മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ഇന്ത്യ നാസി രാജ്യമാകും : മദ്രാസ് ഹൈക്കോടതി

November 28th, 2018

CHENNAI-HIGH-COURT_epathram
ചെന്നൈ : വാർത്ത പ്രസി ദ്ധീകരി ച്ചതിന്റെ പേരിൽ മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ജനാധിപത്യം അപകട ത്തിൽ ആവും എന്നും ഇന്ത്യ നാസി രാജ്യം ആയി മാറും എന്നും മദ്രാസ് ഹൈക്കോടതി.

എ. ഐ. എ. ഡി. എം. കെ. സർക്കാർ 2012 ൽ ‘ഇന്ത്യ ടുഡേ’ തമിഴ് വാരികക്ക് എതിരെ നൽ കിയ അപ കീർത്തി ക്കേസ് റദ്ദാക്കി ക്കൊ ണ്ടാണ് മദ്രാസ് ഹൈക്കോടതി ഇങ്ങിനെ പറഞ്ഞത്.

2012 ആഗസ്റ്റ് എട്ടിന്നു ഇന്ത്യാ ടുഡേ വാരിക യിൽ പ്രസി ദ്ധീക രിച്ച ലേഖന ത്തില്‍, തോഴി ശശികല യുടെ പ്രേരണ യാല്‍ മുഖ്യ മന്ത്രി ജയലളിത, മന്ത്രി സ്ഥാന ത്തു നിന്നും ചെങ്കോട്ടയ്യനെ നീക്കി എന്ന് ആരോപിച്ചിരുന്നു. ഇതിന്ന് എതിരേ യാണ് തമിഴ്നാട് സർക്കാർ, ചെന്നൈ പ്രിൻ സിപ്പൽ സെഷൻസ് കോടതി യെ സമീപിച്ചത്.

‘ഇന്ത്യ സജീവ മായ ജനാധി പത്യ രാജ്യ മാണ്. മാധ്യമ ങ്ങൾ അതിന്റെ അവിഭാജ്യ ഘടക ങ്ങളു മാണ്. മാധ്യമ ങ്ങളെ ഈ രീതി യിൽ അമർച്ച ചെയ്താൽ, ഇന്ത്യ നാസി രാജ്യമാകും. നമ്മുടെ സ്വാതന്ത്ര്യ പ്പോരാളി കളു ടെയും ഭരണ ഘടനാ ശില്പി കളു ടെയും കഠിനാധ്വാനം പാഴാ കും. മാധ്യമ ങ്ങളുടെ ഭാഗത്തു നിന്ന് വല്ല പ്പോഴും ചില വീഴ്ചകള്‍ ഉണ്ടായേക്കാം.

എങ്കിലും ജനാധിപത്യത്തിന്റെ നിലനില്‍പ്പ് എന്നുള്ള വിശാല താത്പര്യം കണക്കില്‍ എടുത്ത് ആ വീഴ്ചകൾ അവഗണിക്കാം ’ എന്ന് വിധി പ്രസ്താവിച്ചു കൊണ്ട് ജസ്റ്റിസ്. പി. എൻ. പ്രകാശ് പറഞ്ഞു. മതി യായ കാരണ ങ്ങള്‍ ഇല്ലാതെ പത്ര മാസിക കളെ ഞെരിച്ച മർത്തു വാന്‍ നടത്തുന്ന ശ്രമ ങ്ങളെ ചെറുത്തില്ല എങ്കിൽ അത് കോടതി യുടെ പരാ ജയം ആകും എന്നും അദ്ദേഹം വിധിന്യായ ത്തില്‍ കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എം. ഷാജിക്കു നിയമ സഭാ നടപടി കളിൽ പങ്കെടുക്കാം : സുപ്രീം കോടതി

November 22nd, 2018

azhikode-mla-iuml-leader-km-shaji-ePathram
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എം. എൽ. എ. യും മുസ്ലീം ലീഗ് നേതാവു മായ കെ. എം. ഷാജിക്ക് നിയമ സഭാ നട പടി കളിൽ പങ്കെടുക്കാം എന്ന് സുപ്രീം കോടതി. എങ്കിലും ആനുകൂല്യങ്ങൾ കൈപ്പറ്റു വാൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി.

തനിക്കെതിരായ കേരളാ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നും ഹരജി യിൽ അടി യന്തിര മായി തീർപ്പ് കൽപ്പി ക്കണം എന്നും ചൂണ്ടി ക്കാട്ടി കെ. എം. ഷാജി നൽകിയ അപ്പീൽ ഹരജി യിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യ ക്ഷനായ ബഞ്ചിന്റെ പരാമര്‍ശം.

എന്നാല്‍ ഇത് കോടതി യുടെ ഉത്തരവല്ല, വാക്കാലുള്ള നിരീ ക്ഷണം മാത്രമാണ്. കേസ് അടിയന്തിര മായി പരി ഗണി ക്കുവാന്‍ സാധിക്കില്ല.

തെരഞ്ഞെ ടുപ്പ് കേസിൽ തീയ്യതി നിശ്ചയിച്ച് വാദം കേൾ ക്കു വാന്‍ കഴിയില്ല എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് വ്യക്തമാക്കി.

അഴീക്കോട് മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥി യായി മത്സരിച്ച എം. വി. നികേഷ് കുമാറിന്റെ പരാതി യി ലാണ് ഹൈക്കോടതി കെ. എം. ഷാജിയെ അയോഗ്യൻ ആക്കിയത്. തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചാരണം നട ത്തി എന്നാ യിരുന്നു ഷാജിക്ക് എതിരായ പരാതി.

‘ദൈവത്തിന്ന് അടുക്കൽ അമുസ്ലിമിന് സ്ഥാനമില്ല എന്നും മുസ്ലീം ആയ തന്നെ വോട്ട് നൽകി അനു ഗ്രഹി ക്കണം എന്നും’ പറയുന്ന ലഘു ലേഖ യാണ് ഷാജി ക്കു വേണ്ടി മണ്ഡല ത്തിൽ വ്യാപ കമായി പ്രചരിപ്പിച്ചത്. കൂടാതെ നികേഷ് കുമാ റിനെ വ്യക്തി പര മായി അപ മാനി ക്കുന്ന ആരോ പണ ങ്ങള്‍ അട ങ്ങുന്ന ലഘു ലേഖ കളും മണ്ഡല ത്തിൽ വിതരണം ചെയ്തിരുന്നു.

ലഘു ലേഖ കളിലൂടെ മത വികാരം ഉണർത്തിയും എതിർ സ്ഥാനാർത്ഥി യെ അപകീർത്തി പ്പെടുത്തി യും ക്രമ ക്കേട് നടത്തി എന്ന് ചൂണ്ടി ക്കാ ട്ടി യാണ് കെ. എം. ഷാജി യുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

തൊഴില്‍ അന്വേഷകര്‍ ഓൺ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം : വിദേശ കാര്യ വകുപ്പ്

November 20th, 2018

external-affairs-ministry-rules-ecnr-passport-holders-online-registration-ePathram
ന്യൂഡല്‍ഹി : പതിനെട്ടു വിദേശ രാജ്യ ങ്ങളിൽ തൊഴില്‍ തേടി പോകുന്ന ഇന്ത്യ ക്കാർക്ക് ഓൺ ലൈൻ രജി സ്‌ട്രേ ഷൻ നിർബ്ബന്ധം ആക്കി യ തായി വിദേശ കാര്യ വകുപ്പ്.

എമ്മിഗ്രേഷൻ ക്ലിയറൻസ് വേണ്ടാത്ത ഇ. സി. എൻ. ആർ. പാസ്സ് പോർട്ടു കൾ ഉള്ള ഇന്ത്യന്‍ പൗര ന്മാര്‍ ക്കാണ് ഈ നിയമം ബാധകം എന്നും 2019 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യ ത്തിൽ വരും എന്നും വിദേശ കാര്യ വകുപ്പ് പുറ ത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ വ്യക്ത മാക്കി.

അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈൻ, ഇന്തോനേഷ്യ,ഇറാഖ്, ജോർദാൻ, കുവൈത്ത്, ലബനാന്‍, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സുഡാൻ, സൗത്ത് സുഡാന്‍, സിറിയ, തായ്‌ലൻഡ്, യു. എ. ഇ., യെമെൻ എന്നീ രാജ്യ ങ്ങളി ലേക്ക് തൊഴിൽ വിസ യിൽ പോകു മ്പോ ഴാണ് രജി സ്‌ട്രേഷൻ നിര്‍ബ്ബന്ധം ആക്കി യിരി ക്കുന്നത്.

തൊഴില്‍ തേടി പോകുന്നവര്‍ ഇന്ത്യ യിൽ നിന്നും പുറ പ്പെടു ന്നതിന് 24 മണി ക്കൂർ മുമ്പ് റിക്രൂട്ട്‌ മെന്റ് പോർട്ട ലിൽ രജി സ്‌ട്രേഷൻ നടപടി കൾ പൂർത്തി യാ ക്കിയി രിക്കണം. .

രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അപേക്ഷകന് എസ്. എം. എസ്, ഇ -മെയിൽ സന്ദേശ ങ്ങൾ ലഭി ക്കും. ഇത് വിമാന ത്താവള ത്തിൽ കാണി ച്ചാൽ മാത്രമേ വിമാന ത്തിൽ കയറാൻ സാധി ക്കുക യുള്ളൂ. രജിസ്‌ട്രേഷൻ ചെയ്യാ ത്ത വരെ വിമാന ത്താവള ത്തിൽ നിന്നും തിരിച്ച് അയ ക്കും എന്നും സർക്കുലര്‍ വ്യക്തമാക്കുന്നു.

രജിസ്‌ട്രേഷനെ ക്കുറിച്ചുള്ള കൂടുതൽ വിവര ങ്ങൾക്ക് പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര ത്തിന്റെ (പി. ബി. എസ്. കെ.) 1800 11 3090 എന്ന ടോൾ ഫ്രീ നമ്പറിലോ helpline @ mea. gov. in എന്ന ഇ – മെയിൽ വിലാസ ത്തി ലോ ബന്ധ പ്പെടാ വുന്ന താണ്.

എമ്മിഗ്രേഷൻ ക്ലിയ റൻസ് ആവശ്യം ഉള്ള വരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുവാ നായി 2015 മുത ലാണ് ഭാരത സര്‍ക്കാര്‍ ഇ – മൈഗ്രേറ്റ് പോർട്ടൽ തുടങ്ങി യത്. തൊഴിൽ സുരക്ഷ എല്ലാ വിഭാഗ ങ്ങളി ലേക്കും വ്യാപി പ്പി ക്കുന്ന തിന്റെ ഭാഗ മായാണ് ഇ. സി. എൻ. ആർ. പാസ്സ് പോര്‍ട്ടു കാര്‍ ക്കും ഓണ്‍ ലൈന്‍ രജിസ്‌ട്രേ ഷൻ നിർബ്ബന്ധം ആക്കുന്നത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ശബരിമല : ഹര്‍ജി കള്‍ ജനുവരി 22 ന് മുമ്പ് പുനഃ പരി ശോധിക്കില്ല

November 19th, 2018

supremecourt-epathram
ന്യൂഡല്‍ഹി : ശബരിമല യിലെ സ്ത്രീ പ്രവേശനം സംബ ന്ധിച്ച ഹര്‍ജി കള്‍ ജനുവരി 22 ന് മുമ്പ് പുനഃ പരിശോ ധിക്കു വാൻ കഴിയില്ല എന്ന് സുപ്രീം കോടതി.

അയ്യപ്പ ഭക്തരുടെ കൂട്ടായ്മക്കു വേണ്ടി അഡ്വ ക്കേറ്റ് മാത്യു നെടുമ്പാറ സുപ്രീം കോടതി യില്‍ ഈ വിഷയം ഉന്ന യിച്ച പ്പോഴാണ് ശബരി മല വിഷയ ത്തിലെ ഹര്‍ജി കള്‍ പരി ഗണി ക്കു വാന്‍ കോടതി ഉദ്ദേശിക്കുന്നില്ല എന്നും എന്തെ ങ്കിലും ബോധി പ്പിക്കുവാന്‍ ഉണ്ടെങ്കില്‍ ജനു വരി 22 ന് എത്തണം എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്ത മാക്കിയത്. ഒരു തര ത്തിലും അതിനു മുമ്പ് ഇക്കാര്യം പരി ഗണി ക്കു വാന്‍ സാധിക്കില്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്ത മാക്കി.

പ്രായ ഭേദമന്യേ സ്ത്രീ കള്‍ക്ക് ശബരി മല യില്‍ പ്രവേ ശിക്കാം എന്നുള്ള സെപ്റ്റംബര്‍ 28 ലെ സുപ്രീം കോടതി വിധി നടപ്പി ലാക്കു വാന്‍ ശബരി മല യിലെ ഇപ്പോഴ ത്തെ പ്രത്യേക സാഹ ചര്യം കണക്കി ലെടുത്ത് കൂടുതല്‍ സമയം അനു വദിക്ക ണം എന്നും ഭക്തര്‍ക്ക് യാതൊരു സൗകര്യവും ശബരി മല യില്‍ ഇല്ല എന്നും മാത്യു നെടു മ്പാറ കോടതിയെ അറിയിച്ചു.

നട തുറന്നതിനാല്‍ വിധി സ്‌റ്റേ ചെയ്യണം എന്ന കാര്യം മാത്രം പരി ഗണി ക്കണം എന്ന ആവശ്യവും കോടതി തള്ളി. തീരു മാനം അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിന് മാത്രമേ പരി ഗണി ക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും ചീഫ് ജസ്റ്റിസ് ആവര്‍ ത്തിച്ചു വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കര്‍ഷക സമരം ‘കിസ്സാൻ ക്രാന്തി പദ യാത്ര’ അവസാനിപ്പിച്ചു

October 3rd, 2018

farmer-rally-kisan-kranti-padyatra-ends-at-delhi-s-kisan-ghat-ePathram

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക നയ ങ്ങ ളിൽ പ്രതി ഷേധിച്ച് ഡല്‍ഹി യിലേക്ക് നടത്തിയ കര്‍ഷക രുടെ ‘കിസ്സാൻ ക്രാന്തി പദ യാത്ര’ അവസാനിപ്പിച്ചു.

എം. എസ്. സ്വാമി നാഥന്‍ കമ്മീഷ ന്റെ ശുപാര്‍ശ കള്‍ നടപ്പാക്കുക എന്നതടക്കം നിരവധി സുപ്ര ധാന ആവശ്യ ങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഭാര തീയ കിസാൻ യൂണി യന്റെ നേതൃത്വ ത്തില്‍ ഉത്തര്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാന ങ്ങ ളില്‍ നിന്ന് ഡല്‍ഹി യിലേക്ക് സെപ്റ്റം ബര്‍ 23 ന് ആരം ഭിച്ച ‘കിസ്സാൻ ക്രാന്തി പദ യാത്ര’ ചൊവ്വാഴ്ച രാത്രി യോടെ കിസാന്‍ ഘട്ടിലെ ചൗധരി ചരണ്‍ സിംഗ് സ്മാരക ത്തില്‍ എത്തി ച്ചേര്‍ന്നു.

കർഷക സംഘടനാ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗി ന്റെ നേതൃത്വ ത്തി ലുള്ള കേന്ദ്ര സമി തിയു മായി നടത്തിയ ചർച്ച യിൽ ഭൂരി പക്ഷം വിഷയ ങ്ങളിലും ഒത്തു തീര്‍പ്പായി.ആറ് ദിവസ ത്തി നുള്ളില്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും എന്ന് ഭാര തീയ കിസാന്‍ യൂണി യന്‍ വക്താവ് രാകേഷ് തികൈത് അറിയിച്ചു.

കാര്‍ഷിക കടം എഴുതി ത്തള്ളുക, കര്‍ഷക പെന്‍ഷന്‍ അനു വദിക്കുക, ഇന്ധന വില കുറക്കുക. വിള ഇന്‍ ഷ്വ റന്‍സ് പദ്ധതി മെച്ച പ്പെടു ത്തുക,കരിമ്പു കര്‍ഷ കര്‍ക്കു മില്ലുകള്‍ നല്‍ കുവാ നുള്ള കുടി ശ്ശിക ലഭി ക്കുവാൻ സര്‍ ക്കാര്‍ ഇട പെടുക, 10 വര്‍ഷ ത്തില്‍ കൂടുതല്‍ പഴക്ക മുള്ള ട്രാക്ടറു കളുടെ ഉപ യോഗ ത്തിനുള്ള വിലക്ക് റദ്ദാക്കുക തുടങ്ങിയ സുപ്രധാന ആവശ്യ ങ്ങളാണ് കര്‍ഷകര്‍ ഉന്ന യിച്ചത്.

എഴുപതിനായിരത്തോളം കര്‍ഷകരാണ് ‘കിസ്സാൻ ക്രാന്തി പദ യാത്ര’ യിൽ പങ്കെടുത്തത്. അഞ്ഞൂ റോളം ട്രാക്ടറു കളിലും പ്രക്ഷോഭകര്‍ വന്നിരുന്നു. കര്‍ഷകരെ ഗാസി യാബാദില്‍ തടയുവാനുള്ള പോലീ സിന്റെ ശ്രമം സംഘര്‍ഷ ത്തില്‍ കലാ ശിച്ചിരുന്നു. കര്‍ഷക പദയാത്ര ഡല്‍ഹി യില്‍ എത്തു ന്നത് തട യുവാ നുള്ള പോലീ സിന്റെ ശ്രമ ങ്ങള്‍ ഫലി ക്കാതെ വന്നതോടെ കര്‍ഷകരെ അനു നയി പ്പിക്കു വാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി യത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശബരിമല യിൽ സ്ത്രീ കള്‍ക്കും പ്രവേശിക്കാം : സുപ്രീം കോടതി
Next »Next Page » ശബരിമല : ഹര്‍ജി കള്‍ ജനുവരി 22 ന് മുമ്പ് പുനഃ പരി ശോധിക്കില്ല »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine