ഖസബിന്റെ വിധി ആറിന്

May 5th, 2010

Ajmal Kasabഡല്‍ഹി : മുംബൈ ഭീകര ആക്രമണത്തില്‍ പിടിയിലായ പാക്കിസ്ഥാനി ഭീകരന്‍ അജ്മല്‍ ഖസബിന്റെ വിധി മെയ്‌ ആറിന് പ്രഖ്യാപിക്കും. ഖസബ് മൃഗീയമായ ഒരു കൊലപാതക യന്ത്രത്തെ പോലെയാണ് പെരുമാറിയത് എന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ ഏറ്റവും കടുത്ത ശിക്ഷയായ വധ ശിക്ഷ തന്നെ ഖസബിനു നല്‍കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം, ഗൂഡാലോചന, രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്യുക എന്നീ കുറ്റങ്ങളാണ് മൊഹമ്മദ്‌ അജ്മല്‍ അമീര്‍ ഖസബ് എന്ന ഈ ഇരുപത്തിരണ്ടു കാരനെതിരെ കോടതിയില്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 72 പേരുടെ മരണത്തിന് ഖസബ് നേരിട്ട് ഉത്തരവാദിയാണ്. മാരകമായ ഒരു യന്ത്രത്തെ പോലെ ഇയാള്‍ ആളുകളെ കൊള്ളുക മാത്രമല്ല കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

എന്നാല്‍ ഖസബിന്റെ പ്രായം കണക്കിലെടുത്ത്, ഇയാള്‍ ജീവിതത്തില്‍ സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള പക്വത ഇല്ലാത്ത ചെറുപ്പക്കാരനാണ് എന്ന് ഇയാളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മത സംഘടനകളും വിശ്വാസങ്ങളും ഇയാളെ അന്ധനാക്കി യിരിക്കുകയാണ്. അവസരം ലഭിച്ചാല്‍ ഇയാളെ ശരിയായ ദിശയിലേക്ക് നയിക്കുവാന്‍ കഴിയും എന്നത് കോടതി കണക്കിലെടുക്കണം എന്നും പ്രതിഭാഗം വക്കീല്‍ വാദിച്ചു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

മാധുരി ഗുപ്തയ്ക്ക് റിമാന്‍ഡ്‌

May 2nd, 2010

Madhuri-Guptaപാക്കിസ്ഥാന് വേണ്ടി ചാര വൃത്തി നടത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ മാധുരി ഗുപ്തയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ്‌ ചെയ്തു. ഇസ്‌ലാമാബാദ് ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സെക്കണ്ടറി സെക്രട്ടറി ആയി ജോലി ചെയ്തു വരികവെയാണ് ഒരു പാക്കിസ്ഥാനി ഇന്റലിജന്‍സ്‌ ഏജന്റിനു രഹസ്യ വിവരങ്ങള്‍ കൈമാറുന്നതായി ഇന്ത്യന്‍ ഇന്റലിജന്‍സ്‌ വകുപ്പ്‌ കണ്ടെത്തിയത്. തന്റെ പരിധിയ്ക്ക് പുറത്തുള്ള കാര്യങ്ങളില്‍ ഇവര്‍ അസാധാരണമായ താല്പര്യം കാണിച്ചതാണ് ഇവരെ കെണിയില്‍ പെടുത്തിയത്. ഈ കാര്യം ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ ഇന്റലിജന്‍സ്‌ വകുപ്പ്‌ ഇവരെ നിരീക്ഷിക്കുകയും ഇവര്‍ പാക്കിസ്ഥാന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തുന്നതായി കണ്ടെത്തുകയും ചെയ്തു. ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞു ഇസ്ലാമാബാദില്‍ നിന്നും ഇവരെ ഡല്‍ഹിയിലേക്ക്‌ വിളിച്ചു വരുത്തിയാണ് അധികൃതര്‍ അറസ്റ്റ്‌ ചെയ്തത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടി രഞ്ജിത യൂട്യൂബിനും ഗൂഗിളിനും എതിരെ കോടതിയെ സമീപിക്കും

May 1st, 2010

actress-ranjithaതന്റെ സ്വകാര്യ രംഗങ്ങള്‍ അടങ്ങുന്ന വീഡിയോ തങ്ങളുടെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കുക വഴി യൂട്യൂബും ഗൂഗിളും തന്റെ പേരിനു കളങ്കം ചാര്‍ത്തി എന്ന് ആരോപിച്ചു നടി രഞ്ജിത കോടതിയെ സമീപിക്കും എന്ന് അവരുടെ അഭിഭാഷകന്‍ പ്രശാന്ത്‌ അറിയിച്ചു.

വീഡിയോയില്‍ കാണുന്ന യുവതി രഞ്ജിതയല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇവരുടെ അഭിഭാഷകന്‍. വീഡിയോ വെബ് സൈറ്റില്‍ കയറ്റിയ ആള്‍ക്ക് ഈ വീഡിയോയില്‍ ഉള്ള യുവതി രഞ്ജിത തന്നെയാണ് എന്നത് തെളിയിക്കാന്‍ ഉള്ള ബാധ്യത ഉണ്ട്. ഇത് തങ്ങള്‍ നേരത്തെ പത്ര സമ്മേളനത്തില്‍ അറിയിച്ചതുമാണ്.

തന്റെ കൂടെ വീഡിയോയില്‍ ഉള്ള യുവതി നടി രഞ്ജിത തന്നെയാണ് എന്ന് വിവാദ സ്വാമി നിത്യാനന്ദ സമ്മതിച്ചിരുന്നു.

എന്നാല്‍ ഈ വീഡിയോയില്‍ ഉള്ള യുവതി രഞ്ജിതയല്ല എന്നാണ് രഞ്ജിതയുടെ അഭിഭാഷകന്റെ പക്ഷം. പ്രസ്തുത വീഡിയോ പ്രചരിപ്പിക്കുക വഴി യൂട്യൂബും ഗൂഗിളും തന്റെ കക്ഷിയെ അപകീര്‍ത്തി പ്പെടുത്തിയിരിക്കുന്നു. ഇതിനെതിരെയാണ് തങ്ങളുടെ പരാതി. ഈ വീഡിയോയും ഇതിലെ കമന്റുകളും ഉടനടി വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ തങ്ങള്‍ കോടതിയെ സമീപിക്കും.

തന്റെ കക്ഷി ആശ്രമത്തില്‍ പോകാറുണ്ട്. ഇത് തങ്ങള്‍ നിഷേധിക്കുന്നില്ല. എന്നാല്‍ ആശ്രമത്തില്‍ വെച്ച് തന്റെ കക്ഷി ഒരു തരത്തിലുമുള്ള കരാറിലും ഒപ്പ് വെച്ചിട്ടില്ല എന്നും പ്രശാന്ത്‌ പറഞ്ഞു. നിത്യാനന്ദയുടെ ആശ്രമത്തില്‍ വരുന്നവരെ കൊണ്ട് “സെക്സ് കരാര്‍” ഒപ്പിടുവിക്കുന്ന പതിവുണ്ട് എന്ന് പോലീസ്‌ അന്വേഷണത്തിനിടെ സൂചനകള്‍ ലഭിച്ചിരുന്നു. ഈ “ലൈംഗിക കരാറിന്റെ” പകര്‍പ്പ്‌ ആശ്രമത്തില്‍ നിന്നും പോലീസിനു ലഭിച്ചതായും സൂചനകള്‍ ഉണ്ടായിരുന്നു. ലൈംഗിക ഊര്‍ജ്ജം ഉപയോഗിച്ച് അന്തേവാസികള്‍ കൂടുതല്‍ അടുത്ത ആത്മീയ ബന്ധം സ്ഥാപിക്കുവാന്‍ സഹായിക്കുന്ന താന്ത്രിക മുറകള്‍ പ്രയോഗിക്കുമെന്നും ഇതില്‍ നഗ്നതയും ലൈംഗിക ചേഷ്ടകളും ഉള്‍പ്പെടും എന്നും മറ്റും, ഇതിനെതിരെ ആശ്രമം സ്ഥാപകനും അധികൃതര്‍ക്കും യാതോരു ബാധ്യതകളും ഉണ്ടായിരിക്കുന്നതല്ല എന്നും ഈ കരാര്‍ സ്വമേധയാ ഒപ്പിടുന്നതാണ് എന്നുമാണ് കരാറിലെ ഉള്ളടക്കം.

വീഡിയോ രംഗത്ത്‌ വന്നതിനെ തുടര്‍ന്ന് ആശ്രമത്തിന്റെ ചുമതലയില്‍ നിന്നും ഒഴിഞ്ഞ നിത്യാനന്ദ ഒരു മാസത്തോളം ഒളിവിലായിരുന്നു. പിന്നീട് ഹിമാചല്‍ പ്രദേശില്‍ വെച്ചാണ് പോലീസ്‌ നിത്യാനന്ദയെ അറസ്റ്റ്‌ ചെയ്തത്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

വിവാഹ പൂര്‍വ ബന്ധം – ഖുശ്ബുവിന് സുപ്രീം കോടതിയില്‍ വിജയം

April 29th, 2010

khushbooതന്റെ വിവാഹ പൂര്‍വ ബന്ധങ്ങളെ കുറിച്ച് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞതിനെതിരെ പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ നടി ഖുശ്ബു വിനെതിരെ നിലവില്‍ ഉണ്ടായിരുന്ന 22 ഓളം ക്രിമിനല്‍ കേസുകള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞു. ചീഫ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്‍, ജസ്റ്റിസ്‌ ദീപക്‌ വര്‍മ, ജസ്റ്റിസ്‌ ബി. എസ്. ചൌഹാന്‍ എന്നിവര്‍ അടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. തന്റെ പേരില്‍ നിലവിലുള്ള കേസുകള്‍ തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ട് ഖുശ്ബു നല്‍കിയ പരാതി നേരത്തെ മദ്രാസ്‌ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ചു ജീവിക്കുന്നത് നിയമ വിരുദ്ധമല്ല എന്ന് കേസില്‍ വിധി പ്രസ്താവിച്ചു കൊണ്ട് കോടതി ചൂണ്ടിക്കാട്ടി.

2005ല്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹ പൂര്‍വ ബന്ധങ്ങളെ പറ്റി തുറന്നു സംസാരിച്ച ഖുശ്ബു, അഭ്യസ്ത വിദ്യരായ ആരും വിവാഹ സമയത്ത് വധു കന്യക ആയിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കില്ല എന്നും പറഞ്ഞിരുന്നു. ഇത് ഒട്ടേറെ പേരെ പ്രകോപിപ്പിക്കുകയും തമിഴ്‌ നാട്ടില്‍ ഖുശ്ബുവിന് എതിരെ 22 ഓളം ക്രിമിനല്‍ കേസുകള്‍ റെജിസ്റ്റര്‍ ചെയ്യപ്പെടുകയും ഉണ്ടായി.

വിവാഹ പൂര്‍വ്വ ബന്ധം മാധ്യമങ്ങളിലൂടെ തുറന്നു പറയുക വഴി യുവ തലമുറയെ വഴി തെറ്റിക്കുകയാണ് ഖുശ്ബു ചെയ്തത് എന്നായിരുന്നു പരാതിക്കാരുടെ ആരോപണം.

വാദം കേട്ട കോടതി ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍ തികച്ചും അവരുടെ സ്വകാര്യ നിലപാടാണെന്നും ഇത് പരാതിക്കാരെ എന്തിനാണ് പ്രകോപിപ്പിക്കുന്നത് എന്നും ആരാഞ്ഞു. ഏതു നിയമ പ്രകാരമാണ് ഇത് കുറ്റകരം ആകുന്നത്? പരാതിക്കാര്‍ പറഞ്ഞത് പോലെ ഈ അഭിമുഖങ്ങള്‍ കണ്ടതിനു ശേഷം ഏതെങ്കിലും പെണ്‍കുട്ടികള്‍ വീട് വിട്ട്‌ ഒളിച്ചോടി പോയതിന്റെ തെളിവുണ്ടോ? എത്ര വീടുകളാണ് ഈ അഭിമുഖം മൂലം പരാതിക്കാര്‍ പറഞ്ഞ പോലെ മൂല്യ ച്യുതിക്ക് വിധേയമായത്? നിങ്ങള്‍ക്ക്‌ പെണ്‍ മക്കളുണ്ടോ എന്നാ ചോദ്യത്തിന് പരാതിക്കാരന്‍ ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍, അപ്പോള്‍ പിന്നെ നിങ്ങളെ എങ്ങനെയാണ് ഇത് ബാധിച്ചത് എന്ന് വ്യക്തമാക്കണം എന്നായി കോടതി. നിയമ വിരുദ്ധമായി പ്രതി ഒന്നും ചെയ്തിട്ടില്ല. പ്രസ്തുത അഭിമുഖം ഞങ്ങളെ ആരെയും പ്രതികൂലമായി ബാധിച്ചിട്ടുമില്ല. കുറ്റം ഒന്നും ചെയ്യാത്ത പ്രതിയുടെ അഭിമുഖം അവരുടെ സ്വകാര്യ അഭിപ്രായ പ്രകടനം മാത്രമാണ്. അത് എങ്ങനെ കുറ്റകൃത്യമാവും എന്നും സുപ്രീം കോടതി ബെഞ്ച്‌ പരാതിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.

വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് കുറ്റകരമല്ല. ഇങ്ങനെ ജീവിക്കുന്നത് തടയാന്‍ നിയമമില്ല. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധവും നിയമം തടയുന്നില്ല എന്ന് കോടതി വ്യക്തമാക്കി. ഭാരതീയ പൌരാണിക സങ്കല്‍പ്പത്തില്‍ കൃഷ്ണനും രാധയും ഒരുമിച്ച് കഴിഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. പ്രായ പൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ച് ജീവിക്കണം എന്ന് തീരുമാനിച്ചാല്‍ അതില്‍ തെറ്റ്‌ എന്താണുള്ളത്? ഒരുമിച്ച് ജീവിക്കുന്നത് ഒരു കുറ്റമല്ല എന്ന് കോടതി നിരീക്ഷിച്ചു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

മിഗ് – 21 വിമാനങ്ങള്‍ പിന്‍വലിക്കും : ആന്റണി

April 20th, 2010

പൊതുവേ അപകട സാധ്യത കൂടുതലുള്ള മിഗ്-21 വിമാനങ്ങള്‍ വ്യോമ സേനയില്‍ നിന്നും ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് പ്രതിരോധ മന്ത്രി എ. കെ. ആന്റണി പറഞ്ഞു. മലയാളിയായ രാഹുല്‍ നായര്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ അഭ്യാസ പ്രകടന ത്തിനിടെ വിമാന തകരാറു മൂലം മരണ മടഞ്ഞ പശ്ചാത്തല ത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക യായിരുന്നു മന്ത്രി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ലളിത് മോഡിയുടെ ഓഫീസില്‍ നിന്നും ഫയലുമായി കടന്ന സ്ത്രീ വിജയ്‌ മല്ല്യയുടെ മകള്‍
Next »Next Page » വിവാഹ പൂര്‍വ ബന്ധം – ഖുശ്ബുവിന് സുപ്രീം കോടതിയില്‍ വിജയം »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine