പന്നിപ്പനി – ഇന്ത്യ സ്വന്തമായി വാക്സിന്‍ വികസിപ്പിച്ചു

June 4th, 2010

vaccineന്യൂഡല്‍ഹി : രാജ്യത്ത് 1500 ലേറെ പേര്‍ മരിക്കാന്‍ ഇടയാക്കിയ പന്നിപ്പനിയെ നേരിടാന്‍ ഇന്ത്യ സ്വന്തമായി വാക്സിന്‍ വികസിപ്പിച്ചു. കഴിഞ്ഞ വര്‍ഷമാണ് ലോക വ്യാപകമായി പന്നിപ്പനി പടര്‍ന്നു പിടിയ്ക്കാന്‍ തുടങ്ങിയത്. പന്നിപ്പനിയെ നേരിടാനുള്ള മരുന്നുകള്‍ക്ക്‌ സ്വന്തമായി പേറ്റന്റുള്ള വിദേശ കമ്പനികള്‍ കോടിക്കണക്കിനു ഡോളറിന്റെ അമിത ലാഭമാണ് ഈ പകര്‍ച്ചവ്യാധി പകര്‍ന്നു തുടങ്ങിയതിനു ശേഷം ഉണ്ടാക്കിയത്. ലോക രാഷ്ട്രങ്ങള്‍ ഈ കമ്പനികള്‍ക്ക്‌ ഓര്‍ഡര്‍ നല്‍കി മാസങ്ങളോളം കാത്തിരുന്നതിന് ശേഷമാണ് മരുന്നുകള്‍ ലഭിച്ചത്. ഇത് ആരോഗ്യ രംഗത്ത്‌ വന്‍ ആശങ്കയ്ക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു.

ഇന്ത്യയെ പോലെ വന്‍ ജന സംഖ്യ ഉള്ള ഒരു രാഷ്ട്രത്തിനു മരുന്ന് സ്വന്തമായി ഉല്‍പ്പാദിപ്പിക്കാതെ വേറെ വഴിയില്ല. വാക്സിഫ്ലൂ-എസ് എന്ന പേരില്‍ ഇപ്പോള്‍ വികസിപ്പിച്ച ഈ വാക്സിന്‍ സാങ്കേതിക രംഗത്ത്‌ തന്നെ ഒരു വന്‍ കുതിച്ചു ചാട്ടമാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ്‌ പറയുന്നു. ഇതോടെ ഇത്തരം ഏതു പകര്‍ച്ച വ്യാധിയും കുറഞ്ഞ സമയത്തിനുള്ളില്‍ ഫലപ്രദമായി നേരിടാനുള്ള ശേഷിയാണ് ഇന്ത്യ കൈവരിച്ചത് എന്നും മരുന്നിന്റെ ഒരു ഡോസ് കുത്തിവെയ്പ്പ് സ്വയം എടുത്തു കൊണ്ട് മന്ത്രി അറിയിച്ചു.

അഹമ്മദാബാദിലെ സൈടസ് – കാഡില വാക്സിന്‍ ടെക്നോളജി കേന്ദ്രത്തിലാണ് വാക്സിന്‍ വികസിപ്പിച്ചത്. മുട്ട അടിസ്ഥാനമായി പരമ്പരാഗത സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ വാക്സിന്‍ 18 വയസു മുതല്‍ 60 വയസു വരെ ഉള്ളവര്‍ക്ക്‌ ഉപയോഗിക്കാനാവും. കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും, മുട്ട അലര്‍ജി ഉള്ളവര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയില്ല. ഈ കുറവുകള്‍ പരിഹരിക്കാനുള്ള ഗവേഷണം നടന്നു വരുന്നു. ഇതിനോടകം 4.5 ലക്ഷം ഡോസ് മരുന്ന് നിര്‍മ്മിച്ച്‌ കഴിഞ്ഞു.

ഒരു ഡോസ് മരുന്നിനു 350 രൂപയാണ് വില. പൂനെയിലെ സിറം ഇന്‍സ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത്‌ ബയോ ടെക് ലിമിറ്റഡ്‌, ന്യൂഡല്‍ഹിയിലെ പനാഷിയ ബയോടെക്‌ എന്നിവരും മരുന്ന് നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ മരുന്നുകള്‍ കൂടി ലഭ്യമാകുന്നതോടെ വില ഇനിയും താഴുമെന്നാണ് കരുതപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പന്നി പനി: ഇന്ത്യയില്‍ ആദ്യ മരണം പതിനാലു വയസ്സുകാരിയുടേത്

August 4th, 2009

പന്നി പനി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പൂനെ സ്വദേശിയായ പെണ്‍കുട്ടി ഇന്നലെ മരണം അടഞ്ഞു. ഇന്ത്യയില്‍ പന്നി പനി മൂലം രേഖപ്പെടുത്തിയ ആദ്യ മരണം ആണിത്.

പൂനെ സ്വദേശിനിയായ റിദ ഷെയ്ക്ക് എന്ന പെണ്‍കുട്ടിയെ തൊണ്ട വേദന, ജല ദോഷം, തല വേദന തുടങ്ങിയ അസുഖങ്ങളോടെ ജൂണ്‍ 21 ന് സമീപത്തുള്ള ഡോക്ടറുടെ അടുത്ത് നിന്നും ചികിത്സ നേടിയിരുന്നു. രോഗ ലക്ഷണങ്ങള്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി സ്കൂളില്‍ പോകാനും തുടങ്ങിയിരുന്നു.

എന്നാല്‍ ജൂണ്‍ 25 ഓടെ വീണ്ടും പനി ബാധിച്ച പെണ്‍കുട്ടിയെ സ്വകാര്യ ഡോക്ടറെ കാണിച്ച് ചികിത്സ നടത്തിയെങ്കിലും പനി തുടരുകയാണ് ഉണ്ടായത്. ജൂലൈ 27 ന് ജഹാന്‍ഗീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് intensive care unit (ICU) ഇല്‍ വെന്റിലേറ്ററില്‍ ആയിരുന്ന പെണ്‍കുട്ടിക്ക് ജൂലൈ 30 ഓടെ പന്നി പനിയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.

പന്നി പനിയ്ക്ക് ഉപയോഗിക്കുന്ന anti-swine flu മരുന്നായ ‘oseltamivir’ നല്‍കിയെങ്കിലും വിവിധ അവയവങ്ങളുടെ തകരാറ് മൂലം വൈകുന്നേരത്തോടെ മരിയ്ക്കുകയാണ് ഉണ്ടായത് എന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പനി ബാധിച്ച് മരിച്ച റിദ ഷെയ്ക്കിന്റെ മാതാപിതാക്കള്‍ മകളെ ചികിത്സിച്ച ആശുപത്രിയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു. പന്നി പനിയുടെ രോഗലക്ഷണങ്ങള്‍ ഡോക്റ്റര്‍ തിരിച്ചറിയാഞ്ഞതാണ് മരണ കാരണം എന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ പന്നിപനിയുടെ യാതൊരു ലക്ഷണങ്ങളും കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

റിദ ഷെയ്ക്കിന് മരണം സംഭവിച്ചത്, രോഗം കണ്ടെത്തുന്നതിനും ചികില്സിക്കുന്നതിനും ആശുപത്രി അധികൃതര്‍ വരുത്തിയ അശ്രദ്ധ മൂലം ആണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഗുലാംനബി ആസാദ്‌ ആരോപിച്ചു. അതിനാല്‍ പന്നി പനി ബാധിതരുടെ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട മാര്‍ഗ രേഖകള്‍ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഇന്ത്യയില്‍ പന്നി പനി ബാധിച്ചവരുടെ എണ്ണം 588 ആയി. ഏറ്റവും കൂടുതല്‍ പന്നി പനി ബാധിതര്‍ ഉള്ളത് പൂനെയില്‍ ആണ്.

- ജ്യോതിസ്

വായിക്കുക:

1 അഭിപ്രായം »


« ഇറാനില്‍ അഹമദിനെജാദ് തന്നെ
കൗമുദി ടീച്ചര്‍ അന്തരിച്ചു »



  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine