നാല്‍പ്പതോളം ഉത്പന്ന ങ്ങളുടെ ജി. എസ്. ടി. നിരക്ക് കുറയും

December 22nd, 2018

gst=goods-service-tax-council-ePathram
ന്യൂഡൽഹി : നിത്യോപയോഗ സാധന ങ്ങള്‍ അടക്കം നാല്‍പ്പതോളം ഉത്പന്ന ങ്ങളുടെ ചരക്കു – സേവന നികുതി (ജി. എസ്. ടി) യില്‍ കുറവു വരുത്തും എന്ന് ശനിയാഴ്ച ചേര്‍ന്ന ജി. എസ്. ടി. കൗണ്‍സില്‍ യോഗ തീരുമാനം.

18 ശതമാനം നികുതി ഉണ്ടായിരുന്ന 33 ഉൽപ ന്ന ങ്ങളുടെ ജി. എസ്. ടി. നിരക്ക് 12%, 5% എന്നിങ്ങനെ കുറച്ചി ട്ടുണ്ട്. ഏഴ് ഉൽപന്ന ങ്ങളുടെ നികുതി 28 ശതമാനം ആയിരുന്നത് 18 % ആക്കി കുറച്ചിട്ടുണ്ട്.

വാഹന ങ്ങള്‍, സിമന്റ് എന്നിവ യുടെ നികുതി 28 % ആയി തുടരും. തേർഡ് പാർട്ടി ഇൻഷ്വറൻസിന് 12 % ആയി രി ക്കും ജി. എസ്. ടി.

100 രൂപ യിൽ താഴെ യുള്ള സിനിമാ ടിക്കറ്റിന് 12% ജി. എസ്. ടി. യും 100 രൂപ മുകളി ലുള്ള ടിക്കറ്റിന് 18% ജി. എസ്. ടി. യും അട ക്കേണ്ടി വരും.

നിത്യോപയോഗ സാധന ങ്ങള്‍ അടക്കം 99 ശത മാനം സാധന ങ്ങളുടെയും നികുതി നിരക്ക് 18 ശത മാന ത്തിനു താഴെ യാക്കും എന്ന് പ്രധാന മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപി ച്ചിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബി. ജെ. പി. സർക്കാരു കളെ വിമർശിച്ച മാധ്യമ പ്രവർത്തകനെ തടവിലാക്കി

December 20th, 2018

kishore-chandra-wangkhem-ePathram
ഇംഫാൽ : കേന്ദ്ര സർക്കാരിനെയും മണി പ്പൂരിലെ ബി. ജെ. പി. സർക്കാരി നെയും വിമർശിച്ച കിഷോർ ചന്ദ്ര വാംഖെം എന്ന മാധ്യമ പ്രവർ ത്തകനെ ദേശീയ സുരക്ഷ (എൻ. എസ്. എ.) നിയമ പ്രകാരം അറസ്റ്റു ചെയ്തു ജയി ലില്‍ അടച്ചു. പ്രാദേശിക ന്യൂസ് ചാനല്‍ ഐ. എസ്. ടി. വി. റിപ്പോർട്ടറും അവതാര കനു മാണ് കിഷോർ ചന്ദ്ര വാംഖെം.

ഝാൻസി റാണി യുടെ ജന്മദിന ആഘോഷം സംബന്ധിച്ച് നവംബർ 19 ന് സോഷ്യല്‍ മീഡിയ യില്‍ കിഷോർ ചന്ദ്ര പോസ്റ്റ് ചെയ്ത വീഡിയോ ആണ് കേസ്സിന് കാരണ മായത്.

ഝാൻസി റാണി യുടെ പ്രവർ ത്തന ങ്ങൾക്ക് മണി പ്പൂരു മായി ഒരു ബന്ധവുമില്ല എന്നും സംസ്ഥാന മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, കേന്ദ്ര സര്‍ക്കാറിന്റെ കളിപ്പാവ യാണ് എന്നും കേന്ദ്രം പറഞ്ഞത് അനുസരി ച്ചാണ് സംസ്ഥാന സർക്കാർ ഝാൻസി റാണി യുടെ ജന്മ ദിനം ആഘോഷിക്കുന്നത് എന്നും വീഡിയോ യിൽ പറയുന്നു.

തുടർന്ന് അദ്ദേഹത്തെ അറസ്റ്റുചെയ്യുക യായിരുന്നു. ഇംഫാൽ വെസ്റ്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് ഒരു വർഷത്തെ തടവു ശിക്ഷ വിധിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആര്‍. ബി. ഐ. ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു

December 11th, 2018

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡല്‍ഹി : റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വച്ചു. 2019 സെപ്റ്റം ബര്‍ വരെ ഊര്‍ജിത് പട്ടേലി ന്റെ കാലാവധി നില നില്‍ക്കെയാണ് പെട്ടെന്നുള്ള രാജി. വ്യക്തി പരമായ കാരണ ങ്ങളാല്‍ ആണ് രാജി എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സ്വയം ഭരണ സ്വാതന്ത്ര്യമുള്ള റിസര്‍വ്വ് ബാങ്കിനെ വരുതി യിൽ കൊണ്ടു വരാൻ ഡയറക്ടര്‍ ബോര്‍ഡില്‍ സംഘ് പരി വാര്‍ പശ്ചാത്തല മുള്ള വരെ ചേര്‍ത്തി രുന്നത് അടക്കം നിരവധി വിഷയ ങ്ങളെ മുൻ നിറുത്തി ആര്‍. ബി. ഐ. യുടെ പരമാധി കാര ത്തിന്‍ മേല്‍ കേന്ദ്ര സര്‍ ക്കാർ ഇട പെടു ന്നതിന്റെ പശ്ചാത്ത ലത്തിൽ നേര ത്തെ തന്നെ ഊര്‍ജിത് പട്ടേല്‍ രാജി വെക്കും എന്നു സൂചന കള്‍ ഉണ്ടാ യി രുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി അദ്ദേഹ വു മായി നേരിട്ട് ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ പരി ഹരി ക്കുവാന്‍ ശ്രമിച്ച തോടെ രാജി നീണ്ടു പോവുക യായിരുന്നു.

നരേന്ദ്ര മോഡി സർക്കാരിന്റെ നോട്ട് നിരോധനം തന്റെ അറി വോടെ അല്ല നടപ്പാക്കിയത് എന്നുള്ള ഊര്‍ജിത് പട്ടേലി ന്റെ വെളി പ്പെടു ത്തലും ഏറെ ചർച്ചാ വിഷയ മായിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ഇന്ത്യ നാസി രാജ്യമാകും : മദ്രാസ് ഹൈക്കോടതി

November 28th, 2018

CHENNAI-HIGH-COURT_epathram
ചെന്നൈ : വാർത്ത പ്രസി ദ്ധീകരി ച്ചതിന്റെ പേരിൽ മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ജനാധിപത്യം അപകട ത്തിൽ ആവും എന്നും ഇന്ത്യ നാസി രാജ്യം ആയി മാറും എന്നും മദ്രാസ് ഹൈക്കോടതി.

എ. ഐ. എ. ഡി. എം. കെ. സർക്കാർ 2012 ൽ ‘ഇന്ത്യ ടുഡേ’ തമിഴ് വാരികക്ക് എതിരെ നൽ കിയ അപ കീർത്തി ക്കേസ് റദ്ദാക്കി ക്കൊ ണ്ടാണ് മദ്രാസ് ഹൈക്കോടതി ഇങ്ങിനെ പറഞ്ഞത്.

2012 ആഗസ്റ്റ് എട്ടിന്നു ഇന്ത്യാ ടുഡേ വാരിക യിൽ പ്രസി ദ്ധീക രിച്ച ലേഖന ത്തില്‍, തോഴി ശശികല യുടെ പ്രേരണ യാല്‍ മുഖ്യ മന്ത്രി ജയലളിത, മന്ത്രി സ്ഥാന ത്തു നിന്നും ചെങ്കോട്ടയ്യനെ നീക്കി എന്ന് ആരോപിച്ചിരുന്നു. ഇതിന്ന് എതിരേ യാണ് തമിഴ്നാട് സർക്കാർ, ചെന്നൈ പ്രിൻ സിപ്പൽ സെഷൻസ് കോടതി യെ സമീപിച്ചത്.

‘ഇന്ത്യ സജീവ മായ ജനാധി പത്യ രാജ്യ മാണ്. മാധ്യമ ങ്ങൾ അതിന്റെ അവിഭാജ്യ ഘടക ങ്ങളു മാണ്. മാധ്യമ ങ്ങളെ ഈ രീതി യിൽ അമർച്ച ചെയ്താൽ, ഇന്ത്യ നാസി രാജ്യമാകും. നമ്മുടെ സ്വാതന്ത്ര്യ പ്പോരാളി കളു ടെയും ഭരണ ഘടനാ ശില്പി കളു ടെയും കഠിനാധ്വാനം പാഴാ കും. മാധ്യമ ങ്ങളുടെ ഭാഗത്തു നിന്ന് വല്ല പ്പോഴും ചില വീഴ്ചകള്‍ ഉണ്ടായേക്കാം.

എങ്കിലും ജനാധിപത്യത്തിന്റെ നിലനില്‍പ്പ് എന്നുള്ള വിശാല താത്പര്യം കണക്കില്‍ എടുത്ത് ആ വീഴ്ചകൾ അവഗണിക്കാം ’ എന്ന് വിധി പ്രസ്താവിച്ചു കൊണ്ട് ജസ്റ്റിസ്. പി. എൻ. പ്രകാശ് പറഞ്ഞു. മതി യായ കാരണ ങ്ങള്‍ ഇല്ലാതെ പത്ര മാസിക കളെ ഞെരിച്ച മർത്തു വാന്‍ നടത്തുന്ന ശ്രമ ങ്ങളെ ചെറുത്തില്ല എങ്കിൽ അത് കോടതി യുടെ പരാ ജയം ആകും എന്നും അദ്ദേഹം വിധിന്യായ ത്തില്‍ കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എം. ഷാജിക്കു നിയമ സഭാ നടപടി കളിൽ പങ്കെടുക്കാം : സുപ്രീം കോടതി

November 22nd, 2018

azhikode-mla-iuml-leader-km-shaji-ePathram
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എം. എൽ. എ. യും മുസ്ലീം ലീഗ് നേതാവു മായ കെ. എം. ഷാജിക്ക് നിയമ സഭാ നട പടി കളിൽ പങ്കെടുക്കാം എന്ന് സുപ്രീം കോടതി. എങ്കിലും ആനുകൂല്യങ്ങൾ കൈപ്പറ്റു വാൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി.

തനിക്കെതിരായ കേരളാ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നും ഹരജി യിൽ അടി യന്തിര മായി തീർപ്പ് കൽപ്പി ക്കണം എന്നും ചൂണ്ടി ക്കാട്ടി കെ. എം. ഷാജി നൽകിയ അപ്പീൽ ഹരജി യിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യ ക്ഷനായ ബഞ്ചിന്റെ പരാമര്‍ശം.

എന്നാല്‍ ഇത് കോടതി യുടെ ഉത്തരവല്ല, വാക്കാലുള്ള നിരീ ക്ഷണം മാത്രമാണ്. കേസ് അടിയന്തിര മായി പരി ഗണി ക്കുവാന്‍ സാധിക്കില്ല.

തെരഞ്ഞെ ടുപ്പ് കേസിൽ തീയ്യതി നിശ്ചയിച്ച് വാദം കേൾ ക്കു വാന്‍ കഴിയില്ല എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് വ്യക്തമാക്കി.

അഴീക്കോട് മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥി യായി മത്സരിച്ച എം. വി. നികേഷ് കുമാറിന്റെ പരാതി യി ലാണ് ഹൈക്കോടതി കെ. എം. ഷാജിയെ അയോഗ്യൻ ആക്കിയത്. തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചാരണം നട ത്തി എന്നാ യിരുന്നു ഷാജിക്ക് എതിരായ പരാതി.

‘ദൈവത്തിന്ന് അടുക്കൽ അമുസ്ലിമിന് സ്ഥാനമില്ല എന്നും മുസ്ലീം ആയ തന്നെ വോട്ട് നൽകി അനു ഗ്രഹി ക്കണം എന്നും’ പറയുന്ന ലഘു ലേഖ യാണ് ഷാജി ക്കു വേണ്ടി മണ്ഡല ത്തിൽ വ്യാപ കമായി പ്രചരിപ്പിച്ചത്. കൂടാതെ നികേഷ് കുമാ റിനെ വ്യക്തി പര മായി അപ മാനി ക്കുന്ന ആരോ പണ ങ്ങള്‍ അട ങ്ങുന്ന ലഘു ലേഖ കളും മണ്ഡല ത്തിൽ വിതരണം ചെയ്തിരുന്നു.

ലഘു ലേഖ കളിലൂടെ മത വികാരം ഉണർത്തിയും എതിർ സ്ഥാനാർത്ഥി യെ അപകീർത്തി പ്പെടുത്തി യും ക്രമ ക്കേട് നടത്തി എന്ന് ചൂണ്ടി ക്കാ ട്ടി യാണ് കെ. എം. ഷാജി യുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തൊഴില്‍ അന്വേഷകര്‍ ഓൺ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം : വിദേശ കാര്യ വകുപ്പ്
Next »Next Page » മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ഇന്ത്യ നാസി രാജ്യമാകും : മദ്രാസ് ഹൈക്കോടതി »



  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine