ആ‍ണവ കരാറിന് സെനറ്റ് വിദേശ കാര്യ സമിതിയുടെ അംഗീകാരം

September 24th, 2008

ഇന്ത്യ – അമേരിയ്ക്ക ആണവ കരാറിന് അമേരിയ്ക്കന്‍ സെനറ്റിന്റെ വിദേശ കാര്യ സമിതി അംഗീകാരം നല്‍കി. രണ്ടിനെതിരെ പത്തൊന്‍പത് വോട്ടുകള്‍ക്കാണ് അമേരിയ്ക്കന്‍ സെനറ്റിന്റെ വിദേശ കാര്യ സമിതി ഇന്ത്യാ യു. എസ്. ആണവ കരാറിന് അംഗീകാരം നല്‍കിയത്. കരാറിന് ഇനി സമ്പൂര്‍ണ്ണ സെനറ്റിന്റേയും അമേരിയ്ക്കന്‍ കോണ്‍ഗ്രസ്സിന്റേയും അംഗീകാരം ലഭിയ്ക്കേണ്ടതുണ്ട്.

ഭാവിയിലെ കരാര്‍ ഇടപാടുകളില്‍ അമേരിയ്ക്കന്‍ കോണ്‍ഗ്രസ്സിന്റെ അംഗീകാരം അനിവാര്യം ആണെന്ന വ്യവസ്ഥയെ നിയമപരമായി ഒഴിവാക്കാന്‍ ആണ് വിദേശ കാര്യ സമിതിയുടെ അംഗീകാരം എന്നും റിപ്പോര്‍ട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡല്‍ഹി ജയ്പൂര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഒരേ കരങ്ങള്‍

September 23rd, 2008

ഡല്‍ഹി സ്ഫോടനത്തിന് അറസ്റ്റിലായ നാല് തീവ്രവാദികള്‍ തന്നെയാണ് മെയ് മാസം രാജ്യത്തെ നടുക്കിയ ജയ്പൂര്‍ സ്ഫോടനത്തിന് പിറകിലും എന്ന് രാജസ്ഥാന്‍ പോലീസ് വെളിപ്പെടുത്തി. ഇതോടെ രാജ്യത്ത് നടന്ന സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ സിമി യും ഇന്ത്യന്‍ മുജാഹിദീനും ആണെന്ന സംശയം പ്രബലപ്പെട്ടു.

ഡല്‍ഹി പോലീസിന്റെ പിടിയിലായ അതിഫ്, സജ്ജിദ്, ജുനൈദ്, മൊഹമ്മദ് സൈഫ് എന്നിവര്‍ ഖാലിദ്, ആരിഫ്, സഹാദബ്, ബഡാ സജ്ജിദ്, സല്‍മാന്‍ എന്നിവരും പേരറിയാത്ത വേറെ രണ്ട് പേരോടും കൂടി ചേര്‍ന്നാണ് സ്ഫോടന പരമ്പര നടത്തിയത്.

ഇതില്‍ ഛോട്ടാ സജ്ജിദും അതിഫും ഡല്‍ഹിയില്‍ വെള്ളിയാഴ്ച പോലീസും ആയുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒറീസ്സയില്‍ മഴ തുടരുന്നു : രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം

September 22nd, 2008

മഹാനദിയിലെ വെള്ളം താണുവെങ്കിലും മഴ തുടരുന്നതിനാല്‍ ഒറീസ്സയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുന്നില്ല. രക്ഷാ പ്രവര്‍ത്തകരുടെ അഭാവവും മതിയായ എണ്ണത്തില്‍ തോണികള്‍ ലഭ്യമല്ലാത്തതും വെള്ളപൊക്കം മൂലം ഒറ്റപ്പെട്ടു പോയ ആറ് ലക്ഷത്തോളം പേരുടെ സ്ഥിതി വഷളാക്കുന്നു.

മഹാനദി പ്രദേശത്ത് തുടരുന്ന ന്യൂനമര്‍ദ്ദം കാരണം മഴ നില്‍ക്കുന്നുമില്ല.

എന്നാല്‍ വെള്ളത്തിന്റെ നില താഴുന്നു എന്നുള്ളതാണ് ആകെയുള്ള പ്രത്യാശ എന്ന് പ്രദേശത്ത് തമ്പടിച്ചിട്ടുള്ള വെള്ളപൊക്ക നിയന്ത്രണ സംഘം അറിയിച്ചു.

കട്ടക്ക്, കേന്ദ്രപ്പാറ, പുരി, ജഗത്സിംഗ്പൂര്‍ എന്നീ ജില്ലകളെ യാണ് വെള്ള പൊക്കം ഏറ്റവും അധികം ദുരിതത്തില്‍ ആഴ്ത്തിയിരിയ്ക്കുന്നത്. ഇവിടെ വായു സേനയുടെ ഹെലികോപ്റ്ററുകള്‍ ഭക്ഷണ പൊതികളും മറ്റ് അവശ്യ സാധനങ്ങളും തുടര്‍ച്ചയായി എത്തിയ്ക്കുന്നുണ്ട്. എന്നാലും രക്ഷാ പ്രവര്‍ത്തകരുടേയും തോണികളുടേയും ദൌര്‍ലഭ്യം രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായി ബാധിയ്ക്കുന്നുണ്ട് എന്നാണ് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

ഒറീസ്സയിലെ മരണ സംഖ്യ 17 ആയതോടെ ഇന്ത്യ ഒട്ടാകെ വെള്ളപൊക്കം മൂലം മരണപ്പെട്ടവരുടെ സംഖ്യ 173 ആയി.

ഒറീസ്സയിലെ 1849 ഗ്രാമങ്ങള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ഫ്രാന്‍സും സന്ദര്‍ശിയ്ക്കും

September 22nd, 2008

പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് അമേരിയ്ക്ക സന്ദര്‍ശിക്കാനായി ഇന്ന് പുറപ്പെടും. അമേരിയ്ക്കക്ക് ശേഷം പ്രധാന മന്ത്രി ഫ്രാന്‍സും സന്ദര്‍ശിയ്ക്കും. മാധ്യമ പ്രവര്‍ത്തകരുടെ ഒരു വലിയ സംഘം തന്നെ പ്രധാനമന്ത്രിയെ അനുഗമിയ്ക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ഈ അമേരിയ്ക്കന്‍ സന്ദര്‍ശനത്തെ പല നിരീക്ഷകരും അതി സാഹസികം എന്നാണ് വിശേഷിപ്പിയ്ക്കുന്നത്.

2005ല്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യ – അമേരിക്ക ആണവ കരാര്‍ സംബന്ധിച്ച ആദ്യ പ്രഖ്യാപനം ഉണ്ടായത്. മൂന്ന് വര്‍ഷത്തിനിപ്പുറം കരാര്‍ യാഥാര്‍ത്ഥ്യം ആക്കാനുള്ള കടമ്പകള്‍ ഭൂരിപക്ഷവും മറി കടന്നാണ് പ്രധാനമന്ത്രി വീണ്ടും അമേരിക്കയില്‍ എത്തുന്നത്.

എന്നാല്‍ കരാര്‍ അമേരിയ്ക്കന്‍ കോണ്‍ഗ്രസ് ഇനിയും അംഗീകരിച്ചിട്ടില്ല.

123 കരാര്‍ അന്തിമ അംഗീകാരത്തിനായി പ്രസിഡന്റ് ബുഷ് കഴിഞ്ഞ ആഴ് ച്ച അമേരിക്കന്‍ കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്‍പ് കരാറിന്മേല്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിയ്ക്കും എന്ന പ്രതീക്ഷ ബുഷ് ഭരണകൂടം പ്രകടിപ്പിയ്ക്കുന്നുണ്ട്.

ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഇപ്പോഴും ഈ കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിയ്ക്കുന്നില്ല. ചര്‍ച്ചകളുടെ പുരോഗതിയ്ക്കനുസരിച്ച് മാത്രമേ കരാറിന്റെ അംഗീകാരം എന്ന് ലഭിയ്ക്കും എന്നുള്ള കാര്യം വ്യക്തമാവൂ എന്നാണ് വിദേശ കാര്യ സെക്രട്ടറി ശിവ ശങ്കര മേനോന്‍ അഭിപ്രായപ്പെട്ടത്.

അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം ഫ്രാന്‍സിലെ മെസ്സേഴ്സില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. പിന്നീട് പാരീസില്‍ എത്തി ഫ്രെഞ്ച് നേതാക്കളെ കാണുമ്പോള്‍ ഇന്ത്യാ ഫ്രാന്‍സ് ആണവ കരാറും ചര്‍ച്ചാ വിഷയമാകും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അതിര്‍ത്തിയില്‍ വെടിവെയ്പ്പ് : ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

September 21st, 2008

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നടന്ന രൂക്ഷമായ വെടി വെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഒന്നാം ആസാം റെജിമെന്റിലെ സിപോയ് ചിബ എന്ന ജവാനാണ് കൊല്ലപ്പെട്ടത്.

ഇന്ത്യയുമായുള്ള വെടി നിര്‍ത്തല്‍ കരാര്‍ കാറ്റില്‍ പറത്തി കൊണ്ട് കശ്മീര്‍ താഴ്വരയിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാനി സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സൈനികര്‍ക്ക് നേരെ ഇന്നലെ മുതല്‍ വെടി വെയ്പ്പ് നടത്തി വരികയായിരുന്നു. നുഴഞ്ഞു കയറ്റക്കാരെ കടത്തി വിടുവാനുള്ള മറയാണ് ഈ വെടി വെയ്പ്പ് എന്ന് സൈനിക വൃത്തങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നു.

ഇങ്ങനെ നുഴഞ്ഞു കയറിയ ചില അക്രമികളെ ഇന്ത്യന്‍ പട്ടാളം അതിര്‍ത്തിയ്ക്ക് അടുത്തുള്ള കലാഷ് എന്ന സൈനിക താവളത്തിനടുത്ത് വെച്ച് വളയുകയുണ്ടായി. വന്‍ ആയുധ സന്നാഹങ്ങളുമായി വന്ന നുഴഞ്ഞു കയറ്റക്കാര്‍ ഇന്ത്യന്‍ പട്ടാളത്തിനു നേരെ രൂക്ഷമായ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഈ ആക്രമണത്തിലാണ് ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

141 of 1431020140141142»|

« Previous Page« Previous « റംസാന്‍ വ്രതം അവസാനത്തെ പത്ത് ദിവസത്തിലേക്ക്
Next »Next Page » വിഴിഞ്ഞം സമരം ഭൂ മാഫിയയുടെ തന്ത്രം »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine