ഗുരുവല്ല, പട്ടിയായിരുന്നു ലക്ഷ്യമെന്ന് പോലീസ്‌

June 6th, 2010

sri-sri-ravishankar-art-of-livingബാംഗ്ലൂര്‍ : തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ അധിപനായ രവിശങ്കര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഈ വാദം പോലീസ്‌ അംഗീകരിക്കുന്നില്ല. പോലീസിനു പറയാനുള്ളത് മറ്റൊരു കഥയാണ്. രവിശങ്കറിന്റെ ആശ്രമത്തിനു സമീപം താമസിക്കുന്ന ഡോ. മഹാദേവ പ്രസാദ്‌ എന്നയാള്‍ ബാംഗ്ലൂര്‍ക്ക്‌ പോകാനായി തന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ വഴി മുടക്കി മൂന്നു നാല് പട്ടികള്‍ നില്‍ക്കുന്നതായി കണ്ടു. ഇവയെ വിരട്ടി ഓടിക്കാനായി ഇയാള്‍ തന്റെ ലൈസന്‍സുള്ള .32 റിവോള്‍വര്‍ പുറത്തെടുത്ത്‌ പട്ടികള്‍ക്ക് നേരെ മൂന്നു തവണ വെടിയുതിര്‍ത്തു. ഇതില്‍ ഒരു ബുള്ളറ്റാണ് ലക്‌ഷ്യം തെറ്റി 2500 അടി അകലെയുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തില്‍ എത്തിയത്. .32 റിവോള്‍വറിലെ ബുള്ളറ്റിന് 4000 അടി വരെ ദൂരം സഞ്ചരിക്കാനാവും എന്ന് പോലീസ്‌ അറിയിച്ചു.

ഡോ. മഹാദേവ പ്രസാദിനെ പോലീസ്‌ പിടി കൂടി കസ്റ്റഡിയില്‍ വെച്ചു ചോദ്യം ചെയ്തെങ്കിലും ഇയാള്‍ക്ക്‌ ഇങ്ങനെയൊരു സംഭവം നടന്നതായി പോലും അറിയുമായിരുന്നില്ല എന്ന് പോലീസ്‌ പറഞ്ഞു. സംഭവത്തില്‍ ആരുടെയും പേരില്‍ കുറ്റം ചാര്ത്തിയിട്ടില്ലെന്നും ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ലെന്നും പോലീസ്‌ വ്യക്തമാക്കി. എന്നാല്‍ പോലീസ്‌ ഇത്രയൊക്കെ സമാശ്വസിപ്പിച്ചിട്ടും തന്റെ ജീവന് ഭീഷണിയുണ്ടെന്നും തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നു എന്നൊക്കെയാണ് രവിശങ്കര്‍ ഇപ്പോഴും പറയുന്നത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

റാത്തോഡിനു ജാമ്യം കിട്ടിയില്ല

June 4th, 2010

ചണ്ഡിഗര്‍ : മുന്‍ ഹരിയാനാ ഡി. ജി. പി. എസ്. പി. എസ്. റാത്തോഡിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് നീട്ടി വെച്ചു. രുചിക പീഡന ക്കേസില്‍ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റാത്തോഡ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജൂണ്‍ 29ലേക്ക് മാറ്റി വെച്ചു. 68 കാരനായ റാത്തോഡിന്റെ ഭാര്യയും അഭിഭാഷകയുമായ ആഭ യാണ് മെയ്‌ 26നു റാത്തോഡിന് വേണ്ടി ജാമ്യാപേക്ഷ നല്‍കിയത്.

ടെന്നീസ് കളിക്കാരി യായ 14 വയസ്സുകാരി രുചികയെ 1990 ആഗസ്ത് 12ന് റാത്തോഡ് മാനഭംഗപ്പെടുത്തി എന്നാണ് കേസ്. രുചികയുടെ അച്ഛന്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലി പ്പിക്കാനായി രുചികയുടെ വീട്ടുകാരെ പോലീസ് നിരന്തരം വേട്ടയാടി. രുചികയുടെ അച്ഛനും 18-കാരനായ സഹോദര നുമെതിരെ റാത്തോഡ് 11 ക്രിമിനല്‍ കേസുണ്ടാക്കി. പിന്നീട് ഫീസ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് രുചികയെ സ്‌കൂളില്‍നിന്ന് പുറത്താക്കി. ഇതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഒന്നര വര്ഷം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റാത്തോഡ് ഇപ്പോള്‍ കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ബുറെയില്‍ ജെയിലിലാണ് ഉള്ളത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജാതി സെന്‍സസ്‌ വേണ്ടെന്നു മീര

June 4th, 2010

ജാതി സെന്‍സസ്‌ നടത്തുന്നതിനോട് തനിക്ക്‌ എതിര്‍പ്പാണെന്ന് ലോകസഭാ സ്പീക്കര്‍ മീര കുമാര്‍ പറഞ്ഞു. ഭരണ ഘടനയുടെ ഉപജ്ഞാതാക്കള്‍ ജാതി രഹിത സമൂഹമാണ് ലക്ഷ്യമിട്ടത്. ഈ ലക്ഷ്യത്തിനു വിഘാതമാകുന്ന യാതൊന്നും അംഗീകരിക്കാനാവില്ല എന്നും അവര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പന്നിപ്പനി – ഇന്ത്യ സ്വന്തമായി വാക്സിന്‍ വികസിപ്പിച്ചു

June 4th, 2010

vaccineന്യൂഡല്‍ഹി : രാജ്യത്ത് 1500 ലേറെ പേര്‍ മരിക്കാന്‍ ഇടയാക്കിയ പന്നിപ്പനിയെ നേരിടാന്‍ ഇന്ത്യ സ്വന്തമായി വാക്സിന്‍ വികസിപ്പിച്ചു. കഴിഞ്ഞ വര്‍ഷമാണ് ലോക വ്യാപകമായി പന്നിപ്പനി പടര്‍ന്നു പിടിയ്ക്കാന്‍ തുടങ്ങിയത്. പന്നിപ്പനിയെ നേരിടാനുള്ള മരുന്നുകള്‍ക്ക്‌ സ്വന്തമായി പേറ്റന്റുള്ള വിദേശ കമ്പനികള്‍ കോടിക്കണക്കിനു ഡോളറിന്റെ അമിത ലാഭമാണ് ഈ പകര്‍ച്ചവ്യാധി പകര്‍ന്നു തുടങ്ങിയതിനു ശേഷം ഉണ്ടാക്കിയത്. ലോക രാഷ്ട്രങ്ങള്‍ ഈ കമ്പനികള്‍ക്ക്‌ ഓര്‍ഡര്‍ നല്‍കി മാസങ്ങളോളം കാത്തിരുന്നതിന് ശേഷമാണ് മരുന്നുകള്‍ ലഭിച്ചത്. ഇത് ആരോഗ്യ രംഗത്ത്‌ വന്‍ ആശങ്കയ്ക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു.

ഇന്ത്യയെ പോലെ വന്‍ ജന സംഖ്യ ഉള്ള ഒരു രാഷ്ട്രത്തിനു മരുന്ന് സ്വന്തമായി ഉല്‍പ്പാദിപ്പിക്കാതെ വേറെ വഴിയില്ല. വാക്സിഫ്ലൂ-എസ് എന്ന പേരില്‍ ഇപ്പോള്‍ വികസിപ്പിച്ച ഈ വാക്സിന്‍ സാങ്കേതിക രംഗത്ത്‌ തന്നെ ഒരു വന്‍ കുതിച്ചു ചാട്ടമാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ്‌ പറയുന്നു. ഇതോടെ ഇത്തരം ഏതു പകര്‍ച്ച വ്യാധിയും കുറഞ്ഞ സമയത്തിനുള്ളില്‍ ഫലപ്രദമായി നേരിടാനുള്ള ശേഷിയാണ് ഇന്ത്യ കൈവരിച്ചത് എന്നും മരുന്നിന്റെ ഒരു ഡോസ് കുത്തിവെയ്പ്പ് സ്വയം എടുത്തു കൊണ്ട് മന്ത്രി അറിയിച്ചു.

അഹമ്മദാബാദിലെ സൈടസ് – കാഡില വാക്സിന്‍ ടെക്നോളജി കേന്ദ്രത്തിലാണ് വാക്സിന്‍ വികസിപ്പിച്ചത്. മുട്ട അടിസ്ഥാനമായി പരമ്പരാഗത സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ വാക്സിന്‍ 18 വയസു മുതല്‍ 60 വയസു വരെ ഉള്ളവര്‍ക്ക്‌ ഉപയോഗിക്കാനാവും. കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും, മുട്ട അലര്‍ജി ഉള്ളവര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയില്ല. ഈ കുറവുകള്‍ പരിഹരിക്കാനുള്ള ഗവേഷണം നടന്നു വരുന്നു. ഇതിനോടകം 4.5 ലക്ഷം ഡോസ് മരുന്ന് നിര്‍മ്മിച്ച്‌ കഴിഞ്ഞു.

ഒരു ഡോസ് മരുന്നിനു 350 രൂപയാണ് വില. പൂനെയിലെ സിറം ഇന്‍സ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത്‌ ബയോ ടെക് ലിമിറ്റഡ്‌, ന്യൂഡല്‍ഹിയിലെ പനാഷിയ ബയോടെക്‌ എന്നിവരും മരുന്ന് നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ മരുന്നുകള്‍ കൂടി ലഭ്യമാകുന്നതോടെ വില ഇനിയും താഴുമെന്നാണ് കരുതപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രുചിക പീഡനം – കേസ്‌ വാദിച്ച വക്കീലിനെതിരെ കേസും റെയിഡും

June 3rd, 2010

victims-silencedചണ്ഡിഗര്‍ : പതിനാലു വയസ്സുകാരിയായ രുചികയെ മാനഭംഗപ്പെടുത്തിയ മുന്‍ ഹരിയാനാ ഡി. ജി. പി. എസ്. പി. എസ്. റാത്തോഡിനു കോടതി ഒന്നര വര്ഷം തടവ്‌ ശിക്ഷ നല്‍കിയെങ്കിലും റാത്തോഡിന്റെ കരങ്ങള്‍ ജെയിലിനു പുറത്തേയ്ക്കും നീളുന്നതായി സൂചന. കേസ്‌ പിന്‍വലിപ്പിക്കാനായി രുചികയുടെ അച്ഛനും 18-കാരനായ സഹോദര നുമെതിരെ റാത്തോഡ് 11 ക്രിമിനല്‍ കേസുകളായിരുന്നു കെട്ടിച്ചമച്ചത്. ഇപ്പോള്‍ ഇതാ പുതിയൊരു വഞ്ചനാ കേസുമായി പോലീസ്‌ രുചികയുടെ അഭിഭാഷകനെയും വേട്ടയാടുന്നു.

റാത്തോഡിനെ ജെയിലിലേയ്ക്ക്‌ പറഞ്ഞയച്ചതിനു ശേഷം പലരും തന്നോട് ഈ കേസ്‌ തുടരരുത് എന്ന് ആവശ്യപ്പെട്ടിരുന്നു എന്ന് രുചികയുടെ കേസ്‌ പഞ്ചാബ്‌ ഹരിയാനാ കോടതിയില്‍ വാദിച്ച രുചികയുടെ കുടുംബത്തിന്റെ വക്കീലായ പങ്കജ് ഭരദ്വാജ് പറയുന്നു. ഇത് ഒരു വന്‍ ലോബിയുടെ കളിയാണ്. രുചിക കേസ്‌ മാറ്റി മറിയ്ക്കാനായി ഒരു ഉന്നത സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. തനിയ്ക്കെതിരെയുള്ള ഈ കേസും ഇവരുടെ സൃഷ്ടിയാണ്.

കഴിഞ്ഞ മാസം ഈ കേസിന്റെ കാര്യത്തിനു പോലീസ്‌ തന്നെ വിളിപ്പിച്ചിരുന്നു. അന്ന് കേസന്വേഷണത്തിന് താന്‍ പൂര്‍ണ്ണമായി സഹകരിച്ചതാണ്. എന്നിട്ടും ഇന്നലെ ഒരു പോലീസ്‌ സംഘം തന്റെ വീട്ടില്‍ റെയിഡ് നടത്തി. തന്നെ അറസ്റ്റ്‌ ചെയ്യുവാനായിരുന്നു അവര്‍ എത്തിയത്. എന്നാല്‍ താന്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ അവര്‍ക്ക്‌ അതിനു കഴിഞ്ഞില്ല എന്നും ഭരദ്വാജ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യം അടക്കം നിയമ പരമായി അറസ്റ്റ്‌ ഒഴിവാക്കാനുള്ള എല്ലാ വഴികളും താന്‍ തേടുമെന്നും ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പശ്ചിമ ബംഗാളില്‍ തൃണമൂല്‍ തൂത്തു വാരി
Next »Next Page » പന്നിപ്പനി – ഇന്ത്യ സ്വന്തമായി വാക്സിന്‍ വികസിപ്പിച്ചു »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine