ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം

July 16th, 2010

rupee-symbol-epathram ന്യൂഡല്‍ഹി:  ഡോളറും ($), യൂറോയും () പോലെ ഇന്ത്യന്‍ രൂപയ്‌ക്കും ഇനി സ്വന്ത മായി ഒരു ചിഹ്നം. ദേവ നാഗരി ലിപി യിലെ ‘ര’ () എന്ന അക്ഷര വും ഇംഗ്ലീ ഷിലെ ‘R‘ എന്ന അക്ഷര വും ചേര്‍ത്താണ്‌ പുതിയ ചിഹ്നം ഉണ്ടാക്കിയത്‌.

കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മത്സര ത്തില്‍ നിന്ന്‌ തെര ഞ്ഞെ ടുത്ത അഞ്ചു മാതൃക കളില്‍ നിന്നും, തമിഴ്‌ നാട്‌ സ്വദേശി യും മുംബൈ ഐ. ഐ. ടി. വിദ്യാര്‍ത്ഥി യു മായ  ഡി. ഉദയ കുമാര്‍ രൂപ കല്‍പന ചെയ്‌ത ചിഹ്ന മാണ്‌ കേന്ദ്ര മന്ത്രി സഭ അംഗീ കരിച്ചത്‌. അട യാള ത്തിന്‍റെ മുകളിലെ രണ്ട്‌ വര കള്‍ ദേശീയ പതാക യിലെ നിറ ങ്ങളെ പ്രതി നിധീ കരിക്കും.

ഇനി അച്ചടിക്കുന്ന നോട്ടുകളില്‍ പുതിയ ചിഹ്നം ഉണ്ടാകും. അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ്‌ പൗണ്ട്‌, യൂറോ, ജാപ്പനീസ്‌ യെന്‍ എന്നിവയ്‌ക്ക്‌ സ്വന്തമായി ചിഹ്ന മുണ്ട്‌.  ഇപ്പോള്‍ Rs, Re, INR എന്നീ ചിഹ്ന ങ്ങളാണ്‌ ഇന്ത്യന്‍ രൂപ യ്‌ക്ക്‌ ഉപ യോഗി ക്കുന്നത്‌.

അയല്‍ രാജ്യ ങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക യും കൂടാതെ ഇന്തോ നേഷ്യ തുടങ്ങിയ സ്ഥല ങ്ങളിലെ കറന്‍സി യും രൂപ ( Re ) എന്ന് അറിയപ്പെട്ടു വരുന്നു. ഇതും പുതിയ ചിഹ്നം വേണമെന്ന തീരു മാന ത്തിനു കാരണമായി.

ഈ ചിഹ്നം യൂണികോഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ആയി അംഗീ കരി ച്ചാല്‍ ഇന്ത്യന്‍ സോഫ്റ്റ്‌ വെയര്‍ കമ്പനി കളുടെ സംയുക്‌ത സംഘടന യായ നാസ്‌കോം, തങ്ങളുടെ ഓപ്പ റേറ്റീവ്‌ സോഫ്റ്റ്‌ വെയറി ന്‍റെ ഭാഗ മാക്കും.

ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ അംഗീ കരി ച്ചാല്‍ പുതിയ ചിഹ്നം ഉള്‍ പ്പെടുത്തി കീ ബോര്‍ഡു കള്‍ നിര്‍ മ്മിക്കും. കഴിഞ്ഞ ബജറ്റ്‌ സമ്മേളന ത്തില്‍ ഇന്ത്യന്‍ രൂപയ്‌ക്ക്‌ ചിഹ്നം കണ്ടെത്തും എന്ന്‌ ധന മന്ത്രി പ്രണബ്‌ മുഖര്‍ജി അറിയിച്ചിരുന്നു.

രൂപയുടെ പുതിയ ചിഹ്നം രൂപ കല്‍പന ചെയ്ത ഉദയ കുമാറിന്‌ സമ്മാനമായി 2.5 ലക്ഷം രൂപ ലഭിക്കും.

- pma

വായിക്കുക: , , , , , ,

1 അഭിപ്രായം »

മാധ്യമ ഇടപെടല്‍ : സാംദീപിന്റെ രക്ഷയ്ക്ക് നീക്കങ്ങള്‍ തുടങ്ങി

July 10th, 2010

samdeep-mohan-varghese-epathramദുബായ്‌ : മലയാളി എന്‍ജിനിയര്‍ സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനെ പഞ്ചാബ് പോലീസ്‌ വേട്ടയാടുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നതിനെ തുടര്‍ന്ന് തന്നെ ചില രാഷ്ട്രീയ നേതാക്കളും മറ്റും ബന്ധപ്പെടുകയുണ്ടായി എന്ന് സാംദീപ് e പത്രത്തോട് വെളിപ്പെടുത്തി. പഞ്ചാബില്‍ നിന്നുമുള്ള എം.പി. യും, യൂത്ത്‌ കോണ്ഗ്രസ് മുന്‍ പ്രസിഡണ്ടും ഇപ്പോള്‍ കോണ്ഗ്രസ് വക്താവുമായ മനീഷ്‌ തിവാരി ഇന്ന് രാവിലെ തന്നെ ഫോണില്‍ വിളിക്കുകയും പ്രശ്നത്തില്‍ ഉടന്‍ തന്നെ പരിഹാരം കാണാന്‍ വേണ്ടത്‌ ചെയ്യും എന്ന് ഉറപ്പു തന്നു എന്നും സാംദീപ് അറിയിച്ചു.

വാര്‍ത്ത പുറത്തായതോടെ പഞ്ചാബ് പോലീസ്‌ ഡി.ജി.പി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനെതിരെ ഫെബ്രുവരി 5നു രാജ്പുര പോലീസ്‌ സ്റ്റേഷനില്‍ തയ്യാറാക്കിയ എഫ്.ഐ.ആറിനെ കുറിച്ച് പട്ട്യാല എസ്.എസ്.പി. രണ്ബീര്‍ സിംഗ് ഖത്ര, മൊഹാലി എസ്.എസ്.പി. ജി.എസ്. ബുല്ലാര്‍ എന്നിവരോട് വിശദീകരണം ആരാഞ്ഞു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡി.ജി.പി. പി.എസ്. ഗില്‍ ഇന്റലിജന്‍സ്‌ വിഭാഗം എ.ഡി.ജി.പി. സുരേഷ് അറോറയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്പുര ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ട് മന്‍മോഹന്‍ ശര്മ്മയില്‍ നിന്നും അന്വേഷണ ചുമതല മൊഹാലി ഡെപ്യൂട്ടി സൂപ്രണ്ട് സ്വരണ്ദീപ് സിംഗിന് കൈമാറിയിട്ടുണ്ട്. മന്‍മോഹന്‍ ശര്‍മ്മയാണ് സാംദീപിനെ തിരഞ്ഞു കൊച്ചിയില്‍ ചെന്നത്.

പ്രതികളായ അമര്‍ദീപ് സിംഗിനെയും രാജേഷിനെയും ജാമ്യത്തില്‍ വിട്ടു എന്ന് കേസിന്റെ ചുമല ഏറ്റെടുത്ത ഡി.എസ്.പി. സ്വരണ്ദീപ് സിംഗ് അറിയിച്ചു.

പട്ട്യാല കോടതിയുടെ ഉത്തരവ്‌ അനുസരിച്ച് പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ വേണ്ടിയാണ് താന്‍ കൊച്ചിയില്‍ എത്തിയത് എന്ന് മന്‍മോഹന്‍ ശര്‍മ്മ വിശദീകരിക്കുന്നു. വിമാനത്തിലാണ് താന്‍ സഞ്ചരിച്ചത്. ഗേറ്റ്‌വേ ഹോട്ടലില്‍ താമസിക്കുകയും ചെയ്തു. ഇതിന്റെ ബില്ലുകള്‍ ഏതാണ്ട് 50,000 രൂപ താന്‍ പോലീസ്‌ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നും ഇയാള്‍ സ്വയം ന്യായീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

സാമ്പത്തിക ക്രമക്കേട്‌ പുറത്തു കൊണ്ടുവന്ന മലയാളി എന്‍ജിനിയറെ പോലീസ്‌ വേട്ടയാടുന്നു

July 10th, 2010

whistleblowers-epathramസിംഗപ്പൂര്‍ : പഞ്ചാബിലെ ഒരു പ്രബല വ്യാപാര ഗ്രൂപ്പ്‌ നടത്തിയ കോടികളുടെ സാമ്പത്തിക ക്രമക്കേട്‌ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയ മലയാളി എന്‍ജിനിയര്‍ കഴിഞ്ഞ നാല് മാസമായി പ്രാണ രക്ഷാര്‍ത്ഥം നാട് വിട്ടു സിംഗപ്പൂരില്‍ കഴിയുകയാണ്. എറണാകുളം കടവന്ത്ര സ്വദേശിയായ സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനാണ് ഈ ദുര്‍വിധി.

തന്റെ ജീവിതത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്ന സംഭവങ്ങള്‍ സാംദീപ് സിംഗപ്പൂരില്‍ നിന്നും ടെലിഫോണ്‍ വഴി e പത്രത്തോട് വിശദീകരിച്ചു. പ്രബലരായ ഒരു പഞ്ചാബി കുടുംബത്തിന്റെ ഡല്‍ഹിയിലെ ജെയ് പോളികെം എന്ന പെട്രോ കെമിക്കല്‍ സ്ഥാപനത്തില്‍ രണ്ടു വര്ഷം മുന്‍പാണ് സാംദീപ് ജോലിക്ക് ചേര്‍ന്നത്‌. ഒരു വര്‍ഷത്തിനുള്ളില്‍ ഇദ്ദേഹത്തെ കമ്പനിയുടെ ശാഖ തുടങ്ങാനുള്ള ദൌത്യം നല്‍കി അമേരിക്കയിലെ ഹൂസ്റ്റണിലേയ്ക്ക്‌ പറഞ്ഞയച്ചു. എന്നാല്‍ അന്ന് മുതല്‍ തന്നെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹത്തിന് സംശയങ്ങള്‍ തുടങ്ങിയിരുന്നു. പിന്നീട് 2009 ജനുവരിയില്‍ സാംദീപ് കമ്പനിയുടെ സിംഗപ്പൂര്‍ ശാഖയിലേക്ക്‌ പെട്രോ കെമിക്കല്‍ വിഭാഗം വൈസ്‌ പ്രസിഡണ്ടായി സ്ഥലം മാറി വന്നു. കമ്പനിയുടെ വ്യാപാര രീതിയില്‍ സംശയം ഉണ്ടായിരുന്ന സാംദീപിന് ഏറെ വൈകാതെ തന്നെ കമ്പനി നടത്തുന്ന ഒട്ടേറെ ക്രമക്കേടുകളെ കുറിച്ച് ബോധ്യം വന്നു.

samdeep-mohan-varghese-epathram

സാംദീപ് മോഹന്‍ വര്‍ഗ്ഗീസ്‌

2009 സെപ്തംബറില്‍ ജോലി രാജി വെച്ച സാംദീപ് നവമ്പറില്‍ ഈ വിവരങ്ങള്‍ മതിയായ തെളിവുകളും രേഖകളും അടക്കം സിംഗപ്പൂര്‍ കൊമ്മേഴ്സ്യല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റ്‌ (CAD), കറപ്റ്റ് പ്രാക്ടീസസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (CPIB)  എന്നീ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ വകുപ്പുകളെ അറിയിച്ചു. കമ്പനിയുടെ ആസ്ഥാനം ഡല്‍ഹിയില്‍ ആയതിനാല്‍ ഈ വിവരങ്ങളെല്ലാം സാംദീപ് ഇന്ത്യന്‍ അധികൃതരെയും അറിയിച്ചു. ഡയറക്ടറേറ്റ്‌ ഓഫ് റെവന്യു ഇന്റലിജന്‍സ്‌ (DRI), ഡയറക്ടറേറ്റ്‌ ഓഫ് എന്ഫോഴ്സ്മെന്റ്റ്‌ (DoE), ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ്‌ യൂണിറ്റ് (FIA) എന്നീ വകുപ്പുകള്‍ക്കാണ് സാംദീപ് ഈ വിവരങ്ങള്‍ കൈമാറിയത്.

കമ്പനിയുടെ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത സാംദീപിനെതിരെ 2010 ഫെബ്രുവരി 5ന് കമ്പനി ഡയറക്ടര്‍മാര്‍ പഞ്ചാബ് പോലീസില്‍ പരാതി നല്‍കി. സാംദീപിന്റെ ഒരു സഹ പ്രവര്‍ത്തകനായ അമര്‍ദീപ് സിംഗ് ഒപ്പിട്ടു നല്‍കിയ കടലാസുകള്‍ ഉപയോഗിച്ചാണ് ഈ പരാതികള്‍ പോലീസിനു നല്‍കിയത്. കമ്പനിയുടെ പേരില്‍ ഒരു വെബ്സൈറ്റ് നിര്‍മ്മിച്ച്‌ അതില്‍ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു പരാതി. സാംദീപ് ഒരിക്കലും പഞ്ചാബില്‍ ജോലി ചെയ്തിട്ടില്ല എന്നിരിക്കെ ഈ പരാതി പഞ്ചാബിലെ രാജ്പുര പോലീസ്‌ സ്റ്റേഷനില്‍ റെജിസ്റ്റര്‍ ചെയ്തത് കമ്പനി ഉടമകള്‍ക്ക്‌ ഇവിടെയുള്ള അവരുടെ സ്വാധീനം ഉപയോഗിക്കാനാണെന്ന് സാംദീപ് വിശദീകരിക്കുന്നു.

തന്നെ അറസ്റ്റ്‌ ചെയ്യാന്‍ പഞ്ചാബ് പോലീസ്‌ ഡെപ്യൂട്ടി സൂപ്രണ്ട് മന്‍മോഹന്‍ ശര്‍മ കൊച്ചിയില്‍ എത്തിയതും, കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ഗേറ്റ്‌വേ ഹോട്ടലില്‍ തങ്ങിയതും കമ്പനിയുടെ സ്ഥിരം ട്രാവല്‍ ഏജന്റ് മുഖാന്തിരമാണ്. കമ്പനി ചിലവില്‍ രാജ്യമെങ്ങും സാംദീപിനു വേണ്ടി പോലീസ്‌ വേട്ടയാടി. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട സാംദീപ് സിംഗപ്പൂരിലേക്ക് താമസം മാറിയിരുന്നു. തന്റെ നാടിനേക്കാള്‍ സുരക്ഷിതമാണ് സിംഗപ്പൂര്‍ എന്നതാണ് തന്നെ ഏറെ ദുഖിപ്പിക്കുന്നത് എന്ന് സാംദീപ് ഏറെ വിഷമത്തോടെ e പത്രത്തോട് പറഞ്ഞു.

തന്റെ കുടുംബത്തെയും പോലീസ്‌ വെറുതെ വിട്ടില്ല. പ്രായമായ തന്റെ അമ്മയെയും (മറിയാമ്മ മാത്യു) കേസില്‍ പോലീസ്‌ പ്രതിയായി കൂട്ടിച്ചേര്‍ത്തു. കടവന്ത്രയിലെ വീട്ടില്‍ ഗുണ്ടകള്‍ വന്നു മകനോട്‌ ഒത്തുതീര്‍പ്പിന് തയ്യാറാവാന്‍ പറയണമെന്ന് അമ്മയെ ഭീഷണിപ്പെടുത്തി. താന്‍ നാട്ടില്‍ കാലുകുത്തിയാല്‍ തന്നെ പിടിക്കാന്‍ കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. എച്ച്. ഐ. വി. പോസിറ്റീവായ തന്റെ സുഹൃത്തായ രാജേഷിനെ (യഥാര്‍ത്ഥ പേരല്ല) പോലീസ്‌ അറസ്റ്റ്‌ ചെയ്തു പഞ്ചാബിലേക്ക് കൊണ്ട് പോയി ഒരു മാസത്തോളം മര്‍ദ്ദിച്ചു. പോലീസ്‌ ബെല്‍റ്റ്‌ ഊരി തന്നെ അടിക്കുമ്പോള്‍ അത് കാണാന്‍ കമ്പനി ഉടമയും വരാറുണ്ടായിരുന്നു എന്ന് രാജേഷ്‌ പറയുന്നു.

താന്‍ കയ്യൊപ്പിട്ട കടലാസുകള്‍ ദുരുപയോഗം ചെയ്താണ് സാംദീപിനെതിരെ പോലീസില്‍ പരാതി നല്‍കിയത് എന്ന് മനസ്സിലാക്കിയ അമര്‍ദീപ് സിംഗ് ഈ കാര്യം കമ്പനി ഉടമകളോട് തിരക്കിയതിനെ തുടര്‍ന്ന് ഏറെ വാക്കേറ്റം ഉണ്ടാവുകയും, അമര്‍ദീപ് സിംഗ് കമ്പനിയില്‍ നിന്നും രാജി വെയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീടൊരു ദിവസം കമ്പനി ഉടമകള്‍ ഇയാളെ കമ്പനിയിലേക്ക് വിളിച്ചു വരുത്തി ഏറെ മര്‍ദ്ദിച്ചു. ബെല്‍റ്റ്‌ ഊരി അടിച്ചു അവശനാക്കി, തന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണും ഐഫോണും അടക്കം എല്ലാം ഇവര്‍ കവര്‍ന്നെടുത്തു. ഏതാനും ദിവസത്തിനകം ഇയാളുടെ പേരും പഞ്ചാബ് പോലീസ്‌ പ്രതിപ്പട്ടികയില്‍ എഴുതി ചേര്‍ത്തി.

തന്റെ പേരിലുള്ള എഫ്. ഐ. ആര്‍. നിര്‍വ്വീര്യമാക്കണം എന്ന് കാണിച്ചു സാംദീപ് പഞ്ചാബ് ഹൈക്കോടതിയിലും, ഡല്‍ഹി ഹൈക്കോടതിയിലും, കേരള ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും ഹരജി നല്‍കിയിട്ടുണ്ട്. എന്നാല്‍ പഞ്ചാബ് ഹൈക്കോടതിയിലെ നടപടികള്‍ മനപൂര്‍വ്വം വൈകിക്കുന്ന സമീപനമാണ് കമ്പനി ഉടമകള്‍ സ്വീകരിച്ചു വരുന്നത്. ഇത് മൂലം കേസ്‌ അനന്തമായി നീളുകയാണ് എന്ന് സാംദീപ് പറയുന്നു.

മുപ്പത്തി ഒന്പതുകാരനായ സാംദീപ് മോഹന്‍ വര്‍ഗ്ഗീസ്‌ 1994ല്‍ തൃശൂര്‍ എഞ്ചിനിയറിംഗ് കോളജില്‍ നിന്നും എഞ്ചിനിയറിംഗ് ബിരുദം നേടിയതാണ്. തുടര്‍ന്ന് 13 വര്‍ഷത്തോളം റിലയന്‍സില്‍ ജോലി ചെയ്ത ശേഷമാണ് ജെയ് പോളികെം എന്ന കമ്പനിയില്‍ വൈസ്‌ പ്രസിഡണ്ടായി ജോലിയില്‍ പ്രവേശിച്ചത്.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

മാവോയിസ്റ്റുകള്‍ക്ക് എതിരെ സൈന്യത്തെ നിയോഗിക്കില്ല

July 6th, 2010

maoist-struggle-in-india-epathramഛത്തീസ്ഗഢ് : മാവോയിസ്റ്റുകളെ നേരിടാന്‍ സൈന്യത്തെ നിയോഗിക്കില്ലെന്നു ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ള അറിയിച്ചു. കഴിഞ്ഞ മാസം ചേര്‍ന്ന കേന്ദ്ര കാബിനറ്റ്‌ സുരക്ഷാ സമിതിയുടെ തീരുമാനത്തെ കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക വെളിപ്പെടുത്തലാണിത്. മാവോയിസ്റ്റുകളെ നേരിടാന്‍ സൈന്യത്തെ ഉപയോഗിക്കണം എന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഇതിന് എതിരായിരുന്നു.

കാബിനറ്റ്‌ സുരക്ഷാ സമിതി ഈ വിഷയത്തില്‍ സമഗ്രമായ ചര്‍ച്ച നടത്തിയ ശേഷമാണ് സൈന്യത്തെ ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചത് എന്ന് പിള്ള അറിയിച്ചു. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും തമ്മില്‍ അഭിപ്രായ ഭിന്നത നില നില്‍ക്കുന്നുണ്ട്. പ്രശ്ന ബാധിത പ്രദേശത്ത് കമാന്‍ഡോകളെ വിന്യസിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം പ്രതിരോധ മന്ത്രാലയം നിരാകരിച്ചു. രാഷ്ട്രീയ റൈഫിള്‍സ്‌ യൂണിറ്റിനെ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും മതിയായ ആള്‍ബലം തല്‍ക്കാലം ഇല്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്. മൈനുകള്‍ നിര്‍വീര്യമാക്കാന്‍ സൈന്യത്തിന്റെ സഹായം വേണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടപ്പോള്‍, ഇത്തരമൊരു സൈനിക നീക്കം നടത്തുന്നതിന് മുന്‍പ് പ്രദേശത്തിന്റെ പൂര്‍ണമായ നിയന്ത്രണം സൈന്യത്തിന് പിടിച്ചടക്കേണ്ടി വരുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. പൈലറ്റില്ലാ വിമാനം ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും പ്രതിരോധ മന്ത്രാലയം ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യാത്ര ചെയ്യാന്‍ ഹെലികോപ്റ്ററുകള്‍ വേണമെന്ന ആവശ്യവും പ്രതിരോധ മന്ത്രാലയം അംഗീകരിച്ചില്ല. ഹെലികോപ്റ്ററുകള്‍ രംഗത്ത്‌ വന്നാല്‍ അത് വ്യോമ സേന രംഗത്ത്‌ വന്നതിനു തുല്യമാണ് എന്നാണു പ്രതിരോധ മന്ത്രാലയം വിശദീകരിക്കുന്നത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഭാരത്‌ ബന്ദ്

July 5th, 2010

bharath-bandh-epathramന്യൂഡല്‍ഹി : ഇന്ധന വില വര്‍ദ്ധന വിനെതിരെ പ്രതിഷേധിക്കാനായി, കോണ്ഗ്രസ് ഒഴികെയുള്ള രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു ആഹ്വാനം ചെയ്ത ദേശീയ ബന്ദ് ജന ജീവിതം ഭാഗികമായി മരവിപ്പിച്ചു. ചില സംസ്ഥാനങ്ങളില്‍ ബന്ദ് അക്രമാസക്തവുമായി. ജനതാ ദള്‍ (യു.)‍, ജനതാ ദള്‍ (എസ്),  സമാജ്‌വാദി പാര്‍ട്ടി, സി.പി.ഐ. എം., സി. പി. ഐ., ഫോര്‍വേഡ്‌ ബ്ലോക്ക്‌, ശിവ സേന, ആര്‍. എസ്. പി. എ. ഐ. എ. ഡി. എം. കെ., എം. ഡി. എം. കെ., തെലുങ്ക്‌ ദേശം പാര്‍ട്ടി, ഭാരതീയ ജനതാ ദള്‍, എ. ജി. പി., അകാലി ദള്‍, ഐ. എന്‍. എല്‍. ഡി., ബി. ജെ. പി. എന്നീ പാര്‍ട്ടികളാണ് ബന്ദില്‍ പങ്കു ചേര്‍ന്നത്‌. ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്രയേറെ കക്ഷികള്‍ ഒന്നുചേര്‍ന്ന് ബന്ദ് ആചരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ട എല്‍. കെ അദ്വാനി, ബന്ദ് സമാധാനപരം ആയി നടത്തണം എന്നും ആഹ്വാനം ചെയ്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മഹേന്ദ്ര സിംഗ് ധോണി വിവാഹിത നായി
Next »Next Page » മാവോയിസ്റ്റുകള്‍ക്ക് എതിരെ സൈന്യത്തെ നിയോഗിക്കില്ല »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine