാതക വില സംബന്ധിച്ച് കുടുംബാംഗങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ കരാര്‍ നിയമ പരമായോ സാങ്കേതിക മായോ നില നില്‍ക്കില്ലെന്നും, പ്രകൃതി വാതകം രാഷ്ട്രത്തിന്റെ സ്വത്താണെന്നും, അതിന്റെ വില നിര്‍ണ്ണ യാവകാശം പൂര്‍ണ്ണമായും സര്‍ക്കാരി നാണെന്നും ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഉള്ള മൂന്നംഗ ബഞ്ചിന്റെ വിധിയില്‍ വ്യക്തമാക്കി.f

വിധി അനുസരിച്ച് ആറാഴ്ചക്കുള്ളില്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ ഉള്ള റിലയന്‍സ് നാച്ച്വറല്‍ റിസോഴ്സസും, അനില്‍ അംബാനിയുടെ നേതൃത്വത്തില്‍ ഉള്ള റിലയന്‍സ് ഇന്റസ്ട്രീസും സര്‍ക്കാര്‍ വിലയ്ക്കനുസരിച്ച് പുതിയ കരാറ് ഉണ്ടാക്കണം.

2005-ല്‍ അംബാനി സഹോദരന്മാര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് റിലയന്‍സ് ഗ്രൂപ്പ് വിഭജിച്ചിരുന്നു. അന്നുണ്ടാക്കിയ ധാരണ പ്രകാരം റിലയന്‍സ് ഇന്റസ്ട്രീസ് പ്രതിദിനം 2.8 കോടി ഘന അടി വാതകം, ദശ ലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിനു 2.34 ഡോളര്‍ വച്ച് നല്‍കണം എന്ന് അനില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി മുകേഷ്  രംഗത്തു വന്നതോടെ കേസ് കോടതിയില്‍ എത്തി. ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ നിയമ യുദ്ധം, ഇന്ത്യന്‍ ഓഹരി വിപണിയിലും ചലനങ്ങള്‍ സൃഷ്ടിച്ചു. വിധിയേ തുടര്‍ന്ന് മുകേഷിന്റെ ഉടമസ്ഥ തയിലുള്ള കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നു.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

നിര്‍ബന്ധിത നാര്‍കോ പരിശോധന ഭരണഘടനാ വിരുദ്ധം – സുപ്രീം കോടതി

May 6th, 2010

narco analysisന്യൂഡല്‍ഹി : പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ അനുമതി ഇല്ലാതെ നാര്‍കോ പരിശോധന, ബ്രെയിന്‍ മാപ്പിംഗ്, പോളിഗ്രാഫ്‌ ടെസ്റ്റ്‌ എന്നിവ നടത്തുന്നത് മൌലിക അവകാശത്തിന്റെ ലംഘനം ആണെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഇത് വ്യക്തിയുടെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നു കയറ്റമാണ് എന്നും കോടതി നിരീക്ഷിച്ചു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ സാക്ഷികളുടെയോ പ്രതികളുടെയോ സമ്മതം ഇല്ലാതെ ഇത്തരം പരിശോധനകള്‍ നടത്താന്‍ ആവില്ല. കുറ്റാന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന് വ്യാപകമായി കരുതപ്പെ ടുന്നുണ്ടെങ്കിലും വ്യക്തിയുടെ സ്വകാര്യതയും ഭരണ ഘടന അനുവദിക്കുന്ന മൌലിക അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നത് കൊണ്ട് ഈ വിധി ഏറെ സ്വാഗതാര്‍ഹമാണ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ തീവ്രവാദവും ഭീകര പ്രവര്‍ത്തനവും അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തപ്പെടുന്ന ഇന്നത്തെ ലോക സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ഏറെ സഹായകരമാണ് ഇത്തരം പരിശോധനകള്‍. പിടിയിലായ ഒരു ഭീകരനെ നാര്‍കോ പരിശോധനയ്ക്ക് വിധേയനാക്കി അയാള്‍ എവിടെയാണ് ബോംബ്‌ നിക്ഷേപിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കണ്ടെത്താനായാല്‍ ആയിര കണക്കിന് നിരപരാധികളായ ആളുകളെ ബോംബ്‌ സ്ഫോടനത്തില്‍ നിന്നും രക്ഷിക്കാനാവും. ഈ ഒരു സാധ്യതയാണ് സുപ്രീം കോടതി വിധിയോടെ ഇന്ത്യയില്‍ ഇല്ലാതാവുന്നത് എന്ന് സുരക്ഷാ വിദഗ്ദ്ധര്‍ ഭയക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖസബിന്റെ വിധി ആറിന്

May 5th, 2010

Ajmal Kasabഡല്‍ഹി : മുംബൈ ഭീകര ആക്രമണത്തില്‍ പിടിയിലായ പാക്കിസ്ഥാനി ഭീകരന്‍ അജ്മല്‍ ഖസബിന്റെ വിധി മെയ്‌ ആറിന് പ്രഖ്യാപിക്കും. ഖസബ് മൃഗീയമായ ഒരു കൊലപാതക യന്ത്രത്തെ പോലെയാണ് പെരുമാറിയത് എന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ ഏറ്റവും കടുത്ത ശിക്ഷയായ വധ ശിക്ഷ തന്നെ ഖസബിനു നല്‍കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം, ഗൂഡാലോചന, രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്യുക എന്നീ കുറ്റങ്ങളാണ് മൊഹമ്മദ്‌ അജ്മല്‍ അമീര്‍ ഖസബ് എന്ന ഈ ഇരുപത്തിരണ്ടു കാരനെതിരെ കോടതിയില്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 72 പേരുടെ മരണത്തിന് ഖസബ് നേരിട്ട് ഉത്തരവാദിയാണ്. മാരകമായ ഒരു യന്ത്രത്തെ പോലെ ഇയാള്‍ ആളുകളെ കൊള്ളുക മാത്രമല്ല കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

എന്നാല്‍ ഖസബിന്റെ പ്രായം കണക്കിലെടുത്ത്, ഇയാള്‍ ജീവിതത്തില്‍ സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള പക്വത ഇല്ലാത്ത ചെറുപ്പക്കാരനാണ് എന്ന് ഇയാളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മത സംഘടനകളും വിശ്വാസങ്ങളും ഇയാളെ അന്ധനാക്കി യിരിക്കുകയാണ്. അവസരം ലഭിച്ചാല്‍ ഇയാളെ ശരിയായ ദിശയിലേക്ക് നയിക്കുവാന്‍ കഴിയും എന്നത് കോടതി കണക്കിലെടുക്കണം എന്നും പ്രതിഭാഗം വക്കീല്‍ വാദിച്ചു.

- ജെ.എസ്.

അഭിപ്രായം എഴുതുക »


« Previous Page« Previous « മാധുരി ഗുപ്തയ്ക്ക് റിമാന്‍ഡ്‌
Next »Next Page » നിര്‍ബന്ധിത നാര്‍കോ പരിശോധന ഭരണഘടനാ വിരുദ്ധം – സുപ്രീം കോടതി »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine