ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്‍ വിരമിച്ചു

May 12th, 2010

k-g-balakrishnanമൂന്ന് വര്‍ഷവും നാല് മാസവും പൂര്‍ത്തിയാക്കി ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്‍ വിരമിക്കുന്നത് അറുപത്തി അഞ്ചാം വയസ്സിന്റെ നിറവിലേക്ക്. 1945 മെയ്‌ 12ന് കോട്ടയം വൈക്കം തലയോലപ്പറമ്പിലാണ് കൊനകുപ്പക്കാട്ടില്‍ ഗോപിനാഥന്‍ ബാലകൃഷ്ണന്റെ ജനനം. സാമൂഹികമായി പിന്നോക്ക വിഭാഗം ആയിരുന്നിട്ടും തിരുവിതാംകൂറില്‍ നില നിന്നിരുന്ന പ്രത്യേക മായ സാമൂഹിക സാഹചര്യത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്ത് സ്കൂള്‍ വിദ്യാഭ്യാസത്തിനു സൌകര്യ മുണ്ടായിരുന്നു എന്ന് അദ്ദേഹം ഓര്‍ക്കുന്നു. പിന്നീട് വന്ന മിഷനറി സ്ക്കൂളുകള്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കി. തന്റെ അച്ഛന്‍ മിഷനറി സ്കൂളിലാണ് പഠിച്ചത്. തന്റെ അച്ഛന് വിദ്യാഭ്യാസം ലഭിചില്ലാ യിരുന്നുവെങ്കില്‍ തനിക്കും വിദ്യാഭ്യാസം ലഭിക്കാനുള്ള സാധ്യത ഉണ്ടാവു മായിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മഹാരാജാസ്‌ ലോ കോളജില്‍ നിന്നും നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം 1968ലാണ് കേരള ബാര്‍ കൌണ്‍സിലില്‍ അംഗമായത്. കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു വരവെ 1985ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 2000 ജൂണില്‍ സുപ്രീം കോടതിയില്‍ ജഡ്ജിയും, 2007 ജനുവരി 14ന് ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസുമായി.

തന്റെ വിധികളുടെ വിവാദപരമായ നിലപാടുകള്‍ മൂലം ഒട്ടേറെ തവണ അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ജസ്റ്റിസ്‌ നിര്‍മ്മല്‍ യാദവിന് എതിരെയുള്ള അഴിമതി കേസ് തടഞ്ഞതിന് പഞ്ചാബ്‌ ഹരിയാന ബാര്‍ കൌണ്‍സില്‍ അദ്ദേഹത്തെ അപലപിച്ചിട്ടുണ്ട്. ചീഫ്‌ ജസ്റ്റിസിന്റെ ഓഫീസ്‌ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്ന അദ്ദേഹത്തിന്റെ നിലപാടും വിവാദമായി.

ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയ്ക്ക് അവര്‍ക്ക്‌ തന്നെ ബലാല്‍സംഗം ചെയ്ത ആളെ വിവാഹം കഴിക്കാനുള്ള അവകാശം ചില കേസുകളില്‍ അനുവദിച്ചു കൊടുക്കണം എന്ന ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ അഭിപ്രായം ഏറെ ഒച്ചപ്പാടുണ്ടാക്കി. പ്രതിക്ക് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു ഉപാധി മാത്രമാവും ഇത്തരം വിവാഹം എന്ന് ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അന്ന് ചൂണ്ടിക്കാട്ടി. വിവാഹത്തിനു ശേഷവും പ്രതി ഇരയെ നിരന്തരം ബലാല്‍സംഗം ചെയ്യുന്ന ഭീതിദമായ അവസ്ഥയ്ക്ക് വരെ ഇത് വഴിവെക്കും എന്നും ഇരയുടെ നിസ്സഹായ അവസ്ഥയെ ചൂഷണം ചെയ്ത് അവരെ ഇത്തരം ഒരു ഒത്തുതീര്‍പ്പിന് ഭരണകൂടം നിര്‍ബന്ധിക്കുന്ന അവസ്ഥയാണ് ഇത്തരം ഒരു നിലപാട്‌ മൂലം സംജാതമാവുക എന്നും വിമര്‍ശനം ഉയര്‍ന്നു.

ബ്ലോഗ്ഗര്‍മാരുടെ അഭിപ്രായ സ്വാതന്ത്ര്യ ത്തിന് കടിഞ്ഞാണിട്ടു കൊണ്ട് അദ്ദേഹം സ്വീകരിച്ച നിലപാട്‌ ഇന്റര്‍നെറ്റ്‌ ബ്ലോഗിങ്ങ് മേഖലയെ തന്നെ എന്നെന്നേക്കുമായി മാറ്റി മറിച്ചു. രാഷ്ട്രീയ പാര്‍ട്ടികളെ പോലും ബ്ലോഗ്‌ വഴിയോ മറ്റ് ഏതെങ്കിലും ഇന്റര്‍നെറ്റ്‌ സംവിധാനം വഴിയോ അപകീര്‍ത്തിപ്പെടുത്തുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നതിന് പോലും എതിര്‍ കക്ഷി പരാതിപ്പെട്ടാല്‍ കോടതിയില്‍ സമാധാനം പറയാന്‍ ബ്ലോഗര്‍ക്ക് ബാധ്യത ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വിധി.

19 കാരനായ മലയാളി ബ്ലോഗര്‍ അജിത്‌ ശിവസേനയ്ക്ക് എതിരെ ആരംഭിച്ച ഓര്‍ക്കുട്ട് കമ്യൂണിറ്റിയില്‍, ശിവസേന രാജ്യത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്ന വിഷയത്തില്‍ ഒട്ടേറെ പോസ്റ്റുകളും ചര്‍ച്ചകളും നടത്തിയിരുന്നു. ഇത് പലതും പേരില്ലാത്ത അനോണി കളുടെ (anonymous) പേരിലായിരുന്നു. ഇതിനെതിരെ ശിവസേന നല്‍കിയ പരാതിയില്‍ അജിത്തിന് നേരെ പൊതു ജന വികാരത്തെ വ്രണപ്പെടുത്തി എന്ന വകുപ്പില്‍ കുറ്റം ചാര്‍ത്തി പോലീസ്‌ കേസെടുക്കുകയായിരുന്നു. ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ അജിത്ത് സുപ്രീം കോടതിയെ സമീപിച്ചു.

ബ്ലോഗിലെ ഉള്ളടക്കവും അതിലെ കമന്റുകളും ഒരു ചെറിയ ഗ്രൂപ്പില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു എന്നും അതിലെ കമന്റുകള്‍ അവ എഴുതുന്ന ആള്‍ക്കാരുടെ മാത്രം അഭിപ്രായമാണെന്നും സുപ്രീം കോടതിയില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയായ അജിത്ത് വാദിച്ചു. ബ്ലോഗിലെ അഭിപ്രായങ്ങള്‍ തന്റെ മൌലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രകാശനമാണ് എന്നും ഇതിനെ കുറ്റമായി കാണരുത് എന്നുമുള്ള അജിത്തിന്റെ വാദങ്ങള്‍ പക്ഷെ കോടതി ചെവി കൊണ്ടില്ല.

പ്രതി ഒരു കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി ആയത് കൊണ്ട് ഇന്റര്‍നെറ്റ്‌ പോര്‍ട്ടലുകള്‍ എത്രയധികം ആളുകള്‍ സന്ദര്‍ശിക്കും എന്ന കാര്യം അറിയുന്ന ആളാണ്‌ എന്ന് ചീഫ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണനും ജസ്റ്റിസ്‌ പി. സതാശിവം എന്നിവര്‍ അടങ്ങുന്ന ബെഞ്ച്‌ ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ ഇതിലെ ഉള്ളടക്കത്തെ സംബന്ധിച്ച് ഒരു പരാതി ഉയര്‍ന്നാല്‍ കോടതിക്ക് മുന്‍പില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ പ്രതിക്ക്‌ ബാധ്യതയുണ്ട് എന്നായിരുന്നു അജിത്തിനോട് കോടതിയുടെ ഉത്തരവ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്

May 11th, 2010

ഗ്രീസിലെ സാമ്പത്തിക രക്ഷാ പാക്കേജിന്റെ ബലത്തില്‍ ലോക വിപണിയില്‍ ഉണ്ടായ മുന്നേറ്റത്തെ പിന്‍ പറ്റി ഇന്ത്യന്‍ വിപണിയിലും വന്‍ കുതിപ്പ് ഇന്ന് രേഖപ്പെടുത്തി.  സ്റ്റെര്‍ലൈറ്റ് ഇന്റസ്ട്രീസ്,  ടാറ്റാ മോട്ടോര്‍ഴ്സ്, ടാറ്റാസ്റ്റീല്‍, ഐ.സി. ഐ.സി. ബാങ്ക്, റിലയന്‍സ് ഇന്‍ഫ്ര, ശോഭാ ഡവലപ്പര്‍, എച്ച്. ഡി. ഏഫ്. സി. ബാങ്ക്, വിപ്രൊ തുടങ്ങി മുന്‍ നിര ഓഹരികളില്‍ കാര്യമായ നേട്ടം ഉണ്ടായി.

രാവിലെ 16,799.49-ല്‍ ആരംഭിച്ച സെന്‍സെക്സ് 561.44 പോയന്റ് ഉയര്‍ന്ന് 17,330.55-ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 175.55 പോയന്റ് ഉയര്‍ന്ന് 5193.60-ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ആഴ്ച കനത്ത ഇടിവു രേഖപ്പെടുത്തിയ ആഗോള വിപണിയും ഇന്ത്യന്‍ വിപണിയും തിരിച്ചു വരുന്നതിനെ നിക്ഷേപകര്‍ പ്രതീക്ഷയോടെ ആണ് കാണുന്നത്.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

ജാര്‍ഖണ്ഡില്‍ കസേര കളി

May 9th, 2010

shibu-sorenബി.ജെ.പി. യും താനും കൂടി മാറി മാറി സംസ്ഥാനം ഭരിക്കും എന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ ഷിബു സോറന്‍ പ്രഖ്യാപിച്ചതോടെ ജാര്‍ഖണ്ഡില്‍ എന്‍. ഡി. എ. യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെടുക്കുന്ന ബി. ജെ. പി. വെട്ടിലായി. ശേഷിക്കുന്ന നാലര വര്ഷം സംസ്ഥാനം ഭരിക്കാന്‍ എന്‍. ഡി. എ. യെ നയിക്കാന്‍ ബി. ജെ. പി. യെ പിന്തുണയ്ക്കാന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡനസ് യൂണിയന്‍ എന്നിവര്‍ സമ്മതിച്ചതായി ബി. ജെ. പി. നേതാവ്‌ അനന്ത് കുമാര്‍ ദല്‍ഹിയില്‍ അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ഷിബു സോറന്‍ തന്റെ അഭിപ്രായം അറിയിച്ചു എല്ലാവരെയും ഞെട്ടിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ താന്‍ രാജി വെയ്ക്കുമെന്നും അതിനു ശേഷം ബി. ജെ. പി. യും ജെ. എം. എമും മാറി മാറി സംസ്ഥാനം ഭരിക്കും എന്നുമാണ് ഇപ്പോള്‍ സോറന്‍ പറയുന്നത്.

ബി. ജെ. പി. ലോക്സഭയില്‍ അവതരിപ്പിച്ച ഖണ്ഡനോപക്ഷേപങ്ങള്‍ എതിര്‍ത്ത സോറന്‍ സര്‍ക്കാരിനുള്ള പിന്തുണ പി. ജെ. പി. കഴിഞ്ഞ മാസം 28ന് പിന്‍ വലിച്ചതിനെ തുടര്‍ന്നാണ് ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ നിലവിലുള്ള രാഷ്ട്രീയ അനിശ്ചിതത്വം നിലവില്‍ വന്നത്.

82 അംഗങ്ങളുള്ള ജാര്‍ഖണ്ഡ് നിയമ സഭയില്‍ ജെ. എം. എമിനും ബി. ജെ. പി. ക്കും 18 സീറ്റ്‌ വീതം ഉണ്ട്. എ. ജെ. എസ്. യു. വിനു അഞ്ചും.

14 സീറ്റ്‌ കോണ്ഗ്രസിനും മറ്റ് പ്രധാന കക്ഷികള്‍ക്കെല്ലാം കൂടി 18 സീറ്റുമാണ് ഉള്ളത്. ബാക്കി ഉള്ള 9 സീറ്റുകള്‍ സ്വതന്ത്രരാണ്.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

പ്രകൃതി വാതകം രാഷ്ട്രത്തിന്റെ സ്വത്ത്‌ : സുപ്രീം കോടതി

May 8th, 2010

കൃഷ്ണ – ഗോദാവരി തടത്തിലെ പ്രകൃതി വാതകം പങ്കു വെക്കുന്നതും അതിന്റെ വിലയും സംബന്ധിച്ച് അംബാനി സഹോദരന്മാര്‍ തമ്മില്‍ ഉള്ള തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ ഉള്ള റിലയന്‍സ് ഇന്റസ്ട്രീസിനു അനുകൂലമായി. വാതക വില സംബന്ധിച്ച് കുടുംബാംഗങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ കരാര്‍ നിയമ പരമായോ സാങ്കേതിക മായോ നില നില്‍ക്കില്ലെന്നും, പ്രകൃതി വാതകം രാഷ്ട്രത്തിന്റെ സ്വത്താണെന്നും, അതിന്റെ വില നിര്‍ണ്ണ യാവകാശം പൂര്‍ണ്ണമായും സര്‍ക്കാരി നാണെന്നും ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഉള്ള മൂന്നംഗ ബഞ്ചിന്റെ വിധിയില്‍ വ്യക്തമാക്കി.f

വിധി അനുസരിച്ച് ആറാഴ്ചക്കുള്ളില്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ ഉള്ള റിലയന്‍സ് നാച്ച്വറല്‍ റിസോഴ്സസും, അനില്‍ അംബാനിയുടെ നേതൃത്വത്തില്‍ ഉള്ള റിലയന്‍സ് ഇന്റസ്ട്രീസും സര്‍ക്കാര്‍ വിലയ്ക്കനുസരിച്ച് പുതിയ കരാറ് ഉണ്ടാക്കണം.

2005-ല്‍ അംബാനി സഹോദരന്മാര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് റിലയന്‍സ് ഗ്രൂപ്പ് വിഭജിച്ചിരുന്നു. അന്നുണ്ടാക്കിയ ധാരണ പ്രകാരം റിലയന്‍സ് ഇന്റസ്ട്രീസ് പ്രതിദിനം 2.8 കോടി ഘന അടി വാതകം, ദശ ലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിനു 2.34 ഡോളര്‍ വച്ച് നല്‍കണം എന്ന് അനില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി മുകേഷ്  രംഗത്തു വന്നതോടെ കേസ് കോടതിയില്‍ എത്തി. ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ നിയമ യുദ്ധം, ഇന്ത്യന്‍ ഓഹരി വിപണിയിലും ചലനങ്ങള്‍ സൃഷ്ടിച്ചു. വിധിയേ തുടര്‍ന്ന് മുകേഷിന്റെ ഉടമസ്ഥ തയിലുള്ള കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നു.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

നിര്‍ബന്ധിത നാര്‍കോ പരിശോധന ഭരണഘടനാ വിരുദ്ധം – സുപ്രീം കോടതി

May 6th, 2010

narco analysisന്യൂഡല്‍ഹി : പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ അനുമതി ഇല്ലാതെ നാര്‍കോ പരിശോധന, ബ്രെയിന്‍ മാപ്പിംഗ്, പോളിഗ്രാഫ്‌ ടെസ്റ്റ്‌ എന്നിവ നടത്തുന്നത് മൌലിക അവകാശത്തിന്റെ ലംഘനം ആണെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഇത് വ്യക്തിയുടെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നു കയറ്റമാണ് എന്നും കോടതി നിരീക്ഷിച്ചു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ സാക്ഷികളുടെയോ പ്രതികളുടെയോ സമ്മതം ഇല്ലാതെ ഇത്തരം പരിശോധനകള്‍ നടത്താന്‍ ആവില്ല. കുറ്റാന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന് വ്യാപകമായി കരുതപ്പെ ടുന്നുണ്ടെങ്കിലും വ്യക്തിയുടെ സ്വകാര്യതയും ഭരണ ഘടന അനുവദിക്കുന്ന മൌലിക അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നത് കൊണ്ട് ഈ വിധി ഏറെ സ്വാഗതാര്‍ഹമാണ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ തീവ്രവാദവും ഭീകര പ്രവര്‍ത്തനവും അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തപ്പെടുന്ന ഇന്നത്തെ ലോക സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ഏറെ സഹായകരമാണ് ഇത്തരം പരിശോധനകള്‍. പിടിയിലായ ഒരു ഭീകരനെ നാര്‍കോ പരിശോധനയ്ക്ക് വിധേയനാക്കി അയാള്‍ എവിടെയാണ് ബോംബ്‌ നിക്ഷേപിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കണ്ടെത്താനായാല്‍ ആയിര കണക്കിന് നിരപരാധികളായ ആളുകളെ ബോംബ്‌ സ്ഫോടനത്തില്‍ നിന്നും രക്ഷിക്കാനാവും. ഈ ഒരു സാധ്യതയാണ് സുപ്രീം കോടതി വിധിയോടെ ഇന്ത്യയില്‍ ഇല്ലാതാവുന്നത് എന്ന് സുരക്ഷാ വിദഗ്ദ്ധര്‍ ഭയക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖസബിന്റെ വിധി ആറിന്
Next »Next Page » പ്രകൃതി വാതകം രാഷ്ട്രത്തിന്റെ സ്വത്ത്‌ : സുപ്രീം കോടതി »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine