പശ്ചിമ ബംഗാളില്‍ തൃണമൂല്‍ തൂത്തു വാരി

June 3rd, 2010

mamata-banerjeeകൊല്‍ക്കത്ത : ഇടതു കോട്ടയെന്ന് അറിയപ്പെടുന്ന പശ്ചിമ ബംഗാളിലെ മുന്‍സിപ്പല്‍ ഭരണ സമിതി കളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനു കനത്ത തിരിച്ചടി ഏല്‍‌പ്പിച്ചു കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ വന്‍ മുന്നേറ്റം.141 വാര്‍ഡുകളില്‍ 97 എണ്ണത്തില്‍ വിജയിച്ച് കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്ഗ്രസ് പിടിച്ചടക്കി. ഇടതു പക്ഷം 33 വാര്‍ഡിലും കോണ്‍ഗ്രസ്സ് 7 വാര്‍ഡിലും മറ്റുള്ളവര്‍ മൂന്നിടത്തും വിജയിച്ചു. 2005-ലെ തിരഞ്ഞെടുപ്പില്‍ മൂന്നു നഗര സഭകളില്‍ മാത്രം വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സ് ഇതോടെ ബംഗാള്‍ രാഷ്ട്രീയത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തി യിരിക്കുന്നത്. അന്ന് 81 മുന്‍സിപാലിറ്റികളില്‍ 55 എണ്ണവും ഇടതു മുന്നണിയാണ് കരസ്ഥ മാക്കിയിരുന്നത്.

കേന്ദ്ര ഭരണത്തില്‍ പങ്കാളി യാണെങ്കിലും പശ്ചിമ ബംഗാളില്‍ മമത – കോണ്‍ഗ്രസ്സ് സഖ്യം ഉണ്ടായിരുന്നില്ല. അടുത്ത വര്‍ഷം നടക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാവുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചന യാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അധികാരത്തില്‍ ഇരിക്കുന്ന ഇടതു ഭരണം തന്നെ ഒരു പക്ഷെ മമത പിടിച്ചടക്കിയേക്കും എന്നതിന്റെ സൂചനകളും ഈ ഫലങ്ങള്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം തന്നെ ബംഗാളില്‍ ഇടതു പക്ഷത്തിനു പിന്തുണ കുറയുന്നതിന്റെ വ്യക്തമായ സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

തീവ്രവാദത്തിനു മതമില്ല

June 2nd, 2010

mecca-masjidമഹാരാഷ്ട്രയിലെ മാലേഗാവില്‍ നടന്ന ബോംബ്‌ സ്ഫോടനത്തില്‍ ഒരു ഹിന്ദു സന്യാസിനിയായ സാധ്വി പ്രഖ്യാ സിങ് ഠാക്കുര്‍ അറസ്റ്റിലായതോടെ നിരവധി ആര്‍. എസ്. എസ്. നേതാക്കള്‍ക്ക്‌ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ആന്ധ്ര പ്രദേശിലെ മക്ക മസ്ജിദ്‌, രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ എന്ന് തുടങ്ങി ഇപ്പോള്‍ അവസാനമായി സംജൌത്ത എക്സ്പ്രസ്‌ തീവണ്ടിയിലെ സ്ഫോടനവും കൂടി ആയതോടെ പട്ടിക നീളുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് വിട്ടു കിടക്കുന്ന കണ്ണികള്‍ കൂട്ടി യോജിപ്പിക്കാന്‍ കഴിഞ്ഞാല്‍ ലഭിക്കുന്ന ചിത്രം എന്തായിരിക്കും എന്ന ചിന്ത ഏവരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. തീവ്രവാദത്തിനു മതമില്ലെങ്കിലും, ഈ തീവ്രവാദി ആക്രമണങ്ങളില്‍ പോലീസ്‌ അന്വേഷണത്തിന് വിധേയമായിട്ടുള്ളവര്‍ ഹിന്ദു മതക്കാര്‍ ആണെന്നതിന് പുറമേ ഇവര്‍ക്ക്‌ സംഘടനയുമായി ഉള്ള അടുത്ത ബന്ധം കൂടിയാണ് രാഷ്ട്രീയ സ്വയം സേവക്‌ സംഘത്തെ ആശങ്കയിലാക്കുന്നത്.

ആദ്യമൊക്കെ സാധ്വി പ്രഖ്യാ സിങ് ഠാക്കുറിനെ അനുകൂലിച്ച ആര്‍. എസ്. എസ്. പിന്നീട് മൌനം പാലിക്കുന്നതാണ് കണ്ടത്. വിശദമായ ചര്‍ച്ചകള്‍ക്ക്‌ ശേഷമാണ് നേതൃത്വം തീവ്രവാദികളെ സംരക്ഷിക്കുകയോ അനുകൂലിക്കുകയോ ചെയ്യേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്. അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ഇത് സംബന്ധിച്ച് മൌനം പാലിക്കും എന്ന് എല്‍. കെ. അദ്വാനിയും രാജ് നാഥ് സിംഗും വ്യക്തമാക്കി. അജ്മീര്‍ സ്ഫോടനത്തില്‍ ആര്‍. എസ്. എസ്. പ്രചാരകന്‍ ദേവേന്ദ്ര ഗുപ്ത അറസ്റ്റിലായപ്പോള്‍ ഇതേ സംബന്ധിച്ച് ആരും ഒന്നും പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ജനം ആര്‍. എസ്. എസിനെ ബന്ധപ്പെടുത്തുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യും എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന് കാരണം.

അജ്മീര്‍ സ്ഫോടനത്തില്‍ അറസ്റ്റിലായ ദേവേന്ദ്ര ഗുപ്ത ജാര്‍ഖണ്ഡില്‍ ആര്‍. എസ്. എസ്. പ്രചാരകനായിരുന്നു. ഇത് ആര്‍. എസ്. എസിന് നിഷേധിക്കാന്‍ ആവുമായിരുന്നില്ല. മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്ത അജ്മീര്‍ സ്ഫോടനത്തില്‍ ഗുപ്ത അറസ്റ്റിലായത്‌ ആര്‍. എസ്. എസിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. മാത്രമല്ല, ഈ സ്ഫോടനത്തിനു ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ 2007 മെയ്‌ 17നു 16 പേര്‍ കൊല്ലപ്പെട്ട മക്ക പള്ളി സ്ഫോടനത്തിനു ഉപയോഗിച്ച സിം കാര്‍ഡുകളുടെ അതേ സീരീസില്‍ പെട്ടതായിരുന്നു. പഴയ ഹൈദരാബാദ് നഗരത്തില്‍ ചാര്മിനാറിനു അടുത്തുള്ള മക്ക മസ്ജിദ്‌ സ്ഫോടനത്തില്‍ ബോംബ്‌ പൊട്ടിക്കാന്‍ ടൈമര്‍ ആയി ഉപയോഗിച്ചത്‌ ഒരു മൊബൈല്‍ ഫോണ്‍ ആയിരുന്നു. മൊബൈല്‍ ഫോണ്‍ ടൈമര്‍ ആയി ഉപയോഗിച്ചു തന്നെയാണ് 2007 ഒക്ടോബര്‍ 11ന് അജ്മീര്‍ സ്ഫോടനവും നടത്തിയത്. രണ്ടു സ്ഫോടനങ്ങള്‍ക്കും ഉപയോഗിച്ച സിം കാര്‍ഡുകള്‍ ജാര്‍ഖണ്ഡില്‍ നിന്നുമായിരുന്നു വാങ്ങിയത് എന്നും കൂടെ പോലീസ്‌ കണ്ടെത്തിയതോടെ ഈ സ്ഫോടനങ്ങള്‍ക്കെല്ലാം ഒരു പൊതു സ്വഭാവവും ബന്ധവും കൈവന്നു. ഈ കണ്ണികള്‍ എല്ലാം ചേര്‍ത്ത് വായിക്കുവാന്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് കഴിഞ്ഞാല്‍ ഇവിടെ പലതും ഇനി പഴയ പോലെയാവില്ല എന്ന് ഉറപ്പാണ്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ആക്രമണം രവി ശങ്കറിന്റെ നേര്‍ക്കായിരുന്നില്ല എന്ന് പോലീസ്‌

May 31st, 2010

sri-sri-ravishankar-art-of-livingബാംഗ്ലൂര്‍ : ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ അധിപനായ രവിശങ്കറിന്റെ ആശ്രമത്തില്‍ നടന്ന വെടിവെയ്പ്പ് അദ്ദേഹത്തിനെ ലക്‌ഷ്യം വെച്ചുള്ള ഒന്നായിരുന്നില്ല എന്ന് കര്‍ണ്ണാടക പോലീസ്‌ ഡി. ജി. പി. അറിയിച്ചു. പ്രഭാഷണം കഴിഞ്ഞു രവി ശങ്കറും പരിവാരങ്ങളും കാറുകളില്‍ കയറി സ്ഥലം വിട്ടതിനു ശേഷം അഞ്ചു മിനിട്ടോളം കഴിഞ്ഞാണ് വെടി വെയ്പ്പ് നടന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനാല്‍ വെടി വെയ്പ്പിന്റെ ലക്‌ഷ്യം രവി ശങ്കര്‍ ആയിരുന്നില്ല എന്നാണു പോലീസിന്റെ നിഗമനം.

എന്നാല്‍ ഈ ആക്രമണം രവി ശങ്കറിനെ ഉദ്ദേശിച്ചുള്ളതായിരുന്നു എന്നാണു ആശ്രമം പറയുന്നത്. ഈ വാദത്തിനെ താന്‍ എതിര്‍ക്കുന്നില്ല എന്ന് പറഞ്ഞ ഡി. ജി. പി., താന്‍ വസ്തുതകള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.

സംഭവം നടന്നതിനു ശേഷം കുറെ സമയം കഴിഞ്ഞാണ് ആശ്രമം നടത്തിപ്പുകാര്‍ പോലീസില്‍ പരാതിപ്പെട്ടത്. ഇവര്‍ തമ്മില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനം എടുത്തതിന് ശേഷമാണ് പരാതി പോലീസില്‍ എത്തിയത്. വിനയ്‌ എന്ന ഒരു ശിഷ്യന്റെ തുടയിലാണ് ബുള്ളറ്റ്‌ തറച്ചത്. 700 അടി ദൂരെ നിന്നാണ് അക്രമി വെടി വെച്ചത് എന്നും പോലീസ്‌ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പാവങ്ങളൂടെ പടനായികക്ക്‌ 87 കോടിയുടെ ആസ്തി

May 30th, 2010

mayawatiഒരു നേരം പോലും ഭക്ഷണം കഴിക്കുവാന്‍ സാധിക്കാത്ത വലിയ ഒരു വിഭാഗം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തെ പാവങ്ങളുടെ പടനായിക എന്ന് വിശേഷി പ്പിക്കപ്പെടുന്ന മുഖ്യമന്ത്രി മായവതിയ്ക്ക്‌ കോടികളുടെ ആസ്ഥിയെന്ന് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയായി അധികാരത്തില്‍ കയറി മൂന്നു വര്‍ഷം കൊണ്ട്‌ മായാവതിയുടെ ആസ്ഥിയില്‍ 52 കോടിയില്‍ നിന്നും 87 കോടിയിലേക്ക്‌ ഉള്ള ഉയര്‍ച്ചയാണ് ഉണ്ടായത്.

12.95 കോടി രൂപ കൈവശവും, ബാങ്ക്‌ നിക്ഷേപമായി 11.39 കോടിയും, 1034.26 ഗ്രാം സ്വര്‍ണ്ണം, 86.8 ലക്ഷത്തിന്റെ വജ്രം, 4.44 ലക്ഷത്തിന്റെ വെള്ളിയാഭരണം തുടങ്ങിയവ ഇതില്‍ പെടും.

ജൂണില്‍ നടക്കുന്ന നിയമസഭാ ഉപ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സത്യവാങ്ങ്മൂല ത്തിലാണ്‌ ഈ വിവരങ്ങള്‍ ഉള്ളത്‌.

പൊതു ഖജനാവില്‍ നിന്നും കോടികള്‍ ചിലവിട്ട്‌ സ്വന്തം പ്രതിമ സ്ഥാപിക്കുവാന്‍ ഉള്ള മായവതിയുടെ ശ്രമങ്ങള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

തീവണ്ടി പാളം തെറ്റിയതില്‍ പങ്കില്ലെന്ന് മാവോയിസ്റ്റുകള്‍

May 29th, 2010

gyaneshwari-expressകൊല്‍ക്കത്ത : 65 പേരുടെ മരണത്തിന് ഇടയാക്കിയ ഗ്യാനേശ്വരി എക്സ്പ്രസ്‌ തീവണ്ടി പാളം തെറ്റിയ സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്ന് മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. ഈ അപകടത്തിനു പുറകില്‍ മാവോയിസ്റ്റുകള്‍ ആണെന്നായിരുന്നു പോലീസിന്റെ ആരോപണം. അപകടത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നു എന്ന മാവോയിസ്റ്റുകളുടെ പ്രസ്താവന അടങ്ങുന്ന രണ്ടു പോസ്റ്ററുകള്‍ സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തതായി പോലീസ്‌ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിനു പിറകില്‍ മാവോയിസ്റ്റുകളാണ് എന്ന നിഗമനത്തില്‍ പോലീസ്‌ എത്തിച്ചേര്‍ന്നത്.

എന്നാല്‍ ഈ സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്ന് മാവോയിസ്റ്റ്‌ പിന്തുണയുള്ള പോലീസ്‌ അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ജനകീയ കമ്മിറ്റി (Peoples Committee against Police Atrocities – PCPA – പീപ്പിള്‍സ് കമ്മിറ്റി അഗെയിന്‍സ്റ്റ്‌ പോലീസ്‌ ആട്രോസിറ്റീസ്) വക്താവ് അസിത്‌ മഹാതോ ഫോണ്‍ സന്ദേശത്തിലൂടെ അറിയിച്ചു. മാവോയിസ്റ്റുകളാണ് ഇത് ചെയ്തത് എന്ന് ആരെങ്കിലും ആരോപിച്ചാല്‍ തങ്ങള്‍ എന്ത് ചെയ്യും? ഈ സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ല. ഇതിനു പുറകില്‍ ആരാണെന്ന് കണ്ടു പിടിക്കേണ്ടത് പോലീസാണ്. ഇത്രയധികം പേരുടെ മരണത്തിന് ഇടയായ സംഭവത്തെ കുറിച്ച് കേള്‍ക്കുന്നത് ഖേദകരമാണ് എന്നും ഇദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റാത്തോഡിനു ഒന്നര വര്ഷം തടവ്‌
Next »Next Page » പാവങ്ങളൂടെ പടനായികക്ക്‌ 87 കോടിയുടെ ആസ്തി »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine