സമാധാനത്തിന് അവസരം നല്‍കൂ ; മോദിക്ക് മുമ്പില്‍ കൈകൂപ്പി പാക് പ്രധാനമന്ത്രി

February 25th, 2019

modi-epathram

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാന്‍ സമാധാനത്തിന് ഒരവസരം തരണമെന്ന അഭ്യര്‍ഥനയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് മോദി രാജസ്ഥാനില്‍ നടന്ന റാലിക്കിടെ ആവശ്യപ്പെട്ടിരുന്നു.

ആഗോള തലത്തില്‍ ഭീകരവാദത്തിനെതിരായ വികാരം രൂപപ്പെടുകയാണെന്നും പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്ന നിലപാടുമായി ഇന്ത്യ മുന്നോട്ട് പോകുകയാണെന്നും മോദി വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നദീ ജലം പങ്കു വെക്കില്ല – കടുത്ത നട പടി യുമായി ഇന്ത്യ

February 21st, 2019

nitin-gadkari-2018-union-transport-minister-ePathram
ന്യൂഡൽഹി : പുല്‍വാമ ചാവേര്‍ ആക്രമണ ത്തിനു പിന്നാലെ പാക്കിസ്ഥാന് എതിരെ കടു ത്ത നടപടി യു മായി ഇന്ത്യ രംഗത്ത്. മൂന്നു നദി കളിലെ ജലം പങ്കു വെക്കുന്നത് നിര്‍ത്തും എന്ന് കേന്ദ്ര ജല വിഭവ വകുപ്പു മന്ത്രി നിതിൻ ഗഡ് കരി പറഞ്ഞു.

ഇതിന്‍റെ ഭാഗ മായി സത്‌ലജ്, രവി, ബിയാസ് എന്നീ മൂന്നു നദി കളി ലെ വെള്ളം ജമ്മു കശ്മീ രി ലേക്കും പഞ്ചാബി ലേക്കും വഴി തിരിച്ചു വിടും.

‘പാക്കിസ്ഥാനുമായി വെള്ളം പങ്കു വെക്കുന്നത് അവ സാനി പ്പിക്കു വാന്‍ നമ്മുടെ സർക്കാർ തീരു മാനിച്ചു. കിഴക്കൻ നദി കളി കളിൽ നിന്നു വരു ന്ന വെള്ളം ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാന ങ്ങളി ലേക്ക് വഴി തിരിച്ചു വിടും.’ നിതിൻ ഗഡ് കരി ട്വീറ്റ് ചെയ്തു.

സിന്ധു നദീ ജല കരാർ പ്രകാരം, പോഷക നദി കളായ രവി, സത്‌ലജ്, ബിയാസ് എന്നി വയിലെ വെള്ളം ഇന്ത്യ ക്കും ഛലം, ചിനാബ്, സിന്ധു എന്നീ നദി കളിലെ ജലം പാക്കിസ്ഥാനും ഉള്ള താണ്. വിഭജന ത്തിന് ശേഷ മാണ് ഇരു രാജ്യ ങ്ങളും മൂന്നു നദി കള്‍ വീതം പങ്കിട്ടെടു ത്തത്. എന്നാല്‍ കരാർ പ്രകാരമുള്ള 93–94 ശതമാനം ജലം മാത്ര മാണ് ഇന്ത്യ ഉപ യോഗി ക്കു ന്നത്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ചാവേര്‍ ഓടിച്ചു കയറ്റി യത് ഒരു ചുവന്ന കാര്‍ : ദൃക് സാക്ഷി

February 17th, 2019

jammu-kashmir-pulwama-terror-attack-2019-ePathram

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍ വാമ യില്‍ സി. ആര്‍. പി. എഫ്. ജവാന്മാരുടെ വാഹന വ്യൂഹ ത്തിലേക്ക് ചാവേര്‍ ഓടിച്ചു കയറ്റിയത് ഒരു ചുവന്ന കാര്‍ ആയി രുന്നു എന്ന് ദൃക് സാക്ഷി യുടെ മൊഴി. ഒരു ചുവന്ന ഇക്കോ കാര്‍ ആയിരുന്നു വാഹന വ്യൂഹത്തെ ആക്ര മിച്ചത് എന്നും കാറും സൈനി ക വാഹന ങ്ങളും ഇടി യില്‍ പൊട്ടി ത്തെറിച്ചു എന്നു മാണ് അന്വേഷണ സംഘം ദൃക്‌സാക്ഷി യില്‍ നിന്നും മൊഴി രേഖപ്പെടു ത്തി യത്.

സംഭവ സ്ഥലത്ത് നിന്ന് ഇക്കോ കാറിന്റെ ബംപര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി യതായി ജമ്മു കശ്മീര്‍ പോലീസും അറിയിച്ചു എന്നും പ്രാഥ മിക നിഗമനം അനുസരിച്ച് ഇത് ചാവേര്‍ അക്രമ ത്തിന്ന് ഉപയോഗിച്ച കാറിന്റേതാണ് എന്ന് സ്ഥിരീ കരിച്ചിട്ടില്ല എന്നും പോലീസ് ഉദ്യോഗ സ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു മുതല്‍ ചുവന്ന കാര്‍ ജവാന്മാ രുടെ വാഹന വ്യൂഹ ത്തെ പിന്തുടര്‍ന്നിരുന്നു എന്ന് സൈനിക വാഹന ത്തില്‍ ഉണ്ടായിരുന്ന ജവാന്‍ അന്വേ ഷണ സംഘത്തെ അറി യിച്ചു. വാഹന വ്യൂഹ ത്തിന്റെ ഇരു വശത്തു കൂടെ യും ഓടി ച്ചു പോകാന്‍ ശ്രമിച്ച കാര്‍ ഡ്രൈവറോട് സൈനിക വാഹന വ്യൂഹത്തില്‍ നിന്നും അകലം പാലി ക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും ദൃക് സാക്ഷി കള്‍ പറഞ്ഞു.

സൈനിക വാഹന വ്യൂഹ ത്തിലെ അവസാന ബസ്സി നെ ഇടിക്കു വാന്‍ ആയിരുന്നു ആദ്യം ശ്രമിച്ചത്. എന്നാല്‍ പെട്ടെന്നു തന്നെ ചുവന്ന കാര്‍ മൂന്നാം നമ്പര്‍ ബസ്സിന് നേരേ ഇടിച്ചു കയറ്റുക യായിരുന്നു എന്നും ദൃക് സാക്ഷി കൾ ഉദ്യോഗസ്ഥരെ അറിയിച്ചു.
Image Credit   – Wiki  Pulwama Terror Attack

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബ്ബന്ധം : സുപ്രീം കോടതി

February 7th, 2019

indian-identity-card-pan-card-ePathram
ന്യൂഡൽഹി : പാൻ കാർഡ് – ആധാർ കാര്‍ഡ് തമ്മില്‍ ബന്ധിപ്പിക്കുക എന്നത് നിര്‍ബ്ബന്ധം എന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച ഡൽഹി ഹൈക്കോടതി യുടെ ഉത്തരവു തള്ളി ക്കളഞ്ഞു കൊണ്ടാ ണ് ജസ്റ്റിസ്സ്. എ. കെ. സിക്രി, ജസ്റ്റിസ്സ്. എസ്. അബ്ദുൽ നസീർ എന്നി വര്‍ വിധി പുറ പ്പെടു വിച്ചത്.

ആധാർ പദ്ധതി ഭരണ ഘടനാ വിരുദ്ധം അല്ലാ എങ്കിലും സർക്കാർ സബ്സിഡി, സേവന ങ്ങൾ, ആനു കൂല്യ ങ്ങൾ എന്നിവ ലഭ്യമാക്കുവാന്‍ മാത്രമേ അതു നിർബ്ബന്ധം ആക്കുവാന്‍ പാടുള്ളൂ എന്നും സുപ്രീം കോടതി ഉത്തരവ് ഇറക്കി യിരുന്നു.

ആധാര്‍ കാര്‍ഡും പാൻ കാർഡും തമ്മിൽ ബന്ധി പ്പിക്കു വാനുള്ള അവസാന തിയ്യതി 2019 മാർച്ച് 31 വരെ നീട്ടി യിരുന്നു.

ആധാർ വിഷയ ത്തിൽ സെപ്റ്റംബ റിലെ സുപ്രീം കോടതി ഉത്തര വിന്റെ അടി സ്ഥാന ത്തിൽ പാൻ കാർഡ് – ആധാർ കാര്‍ഡ് തമ്മില്‍  നിര്‍ബ്ബ ന്ധം തന്നെയാണ്.

ആദായ നികുതി വകുപ്പി ലെ 139 എ. എ. വകുപ്പ് നില നിൽക്കു ന്നതു കൊണ്ട് ഇത് സ്വകാര്യതയുടെ ലംഘനം ആകുന്നില്ല എന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി നേരത്തെ തീരു മാനം എടു ത്തിട്ടുള്ള താണ് എന്നും വ്യക്ത മാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അയോദ്ധ്യയിലെ തർക്ക രഹിത ഭൂമി ഉടമ കൾ ക്ക് നൽകണം

January 30th, 2019

babri-masjid-aodhya-issue-ePathram ന്യൂഡല്‍ഹി : അയോദ്ധ്യയിൽ ബാബറി മസ്ജിദ് നിന്നി രുന്ന സ്ഥല ത്തിനു സമീപ മുള്ള 67 ഏക്കർ തർക്ക രഹിത ഭൂമി അതിന്റെ അവകാശി കൾ ക്കു തിരിച്ചു കൊടു ക്കുവാന്‍ അനു വദി ക്കണം എന്ന് കേന്ദ്ര സർ ക്കാർ സുപ്രീം കോടതി യിൽ.

അയോദ്ധ്യ യിലെ ഭൂമി തർക്ക കേസ് സുപ്രീം കോടതി യുടെ അഞ്ചംഗ ബെഞ്ച് ഹിയറിംഗിനു വെച്ച അവസര ത്തിലാണ് കേന്ദ്ര സര്‍ ക്കാരി ന്റെ ഈ നാടകീയ നീക്കം.

1993 ൽ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത 67. 703 ഏക്കറിൽ, ബാബറി മസ്ജിദ് നിന്നിരുന്ന 0. 313 ഏക്കർ ഒഴികെ യുള്ള 67. 390 ഏക്കർ അതിന്റെ ഉടമ കൾക്ക് തിരിച്ചു നൽകണം എന്നാണ് സർക്കാരി ന്റെ ആവശ്യം. ഇതില്‍ 67 ഏക്ക റിൽ 42 ഏക്കർ രാമ ജൻമ ഭൂമി ന്യാസ് കൈവശം വെച്ചി രിക്കു ക യാണ്.

ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലവും പരിസരവും ഉൾ പ്പെടെ 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിച്ച് നൽകി ക്കൊ ണ്ടുള്ള അലഹബാദ് ഹൈ ക്കോടതി വിധിക്ക് എ തി രായ അപ്പീലു കളാണ് സുപ്രീം കോടതിക്ക് മുമ്പാകെ യുള്ളത്.

സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഢ, രാം ലല്ല എന്നിവക്ക് ആണ് ഭൂമി തുല്യ മായി വീതി ച്ചു നൽകി യത്. ഈ സ്ഥലവും 67 ഏക്കറിൽ ഉൾ പ്പെടുന്ന താണ്.

തർക്ക രഹിത മായ 67.390 ഏക്കർ ലഭിച്ചാൽ മാത്രമേ കേസിൽ ജയി ക്കുന്ന വർക്ക് തർക്ക ഭൂമി യിലേക്ക് എ ത്തു വാന്‍ എത്ര സ്ഥലം വരെ ആവശ്യ മാകും എന്നും കണ്ടെത്താന്‍ ആവുക യുള്ളൂ എന്നു മാണ് കേന്ദ്ര സർ ക്കാർ നൽകിയ അപേക്ഷ യിൽ ഉള്ളത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേന്ദ്രീയ വിദ്യാലയ ങ്ങളിലെ ഹിന്ദു മത പ്രാർത്ഥന : ഹർജി ഭരണ ഘടനാ ബെഞ്ചി ലേക്ക്
Next »Next Page » പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബ്ബന്ധം : സുപ്രീം കോടതി »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine