മഹേന്ദ്ര സിംഗ് ധോണി വിവാഹിത നായി

July 5th, 2010

dhoni-wedding-epathramഡെറാഡൂണ്‍ :  എല്ലാ ഗോസ്സിപ്പു കള്‍ക്കും വിട നല്‍കി ക്കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി വിവാഹിത നായി. ബാല്യ കാല സഖി സാക്ഷി സിംഗ് റാവത്തിനെ യാണ് ഡെറാഡൂണിലെ ഫാം ഹൗസില്‍ നടന്ന ചട ങ്ങില്‍ ഞായറാഴ്ച രാത്രി  ധോണി  മിന്നു കെട്ടിയത്.

ഔറംഗബാദില്‍ ഹോട്ടല്‍ മാനേജ്‌മെന്‍റ് വിദ്യാര്‍ത്ഥിയാണ്‌ 23 വയസുകാരിയായ സാക്ഷി.  ഇത്ര കാല വും രഹസ്യ മായിരുന്നു ഇവര്‍ തമ്മിലുള്ള ബന്ധം. പല ബോളി വുഡ് താരങ്ങളുടെ പേരും മുമ്പ് ധോണി യുമായി ബന്ധപ്പെട്ട് കേട്ടിരുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ ഇരുവരും അടുത്ത സുഹൃത്തു ക്കളാണ്‌.  റാഞ്ചി ശാമിലി യിലെ ഡി. എം. വി. യില്‍ ആയിരുന്നു ഇരുവരും പഠിച്ചത്‌. ധോണി യുടെ അച്‌ഛന്‍ പാന്‍ സിംഗും സാക്ഷി യുടെ അച്‌ഛന്‍ റാവത്തും ഉറ്റ ചങ്ങാതി മാരാണ്‌.

ഇരുവരും റാഞ്ചി യിലെ മെക്കോണ്‍ ഇന്ത്യാ ലിമിറ്റഡില്‍ ജീവന ക്കാരാ യിരുന്നു. ഒരുമിച്ചു ജോലി ചെയ്‌തി രുന്ന ഇരു വരു ടെയും കുടുംബങ്ങള്‍ തമ്മില്‍ നല്ല സൗഹൃദ ത്തിലു മായി രുന്നു.

ധോണിയുടെ അടുത്ത സുഹൃത്തു ക്കള്‍ക്ക് പുറമെ ഇന്ത്യന്‍ ടീം അംഗ ങ്ങളായ ഹര്‍ഭജന്‍സിങ്ങും ആഷിഷ് നെഹ്‌റയും എത്തി യിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍, ബോളിവുഡ് താരം ജോണ്‍ അബ്രഹാം എന്നിവരും ചടങ്ങി നെത്തിയ പ്രമുഖരില്‍ ഉള്‍പ്പെടും.  ഇനി ജൂലായ്‌ ഏഴിന്‌ മുംബൈ യില്‍ പ്രത്യേക വിവാഹ വിരുന്നു നടത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീ ശ്രീ : ഭീഷണിക്കു പുറകില്‍ ഭൂമി കയ്യേറ്റം

July 1st, 2010

sri-sri-ravishankar-epathramബാംഗ്ലൂര്‍ : ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ മേധാവിയായ ആദ്ധ്യാത്മിക ഗുരു രവിശങ്കറിന്റെ പ്രാണഭീതിയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കഥ പുറത്തായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ, പോള്‍ ഫെര്‍ണാണ്ടസ് എന്ന ഒരാളുടെ ഏതാണ്ട് 15 ഹെക്ടര്‍ സ്ഥലം ആശ്രമം കൈയ്യേറി എന്നാണു പുതിയ വെളിപ്പെടുത്തല്‍.

ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തിന്റെ തൊട്ടടുത്തുള്ള ഈ സ്ഥലം അതിന്റെ ഉടമയായ കര്‍ഷകന്റെ പക്കല്‍ നിന്നും 12 വര്ഷം മുന്‍പ്‌ താന്‍ വാങ്ങിയതാണെന്ന് ഫെര്‍ണാണ്ടസ് പറയുന്നു. കര്‍ഷകന്‍ ഈ സ്ഥലം ഏതോ സഹകരണ സംഘത്തിന് ജാമ്യമായി വെച്ചിരുന്നുവെന്നും ഇവരുടെ പക്കല്‍ നിന്നും ഈ സ്ഥലം പിന്നീട് ആശ്രമം സ്വന്തമാക്കുകയുമായിരുന്നു.

ഈ സ്ഥലത്തില്‍ താന്‍ ഒരു കോടിയോളം രൂപ ചിലവിട്ടു. ഈ കാര്യങ്ങള്‍ ആശ്രമം അധികാരികളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ തനിക്ക് സ്ഥലം തിരികെ നല്‍കുവാനോ തനിക്ക് നഷ്ടമായ തുകയ്ക്ക് പരിഹാരം കാണാനോ ആശ്രമം തയ്യാറാവാത്തതിനെ തുടര്‍ന്ന് താന്‍ ഒരു മാധ്യമ പ്രവര്‍ത്തകനായ ശ്രീധര്‍ എന്നയാളെ മദ്ധ്യസ്ഥതയ്ക്കായി സമീപിച്ചു.

ശ്രീധര്‍ രവിശങ്കറെ നേരിട്ട് കണ്ടു ഈ കാര്യങ്ങള്‍ സംസാരിക്കുകയും, ഭൂമി തര്‍ക്കത്തില്‍ ഒരു പരിഹാരം കാണണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തന്നെ പറ്റി പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് രവിശങ്കര്‍ ചെയ്തത് എന്ന് ശ്രീധര്‍ പറയുന്നു. 42 കോടി രൂപ ആവശ്യപ്പെട്ടു ആരോ ഭീഷണി പ്പെടുത്തുന്നതായാണ് പരാതി. തന്റെ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും, തന്റെ ഫോണ്‍ നമ്പറുകള്‍ പരാതിയില്‍ നല്‍കിയിട്ടുണ്ട്.

ഭൂമി തര്‍ക്കം പരിഹരിക്കാതെ പ്രശ്നം പോലീസിനെ ഉപയോഗിച്ച് ഒതുക്കാനാണ് ആശ്രമത്തിന്റെ ശ്രമം എന്നാണു ഇതില്‍ നിന്നും വ്യക്തമാകുന്നത്. ആത്മീയ ഗുരുവിന്റെ പ്രാണ ഭീതിയുടെ രഹസ്യം യഥാര്‍ത്ഥത്തില്‍ ഭൂമി നഷ്ടപ്പെടുമോ എന്ന ഭീതിയായിരുന്നു എന്നും.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ജഡത്തോട് അനാദരവ് : മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു

June 30th, 2010

maoists-dead-bodies-epathramന്യൂഡല്‍ഹി : മാവോയിസ്റ്റുകളെ വധിച്ച ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ മൃതദേഹങ്ങള്‍, വേട്ടയാടിയ മൃഗങ്ങളുടെ മൃത ശരീരം കൊണ്ടു പോവുന്നത് പോലെ മുളയില്‍ കൈയും കാലും കെട്ടി തൂക്കി കൊണ്ട് പോയത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നതിനെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നോട്ടീസയച്ചു.

ഹിന്ദു ദിനപത്രത്തില്‍ അടക്കം പല പ്രമുഖ മാധ്യമങ്ങളിലും ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തില്‍ പെരുമാറിയതിന് അന്ന് തന്നെ ആഭ്യന്തര മന്ത്രാലയം സി. ആര്‍. പി. എഫിനെയും ലോക്കല്‍ പോലീസിനെയുമെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

ഈ ചിത്രങ്ങള്‍ സത്യമാണെങ്കില്‍ അത് കടുത്ത മനുഷ്യാവകാശ ലംഘനമാണ് എന്നാണു കമ്മീഷന്റെ അഭിപ്രായം.

maoists-carried-like-carcass-epathram

വേട്ട മൃഗത്തിന്റെ ജഡം പോലെ മനുഷ്യ ശരീരത്തെ കൊണ്ട് പോകുന്ന സൈനികര്‍

ജൂണ്‍ 16നാണ് സംഭവത്തിനാസ്പദമായ ആക്രമണം നടന്നത്. അന്ന് പശ്ചിമ മിഡ്നാപ്പൂരില്‍ നടന്ന ശക്തമായ പോലീസ്‌ ആക്രമണത്തില്‍ മൂന്നു സ്ത്രീകളടക്കം 12 മാവോയിസ്റ്റുകള്‍ വെടിയേറ്റ്‌ മരിച്ചിരുന്നു. ഇവരുടെ ജഡങ്ങളാണ് പോലീസ്‌ മൃഗങ്ങളെ കൊണ്ട് പോവുന്നത് പോലെ മുളയില്‍ കയ്യും കാലും കെട്ടിയിട്ടു തൂക്കിക്കൊണ്ടു പോയത്.

- ജെ.എസ്.

1 അഭിപ്രായം »

പെട്രോള്‍ വിലയില്‍ ഇനി നിയന്ത്രണമില്ല

June 27th, 2010

manmohan-singh-mukesh-ambani-epathramന്യൂഡല്‍ഹി : ഇന്ത്യയിലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയുടെ മീതെ സര്‍ക്കാരിന് ഉണ്ടായിരുന്ന നിയന്ത്രണം അവസാനിച്ചു. ഇനി മുതല്‍ പെട്രോളിയം വിലകള്‍ എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് നിശ്ചയിക്കാനാവും. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കി വന്ന സബ്സിഡി നിര്‍ത്തലാകുന്നതോടെ വിലകള്‍ ഗണ്യമായി വര്‍ദ്ധിക്കും. നിയന്ത്രണം എടുത്തു കളഞ്ഞ ഉടന്‍ തന്നെ പെട്രോള്‍ വിലയില്‍ മൂന്നര രൂപയുടെയും, ഡീസല്‍ വിലയില്‍ രണ്ടു രൂപയുടെയും, മണ്ണെണ്ണ വിലയില്‍ മൂന്നു രൂപയുടെയും, പാചക വാതക വിലയില്‍ മുപ്പത്തഞ്ചു രൂപയുടെയും വര്‍ദ്ധനവുണ്ടായി.

അന്താരാഷ്‌ട്ര കമ്പോള വിലയ്ക്ക് അനുസൃതമായി വില കൂട്ടാനും കുറയ്ക്കാനും ഈ നടപടി മൂലം കഴിയും എന്ന് സര്‍ക്കാര്‍ അവകാശ പ്പെടുന്നുണ്ടെങ്കിലും വില കൂടുകയല്ലാതെ കുറയും എന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. മുന്‍പും അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ്‌ ഓയലിന്റെ വില വര്‍ദ്ധിച്ചപ്പോഴൊക്കെ ഇന്ത്യയില്‍ വില വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ടെങ്കിലും അന്താരാഷ്‌ട്ര വിപണിയില്‍ വന്‍ ഇടിവുകള്‍ ഉണ്ടായപ്പോഴൊന്നും ഇന്ത്യയിലെ വിലകളില്‍ കാര്യമായ കുറവ്‌ വന്നിട്ടില്ല.

manmohan singh - mukesh ambani - epathram

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുകേഷ്‌ അംബാനിയോടൊപ്പം

മുകേഷ്‌ അംബാനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഏറെ നാളായി നടന്നു വരുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഫലമാണ് ഈ തീരുമാനം എന്ന ഇടതു പക്ഷത്തിന്റെ വിമര്‍ശനം അസ്ഥാനത്തല്ല. ഇന്ത്യയില്‍ സ്വന്തം സ്വകാര്യ എണ്ണപ്പാടങ്ങളില്‍ എണ്ണ ഖനനം നടത്തുന്ന അംബാനിക്ക് ഈ നടപടി മൂലം ഉണ്ടാവുന്ന ഗുണങ്ങള്‍ ഏറെയാണ്. സബ്സിഡി ലഭിയ്ക്കുന്ന പൊതു മേഖലാ എണ്ണ കമ്പനികളോട് മത്സരിക്കാനാവാതെ രാജ്യമെമ്പാടുമുള്ള മൂവായിരത്തിലേറെ റിലയന്‍സ്‌ പെട്രോള്‍ പമ്പുകള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. സബ്സിഡി നിര്‍ത്തിയതോടെ പൊതു മേഖലാ പമ്പുകളിലെ വില കുതിച്ചുയരും. ഇതോടെ റിലയന്‍സിന്റെ പമ്പുകള്‍ വീണ്ടും തുറക്കാനാവും. മാത്രമല്ല, പൊതു മേഖലാ എണ്ണ കമ്പനികള്‍ അന്താരാഷ്‌ട്ര വിപണിയിലെ വില നിലവാരത്തിനനുസരിച്ച വിലകള്‍ നിശ്ചയിക്കുമ്പോള്‍, സ്വന്തം എണ്ണപ്പാടങ്ങളില്‍ നിന്നും ഖനനം നടത്തുന്ന റിലയന്‍സിന് വില ഒരല്‍പം കുറച്ചു വിറ്റ്, വിപണി പിടിച്ചടക്കുകയുമാവാം. വില നിയന്ത്രണം ഒഴിവായതോടെ പൊതു മേഖലാ എണ്ണ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനും നിയന്ത്രണം ഉണ്ടാവില്ല. അതോടെ ഈ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കി, ഇവയുടെ നിയന്ത്രണം കൂടി സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുന്ന കാലം വിദൂരമല്ല.

സാമൂഹിക ഉത്തരവാദിത്തം എന്ന ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക ധര്‍മ്മം മറന്നുള്ള ഈ നടപടിയോടെ ജനങ്ങളുടെ മേല്‍ വരുന്ന അധിക ഭാരം ചിന്തിയ്ക്കാനാവുന്നതിനും അപ്പുറത്താണ്. അടിസ്ഥാന ഗതാഗത ഇന്ധനമായ ഡീസലിന്റെ വിലയില്‍ വരുന്ന വര്‍ദ്ധനവ്‌ ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എല്ലാ സാധനങ്ങളുടെയും വില വര്‍ദ്ധനവിന് കാരണമാകും. പ്രത്യേകിച്ചും മിക്ക ചരക്കുകള്‍ക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍.

സബ്സിഡി എടുത്തു കളയുന്നതോടെ, ഒരു ശരാശരി ഇന്ത്യാക്കാരന് വരുന്ന അധിക ചെലവ്, മാസത്തില്‍ വെറും “200 രൂപ മാത്രം” ആണെന്നാണ്‌ സര്‍ക്കാര്‍ ഇന്നലെ പറഞ്ഞത്. ദാരിദ്ര്യ രേഖയ്ക്ക് കീഴെ 30 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ദാരിദ്ര്യ രേഖയ്ക്കുള്ള അടിസ്ഥാനം മാസ വരുമാനം 300 രൂപ എന്നതാണ് എന്ന് ഓര്‍ക്കുക. അദ്ധ്വാനിയ്ക്കാതെ ലഭിയ്ക്കുന്നതല്ല ഈ അധിക ഭാരമായ 200 രൂപ എന്നത് മറക്കാന്‍ പണക്കൊഴുപ്പുള്ള അധികാരത്തിന്റെ കോലായകളില്‍ വിഹരിച്ച്, അംബാനിയുടെ വീട്ടുവഴക്ക് പരിഹരിക്കാന്‍ ഓടി നടക്കുന്ന രാഷ്ട്രീയ കോമരങ്ങള്‍ക്ക് എളുപ്പമായത് കൊണ്ടാവാം ഇത്തരമൊരു പരാമര്‍ശം നടത്താനുള്ള ധിക്കാരം സര്‍ക്കാര്‍ കാണിച്ചത്.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

കൊലപാതകത്തില്‍ അഭിമാനം കണ്ടെത്തുന്നവര്‍

June 25th, 2010

couple-holding-handsന്യൂഡല്‍ഹി : “എന്നെ കൊന്നോളൂ, പക്ഷെ ഇദ്ദേഹത്തെ ഇങ്ങനെ മര്‍ദ്ദിക്കരുതേ… ” എന്ന നിലവിളി തൊട്ടടുത്ത വീട്ടില്‍ നിന്നും ഉയരുന്നത് ഡല്‍ഹി സ്വരൂപ്‌ നഗറിലെ പലരും കേട്ടതാണ്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആശ – യോഗേഷ്‌ ദമ്പതിമാരെ പോലീസ്‌ കൊല്ലപ്പെട്ട നിലയില്‍ ഇവിടെ നിന്നും കണ്ടെത്തി. തങ്ങളെക്കാള്‍ താഴ്ന്ന ജാതിയില്‍ പെട്ട ആളാണ്‌ യോഗേഷ്‌ എന്ന് പറഞ്ഞു ആശയുടെ അച്ഛനും അച്ഛന്റെ സഹോദരനും ചേര്‍ന്നാണ് ഇവരെ തല്ലിക്കൊന്നത്. ഇരുവരുടെയും വായില്‍ പഴന്തുണി കുത്തിക്കയറ്റി വെച്ചിരുന്നു. ദേഹമാസകലം മര്‍ദ്ദനമേറ്റത്തിന്റെ പാടുകള്‍. കാലില്‍ വൈദ്യുത ആഘാതം എല്‍പ്പിച്ചതിന്റെ പൊള്ളലുകള്‍. ഇനിയുമൊരു അവസരം ലഭിച്ചാല്‍ തങ്ങള്‍ വീണ്ടും ഇത് തന്നെ ചെയ്യുമെന്നാണ് ആശയുടെ അച്ഛനും അച്ഛന്റെ സഹോദരനും പോലീസിനോട് പറഞ്ഞത്.

സ്വന്തം മക്കളെ, സഹോദരിമാരെ വധിക്കുക, എന്നിട്ട് കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന് ന്യായീകരിക്കുക, ഇതെല്ലാം പുരാണ കഥയല്ല; ഇന്ന് ഇന്ത്യയില്‍ നടന്നു വരുന്ന ദുരാചാരമാണ്. കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടത് സഹോദരി അന്യ ജാതിയില്‍ പെട്ട ഒരാളെ വിവാഹം ചെയ്തത് മൂലമാണ് എന്ന് കൂടി അറിയുമ്പോള്‍ പ്രശ്നത്തിന്റെ ഗൌരവം ബോദ്ധ്യമാവും. വടക്ക് നിന്നും കിഴക്ക് നിന്നും വന്ന് കേരളത്തിലെ ജാതി വ്യവസ്ഥയെ നോക്കി ഭ്രാന്താലയം എന്ന് വിളിച്ചവര്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ കേരളം ഇന്ന് അവിടെ നിന്നുമൊക്കെ ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു. ജാതി വ്യവസ്ഥ പൂര്‍ണ്ണമായി കേരള സമൂഹത്തില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടു എന്നല്ല ഇതിനര്‍ത്ഥം. എന്നാല്‍ ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ സ്വന്തം സഹോദരിമാരെയും സഹോദരിയുടെ ഭര്‍ത്താവിനെയും കൊല്ലാന്‍ സമ്മതം നല്‍കുന്ന കുടുംബത്തിലെ മുതിര്‍ന്നവരെയും, അതിനെ ഏകപക്ഷീയമായി അനുകൂലിക്കുന്ന ഗ്രാമ വാസികളെയും കേരളത്തില്‍ ഒരിടത്തും കാണുവാന്‍ ഇന്ന് കഴിയില്ല എന്ന് നമുക്ക്‌ അഭിമാനത്തോടെ തന്നെ അവകാശപ്പെടാം. ഇനി അഥവാ ആരെങ്കിലും ഇങ്ങനെ ചിന്തിച്ചാല്‍ തന്നെ അത് നടപ്പിലാക്കാന്‍ കഴിയാത്തവണ്ണം രാഷ്ട്രീയമായ ജാഗ്രത കേരള ജനത നേടിയെടുത്തിട്ടുമുണ്ട്.

kuldeep-monica-honor-killing-epathram

സഹോദരന്മാരാല്‍ കൊല്ലപ്പെട്ട മോണിക്കയും കുല്‍ദീപും

കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയില്‍ ഇത്തരത്തില്‍ നടന്ന ഒരു കൂട്ടക്കൊല ഈ ദുരവസ്ഥയ്ക്കെതിരെ സുപ്രീം കോടതിയുടെ ശ്രദ്ധ തിരിച്ചു വിടുകയുണ്ടായി. നാല് വര്ഷം മുന്‍പാണ് രജ്പുത് വംശജനായ കുല്ദീപിനെ ഗുജ്ജാര്‍ വംശജയായ മോണിക്ക വിവാഹം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ അശോക്‌ നഗറിലുള്ള വീട്ടില്‍ മോണിക്കയുടെ ശരീരം കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടു. ഭര്‍ത്താവ്‌ കുല്ദീപിന്റെ ജഡം പോലീസിനു ലഭിച്ചത് കാറിനുള്ളിലാണ്. ഇവരുടെ വിവാഹത്തിനു വേണ്ട സഹായവും പിന്തുണയും നല്‍കിയ മോണിക്കയുടെ സഹോദരി ശോഭയുടെ മൃതദേഹവും പോലീസിനു രണ്ടു ദിവസത്തിനകം ഇവരുടെ മറ്റൊരു ബന്ധുവിന്റെ കാറില്‍ നിന്നും ലഭിച്ചു.

delhi-honour-killers-epathram

മോണിക്കയെ വധിച്ച സഹോദരന്മാര്‍

മോണിക്കയേയും സഹോദരിയും ഭര്‍ത്താവിനെയും കൊന്ന ഇവരുടെ സഹോദരന്മാരായ അങ്കിത്, മന്ദീപ്‌‍, നകുല്‍ എന്നിവരെ പോലീസ്‌ പിടി കൂടി. ഗ്രാമവാസികളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് തങ്ങള്‍ കൊല നടത്തിയത്‌ എന്നാണു ഇവരുടെ മൊഴി. മോണിക്ക അന്യ ജാതിയില്‍ പെട്ട ഒരാളുടെ കൂടെ ഒളിച്ചോടി പോയത് ഗ്രാമത്തിലെ മറ്റ് കുട്ടികളെ കൂടി വഴി തെറ്റിക്കുമെന്നും അതിനാല്‍ ഇത്തരം ഒരു ശിക്ഷ നല്ലതാണ് എന്നുമാണ് ഗ്രാമവാസികളില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.

ഞായറാഴ്ച തന്നെ 22 കാരനായ പിങ്കുവിന്റെയും 20കാരിയായ മോണിക്കയുടെയും ശരീരങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍ തൊട്ടടുത്ത ഹരിയാനയില്‍ പോലീസ്‌ കണ്ടെത്തി. ഇവരുടെ കൊലപാതകത്തിനു മോണിക്കയുടെ അമ്മയടക്കം ആറു ബന്ധുക്കളെ പോലീസ്‌ പ്രതി ചേര്‍ത്തു കേസെടുത്തിട്ടുണ്ട്. പിങ്കുവിന്റെ ശരീരത്തില്‍ കൊടിയ മര്‍ദ്ദനം ഏറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്ന് പോലീസ്‌ വെളിപ്പെടുത്തി.

kamlesh-khushboo-honour-killing-epathram

കൊല്ലപ്പെട്ട കമലേഷ് ഖുശ്ബു ദമ്പതിമാര്‍

ജൂണ്‍ 17നു തൊട്ടടുത്ത പഞ്ചാബിലെ ഫഗ്‌വാരയില്‍ നിന്നും കമലേഷ് – ഖുശ്ബൂ ദമ്പതിമാരെ വധിക്കപ്പെട്ട നിലയില്‍ പോലീസ്‌ കണ്ടെത്തി. തങ്ങളെക്കാള്‍ താഴ്ന്ന ജാതിയില്‍ പെട്ട ആളാണ്‌ കമലേഷ് എന്ന് പറഞ്ഞു ഖുശ്ബുവിന്റെ ബന്ധുക്കള്‍ ഇവരുടെ ബന്ധം അംഗീകരിച്ചിരുന്നില്ല.

ഇത്തരം കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ പ്രത്യേക നിയമം വേണ്ടി വരുമോ എന്ന് ആരാഞ്ഞിരിക്കുകയാണ് സുപ്രീം കോടതി. ഇതിനെതിരെ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന് കേന്ദ്രത്തോടും എട്ടു സംസ്ഥാന സര്‍ക്കാരിനോടും സുപ്രീം കോടതി ചോദിച്ചു.

ഈ വിഷയത്തില്‍ ഒരു ദേശീയ സമീപനം ആവശ്യമാണ്‌ എന്ന് കഴിഞ്ഞ ദിവസം കോണ്ഗ്രസും വ്യക്തമാക്കുകയുണ്ടായി. ഇത്തരം അതിക്രമങ്ങളും കൊലപാതകവും വെച്ച് പൊറുപ്പിക്കാന്‍ ആവില്ലെന്നും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും കോണ്ഗ്രസ് വക്താവ് ജയന്തി നടരാജന്‍ തലസ്ഥാനത്ത്‌ ഒരു പത്ര സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ വേണ്ട വണ്ണം ഇടപെടുന്നില്ലെന്ന് കാണിച്ചു കഴിഞ്ഞ ദിവസം ചില സാമൂഹ്യ സേവന സംഘടനകള്‍ ഒരു ഹരജി സമര്‍പ്പിക്കുകയും ചെയ്തു.

സമൂഹം തന്നെ ഇത്തരം കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ ഭീതിദമാണ്. ഇതിനെതിരെ എന്തു ചെയ്യാനാവും എന്നാണു സര്‍ക്കാര്‍ ചിന്തിക്കേണ്ടത്.

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « വിജയ് മല്യയും പാസ്വാനും രാജ്യസഭ യിലേക്ക്
Next »Next Page » പെട്രോള്‍ വിലയില്‍ ഇനി നിയന്ത്രണമില്ല »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine