റാത്തോഡിനു ഒന്നര വര്ഷം തടവ്‌

May 25th, 2010

sps-rathoreന്യൂഡല്‍ഹി : ഏറെ ഒച്ചപ്പാടുണ്ടാക്കിയ രുചിക പീഡന കേസില്‍ മുന്‍ ഹരിയാനാ ഡി. ജി. പി. എസ്. പി. എസ്. റാത്തോഡിനു കോടതി ഒന്നര വര്ഷം തടവ്‌ ശിക്ഷ നല്‍കി. വിധിയ്ക്കെതിരെ പ്രതിയ്ക്ക് അപ്പീല്‍ നല്‍കാവുന്നതാണ് എന്ന് വ്യക്തമാക്കിയ കോടതി പ്രതിയെ ഉടനടി ജെയിലിലേക്ക് കൊണ്ട് പോകാനും ഉത്തരവിട്ടു. ഇയാളെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സി. ബി. ഐ. കോടതി 6 മാസത്തേയ്ക്ക് ശിക്ഷിച്ച ഇയാള്‍ മേല്‍ കോടതിയില്‍ നല്‍കിയ ഹരജിയിന്മേലാണ് ഈ വിധി.

ടെന്നീസ് കളിക്കാരി യായ 14 വയസ്സുകാരി രുചികയെ 1990 ആഗസ്ത് 12ന് റാത്തോഡ് മാനഭംഗപ്പെടുത്തി എന്നാണ് കേസ്. രുചികയുടെ അച്ഛന്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലി പ്പിക്കാനായി രുചികയുടെ വീട്ടുകാരെ പോലീസ് നിരന്തരം വേട്ടയാടി. രുചികയുടെ അച്ഛനും 18-കാരനായ സഹോദര നുമെതിരെ റാത്തോഡ് 11 ക്രിമിനല്‍ കേസുണ്ടാക്കി. പിന്നീട് ഫീസ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് രുചികയെ സ്‌കൂളില്‍നിന്ന് പുറത്താക്കി. ഇതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

19 വര്‍ഷത്തെ നിയമ യുദ്ധത്തിനു ശേഷം 67-കാരനായ റാത്തോഡിന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ആറു മാസം തടവിനും ആയിരം രൂപ പിഴയടയ്ക്കാനുമാണ് സി. ബി. ഐ. കോടതി വിധിച്ചത്. എന്നാല്‍, ഈ ശിക്ഷ നീതീകരിക്ക ത്തക്കതല്ലെന്ന് രുചികയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. റാത്തോഡിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കും കേസെടുക്ക ണമെന്നായിരുന്നു അവരുടെ ആവശ്യം.

അതിനിടെ, കേസില്‍ അകപ്പെട്ടിട്ടും മികച്ച സേവനത്തിനു ലഭിച്ച പോലീസ് മെഡല്‍ തിരിച്ചു നല്‍കാത്ത തെന്തെന്ന് ആരാഞ്ഞ് ഹരിയാന ആഭ്യന്തര മന്ത്രാലയം റാത്തോഡിന് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു. ഇയാളുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ബി.ജെ.പി. സോറനെ കയ്യൊഴിഞ്ഞു

May 24th, 2010

shibu-sorenറാഞ്ചി : രാഷ്ട്രീയ അനിശ്ചിതത്വത്തിന് താല്‍ക്കാലിക വിരാമമിട്ടു കൊണ്ട് ബി. ജെ. പി. ജാര്‍ഖണ്ഡിലെ ഷിബു സോറന്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ ന്യൂനപക്ഷമായ സോറന്‍ സര്‍ക്കാരിന്റെ ഭാവി പരുങ്ങലിലായതോടെ ജാര്‍ഖണ്ഡില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് കളമൊരുങ്ങി. 81 അംഗ സഭയില്‍ 18 സീറ്റ് വീതം ഇപ്പോള്‍ ബി. ജെ. പി. ക്കും ഷിബു സോറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്ച്ചയ്ക്കും ഉണ്ട്. 5 അംഗങ്ങള്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡനസ് യൂണിയനും, 2 സീറ്റ് ജനതാ ദള്‍ യുനൈറ്റഡിനും ഉണ്ട്.

ബി. ജെ. പി. നേതാവും, ഉപ മുഖ്യ മന്ത്രിയുമായ രഘുവര്‍ ദാസാണ് തന്റെ പാര്‍ട്ടി സോറന്‍ സര്‍ക്കാരിനുള്ള പിന്തുണ പ്രഖ്യാപിക്കുന്നതായി കാണിച്ച് ഗവര്‍ണര്‍ക്ക് എഴുത്ത് നല്‍കിയത്.

ബി. ജെ. പി. യും സോറനും മാറി മാറി സംസ്ഥാനം ഭരിക്കും എന്ന ധാരണ കാറ്റില്‍ പറത്തിക്കൊണ്ട് താന്‍ മുഖ്യ മന്ത്രിയായി തുടരും എന്ന സോറന്റെ നിലപാടാണ് ബി.ജെ.പി. യെ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മംഗലാപുരത്ത് വിമാനം തകര്‍ന്നു – 158 മരണം

May 22nd, 2010

mangalore-air-crashമംഗലാപുരം : ദുബായില്‍ നിന്നും 166 പേരുമായി മംഗലാപുരത്ത്‌ എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ഇറങ്ങുന്ന വേളയില്‍ തകര്‍ന്നു 158 പേര്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ കാസര്‍ഗോഡ്‌ സ്വദേശികളായ 50ഓളം മലയാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നാണു പ്രാഥമിക വിവരം. രാവിലെ 06:03നാണ് അപകടം നടന്നത്.

വിമാനം റണ്‍ വേയില്‍ ഇറങ്ങേണ്ട സ്ഥലത്ത് നിന്നും ഏതാണ്ട് 2000 അടി കഴിഞ്ഞു ഇറങ്ങിയതാണ് അപകടത്തിനു കാരണം ആയത് എന്ന് ദൃക്‌സാക്ഷികളുടെ മൊഴികളില്‍ നിന്നും അനുമാനിക്കപ്പെടുന്നു. ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞതിനാല്‍ റണ്‍ വേ പൂര്‍ണമായി താണ്ടിയിട്ടും വിമാനത്തിന്റെ വേഗത കുറഞ്ഞില്ല. വിമാനം നിര്‍ത്താനായി പൈലറ്റ്‌ ഈ അവസരത്തില്‍ അടിയന്തിര ബ്രേക്ക് ഉപയോഗിച്ചതോടെ വിമാനത്തിന്റെ ചക്രങ്ങള്‍ പൊട്ടിത്തെറിച്ചു. ചക്രങ്ങള്‍ ഇല്ലാതായ വിമാനം നിലത്തിടിക്കുകയും തീപിടിക്കുകയും ചെയ്തതോടെ ആളിക്കത്തുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു എന്നാണു അനുമാനിക്കപ്പെടുന്നത്.

mangalore-airindia-crash

രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന കാസര്‍ഗോഡ്‌ ബേനൂര്‍ സ്വദേശിയായ ഹക്കീം (34) മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷാര്‍ജയില്‍ സ്വന്തമായി ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തി വന്ന കാസര്‍ഗോഡ്‌ പരപ്പ്‌ സ്വദേശികളും സഹോദരങ്ങളുമായ പച്ചിക്കാരന്‍ പ്രഭാകരന്‍, പറമ്പത്ത്‌ കുഞ്ഞികൃഷ്ണന്‍ എന്നിവരും മരിച്ചതായി സംശയിക്കപ്പെടുന്നു. രക്ഷപ്പെട്ടവരുടെ പട്ടികയില്‍ ഇവരുടെ പേരില്ല എന്നതാണ് ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക്‌ ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും കുടുംബങ്ങള്‍ കേരളത്തിലേക്ക്‌ തിരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പരുകളില്‍ ഹെല്‍പ്‌ ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്‌:

മംഗലാപുരം : 0824-2220422, 0824-2220424
ന്യൂഡല്‍ഹി : 011-25656196, 011-25603101

ദുബായ്‌ എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യ എക്സ്പ്രസ്‌ ഓഫീസിന്റെ നമ്പര്‍ : 00971-4-2165828, 00971-4-2165829

മംഗലാപുരത്ത് വിമാനം തകര്‍ന്നു – 158 മരണം

- ജെ.എസ്.

1 അഭിപ്രായം »

800 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു

May 20th, 2010

mumbai-slums-burnedമുംബൈ: ജനസംഖ്യയുടെ 60 ശതമാനം ചേരികളില്‍ വസിക്കുന്ന മുംബൈ മഹാ നഗരത്തില്‍ നഗര ശുചീകരണത്തിന്റെ പേരില്‍ 800 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. കുടിയൊഴിപ്പിക്കാന്‍ എത്തിയ പോലീസ്‌ സംഘം ആളുകളെ മാറ്റിയതിനു ശേഷം ചേരി പ്രദേശം വളഞ്ഞു. ഇതിനിടയില്‍ പൊടുന്നനെ കുടിലുകള്‍ക്ക്‌ തീ പിടിച്ചു സര്‍വ്വസ്വവും കത്തി നശിച്ചു. തങ്ങളുടെ വാസ സ്ഥലവും അതിനുള്ളിലെ സര്‍വ്വ വസ്തുക്കളും കത്തി നശിക്കുന്നത് നോക്കി വാവിട്ട് കരയുവാനേ സ്ഥല വാസികള്‍ക്ക് കഴിഞ്ഞുള്ളു. മുംബൈയിലെ മാന്‍ഖുര്ദ്‌ എന്ന സ്ഥലത്തെ ചേരി നിവാസികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മറാത്തിയും, ഉത്തര്‍ പ്രദേശുകാരനും, തെലുങ്കനും, തമിഴനും ജാതി മത ഭേദമില്ലാതെ ഒരുമിച്ചു കഴിഞ്ഞിരുന്ന ഒരു “ചെറു ഇന്ത്യ” യായിരുന്നു ഇവിടം.

ഇവരെല്ലാം ഇപ്പോള്‍ സഹായതിനായ്‌ ഉറ്റു നോക്കുന്നത് സ്ഥലത്തെത്തി തങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ മേധാ പട്കറെയും, സഹാനുഭൂതിയോടെ അവരോടൊപ്പം വന്ന ഒട്ടേറെ സഹൃദയരായ നാട്ടുകാരെയും, മാധ്യമ പ്രവര്‍ത്ത കരെയുമാണ്.

മുംബൈ നഗരത്തിലെ ആകെ ജനസംഖ്യയുടെ 60 ശതമാനത്തിലേറെ ചേരികളില്‍ ഏറ്റവും മോശം ജീവിത സാഹചര്യങ്ങളില്‍ പാര്‍ക്കുന്നവരാണ്. ഇവിടങ്ങളിലും ഇവര്‍ സുരക്ഷിതരല്ല. ഇവരുടെ അവകാശമായ അടിസ്ഥാന സൌകര്യങ്ങള്‍ ഇവര്‍ക്ക്‌ ലഭ്യമാക്കുന്നതിന് പകരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത് എന്തൊരു വിരോധാഭാസമാണ് എന്ന് മേധ ചോദിക്കുമ്പോള്‍ തൊട്ടടുത്ത്‌, തങ്ങള്‍ ഒരിക്കല്‍ താമസിച്ചിരുന്ന, പോലീസ്‌ നശിപ്പിച്ച വീടിന്റെ ആകെ ബാക്കിയുള്ള കരി പിടിച്ച തറ തുടച്ചു വൃത്തിയാക്കി മകളെ കിടത്തി ഉറക്കുകയാണ് ഒരു അമ്മ.

അനധികൃത കെട്ടിടങ്ങളെയാണ് അധികൃതര്‍ നശിപ്പിച്ചത്. എന്നാല്‍ ഈ കെട്ടിടങ്ങളില്‍ താമസിച്ചിരുന്ന മനുഷ്യര്‍ അനധികൃതരല്ലല്ലോ.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ദന്തേവാഡ : ഉത്തരവാദിത്തം സര്‍ക്കാരിന് – അരുന്ധതി റോയ്‌

May 19th, 2010

arundhathi-roy41 പേര്‍ കൊല്ലപ്പെടാന്‍ ഇടയായ ദന്തേവാഡ നക്സല്‍ ആക്രമണം ആദിവാസി കളുടെ പ്രശ്നത്തില്‍ സജീവമായി ഇടപെടുന്ന എഴുത്തുകാരിയും, ബുക്കര്‍ പുരസ്കാര ജേതാവുമായ അരുന്ധതി റോയ്‌ അപലപിച്ചു. മാവോയിസ്റ്റുകള്‍ മനപൂര്‍വ്വം പൊതുജനത്തെ ആക്രമിച്ചു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇത് ശരിയാണെങ്കില്‍, ഒരു തരത്തിലും ന്യായീകരിക്കാന്‍ ആവില്ല. എന്നാല്‍ ആക്രമണത്തിന് ഇരയായ ബസില്‍ സാധാരണ ജനം ഉണ്ടായി രുന്നുവെങ്കില്‍ അത് സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും വന്ന വീഴ്ചയാണ് എന്ന് ഇവര്‍ ചൂണ്ടി ക്കാണിക്കുന്നു. യുദ്ധ ഭൂമിയില്‍ സാധാരണ ജനം സഞ്ചരിക്കുന്ന ബസില്‍, സുരക്ഷാ ഉദ്യോഗസ്ഥരെയും സൈനികരെയും സഞ്ചരിക്കാന്‍ അനുവദിച്ചത്‌ അക്ഷന്തവ്യമായ സുരക്ഷാ പാളിച്ചയാണ്.

ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. നക്സലുകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ന്യായമാണ്. ഇത് അധികാരികള്‍ കണക്കിലെടുത്ത്‌ ഭവന രഹിതരായ ഗോത്ര വര്‍ഗ്ഗക്കാരെ പുനരധിവസിപ്പിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « വേദാന്തയുടെ അനുമതി തടഞ്ഞു
Next »Next Page » 800 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine