മുസഫര്‍നഗര്‍ കലാപം; രണ്ട് എം.എല്‍.എ മാര്‍ കൂടെ അറസ്റ്റില്‍

September 21st, 2013

ലക്‍നൌ: അമ്പതോളം പേര്‍ കൊല്ലപ്പെട്ട മുസഫര്‍ നഗര്‍ കലാപക്കേസുമായി ബന്ധപ്പെട്ട് രണ്ട് എം.എല്‍.എ മാര്‍ കൂടെ അറസ്റ്റിലായി. ബി.ജെ.പി എം.എല്‍.എ ആയ സംഗീത് സാം, ബി.എസ്.പി എം.എല്‍.എ ആയ നൂര്‍ സലിം റാണ എന്നിവരാണ് അറസ്റ്റിലായത്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി എം.എല്‍.എ ആയ സുരേഷ് റാണയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.നൂര്‍ സലിം റാണയെ അറസ്റ്റ് ചെയ്തതതും മതസ്പ്രര്‍ദ്ദ ഉണ്ടാക്കും വിധത്തിലുള്ള പ്രസംഗങ്ങളുടെ പേരില്‍ ആണ്.

കലാപസമയത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ക്ക് പുറകില്‍ സംഗീത് സോം ആണെന്നാണ് പോലീസ് കരുതുന്നത്. രണ്ട് വര്‍ഷം മുമ്പ് പാക്കിസ്ഥാനില്‍ നടന്ന ഇരട്ട കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ജാട്ട് യുവാക്കളുടെ കൊലപാതകമാണെന്ന വ്യാജേനയാണ് പ്രചരിപ്പിക്കപ്പെട്ടത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡി ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ്: ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

September 19th, 2013

അഹമ്മദാബാദ്: ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ് നേതാവാണ് ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയെന്ന് മുന്‍ ചീഫ് ജസ്റ്റിസും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വി.ആര്‍.കൃഷ്ണയ്യര്‍. മോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് എഴുതിയ കത്തിലാണ് കൃഷ്ണയ്യര്‍ ഇപ്രകാരം പറഞ്ഞത്. മനുഷ്യാവകാശങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുവാന്‍ മോഡിക്ക് കഴിയുന്നു. മോഡി ഒരു സോഷ്യലിസ്റ്റാണ് താനും ഒരു സോഷ്യലിസ്റ്റാണെന്നും അതിനാല്‍ മോഡിയെ പിന്തുണയ്ക്കുന്നു എന്നും പ്രധാനമന്ത്രി പദത്തില്‍ മോഡി ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകള്‍ കാക്കുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരിക്കുന്നു. ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് കത്ത് പുറത്ത് വിട്ടത്.

2002-ലെ ഗുജറാത്ത കലാപം അന്വേഷിക്കുവാന്‍ സിറ്റിസണ്‍ ട്രിബ്യൂണലിനു നേതൃത്വം നല്‍കിയ ആളാണ് ജസ്റ്റിസ്.കൃഷ്ണയ്യര്‍. അന്നത്തെ റിപ്പോര്‍ട്ടില്‍ നൂറുകണക്കിനു മുസ്ലിങ്ങള്‍ കൊല്ലപ്പെട്ട കലാപത്തിന്റെ ആസൂത്രകനായാണ് കൃഷ്ണയ്യര്‍ 600 പേജു വരുന്ന റിപ്പോര്‍ട്ടില്‍ മോഡിയെ കുറിച്ച് പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ട് പിന്നീട് മോഡിയ്ക്കെതിരെ രാജ്യത്തെങ്ങും നടന്ന പ്രചാരണങ്ങളില്‍ വലിയ പങ്ക് വഹിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി മോഡിയോടുള്ള കൃഷ്ണയ്യരുടെ നിലപാടില്‍വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കുറച്ച് കാലം മുമ്പും ജസ്റ്റിസ്. കൃഷ്ണയ്യര്‍ പ്രസ്ഥാവന ഇറക്കിയിരുന്നു.

ഇടതു സഹയാത്രികനും മനുഷ്യാവകാശപ്രവര്‍ത്തകനുമായി അറിയപ്പെടുന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ പ്രശംസയ്ക്ക് നരേന്ദ്ര മോഡി നന്ദി പറഞ്ഞുകൊണ്ട് മറുപടി എഴുതി. കൃഷ്ണയ്യരുടെ നല്ല വാക്കുകള്‍ തനിക്ക് എന്നും പ്രചോദനമാകുമെന്ന്‍ കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഫേസ് ബുക്കിലും മോഡി കൃഷ്ണയ്യര്‍ക്കുള്ള നന്ദി പ്രകടിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗുജറാത്തിലെ ഏറ്റുമുട്ടല്‍ വിദഗ്ദന്‍ വസാരെ രാജിവെച്ചു;കത്തില്‍ നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശങ്ങള്‍

September 4th, 2013

അഹ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്ഥനും ഏറ്റുമുട്ടല്‍ വിദഗ്ദനുമായ മുന്‍ ഡി.ഐ.ജി ഡി.ജി. വന്‍സാരെ സര്‍വ്വീസില്‍ നിന്നും രാജിവെച്ചു. ഇസ്രത്ത് ജഹാന്‍-പ്രാണേഷ് പിള്ള ഏറ്റുമുട്ടല്‍ കൊലയുള്‍പ്പെടെ നിരവധി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ് ഇദ്ദേഹം. താന്‍ ദൈവത്തെ പോലെ കണ്ടിരുന്ന മോഡിജി പ്രതിസന്ധി ഘട്ടത്തില്‍ സഹായത്തിന് എത്തിയില്ലെന്ന് വന്‍സാരെ ആരോപികുന്നു. ഇത്രയും കാലം മിണ്ടാതിരുന്നത് അദ്ദേഹത്തോടുള്ള ബഹുമാനം മൂലമാണെന്ന് വന്‍സാരെ പറയുന്നു. മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. താന്‍ ഗുജറത്ത് സര്‍ക്കാറിന്റെ തീരുമാനങ്ങളും നയങ്ങളും നടപ്പിലാക്കിയതാണെന്നും അമിത് ഷായുടെ ദു:സ്വാധീനത്തിനു വഴങ്ങി മോഡി തന്നെ കൈവിടുകയായിരുന്നു . തന്റെ തന്ത്രങ്ങള്‍ നടപ്പിലാക്കുവാന്‍ ഉദ്യോഗസ്ഥരെ ഉപായ്യൊഗിക്കുകയും ഒടുവില്‍ തെറ്റിദ്ധാരണ പരത്തി അവരെ ഒഴിവാക്കുകയുമാണ് അമിത്ഷായുടെ രീതിയെന്ന് ആരോപിക്കുന്ന വസാരെ തന്നെ സുധീരനായ മുഖ്യമന്ത്രിയാക്കിയ പോലീസ് ഉദ്യോഗസ്ഥരോടുള്ള ബാധ്യത തീര്‍ക്കാതെയാണ് നരേന്ദ്ര മോഡി പ്രധാന മന്ത്രിയാകുവാന്‍ ഓടിനടക്കുന്നതെന്നും 10 പേജുള്ള രാജിക്കത്തില്‍ പറയുന്നു.

മുംബൈയിലേയും സബര്‍മതിയിലേയും ജയിലുകളില്‍ മാറിമാറി കഴിയുകയ്‍ാണ് വന്‍സാരെ.2007-ല്‍ ക്രൈം ബ്രാഞ്ച് ഡി.ഐ.ജി ആയിരിക്കുമ്പോളാണ് വന്‍സാരെ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് വിവിധ കേസുകള്‍ അദ്ദേഹത്തിനെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ടു. കോളിളക്കം സ്രഷ്ടിച്ച ഇസ്രത്ത് ജഹാന്‍ കേസില്‍ സി.ബി.ഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില്‍ പ്രതിയായ മുന്‍ എസ്.പി. ജി.എല്‍. സിംഗലും നേരത്തെ രാജിവെച്ചിരുന്നു.

പ്രധാമനമന്ത്രി പദം സ്വപ്നം കണ്ട് പ്രചാരണം നടത്തുന്ന നരേന്ദ്ര മോഡിക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് വന്‍സാരെയുടെ രാജിയും വെളിപ്പെടുത്തലും എന്ന് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നു. ഗുജറാത്ത് കലാപവും വ്യാജ ഏറ്റുമുട്ടലുകളും രാഷ്ടീയമായി മോഡിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയിലും മോഡി വിരുദ്ധ ക്യാമ്പ് സജീവമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എക്‌സ്പ്രസ് ബാഗേജ് വെട്ടിക്കുറച്ചത് പുനപരിശോധിക്കും : എയർ ഇന്ത്യാ അധികൃതര്‍

August 24th, 2013

air-india-express-flight-ePathram
ന്യൂഡൽഹി : എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് വെട്ടി ക്കുറച്ചത് ഒരാഴ്ചക്കകം പുന പരിശോധിക്കും എന്ന് എയർ ഇന്ത്യാ ജോയിന്റ് എം. ഡി. സെയ്ദ് നാസർ അലി, ഇന്ത്യൻ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിലുള്ള പ്രവാസി സംഘടനാ നേതാക്കൾക്ക് ഉറപ്പ് നൽകി.

സാമ്പത്തിക വാണിജ്യ ഘടക കങ്ങളും പ്രവാസി യാത്രക്കാരുടെ ആവശ്യ ങ്ങളും പരിഗണി ച്ചായിരിക്കും അനുഭാവ പൂർവം പ്രശ്‌നം പരിഹരിക്കുക. ബാഗേജ് അലവൻസ് 30 കിലോ യിൽ നിന്ന് 20 കിലോ യായി വെട്ടി ക്കുറക്കാൻ എടുത്ത തീരുമാനത്തെ തുടർന്ന് ഗൾഫിലെ പ്രവാസി ഇന്ത്യ ക്കാരുടെ പ്രതിഷേധ ത്തിന്റെ ഭാഗ മായാണ് നിവേദക സംഘം ഡൽഹിയില്‍ എത്തിയത്.

പ്രതിരോധ മന്ത്രി എ. കെ. ആന്റണി, പ്രവാസി കാര്യ മന്ത്രി വയലാർ രവി, വ്യോമയാന മന്ത്രി അജിത് സിംഗ്, സഹ മന്ത്രി കെ. സി. വേണു ഗോപാൽ, മന്ത്രിമാരായ പ്രഫ. കെ. വി. തോമസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും കേരള ത്തിൽ നിന്നുള്ള ഭരണ പ്രതിപക്ഷ എം. പി. മാരെയും നേരിൽ കണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു.

മൂന്നു ദിവസം തുടർച്ച യായി നടത്തിയ നിവേദന ത്തെ തുടർന്ന് മന്ത്രി കെ. സി. വേണു ഗോപാൽ നടത്തിയ സമ്മർദ്ദ ത്തെ തുടർന്നാണ് പ്രശ്‌ന പരിഹാര ത്തിനുള്ള തീരുമാനം ആയതെന്നാണ് ഇന്നു രാവിലെ നടത്തിയ കൂടിക്കാഴ്ചയിൽ എയർ ഇന്ത്യാ ജോയിന്റ് എം. ഡി. സെയ്ദ് നാസർ അലി നിവേദക സംഘത്തെ അറിയിച്ചത്.

ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജോയ് തോമസ് ജോൺ, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ ഇന്റർനാഷണൽ കൾചറൽ സെന്റർ ജനറൽ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, എമിറേറ്റ്‌സ് ഇന്ത്യാ ഫ്രറ്റേനിറ്റി ഫോറം പ്രസിഡന്റ് എ. എം. ഇബ്രാഹിം എന്നിവർക്കൊപ്പം ഡി. പി. സി. സി. സെക്രട്ടറി കെ. എൻ. ജയരാജ് എന്നിവരാണ് മന്ത്രി മാർക്കും മറ്റും നിവേദനം സമർപ്പിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദാരിദ്യം ഒരു മാനസികാവസ്ഥയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദമാകുന്നു

August 6th, 2013

അലഹബാദ്: ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്ഥാവന വിവാദമാകുന്നു. ദാരിദ്യം എന്നാല്‍ ആഹാരമില്ലായ്മയോ, പണമില്ലായ്മയോ അല്ലെന്നും അതൊരു മാനസികാവസ്ഥ ആണെന്നുമാണ് അലഹബാദിലെ ഒരു യോഗത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്. ആത്മവിശ്വാസമുണ്ടെങ്കില്‍ ദാരിദ്രത്തെ മറികടക്കാമെന്നും മഹിളാവികാസ് പരിയോജനയില്‍ ചേര്‍ന്ന് അമേഠിയിലെ ഒരു സ്തീയുടെ കാര്യം ഉദാഹരിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ രാഹുലിന്റെ പ്രസ്ഥാവനയെ കടുത്ത ഭാഷയിലാണ് ബി.ജെ.പി വിമര്‍ശിച്ചത്.
ഇന്ത്യയുടെ ദാരിദ്രത്തെ കുറിച്ച് രാഹുല്‍ ഗാന്ധി എത്രമാത്രം അഞ്ജനാണെന്നതാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി വക്താവ് വിജയ് ബഹദൂര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാശ്മീരില്‍ പാക്കിസ്ഥാന്‍ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
Next »Next Page » ദുര്‍മന്ത്രവാദത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine