പന്നിപ്പനി – ഇന്ത്യ സ്വന്തമായി വാക്സിന്‍ വികസിപ്പിച്ചു

June 4th, 2010

vaccineന്യൂഡല്‍ഹി : രാജ്യത്ത് 1500 ലേറെ പേര്‍ മരിക്കാന്‍ ഇടയാക്കിയ പന്നിപ്പനിയെ നേരിടാന്‍ ഇന്ത്യ സ്വന്തമായി വാക്സിന്‍ വികസിപ്പിച്ചു. കഴിഞ്ഞ വര്‍ഷമാണ് ലോക വ്യാപകമായി പന്നിപ്പനി പടര്‍ന്നു പിടിയ്ക്കാന്‍ തുടങ്ങിയത്. പന്നിപ്പനിയെ നേരിടാനുള്ള മരുന്നുകള്‍ക്ക്‌ സ്വന്തമായി പേറ്റന്റുള്ള വിദേശ കമ്പനികള്‍ കോടിക്കണക്കിനു ഡോളറിന്റെ അമിത ലാഭമാണ് ഈ പകര്‍ച്ചവ്യാധി പകര്‍ന്നു തുടങ്ങിയതിനു ശേഷം ഉണ്ടാക്കിയത്. ലോക രാഷ്ട്രങ്ങള്‍ ഈ കമ്പനികള്‍ക്ക്‌ ഓര്‍ഡര്‍ നല്‍കി മാസങ്ങളോളം കാത്തിരുന്നതിന് ശേഷമാണ് മരുന്നുകള്‍ ലഭിച്ചത്. ഇത് ആരോഗ്യ രംഗത്ത്‌ വന്‍ ആശങ്കയ്ക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു.

ഇന്ത്യയെ പോലെ വന്‍ ജന സംഖ്യ ഉള്ള ഒരു രാഷ്ട്രത്തിനു മരുന്ന് സ്വന്തമായി ഉല്‍പ്പാദിപ്പിക്കാതെ വേറെ വഴിയില്ല. വാക്സിഫ്ലൂ-എസ് എന്ന പേരില്‍ ഇപ്പോള്‍ വികസിപ്പിച്ച ഈ വാക്സിന്‍ സാങ്കേതിക രംഗത്ത്‌ തന്നെ ഒരു വന്‍ കുതിച്ചു ചാട്ടമാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ്‌ പറയുന്നു. ഇതോടെ ഇത്തരം ഏതു പകര്‍ച്ച വ്യാധിയും കുറഞ്ഞ സമയത്തിനുള്ളില്‍ ഫലപ്രദമായി നേരിടാനുള്ള ശേഷിയാണ് ഇന്ത്യ കൈവരിച്ചത് എന്നും മരുന്നിന്റെ ഒരു ഡോസ് കുത്തിവെയ്പ്പ് സ്വയം എടുത്തു കൊണ്ട് മന്ത്രി അറിയിച്ചു.

അഹമ്മദാബാദിലെ സൈടസ് – കാഡില വാക്സിന്‍ ടെക്നോളജി കേന്ദ്രത്തിലാണ് വാക്സിന്‍ വികസിപ്പിച്ചത്. മുട്ട അടിസ്ഥാനമായി പരമ്പരാഗത സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ വാക്സിന്‍ 18 വയസു മുതല്‍ 60 വയസു വരെ ഉള്ളവര്‍ക്ക്‌ ഉപയോഗിക്കാനാവും. കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും, മുട്ട അലര്‍ജി ഉള്ളവര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയില്ല. ഈ കുറവുകള്‍ പരിഹരിക്കാനുള്ള ഗവേഷണം നടന്നു വരുന്നു. ഇതിനോടകം 4.5 ലക്ഷം ഡോസ് മരുന്ന് നിര്‍മ്മിച്ച്‌ കഴിഞ്ഞു.

ഒരു ഡോസ് മരുന്നിനു 350 രൂപയാണ് വില. പൂനെയിലെ സിറം ഇന്‍സ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത്‌ ബയോ ടെക് ലിമിറ്റഡ്‌, ന്യൂഡല്‍ഹിയിലെ പനാഷിയ ബയോടെക്‌ എന്നിവരും മരുന്ന് നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ മരുന്നുകള്‍ കൂടി ലഭ്യമാകുന്നതോടെ വില ഇനിയും താഴുമെന്നാണ് കരുതപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പന്നി പനി: ഇന്ത്യയില്‍ ആദ്യ മരണം പതിനാലു വയസ്സുകാരിയുടേത്

August 4th, 2009

പന്നി പനി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പൂനെ സ്വദേശിയായ പെണ്‍കുട്ടി ഇന്നലെ മരണം അടഞ്ഞു. ഇന്ത്യയില്‍ പന്നി പനി മൂലം രേഖപ്പെടുത്തിയ ആദ്യ മരണം ആണിത്.

പൂനെ സ്വദേശിനിയായ റിദ ഷെയ്ക്ക് എന്ന പെണ്‍കുട്ടിയെ തൊണ്ട വേദന, ജല ദോഷം, തല വേദന തുടങ്ങിയ അസുഖങ്ങളോടെ ജൂണ്‍ 21 ന് സമീപത്തുള്ള ഡോക്ടറുടെ അടുത്ത് നിന്നും ചികിത്സ നേടിയിരുന്നു. രോഗ ലക്ഷണങ്ങള്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി സ്കൂളില്‍ പോകാനും തുടങ്ങിയിരുന്നു.

എന്നാല്‍ ജൂണ്‍ 25 ഓടെ വീണ്ടും പനി ബാധിച്ച പെണ്‍കുട്ടിയെ സ്വകാര്യ ഡോക്ടറെ കാണിച്ച് ചികിത്സ നടത്തിയെങ്കിലും പനി തുടരുകയാണ് ഉണ്ടായത്. ജൂലൈ 27 ന് ജഹാന്‍ഗീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് intensive care unit (ICU) ഇല്‍ വെന്റിലേറ്ററില്‍ ആയിരുന്ന പെണ്‍കുട്ടിക്ക് ജൂലൈ 30 ഓടെ പന്നി പനിയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.

പന്നി പനിയ്ക്ക് ഉപയോഗിക്കുന്ന anti-swine flu മരുന്നായ ‘oseltamivir’ നല്‍കിയെങ്കിലും വിവിധ അവയവങ്ങളുടെ തകരാറ് മൂലം വൈകുന്നേരത്തോടെ മരിയ്ക്കുകയാണ് ഉണ്ടായത് എന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പനി ബാധിച്ച് മരിച്ച റിദ ഷെയ്ക്കിന്റെ മാതാപിതാക്കള്‍ മകളെ ചികിത്സിച്ച ആശുപത്രിയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു. പന്നി പനിയുടെ രോഗലക്ഷണങ്ങള്‍ ഡോക്റ്റര്‍ തിരിച്ചറിയാഞ്ഞതാണ് മരണ കാരണം എന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ പന്നിപനിയുടെ യാതൊരു ലക്ഷണങ്ങളും കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

റിദ ഷെയ്ക്കിന് മരണം സംഭവിച്ചത്, രോഗം കണ്ടെത്തുന്നതിനും ചികില്സിക്കുന്നതിനും ആശുപത്രി അധികൃതര്‍ വരുത്തിയ അശ്രദ്ധ മൂലം ആണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഗുലാംനബി ആസാദ്‌ ആരോപിച്ചു. അതിനാല്‍ പന്നി പനി ബാധിതരുടെ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട മാര്‍ഗ രേഖകള്‍ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഇന്ത്യയില്‍ പന്നി പനി ബാധിച്ചവരുടെ എണ്ണം 588 ആയി. ഏറ്റവും കൂടുതല്‍ പന്നി പനി ബാധിതര്‍ ഉള്ളത് പൂനെയില്‍ ആണ്.

- ജ്യോതിസ്

വായിക്കുക:

1 അഭിപ്രായം »


« ഇറാനില്‍ അഹമദിനെജാദ് തന്നെ
കൗമുദി ടീച്ചര്‍ അന്തരിച്ചു »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine