കല്‍മാഡിക്കെതിരെ നടപടി ഉണ്ടാവും

August 4th, 2010

suresh-kalmadi-epathramന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളുടെ പേരില്‍ ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതമാകും എന്ന് സൂചന. എന്നാല്‍ ഗെയിംസുമായി ബന്ധപ്പെട്ടു അഴിമതി ആരോപണം പരസ്യമായാല്‍ ഉണ്ടാവുന്ന നാണക്കേട് ഒഴിവാക്കാന്‍ ഗെയിംസ് തീരും വരെ കോണ്ഗ്രസ് നേതൃത്വം കാത്തിരിക്കാനാണ് സാധ്യത.

ബ്രിട്ടീഷ്‌ കമ്പനിയായ എ. എം. ഫിലിംസിനു രണ്ടര ലക്ഷം പൌണ്ട് അധികം നല്‍കിയത് എന്തിനാണെന്ന ചോദ്യത്തിന് ഇത് വരെ കല്‍മാഡി വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഇത് കൂടാതെ വ്യായാമ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, ഫ്രിഡ്ജുകള്‍ എന്നിങ്ങനെ ഒട്ടനവധി സാധന സാമഗ്രികള്‍ വാങ്ങിയതിലും വന്‍ തോതില്‍ ക്രമക്കേട്‌ നടന്നതായി ആരോപണമുണ്ട്. കല്‍മാഡിയുടെ വലം കൈയ്യായ ടി. എസ്. ദര്ബാരിയെ എക്സിക്യൂട്ടിവ്‌ ബോര്‍ഡില്‍ നിന്നും പുറത്താക്കാനുള്ള സ്പോര്‍ട്ട്സ് സെക്രട്ടറിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഇത് വരെ കല്‍മാഡി അനുവാദം നല്‍കിയിട്ടുമില്ല.

അഴിമതി നടത്തിയതിനു പ്രതിഫലമായി ദര്‍ബാരി 28 ലക്ഷം രൂപയ്ക്കുള്ള വജ്രങ്ങള്‍ യു.എ.ഇ. വഴി ഇന്ത്യയിലേക്ക്‌ കടത്തിയതായും ആരോപണമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തരൂര്‍ സുനന്ദ വിവാഹം ഉത്രാടത്തിന്

August 3rd, 2010

shashi-tharoor-sunanda-pushkar-epathram

പാലക്കാട്‌ : മുന്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ ഐ. പി. എല്‍. ക്രിക്കറ്റിലെ വിവാദ നായിക സുനന്ദ പുഷ്ക്കറിനെ ജീവിത നായികയാക്കുന്നു. ഓണത്തിന്റെ ആദ്യ ദിനമായ ഉത്രാട ദിനത്തില്‍ ഓഗസ്റ്റ്‌ 22നു എലവഞ്ചേരി മുണ്ടറത്ത് തറവാട്ടില്‍ വെച്ചാണ് തരൂര്‍ സുനന്ദയുടെ കഴുത്തില്‍ താലി കെട്ടുക. എല്ലാ വര്‍ഷവും കുടുംബാംഗങ്ങള്‍ എല്ലാം ഓണത്തിന് തറവാട്ടില്‍ ഒത്തു കൂടുന്നത് പതിവുള്ളത് കൊണ്ടാണ് അന്നേ ദിവസം വിവാഹം നടത്താന്‍ നിശ്ചയിച്ചത്. സുനന്ദയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ പാലക്കാട്‌ എത്തിച്ചേരും.

സെപ്തംബര്‍ 3നു ന്യൂ ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ക്കായി ഒരു വിവാഹ വിരുന്നും  ഒരുക്കുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച തരൂര്‍ സുനന്ദയുമൊത്ത് മഹാരാഷ്ട്രയിലെ രണ്ടു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതും വിഘ്നങ്ങള്‍ മാറാനുള്ള പൂജകള്‍ക്ക് ശേഷം തരൂര്‍ സുനന്ദയെ സിന്ദൂരം അണിയിച്ചതും വാര്‍ത്തയായിരുന്നു.

കാനഡക്കാരിയായ മുന്‍ ഭാര്യ ക്രിസ്റ്റയില്‍ നിന്നും നിയമ പരമായി വിവാഹ മോചനം നേടിയ തരൂരിന്റെ വിവാഹത്തിനു ഇനി തടസങ്ങള്‍ ഒന്നുമില്ല എന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

കൂടുതല്‍ സൈന്യം കാശ്മീരിലേക്ക്

August 3rd, 2010

kashmir-violence-curfew-epathram

ന്യൂഡല്‍ഹി : ക്രമ സമാധാന നില അനുദിനം വഷളായി കൊണ്ടിരിക്കുന്ന കാശ്മീര്‍ താഴ്വരയിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനമായി. മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ള, പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം എന്നിവരുമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കൂടുതല്‍ അര്‍ദ്ധ സൈനികരെ കാശ്മീരിലേയ്ക്ക് അയയ്ക്കാന്‍ തീരുമാനം കൈക്കൊണ്ടത്. രാഷ്ട്രീയമായ ഏതൊരു പരിഹാരത്തിനും സ്ഥിതി ഗതികള്‍ സാധാരണ നിലയില്‍ ആവേണ്ടത് അത്യാവശ്യം ആയത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്‌ എന്ന് ചര്‍ച്ചകള്‍ക്ക് ശേഷം കാശ്മീര്‍ മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു.

മുഖ്യ മന്ത്രിയെ മാറ്റുക, ഗവര്‍ണറെ അധികാരം ഏല്‍പ്പിക്കുക, കൂടുതല്‍ സൈന്യത്തെ വിന്യസിക്കുക എന്നിങ്ങനെ മൂന്നു പോംവഴികളാണ് കേന്ദ്രത്തിനു മുന്‍പില്‍ ഉണ്ടായിരുന്നത് എന്നാണു സൂചന. ഒമര്‍ അബ്ദുള്ളയ്ക്കെതിരെ താഴ്വരയില്‍ വികാരം ശക്തമാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിയ്ക്കേണ്ട എന്നാണു കേന്ദ്രത്തിന്റെ നിലപാട്. സുരക്ഷാ സൈനികരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അമര്‍നാഥ് യാത്ര സമാധാന പരമായിരുന്നു എന്നതും ഒരു സൈനിക നടപടിയ്ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ പ്രേരകമായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ : 7 പേര്‍ കൂടി കൊല്ലപ്പെട്ടു

August 2nd, 2010

violence-in-kashmir-epathram

ശ്രീനഗര്‍ : അക്രമം ആളിപ്പടരുന്ന കാശ്മീര്‍ താഴ്വരയില്‍ ഇന്നലെ നടന്ന അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങളില്‍ 7 പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇവിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ക്രമ സമാധാന നില താറുമാറായ ഇവിടെ ജനക്കൂട്ടം പോലീസ്‌ സ്റ്റേഷനുകളും വാഹനങ്ങളും നശിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്യുകയാണ്.

ദക്ഷിണ കാശ്മീരിലെ പുല്‍വാമാ ജില്ലയിലെ ഖ്രൂ പോലീസ്‌ സ്റ്റേഷന്‍ ഞായറാഴ്ച ആക്രമിച്ച ജനക്കൂട്ടം. സ്റ്റേഷന്റെ ഉള്ളില്‍ ഇരച്ചു കയറുകയും സ്റ്റേഷന് തീ ഇടുകയും ചെയ്തു. സ്റ്റേഷന്റെ അകത്തു സൂക്ഷിച്ചിരുന്ന ഗ്യാസ്‌ സിലിണ്ടര്‍ തീ പിടിച്ചു പൊട്ടി തെറിച്ചാണ് പോലീസ്‌ സ്റ്റേഷനില്‍ സ്ഫോടനം നടന്നത് എന്ന് പോലീസ്‌ അറിയിച്ചു. സ്ഫോടനത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്റ്റേഷന്‍ ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിനു നേരെ പോലീസ്‌ നടത്തിയ വെടി വെപ്പില്‍ പതിനേഴുകാരിയായ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും 3 പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇതേ ജില്ലയിലെ തന്നെ പാമ്പോര്‍ പോലീസ്‌ സ്റ്റേഷനും ജനക്കൂട്ടം ആക്രമിക്കുകയുണ്ടായി. ഈ ആക്രമണത്തിലും രണ്ടു പേര്‍ കൊല്ലപ്പെട്ടു.

അനന്ത്‌നാഗ്, ലസ്ജാന്‍, സീവാന്‍, നിഷാത്, ഷാ മോഹല്ല പരിമ്പൊറ, നൌഹട്ട, റായ്നാവരി, ഖന്യാര്‍, ബാരാമുള്ള, സോപോര്‍, നായ്ട്ഖായ്, ഗാന്ടെര്‍ബാല്‍, ഗലന്തര്‍, ഫ്രൈസ്തബാല്‍, ബര്സൂ, കാട്ലാബാല്‍, ഖന്നാബാല്‍, പിന്ഗ്ലാന, സിരിഗുഫ്‌വാര എന്നിവിടങ്ങളിലെല്ലാം അക്രമം തുടരുകയാണ്.

ഇതിനിടെ കേന്ദ്ര ക്യാബിനറ്റ്‌ സുരക്ഷാ കമ്മിറ്റി ഒരു മാസത്തിനകം രണ്ടാമതും യോഗം ചേര്‍ന്ന് താഴ്വരയിലെ സുരക്ഷാ സ്ഥിതി ഗതികള്‍ വിലയിരുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ പുകയുന്നു

August 1st, 2010

kashmir-violence-curfew-epathramശ്രീനഗര്‍ : കലാപ കലുഷിതമായ കാശ്മീര്‍ താഴ്വരയില്‍ ഇന്നലെ നടന്ന അക്രമത്തെ തുടര്‍ന്ന് നടന്ന പോലീസ്‌ വെടി വെപ്പില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു. ഇതോടെ  കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടര്‍ന്ന് വരുന്ന അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 22 ആയി. നാല്പതോളം പേര്‍ പരിക്കേറ്റു ആശുപത്രിയിലാണ്. ഇതില്‍ മുപ്പത്‌ പോലീസുകാരുമുണ്ട്. ചിലരുടെ നില ഗുരുതരമാണ്. ഏതാനും ദിവസം മുന്‍പ്‌ നദിയില്‍ മുങ്ങി മരിച്ച ഒരു യുവാവിന്റെ മൃതദേഹവും വഹിച്ചു നീങ്ങുകയായിരുന്ന ഒരു ശവസംസ്‌കാര ജാഥ അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ്‌ ഇടപെടുകയും ജനക്കൂട്ടം പോലീസിനെ ആക്രമിക്കുകയും ചെയ്തിരുന്നു. അന്നത്തെ പോലീസ്‌ വെടി വെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് അസ്വസ്ഥമായ താഴ്വരയില്‍ പലയിടത്തായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.

17 പേരുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ള ഒരു റിട്ടയേഡ്‌ ജഡ്ജി നയിക്കുന്ന കമ്മീഷനെ നിയമിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൈനയ്ക്ക് ഖേല്‍രത്ന
Next »Next Page » കാശ്മീര്‍ : 7 പേര്‍ കൂടി കൊല്ലപ്പെട്ടു »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine