വേദാന്തയുടെ അനുമതി തടഞ്ഞു

May 18th, 2010

sesa-goa-vedantaന്യൂഡല്‍ഹി : ഗോവയില്‍ ഖനനം നടത്താന്‍ വേദാന്ത കമ്പനിക്ക്‌ പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുവാദം സര്‍ക്കാര്‍ തടഞ്ഞു. ഗോവയിലെ പിര്‍ണ, നദോറ എന്നീ ഗ്രാമങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പിര്‍ണ ഇരുമ്പ്‌ ഖനന പദ്ധതിക്ക്‌ ജൂണ്‍ 9നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതിയെ തദ്ദേശ വാസികള്‍ പൂര്‍ണ്ണമായി എതിര്‍ക്കുന്നു എന്ന് പിര്‍ണ നരോദ നാഗരിക് കൃതി സമിതി എന്ന പ്രാദേശിക സംഘടന ദേശീയ പരിസ്ഥിതി അപ്പെല്ലെറ്റ്‌ അധികൃതരെ (National Environment Appellate Authority – NEAA) ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ഖനന അനുമതി നിഷേധിച്ച് കൊണ്ട് ഉത്തരവായത്‌. വിദഗ്ദ്ധ സമിതി പ്രദേശം സന്ദര്‍ശിച്ച് പ്രാദേശിക എതിര്‍പ്പിനുള്ള കാരണവും പദ്ധതി മൂലം ഉണ്ടാകാവുന്ന കൃഷി നാശം, ആരോഗ്യ പ്രശ്നങ്ങള്‍, പരിസ്ഥിതി നഷ്ടങ്ങള്‍ എന്നിവ വിശദമായി പഠിക്കാനും എന്‍. ഇ. എ. എ. നിര്‍ദ്ദേശിച്ചു.

chapora-river-vedanta-mining

ചപോര നദിയുടെ ഈ തീരങ്ങളിലാണ് വേദാന്ത കമ്പനി ഖനനം നടത്താന്‍ ഉദ്ദേശിക്കുന്നത്

ഇതിനിടെ പുതിയ ഖനികള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഗോവയില്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഫത്വയെ വിമര്‍ശിച്ച ജാവേദ്‌ അഖ്തറിന് വധ ഭീഷണി

May 17th, 2010

javed-akhtarമുസ്ലിം സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം ജോലി ചെയ്യുന്നതിന് എതിരെ ദാറുല്‍ ഉലും ദേവബന്ദ് മത വിഭാഗം പുറപ്പെടുവിച്ച ഫത്വക്കെതിരെ തന്റെ അഭിപ്രായം തുറന്നു പറഞ്ഞ കവിയും, എഴുത്തുകാരനും, രാജ്യ സഭാ അംഗവുമായ ജാവേദ്‌ അഖ്തറിന് വധ ഭീഷണി ലഭിച്ചു. ഈ മെയില്‍ സന്ദേശമായും ടെലിഫോണ്‍ വഴിയും തനിക്ക്‌ ഭീഷണി ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

ജാവേദിന് പിന്തുണയുമായി പ്രമുഖ മനുഷ്യാവകാശ സംഘടനയായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ്‌ ആന്‍ഡ്‌ പീസ്‌ രംഗത്തെത്തി യിട്ടുണ്ട്. ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ഏതൊരു വ്യക്തിയുടെയും എന്നത് പോലെ തന്നെ മുസ്ലിം സ്ത്രീയുടെയും മൌലിക അവകാശമാണ് എന്നും, മുസ്ലിം സ്ത്രീകളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിനു വേണ്ടി പിന്തിരിപ്പന്‍ ചിന്താഗതി കള്‍ക്കെതിരെ തുറന്നു സംസാരിച്ച ജാവേദിനു തങ്ങള്‍ പൂര്‍ണ്ണമായ പിന്തുണ നല്‍കും എന്നും സി. ജെ. പി. സെക്രട്ടറിയും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ടീസ്റ്റ സെതല്‍വാദ്‌ അറിയിച്ചു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഭൈരോണ്‍ സിങ്ങ് ശെഖാവത്ത് അന്തരിച്ചു

May 15th, 2010

bhairon-singh-shekhawatമുന്‍ ഉപരാഷ്ട്രപതിയും ബി. ജെ. പി. യുടെ സമുന്നതനായ നേതാവുമായ ഭൈരോണ്‍ സിങ്ങ് ശെഖാവത്ത് അന്തരിച്ചു. ഇന്നു രാവിലെ ജയ്‌പൂരിലെ സവായ് മാന്‍സിങ്ങ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസവും നെഞ്ചില്‍ അണു ബാധയും മൂലം കഴിഞ്ഞ വ്യാഴാച ആണ് ഇദ്ദേഹത്തെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

1923 ഒക്ടോബര്‍ 23നു രാജസ്ഥാനിലെ സിക്കന്തര്‍ ജില്ലയില്‍ ഘച്ചരിവാസ് എന്ന ഗ്രാമത്തിലെ ഒരു രജപുത്ര കുടുംബത്തില്‍ ആണ് ശെഖാവത്തിന്റെ ജനനം. ആര്‍. എസ്. എസ്. പ്രവര്‍ത്തകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നീട് ജന സംഘം സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. തുടര്‍ന്ന് ബി. ജെ. പി. രൂപീകൃത മായപ്പോള്‍ അതിന്റെ നേതൃ നിരയില്‍ പ്രധാനിയായി. മികച്ച പ്രാസംഗികനും സംഘാടക നുമായിരുന്ന ശെഖാവത്  രാജസ്ഥാനില്‍ ബി. ജെ. പി.  കെട്ടിപ്പടു ക്കുന്നതില്‍ പ്രമുഖ സ്ഥാനം വഹിച്ചു. അടിയന്തി രാവസ്ഥ കാലത്ത് ജയിലില്‍  കഴിയേണ്ടി വന്നിട്ടുണ്ട്. 1977-ല്‍ രാജസ്ഥാന്‍ മുഖ്യ മന്ത്രിയായി. തുടര്‍ന്ന് 1990-92, 93-98 കാലഘട്ടത്തില്‍ വീണ്ടും അവിടെ മുഖ്യ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ രാഷ്ടീയത്തിലും ശെഖാവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. 2002 ആഗസ്തില്‍  ഇന്ത്യയുടെ പതിനൊന്നാമത് ഉപ രാഷ്ടപതി യായി തിരഞ്ഞെടുക്കപ്പെട്ടു.

സൂരജ് കന്വാറാണ് ശെഖാവത്തിന്റെ ഭാര്യ. ഏക മകള്‍ രത്തന്‍ കന്‍‌വാര്‍. തികഞ്ഞ മിതവാദി യായിരുന്ന ശെഖാവത്ത് 1970-ല്‍ രാജസ്ഥാനില്‍ പട്ടിണി പിടിമുറുക്കുവാന്‍ തുടങ്ങിയപ്പോള്‍ അന്ത്യോദയ എന്ന പദ്ധതി ആവിഷ്കരിച്ച്  നടപ്പിലാക്കി. ഇത് രാജസ്ഥാന്‍ ജനതയുടെ മനസ്സില്‍ അദ്ദേഹത്തിനു വലിയ ഒരു സ്ഥാനം നേടിക്കൊടുത്തു. രാജസ്ഥാന്‍ രാഷ്ടീയത്തിലെ ഒരു ജനകീയ നേതാവിനെയാണ് ശെഖാവത്തിന്റെ മരണത്തിലൂടെ ബി. ജെ. പി. ക്ക് നഷ്ടമാകുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

“ഹിന്ദുത്വം” വില്‍പ്പനയ്ക്ക്

May 15th, 2010

pramod-muthalik-epathramഹിന്ദുത്വ മൂല്യങ്ങളുടെയും ഭാരതീയ പാരമ്പര്യത്തിന്റെയും മൊത്ത കച്ചവടക്കാരായി സ്വയം അവരോധിച്ച് രാജ്യത്ത് വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ ഇളക്കി വിടുകയും, അക്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ശ്രീരാമ സേന, കൂലിക്ക് തല്ലുന്ന വെറുമൊരു ഗുണ്ടാ സംഘം മാത്രമാണെന്ന് തങ്ങള്‍ കണ്ടെത്തിയതായി തെഹെല്ക ഡോട്ട് കോം അവകാശപ്പെട്ടു. ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ നല്‍കി, വിവാദപരമായ പല കണ്ടെത്തലുകളും നടത്തിയ തെഹെല്ക ഡോട്ട് കോം തങ്ങളുടെ റിപ്പോര്‍ട്ടര്‍ മുഖാന്തിരം ശ്രീരാമ സേനയുടെ സ്ഥാപകനായ പ്രമോദ്‌ മുത്തലിക്കിനെ തന്നെ കണ്ടാണ് കൂലിക്ക് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ധാരണ ഉണ്ടാക്കിയത്.

ഒരു ഹിന്ദു ചിത്രകാരനായി വേഷമിട്ട തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ താന്‍ “ലവ് ജിഹാദ്‌” പ്രമേയമാക്കി വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെക്കുമ്പോള്‍ അതിനെതിരെ ശ്രീരാമ സേന കലാപമുണ്ടാക്കണം എന്ന ആവശ്യം മുത്തലിക്കിന് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ ഒരല്‍പ്പം പോലും സങ്കോചമില്ലാതെ അഡ്വാന്‍സായി നല്‍കിയ പതിനായിരം രൂപ മുത്തലിക്ക്‌ വാങ്ങി തന്റെ കീശയിലിട്ടു എന്ന് തെഹെല്ക്ക അറിയിച്ചു. ചിത്ര പ്രദര്‍ശനത്തിനെതിരെ ശ്രീരാമ സേന രംഗത്ത്‌ വന്നാല്‍ മാധ്യമ ശ്രദ്ധ ലഭിക്കുകയും രാജ്യത്തിനകത്തും പുറത്തും തന്റെ ചിത്രങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയും ചെയ്യും, ശ്രീരാമ സേനയ്ക്ക് പറഞ്ഞുറപ്പിക്കുന്ന തുക പ്രതിഫലമായി ലഭിക്കുകയും ചെയ്യും – ഇതായിരുന്നു തെഹെല്ക്ക മുത്തലിക്കിന് നല്‍കിയ നിര്‍ദ്ദേശം.

രണ്ടാമതോന്നാലോചിക്കാതെ, ബാംഗലൂരിനു പുറമേ മംഗലാപുരത്തും തങ്ങള്‍ കലാപം ഉണ്ടാക്കാം എന്നായിരുന്നു തെഹെല്‍ക്കയ്ക്ക് ലഭിച്ച മറുപടി.

രണ്ടു നഗരങ്ങളിലും കലാപം ഉണ്ടാക്കാന്‍ 50 ലക്ഷം രൂപയായിരുന്നു തുക. എന്നാല്‍ പിന്നീട് മൈസൂര്‍ നഗരം കൂടി ഉള്‍പ്പെടുത്തി തുക 60 ലക്ഷം എന്ന് ഉറപ്പിച്ചു.

മുസ്ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടം തെരഞ്ഞെടുത്തു അവിടെ പ്രദര്‍ശനം സംഘടിപ്പിക്കാം. പോലീസിനെ നേരത്തെ തങ്ങളുടെ പദ്ധതി അറിയിച്ചു “സെറ്റ്‌ അപ്പ്” ചെയ്യാം. പ്രദര്‍ശനത്തെ ആക്രമിക്കാനായി 200 പേരുള്ള സംഘം സ്ഥലത്ത് എത്താം. കലാപത്തിനിടയില്‍ കണ്ണില്‍ കാണുന്നവരെ എല്ലാം തല്ലി ചതയ്ക്കാം… ഇതെല്ലാമായിരുന്നു ഇവരുടെ വാഗ്ദാനം എന്നും തെഹെല്ക്ക വെളിപ്പെടുത്തി.

ശ്രീരാമ സേനയുടെ വിവിധ നേതാക്കളുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ തെഹെല്‍ക്കയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ട്വന്‍റി – 20 ലോക കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്‌

May 12th, 2010

dhoniകാത്തിരിപ്പിന്‍റെയും കണക്ക് കൂട്ടലിന്റെയും അവസാനാം എന്നവണ്ണം ലങ്കന്‍ ടീമിന്റെ കരുത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ടീം ഇന്ത്യ നാട്ടിലേക്ക് തിരിക്കുന്നു. പ്രതീക്ഷിച്ചത് പോലെ ലോക ക്രിക്കറ്റിന്റെ തലപ്പത്ത്‌ നില്‍ക്കുന്ന എട്ടു ടീമുകള്‍ സൂപ്പര്‍ എട്ടില്‍ സ്ഥാനം നേടി, അതില്‍ മികവ് കാട്ടുന്ന നാല് ടീമുകളാണ് സെമിയില്‍ കളിക്കാന്‍ അര്‍ഹത നേടുന്നത്. പാക്കിസ്ഥാനും ശ്രീലങ്കയും സെമി ഫൈനല്‍ കളിക്കുമ്പോള്‍ തുടക്കക്കാരായ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരോടൊപ്പം ഇന്ത്യക്കും മടക്ക ടിക്കറ്റ്‌….!!!

സൂപ്പര്‍ എട്ടില്‍ കളിച്ച മൂന്നു കളികളും തോറ്റ ഏക ടീം എന്ന നാണക്കേടു മായാണ് മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ ഉള്ള ടീം മടങ്ങുന്നത് എന്നതാണ് ഏറെ ദുഖ കരം.

suresh-raina

സുരേഷ് റൈനയുടെ പ്രശസ്തമായ സ്ലോഗ് സ്വീപ്പ്

ഐ. പി. എല്‍. എന്ന ക്രിക്കറ്റ്‌ മാമാങ്കത്തിന്റെ (കു)പ്രസിദ്ധ വേദിയില്‍ അടിച്ചു തകര്‍ ത്തവര്‍ക്കും, എറിഞ്ഞുടച്ച വര്‍ക്കുമൊക്കെ ട്വന്‍റി – 20 ലോക കപ്പിന്റെ കളിക്കളത്തില്‍ ബാറ്റ്‌ എടുക്കുമ്പോള്‍ മുട്ടിടിക്കുകയും ബോള്‍ എറിയുമ്പോള്‍ കൈ വിറക്കുകയും ചെയ്യുന്നതിന്റെ കാരണം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കായിക സംഘടനയായ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ കണ്ടെത്തേ ണ്ടതുണ്ട്. സെമി ഫൈനല്‍ കളിക്കാന്‍ അര്‍ഹത നേടിയ ഇംഗ്ലണ്ട്, ആസ്ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാന്‍ ടീമുകള്‍ സ്വന്തം കളി മികവിലൂടെ നേട്ടങ്ങള്‍ കൊയ്തപ്പോള്‍ മറ്റു ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സെമിയില്‍ കടന്നു കൂടാം എന്ന കണക്ക് കൂട്ടലുകള്‍ക്ക് ശ്രീലങ്ക നല്‍കിയ പാഠം, ഇന്ത്യന്‍ ക്രിക്കറ്റിനു ഭാവിയിലെങ്കിലും ഉപകാര പ്പെടുമെന്ന് പ്രതീക്ഷിക്കാം.

20 റണ്‍സ് മാര്‍ജിനില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് അവസാന ലീഗ് മാച്ചില്‍ ആസ്ത്രേലിയ വിന്‍ഡീസിനെയും തോല്‍പ്പിക്കുന്നത് സ്വപ്നം കണ്ടു നടന്ന ധോണിയും കൂട്ടരും തീര്‍ത്തും നിരുത്തര വാദപര മായ ക്രിക്കറ്റ്‌ ആണ് അവസാന സൂപ്പര്‍ എട്ട് ലീഗ് മാച്ചില്‍ പുറത്തെടുത്തത് എന്ന് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. കളിയുടെ ആദ്യ പത്ത് ഓവറില്‍ ഒരു വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ 90 റണ്‍സ് എന്ന ഉജ്ജ്വല സ്കോറില്‍ എത്തിയ ടീം ഇന്ത്യ 9 വിക്കറ്റ്‌ കയ്യിലിരിക്കെ അവസാന പത്ത് ഓവറില്‍ നേടിയത് വെറും 73 റണ്‍സ് ആണെന്നത് ഏറെ വിചിന്തനീയമാണ്. ഒരു കാലത്ത് ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച യുവരാജ്‌ സിംഗ്, ഹര്‍ഭജന്‍, സഹീര്‍ ഖാന്‍, ഗൗതംഗംഭീര്‍ എന്നിവര്‍ ടീം ഇന്ത്യക്ക്‌ ബാധ്യത ആകുന്ന കാഴ്ചയും ഈ ലോക കപ്പു നല്‍കുന്ന പാഠങ്ങളില്‍ ചിലത് മാത്രമാണ്.

ഹുസൈന്‍ ഞാങ്ങാട്ടിരി

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്‍ വിരമിച്ചു
Next »Next Page » “ഹിന്ദുത്വം” വില്‍പ്പനയ്ക്ക് »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine